Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാഹനാപകടത്തില്‍പ്പെട്ട തമിഴ് അയ്യപ്പന്മാരെ രക്ഷിച്ചു; ഉപേക്ഷിക്കപ്പെട്ട അവരുടെ ഇരുമുടിക്കെട്ടുകള്‍ ശബരിമലയിലെത്തിച്ചു; ഒടുവില്‍ രാജേഷിന് ആദരം

ആരുമറിയാതെ, ഒന്നും പ്രതീക്ഷിക്കാതെ ഒരു പകലും രാത്രിയും അഹോരാത്രം രക്ഷാപ്രവര്‍ത്തനം നടത്തിയ പുലിക്കുന്ന് കറുകംപള്ളി രാജേഷിന് ഒടുവില്‍ എരുമേലി പൊലീസിന്റെ ആദരം. മൗനമായി തമിഴ്നാട്ടിലെ അയ്യപ്പന്മാര്‍ ചൊരിഞ്ഞ നന്ദിയ്‌ക്ക് വിലമതിക്കാനുമാവില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2022, 07:54 pm IST
in Kerala
രാജേഷ് (ഇടത്ത്) തമിഴ് അയ്യപ്പന്‍മാരുടെ ഇരുമുടിക്കെട്ടുകള്‍ (നടുവില്‍) രാജേഷിനെ എരുമേലി പൊലീസ് ആദരിക്കുന്നു (വലത്ത്)

രാജേഷ് (ഇടത്ത്) തമിഴ് അയ്യപ്പന്‍മാരുടെ ഇരുമുടിക്കെട്ടുകള്‍ (നടുവില്‍) രാജേഷിനെ എരുമേലി പൊലീസ് ആദരിക്കുന്നു (വലത്ത്)

പത്തനംതിട്ട: ആരുമറിയാതെ, ഒന്നും പ്രതീക്ഷിക്കാതെ ഒരു പകലും രാത്രിയും അഹോരാത്രം രക്ഷാപ്രവര്‍ത്തനം നടത്തിയ പുലിക്കുന്ന് കറുകംപള്ളി രാജേഷിന് ഒടുവില്‍ എരുമേലി പൊലീസിന്റെ ആദരം. മൗനമായി തമിഴ്നാട്ടിലെ അയ്യപ്പന്മാര്‍ ചൊരിഞ്ഞ നന്ദിയ്‌ക്ക് വിലമതിക്കാനുമാവില്ല.  

അത്രയേറെയാണ് രാജേഷ് അവരെ സഹായിച്ചത്.  ഡിസംബര്‍ 16നാണ് ആ അപകടം നടന്നത്.തമിഴ്നാട് സ്വദേശികളുടെ വാഹനം എരുമേലിയില്‍ ഒരു വളവു തിരിയുന്നതിനിടെ തെന്നി താഴേയ്‌ക്ക് മറിഞ്ഞു.  

21 തീര്‍ത്ഥാടകരുമായി ചെന്നൈയിലെ താമ്പ്രത്തില്‍ നിന്നും വരികയായിരുന്ന വാന്‍. 18 പേര്‍ക്ക് പരിക്കേറ്റു, ഒരു പത്ത് വയസ്സുകാരി പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.  

മേസ്തിരിപ്പണിക്കാരനായ രാജേഷ് ഉച്ചവരെ ജോലി ചെയ്ത് സുഹൃത്തിന്റെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് എരുമേലിയിലെ അപകടം കാണുന്നത്. ഉടനെ രക്ഷാപ്രവര്‍ത്തനത്തിന് ചാടിയിറങ്ങി. രക്ഷാപ്രവര്‍ത്തനം നടത്താന്‍ നാട്ടുകാര്‍ നന്നേ കുറവായിരുന്നു. പരിക്കേറ്റ അയ്യപ്പന്മാരെ ആദ്യം ഏരുമേലി ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കും കൊണ്ടുപോകാന്‍ രാജേഷ് മുന്നിട്ട് നിന്നു. പരിക്കേറ്റ തമിഴ്നാട്ടിലെ സ്വാമിമാര്‍ക്കൊപ്പം ആശുപത്രിയില്‍ പോകാന്‍ ആരുമില്ലാതിരുന്നപ്പോഴാണ് രാജേഷ് എല്ലാം മറന്ന് ഇറങ്ങിയത്.  

ചികിത്സയില്‍ ഇരിക്കുമ്പോള്‍ രാമു എന്ന ആളുടെ മകളായ കുട്ടിസ്വാമിയായ പത്ത് വയസുകാരി സംഘമിത്ര മരിച്ചു.  അതോടെ തകര്‍ന്നുപോയ രാമുവിനെ സാന്ത്വനിപ്പിക്കാനും രാജേഷ്  തണലായി നിന്നു.  

