Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലി തമ്മില്‍ത്തല്ലി; അഞ്ച് ഡിവൈഎഫ്‌ഐക്കാര്‍ ആശുപത്രിയില്‍, കേസുകള്‍ ഒത്തുതീര്‍പ്പാക്കാൻ സിപിഎം രംഗത്ത്

കുമ്പളയിലെ എകെജി ക്ലബ്ബിന്റെയും ഇഎംഎസ് ക്ലബ്ബിന്റെയം പ്രവര്‍ത്തകര്‍ തമ്മില്‍ നേരത്തെ തര്‍ക്കത്തിലായിരുന്നുവത്രെ. ഇതേച്ചൊല്ലി പരസ്പരം വാക്കേറ്റവും പതിവായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞദിവസം നടന്ന അക്രമത്തിന് കാരണമെന്ന് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2022, 10:45 am IST
in Kasargod

കാഞ്ഞങ്ങാട്: കുമ്പള അയ്യപ്പ ഭജനമന്ദിരത്തില്‍ നടന്ന ഉത്സവത്തിനിടയില്‍ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ കുത്തും അടിയുമേറ്റ അഞ്ചുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പലത്തറ ഡിവൈഎഫ്‌ഐ മേഖലാകമ്മറ്റിയംഗം കുമ്പളയിലെ ധനേഷ്(33), സഹോദരി ഭര്‍ത്താവ് സുരേഷ്(41), അജിത്ത്(30), സുജിത്ത്(29), സജിത്ത്(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.  

കഴിഞ്ഞദിവസം രാത്രി പത്തരയോടെയാണ് സംഭവം. അയ്യപ്പഭജനവുമായി ബന്ധപ്പെട്ട് വിശ്വാസത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ ധനേഷ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിന് അജിത്ത് കമന്റിട്ടിരുന്നു. ചൊവ്വാഴ്ച രാത്രി വിളക്ക് പൂജ കഴിഞ്ഞ് ചൊവ്വാഴ്ച ഭജനമന്ദിരത്തില്‍ നടക്കുന്ന വാര്‍ഷികാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റിട്ടതിനെ ധനേഷ് ചോദ്യം ചെയ്യുകയും തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും ഇതിനിടയില്‍ കത്തിയും മറ്റ് മാരകായുധവുമായി ധനേഷ്, സുരേഷ്, സുനില്‍, ബാലന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് തങ്ങളെ അക്രമിക്കുകയാണ് ചെയ്തതെന്ന് പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ കഴിയുന്ന അജിത്തും സുഹൃത്തുക്കളും പറഞ്ഞു.  

ഭജനമന്ദിരത്തിന് സമീപം തട്ടുകടയില്‍ നില്‍ക്കുകയായിരുന്ന ധനേഷിനെ ഒരു പ്രകോപനവുമില്ലാതെ സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അക്രമിക്കുകയായിരുന്നുവത്രെ. ഇതുകണ്ട് തടയാന്‍ശ്രമിച്ച സഹോദരീ ഭര്‍ത്താവ് സുരേഷിനേയും ഇവര്‍ മര്‍ദ്ദിച്ചു. മരവടികൊണ്ട് അടിയേറ്റ് ധനേഷിന്റെ തലക്കും കത്തികൊണ്ട് മുഖത്തും കുത്തി പരിക്കേല്‍പ്പിച്ചു. സുരേഷിനും കൈക്ക് കുത്തേറ്റ പരിക്കുണ്ട്. അക്രമികളെ നേരത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതാണ് അക്രമത്തിന് കാരണമെന്ന് ആശുപത്രിയില്‍ കഴിയുന്ന ധനേഷ് പറയുന്നു.  

അതേസമയം കുമ്പളയിലെ എകെജി ക്ലബ്ബിന്റെയും ഇഎംഎസ് ക്ലബ്ബിന്റെയം പ്രവര്‍ത്തകര്‍ തമ്മില്‍ നേരത്തെ തര്‍ക്കത്തിലായിരുന്നുവത്രെ. ഇതേച്ചൊല്ലി പരസ്പരം വാക്കേറ്റവും പതിവായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞദിവസം നടന്ന അക്രമത്തിന് കാരണമെന്ന് പറയുന്നു. തര്‍ക്കം സംഘര്‍ഷത്തിലേക്കെത്തിയതോടെ പ്രശ്‌നം പരിഹരിക്കാന്‍ സിപിഎം നേതൃത്വം രംഗത്തുവന്നിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ ഒത്തുതീര്‍പ്പാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

Tags: hospitalഡിവൈഎഫ്ഐഫെയ്സ്ബുക്ക്Clash
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

Kerala

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചു; പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു, സംഭവം മലപ്പുറത്ത്

Kerala

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

പുതിയ വാര്‍ത്തകള്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ആര്‍. നാസര്‍, യു. പ്രതിഭ

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.