യുണൈറ്റഡ് നേഷന്‍സ്: ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് വലിയ വിജയമേകി പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരനും ലഷ്‌കര്‍ ഇ ത്വയ്ബ തലവന്‍ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനുമായ അബ്ദുള്‍ റഹ്മാന്‍ മക്കിയെ ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തെ ചൈന എതിര്‍ത്തിരുന്നു. എന്നാല്‍ ഇന്ത്യയുടെ നീക്കങ്ങള്‍ക്കു അമേരിക്ക പൂര്‍ണപിന്തുണ നല്‍കിയിരുന്നു. മക്കിയെ ഇന്ത്യയും യുഎസും ആഭ്യന്തര നിയമങ്ങള്‍ പ്രകാരം തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിലും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും ജമ്മു കശ്മീരിലടക്കം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും മക്കി ഉള്‍പ്പെട്ടിട്ടുണ്ട്. 2000 ലെ ചെങ്കോട്ട ആക്രമണം, 2008 ലെ രാംപൂര്‍ ആക്രമണം, 2008 ലെ മുംബൈ ആക്രമണം എന്നിവയുള്‍പ്പെടെ ഏഴ് ഭീകരാക്രമണങ്ങളില്‍ മക്കിക്കുള്ള പങ്കിന്റെ തെളിവുകള്‍ ഇന്ത്യ യുഎന്‍ സുരക്ഷാകൗണ്‍സിലിന് കൈമാറിയിരുന്നു. ഭീകരരെ സംരക്ഷിക്കുന്ന പാകിസ്ഥാനും ഇക്കാര്യത്തില്‍ പാകിസ്താന് അകമഴിഞ്ഞ് പിന്തുണ നല്‍കുന്ന ചൈനയ്‌ക്കും ഏറ്റ വലിയ തിരിച്ചടിയാണ് അബ്ദുള്‍ റഹ്മാന്‍ മക്കിയെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയ നടപടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: