Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംബിബിഎസ് അഡ്മിഷന്‍ കിട്ടാത്ത മലപ്പുറത്തെ വിദ്യാര്‍ത്ഥിനി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ക്ലാസിലിരുന്നതില്‍ ദുരൂഹത; പൊലീസ് അന്വേഷിക്കും

കോഴിക്കോട് മെഡിക്കല്‍ കോളെജിലെ ഒന്നാം വര്‍ഷ ക്ലാസില്‍ അഡ്മിഷന്‍ കിട്ടാത്ത മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥിനി നാല് ദിവസം ക്ലാസിലിരുന്ന സംഭവത്തില്‍ ദുരൂഹത. എങ്ങിനെ അഡ്മിഷന്‍ കിട്ടാത്ത ഒരു കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളെജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്ലാസില്‍ കയറിപ്പറ്റി എന്നതാണ് ചോദ്യം. ഇതിന് മലപ്പുറം ജില്ലയില്‍ നിന്നുള്ള ഈ പെണ്‍കുട്ടിയെ സഹായിച്ചത് ആരൊക്കെ എന്ന ചോദ്യവും ഉയരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2022, 05:18 pm IST
in Kerala

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളെജിലെ ഒന്നാം വര്‍ഷ ക്ലാസില്‍ അഡ്മിഷന്‍ കിട്ടാത്ത മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥിനി നാല് ദിവസം ക്ലാസിലിരുന്ന സംഭവത്തില്‍ ദുരൂഹത. എങ്ങിനെ അഡ്മിഷന്‍ കിട്ടാത്ത ഒരു കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളെജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്ലാസില്‍ കയറിപ്പറ്റി എന്നതാണ് ചോദ്യം. ഇതിന് മലപ്പുറം ജില്ലയില്‍ നിന്നുള്ള ഈ പെണ്‍കുട്ടിയെ സഹായിച്ചത് ആരൊക്കെ എന്ന ചോദ്യവും ഉയരുന്നു. ഇതിന് കൃത്യമായ ഉത്തരം കോഴിക്കോട് മെഡിക്കല്‍ കോളെജ് അധികൃതര്‍ നല്‍കിയിട്ടില്ല.  ഇക്കഴിഞ്ഞ ദിവസം രക്ഷിതാക്കളോടൊപ്പം കോഴിക്കോട് മെഡിക്കല്‍ കോളെജ് പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഈ കുട്ടിയെ രക്ഷിതാക്കളുടെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. 

പ്ലസ് ടു കഴിഞ്ഞ് മെഡിക്കല്‍ പ്രവേശനപരീക്ഷയെഴുതിയ മലപ്പുറം സ്വദേശിനിയായ 19 കാരിയാണ് ആരോരുമറിയാതെ ഒന്നാം വര്‍ഷ എംബിബിഎസ് ക്ലാസില്‍ ഇരുന്നതെന്ന കാര്യം നിസ്സാരമായി തള്ളാനാവില്ല. ഇപ്പോള്‍ പൊലീസ് പുതിയ ഒരു വിശദീകരണമാണ് നല്‍കുന്നത്. ഈ പെണ്‍കുട്ടി എന്‍ട്രന്‍സിന് ശേഷം റാങ്ക് ലിസ്റ്റില്‍ നോക്കിയപ്പോള്‍ തനിക്ക് ഉയര്‍ന്ന റാങ്കുണ്ടെന്നും അഡ്മിഷന്‍ കിട്ടുമെന്നും ആണ് മനസ്സിലാക്കിയത്. ഇതനുസരിച്ച് പെണ്‍കുട്ടി ബന്ധുക്കളോട് വിവരം വിളിച്ചുപറ‍ഞ്ഞു. പലയിടത്തും സ്വീകരണവും ലഭിച്ചു. പിന്നീട് വിശദമായി വീണ്ടും റാങ്ക് ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് തന്റെ റാങ്ക് 10000 ആണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ നാണക്കേടായി. ഈ ജാള്യത മറയ്‌ക്കാനാണ് പ്രവേശനം ലഭിച്ചതുപോലെ അഭിനയിച്ച് കോഴിക്കോട് മെഡിക്കല്‍ കോളെജിലെ ഒന്നാം വര്‍ഷ എംബിബിഎസ് ക്ലാസില്‍ വന്നിരുന്നതെന്ന് പറയുന്നു.  

250 വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശനം നേടുന്നത്. ഇതില്‍ ആദ്യ അലോട്ട്മെന്‍റില്‍ 170 പേരാണ് എത്തിയത്. രണ്ടാഴ്ച കഴിഞ്ഞാണ് ബാക്കിയുള്ളവര്‍ പ്രവേശനം നേടിയെത്തിയത്. ഇതില്‍ കുറച്ചു പേര്‍ കഴിഞ്ഞ തിങ്കളാഴ്ച അവധി കഴിഞ്ഞ് വൈകിയാണ് ക്ലാസ് മുറിയിലെത്തിയത്. ക്ലാസ് നടക്കുന്ന സമയമായതിനാല‍് രേഖകള്‍ പരിശോധിക്കാതെ രജിസ്റ്ററില്‍ പേര് ചേര്‍ത്തു. പിന്നീടാണ് പട്ടികകള്‍ പരിശോധിച്ചതും ഒരു കുട്ടി അധികമുള്ളതായി തിരിച്ചറിഞ്ഞതും. മൂന്ന് വകുപ്പ് മേധാവികളോടും ക്ലാസ് കോര്‍ഡിനേറ്റര്‍മാരോടും വിശദീകരണം ചോദിച്ചതായി വൈസ് പ്രിന്‍സിപ്പല്‍ ഡോ.കെ.ജി. സജിത്ത് കുമാര്‍ പറഞ്ഞു. 

അപ്പോള്‍ ഉയരുന്ന മറുചോദ്യം ഇതാണ്. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ കുട്ടികളുടെ പ്രവേശനത്തിനുള്ള പ്രക്രിയ ഇത്രയ്‌ക്കും പഴുതുകള്‍ ഉള്ളതാണോ? എങ്ങിനെയാണ് ഇത്തരമൊരു പ്രക്രിയയില്‍ പ്രവേശനം ലഭിക്കാത്ത ഒരു കുട്ടിക്ക് നാല് ദിവസം ക്ലാസില്‍ ഇരിയ്‌ക്കാന്‍ കഴിയുക? അവിടെ അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ ചെയ്യില്ലേ? അഡ്മിഷന്‍ കിട്ടയവരുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള ഐഡന്‍റിറ്റി രജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനമില്ലേ? ഇതിന് മുന്‍പ് പിടിക്കപ്പെടാതെ ഇതുപോലെ അനര്‍ഹര്‍ മുന്‍പും എംബിബിഎസ് ക്ലാസ്മുറികളില്‍ കയറിപ്പറ്റിയിട്ടുണ്ടോ? ഇത്രയ്‌ക്കധികം പ്രസ്റ്റീജുള്ള എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ക്ലാസ് മുറിയിലേക്കുള്ള പ്രവേശനം കുട്ടിക്കളിയാണോ?- ഇങ്ങിനെ ചോദ്യങ്ങള്‍ അനവധിയാണ്. 

Tags: studentmalappuramMBBSAdmissionകോഴിക്കോട്എംബിബിഎസ് വിദ്യാര്‍ത്ഥികോഴിക്കോട് മെഡിക്കല്‍ കോളെജിഎംബിബിസ് അഡ്മിഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

Education

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

Kerala

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

Education

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

Kerala

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

പുതിയ വാര്‍ത്തകള്‍

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.