അതിനിടയിലാണ് സ്വാമിമാര്‍ അപകടസ്ഥലത്ത് നഷ്ടപ്പെട്ട ബാഗുകള്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് രാജേഷിനെ അറിയിച്ചത്. വീണ്ടും അപകടസ്ഥലത്തെത്തിയപ്പോള്‍ അപകടത്തില്‍പ്പെട്ട മിനിവാന്‍ കൊണ്ടുപോകാന്‍ തമിഴ്നാട്ടില്‍ നിന്നും വന്നവര്‍ റബ്ബര്‍ തോട്ടത്തിനിടയില്‍ സ്വാമിമാരുടെ ഇരുമുടിക്കെട്ടുകള്‍ ഉപേക്ഷിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. . ഉടനെ  അയ്യപ്പന്മാരുടെ 18 ഓളം ഇരുമുടിക്കെട്ടുകള്‍ റബ്ബര്‍ തോട്ടത്തില്‍ നിന്നും ശേഖരിച്ച് മുണ്ടക്കയത്തുള്ള ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ഓഫീസില്‍ എത്തിച്ചു. പിന്നീട് അത് ശബരിമലയില്‍ എത്തിച്ച് നെയ്യഭിഷേകവും നടത്തി.  18  ഇരുമുടിക്കെട്ടിലുണ്ടായിരുന്ന നെയ് തേങ്ങ ഉള്‍പ്പെടെയുള്ള വഴിപാട് സാധനങ്ങളും ശബരിമലയില്‍ എത്തിച്ചിരുന്നു. ഇനി പ്രസാദവും അരവണയും അപകടത്തില്‍പ്പെട്ട അയ്യപ്പന്മാര്‍ക്ക്  എത്തിച്ച് നല്‍കാനിരിക്കുകയാണ് രാജേഷ്. അപകടത്തില്‍ മരിച്ച സംഘമിത്രയുടെയും അച്ഛന്‍ രാമുവിന്റെയും ഇരുമുടികള്‍ അഴുതയാറ്റില്‍ ഒഴുക്കി.  

സംഘമിത്രയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളെജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതുവരെ രാജേഷ് ഉണ്ടായിരുന്നു. വാസ്തവത്തില്‍ വീട്ടിലേക്ക് മടങ്ങാനുള്ള വണ്ടിക്കൂലി പോലുമില്ലാതിരുന്ന രാജേഷിനെ തമിഴ്നാട്ടിലെ സ്വാമിമാര്‍ തന്നെയാണ് വണ്ടിക്കൂലി നല്‍കി മടക്കിയയച്ചത്.  

അപകടത്തിന് കാരണമായ എരുമേലിയിലെ റോഡിലെ വളവില്‍ സംരക്ഷണ ഭിത്തിയ കെട്ടിയാല്‍ ഭാവി അപകടങ്ങള്‍ ഒഴിവാക്കാമെന്ന നിര്‍ദേശം വന്നപ്പോള്‍ സംരക്ഷണ ഭിത്തി കെട്ടാനും കെട്ടിടം പണിക്കാരനായ രാജേഷ് മുന്നില്‍ നിന്നു.  

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എന്‍.ബാബുക്കുട്ടന്‍ രാജേഷിനെ പൊന്നാട അണിയിച്ചു. തമിഴ്നാട് സ്വദേശികളായ സ്വാമിമാരുടെ ഹൃദയത്തിലാണ് രാജേഷിന്റെ സ്ഥാനം. ഇപ്പോഴും അവര്‍ രാജേഷുമായി ബന്ധപ്പെടുന്നു. രാജേഷ് അയച്ച പ്രസാദം സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും ഓര്‍മ്മയായി അവരില്‍ എന്നും ഉണ്ടാകും.  

Tags: erumeliSABARIMALAശബരിമല തീര്‍ത്ഥാടനംശബരിമല ക്ഷേത്രംശബരിമല തീര്‍ത്ഥാടകരുശബരിമല തീര്‍ത്ഥാടകരുടെ ബസപകടംഎരുമേലി അപകടംലോകാരോഗ്യ സംഘടനസേവനംപോലീസ്Rajesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

Kerala

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

Kerala

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

പുതിയ വാര്‍ത്തകള്‍

ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം; അപകടം അറ്റകുറ്റപ്പണക്കിടെ

കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയ സംഭവം; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.