Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കര്‍ത്തവ്യപഥിലെ ആത്മനിര്‍ഭരത

ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന ഓരോ ദൃശ്യങ്ങളും കര്‍ത്തവ്യപഥിലൂടെ കടന്നുപോവുമ്പോള്‍ ജനങ്ങള്‍ ആവേശഭരിതരായി. സാമ്രാജ്യത്വത്തിന്റെ കരിനിഴലില്‍നിന്നും മുക്തമായി പുതിയ ഇന്ത്യ പിറന്നുകഴിഞ്ഞതിന്റെ വ്യക്തമായ ചിത്രമാണ് ഇവയെല്ലാം വരച്ചുകാട്ടിയത്. ഇന്ത്യന്‍ ജനത വളരെ കാലമായി ഇതിന് കാത്തിരിക്കുകയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 28, 2023, 05:00 am IST
in Editorial

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസിയുടെ കള്ളക്കഥ ഇപ്പോള്‍ പുറത്തുവിട്ടതിന്റെ ദുഷ്ടലാക്കുകളിലൊന്ന് ഇന്ത്യയുടെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ശോഭ കെടുത്തുകയെന്നതായിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്‍കീഴില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ രാജ്യത്തിന്റെ ശക്തിയും പരമാധികാരവുമൊക്കെ പ്രകടിപ്പിക്കാനുള്ള അവസരമായാണ് റിപ്പബ്ലിക് ദിനാഘോഷത്തെ കാണുന്നത്. ഇതുകൊണ്ടുതന്നെ റിപ്പബ്ലിക് ദിനാഘോഷത്തെ അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആഭ്യന്തര ശത്രുക്കളും വൈദേശികശക്തികളും നടത്താറുണ്ട്. മതതീവ്രവാദികളുടെ ഷഹീന്‍ബാഗ് മോഡല്‍ സമരവും വര്‍ഗീയകലാപങ്ങളുമൊക്കെയായിരുന്നു മുന്‍വര്‍ഷങ്ങളിലെങ്കില്‍ ഇക്കുറി ആ ദൗത്യമേറ്റെടുത്തത് സാമ്രാജ്യത്വ ജിഹ്വയായ ബിബിസിയായിരുന്നു. പതിവുപോലെ ഈ ശ്രമവും വിജയിച്ചില്ല. ഏറെ വ്യത്യസ്തവും ശ്രദ്ധേയവുമായിത്തന്നെ പൂര്‍വ്വാധികം ശോഭയോടെയുള്ള റിപ്പബ്ലിക് ദിനാഘോഷത്തിന് ഇന്ദ്രപ്രസ്ഥം സാക്ഷ്യംവഹിച്ചു. ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ സന്ദേശം നല്‍കുന്നതായിരുന്നു ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷം. കര, വേ്യാമ, നാവികസേനയിലെ വനിതാ പ്രാതിനിധ്യത്തിന്റെ ഉജ്വല പ്രകടനമാണ് നടന്നത്. വിവിഐപി കള്‍ച്ചറിന് അവധി കൊടുത്ത് നിര്‍മാണത്തൊഴിലാളികളും പച്ചക്കറി വില്‍പ്പനക്കാരും  പാല്‍വില്‍പ്പനക്കാരും റിക്ഷാത്തൊഴിലാളികളുമൊക്കെ പ്രത്യേകം ക്ഷണിതാക്കളായി വന്നത് പുതിയൊരു ചരിത്രത്തിന് നാന്ദികുറിക്കുകയുണ്ടായി.

സാമ്രാജ്യത്വ പൈതൃകം പേറുന്ന രാജ്പഥ് കര്‍ത്തവ്യപഥ് ആയി മാറിയശേഷം നടക്കുന്ന ആദ്യ റിപ്പബ്ലിക്ദിനാഘോഷമായിരുന്നു ഇത്. ബിഎസ്എഫ്, സിആര്‍പിഎഫ്, സിഐഎസ്എഫ്, ആസാം റൈഫിള്‍സ് തുടങ്ങിയ കേന്ദ്രസേനകളുടെ നിശ്ചലദൃശ്യം ഇത്തവണത്തെ പ്രത്യേകതകളിലൊന്നായിരുന്നു. രാജസ്ഥാനിലെ അതിര്‍ത്തി കാക്കുന്ന ബിഎസ്എഫിലെ വനിത അംഗങ്ങള്‍ ഒട്ടകത്തിന്റെ പുറത്തേറി മാര്‍ച്ചില്‍ പങ്കെടുത്തതും പുതുമയുള്ള കാഴ്ചയായി. വ്യോമസേനയുടെ സ്‌ക്വാഡിനെ നയിച്ച് സിന്ധു റെഡ്ഢി എന്ന വനിത ചരിത്രത്തിലിടം നേടി. വനിതാ സേനാംഗങ്ങളുടെ അതിസാഹസികമായ മോട്ടോര്‍ അഭ്യാ സപ്രകടനവും കാഴ്ചക്കാരെ ആകര്‍ഷിച്ചു. തദ്ദേശീയമായി നിര്‍മിച്ച ടാങ്ക്‌വേധ മിസൈലുകളും ബ്രഹ്‌മോസ് സൂപ്പര്‍സോണിക് മിസൈലും പ്രദര്‍ശിപ്പിച്ച് കരസേന ശ്രദ്ധ പിടിച്ചുപറ്റി. ഇതില്‍ത്തന്നെ ഇന്ത്യ സ്വന്തമായി നിര്‍മിച്ച ആകാശ് മിസൈല്‍ സംവിധാനത്തെ നയിച്ചത് ലഫ്റ്റനന്റ് ചേതന ശര്‍മയാണ്. വ്യോമസേനയുടെ ഗരുഡ കമാന്റോകളും മാര്‍ച്ചില്‍ അണിനിരന്നു. റഫാല്‍ ഉള്‍പ്പെടെ ആധുനിക യുദ്ധവിമാനങ്ങളുടെ അഭ്യാസപ്രകടനവും സവിശേഷതയായി. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വനിതാ സ്വയംസഹായ സംഘങ്ങള്‍ ഇദംപ്രഥമമായി പരേഡില്‍ പങ്കുചേര്‍ന്നു. നൂറുകണക്കിന് പെണ്‍കുട്ടികളടക്കം രണ്ടായിരത്തിലേറെ എന്‍സിസി കേഡറ്റുകള്‍ പരേഡിന്റെ ഭാഗമായി. ഇങ്ങനെ എടുത്തുപറയാവുന്ന നിരവധി പുതുമകളുണ്ടായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക്ദിന പരേഡിന്.

