Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബദരീനാഥിലേക്കുള്ള പ്രവേശനകവാടമായ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്നു; കുടുംബങ്ങളെ ഒഴിപ്പിച്ചു; ദുരന്തനിവാരണ സേനയെ വിന്ന്യസിച്ചു

രക്ഷാദൗത്യത്തിന് ഹെലികോപ്റ്റര്‍ സേവനവും സജ്ജമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2023, 03:50 am IST
in India

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ പ്രമുഖ തീര്‍ഥാടനകേന്ദ്രമായ ജോഷിമഠില്‍  ഭൂമി ഇടിഞ്ഞുതാഴുന്നത് പരിശോധനക്കാന്‍ വിദഗ്ധ സംഘം. ശാസ്ത്രജ്ഞരും ഉള്‍പ്പെടുന്ന സംഘം സ്ഥലത്തെത്തി വിള്ളലുണ്ടായ മേഖലകള്‍ പരിശോധിച്ചു.അറുന്നൂറോളം കുടുംബങ്ങളെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടപടിയാരംഭിച്ചു. ഹിമാലയ പാതയിലെ ഈ ചെറുപട്ടണത്തില്‍ 3800 കുടുംബങ്ങളാണുള്ളത്. വീടുകളില്‍ വിള്ളല്‍ വീണതോടെ അറുപതിലധികം കുടുംബങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറി.  അപായസാധ്യത മുന്നില്‍ക്കണ്ട് ദേശീയ ദുരന്തനിവാരണ സേനയെ (എന്‍.ഡി.ആര്‍.എഫ്.) വിന്ന്യസിച്ചിട്ടുണ്ട്.  

രക്ഷാദൗത്യത്തിന് ഹെലികോപ്റ്റര്‍ സേവനവും സജ്ജമാക്കി.

ശങ്കരാചാര്യര്‍ സ്ഥാപിച്ച നാലു മഠങ്ങളില്‍ ആദ്യത്തേതാണ് പില്‍ക്കാലത്ത് ജോഷിമഠ് എന്നു പ്രസിദ്ധമായ ജ്യോതിര്‍മഠം.ബദരീനാഥിലേക്കുള്ള മുഖ്യ പ്രവേശനകവാടമാണിവിടം. നൂറ്റാണ്ടു മുന്‍പ് ഹിമാലയന്‍ മലനിരകളില്‍ ഭൂചലനത്തില്‍ ഇടിഞ്ഞുവീണ മണ്ണും പാറയും കൊണ്ടുണ്ടായ പ്രദേശമാണിത്. അതിനാല്‍ മണ്ണിന് ഉറപ്പു കുറവാണ്. അതീവ പരിസ്ഥിതിലോല മേഖലയായ ജോഷിമഠില്‍ അനധികൃത നിര്‍മാണങ്ങളോ വനനശീകരണമോ പാടില്ലെന്നു 1976 ല്‍ കേന്ദ്രം നിയോഗിച്ച മിശ്ര കമ്മിറ്റി നിര്‍ദേശിച്ചിരുന്നു.

സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉന്നതതല യോഗം വിളിച്ചു. ദുരന്തനിവാരണ സെക്രട്ടറിയടങ്ങുന്ന സംഘം സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. ബദരീനാഥ് മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി പ്രദേശത്തുള്ള സാങ്കേതികവിദഗ്ധരോട് വിള്ളല്‍കാരണമുള്ള നാശനഷ്ടങ്ങള്‍ വിലയിരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. അപകടസാധ്യതയുള്ള കെട്ടിടങ്ങളും കണ്ടെത്തിവരുകയാണ്.  

മണ്ണിടിച്ചിലിനെത്തുടര്‍ന്ന് മേഖലയിലെ 570ലേറെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വിള്ളല്‍വീണ് പലതും താമസയോഗ്യമല്ലാതായി. ആശങ്കയിലായ ജനങ്ങള്‍ പലായനം തുടങ്ങി. എണ്‍പതോളം കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവും സുരക്ഷയുമൊരുക്കുന്നത് ഉറപ്പാക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. വീടുകളില്‍ മാത്രമല്ല, റോഡുകളിലും സമാനമായ വിണ്ടുകീറല്‍ സംഭവിക്കുന്നുണ്ട്. ഇതുമൂലം റോഡുകളിലൂടെ നടക്കാന്‍ പോലും നാട്ടുകാര്‍ ഭയപ്പെടുകയാണ്  

ഭൂഗര്‍ഭ പാളിയിലുള്ള പാറക്കെട്ടു പൊട്ടി വെള്ളം ഒലിച്ചിറങ്ങിയതാകാം മണ്ണിടിച്ചിലിനു കാരണമെന്നു ഭൗമശാസ്ത്രജ്ഞര്‍ സംശയിക്കുന്നു. എന്‍ടിപിസിയുടെ തപോവന്‍ – വിഷ്ണുഗഡ് വൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള തുരങ്ക നിര്‍മാണമാണ് ഭൂമി ഇടിയാനും വീടുകളില്‍ വിള്ളല്‍ വീഴാനും കാരണമെന്ന ആരോപണവും ഉണ്ട്.

Tags: ജോഷിമഠ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജോഷിമഠ്: വിള്ളല്‍ വീണത് 863 കെട്ടിടങ്ങള്‍ക്ക്; 181 എണ്ണം സുരക്ഷിതമല്ലാത്ത മേഖലയില്‍

India

ജോഷിമഠില്‍ സുരക്ഷിതമല്ലാത്ത കെട്ടിടം പൊളിച്ചുനീക്കാന്‍ ഉത്തരവ്; അശാസ്ത്രീയ കെട്ടിടം നിര്‍മിച്ചിരുന്നത് ഏഴാം വാര്‍ഡില്‍

India

അന്തിമ റിപ്പോര്‍ട്ട് ഉടന്‍: ജോഷിമഠിലെ നാല് വാര്‍ഡുകള്‍ ഒട്ടും സുരക്ഷിതമല്ലെന്ന് ദുരന്തനിവാരണ സെക്രട്ടറി ആര്‍.കെ.സിന്‍ഹ

India

ജോഷിമഠില്‍ നിന്നും 81 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു, അപകട സാധ്യതയുള്ള ഹോട്ടലുകള്‍ പൊളിച്ചുമാറ്റും; വിഷയം സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

India

ഉത്തരാഖണ്ഡ് ജോഷിമഠിലെ ഭൂമിയുടെ വിചിത്ര പ്രതിഭാസം; അടിയന്തിര യോഗം വിളിച്ചു ചേര്‍ത്ത് പ്രധാനമന്ത്രി, പരിസ്ഥിതി വിദഗ്ധരും പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.