ഇത്തവണത്തെ റിപ്പബ്ലിക്ദിനാഘോഷത്തിന്റെ മുഖ്യാതിഥിയായത് ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്തെ സിസിയാണ്. ആദ്യമായാണ് ഈജിപ്തിന്റെ ഒരു നേതാവിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നത്. ഈജിപ്തിന്റെ കരസേനാംഗങ്ങളും ഇന്ത്യന്‍ സേനയ്‌ക്കൊപ്പം റിപ്പബ്ലിക്ദിന പരേഡില്‍ പങ്കുചേര്‍ന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഏതെങ്കിലും ഒരു വിദേശസേനയ്‌ക്ക് ഈ അവസരം നല്‍കുന്നത്. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ശക്തിപ്പെടുന്നതിന്റെ വ്യക്തമായ സൂചനകളാണിത്. അധ്യക്ഷപദവി ഇന്ത്യ ഏറ്റെടുത്തതോടെ ജി-20ക്ക് അതിന്റെ ലക്ഷ്യങ്ങളെല്ലാം കൈവരിക്കാനാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സിസി നടത്തിയ കൂടിക്കാഴ്ചയ്‌ക്കുശേഷമുള്ള സംയുക്ത പ്രസ്താവനയില്‍ പറഞ്ഞത് ശ്രദ്ധേയമാണ്. ഭാരതീയതയില്‍ ഊന്നുന്ന നിശ്ചലദൃശ്യങ്ങളാണ് ഇക്കുറി അവതരിപ്പിച്ചത്. ജമ്മുകശ്മീരിന്റെ അമര്‍നാഥ് ബാബ ഇതിലൊന്നായിരുന്നു. കുരുക്ഷേത്ര യുദ്ധത്തിലെ കൃഷ്ണാര്‍ജുന സംവാദമായിരുന്നു ഹരിയാനയുടെ നിശ്ചലദൃശ്യം. ശ്രീരാമനും സീതാലവകുശന്മാരും ഉള്‍പ്പെടുന്ന അയോധ്യാധാമായിരുന്നു ഉത്തര്‍പ്രദേശിന്റേത്. ഇങ്ങനെ ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന ഓരോ ദൃശ്യവും കര്‍ത്തവ്യപഥിലൂടെ കടന്നുപോവുമ്പോള്‍ ജനങ്ങള്‍ ആവേശഭരിതരായി. സാമ്രാജ്യത്വത്തിന്റെ കരിനിഴലില്‍നിന്നും മുക്തമായി പുതിയ ഇന്ത്യ പിറന്നുകഴിഞ്ഞതിന്റെ വ്യക്തമായ ചിത്രമാണ് ഇവയെല്ലാം വരച്ചുകാട്ടിയത്. ഇന്ത്യന്‍ ജനത വളരെ കാലമായി ഇതിന് കാത്തിരിക്കുകയായിരുന്നു.

Tags: റിപ്പബ്ലിക് ദിനം'കര്‍ത്തവ്യ പാത'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സവര്‍ക്കറെ തിരിച്ചറിയാന്‍ കഴിവില്ല; റിപ്പബ്ലിക് ദിനത്തിന് പങ്കുവെച്ച പോസ്റ്ററില്‍ സവര്‍ക്കറും ഉണ്ടെന്നറിഞ്ഞതോടെ ഫൈസലിന് അങ്കലാപ്പ്

Kerala

രാജ്യത്തിന്റെ വളര്‍ച്ചയില്‍ അഭിമാനിക്കാം; അധ്വാനിക്കുന്നവരുടെ ആഘോഷമായി റിപ്പബ്ലിക് ദിനം മാറി: സുരേഷ് ഗോപി

Kerala

വിശിഷ്ടസേവനം: 10 പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ രാഷ്‌ട്രപതിയുടെ മെഡലിന് അര്‍ഹരായത് 26 മലയാളികള്‍

India

സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകാം; റിപ്പബ്ലിക് ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

India

റിപ്പബ്ലിക് ദിനാഘോഷത്തിന് തൊഴിലാളികളും സാധാരണക്കാരും പ്രത്യേക ക്ഷണിതാക്കള്‍

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.