Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംബിബിഎസ് അഡ്മിഷന്‍ കിട്ടാത്ത മലപ്പുറത്തെ വിദ്യാര്‍ത്ഥിനി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ക്ലാസിലിരുന്നതില്‍ ദുരൂഹത; പൊലീസ് അന്വേഷിക്കും

കോഴിക്കോട് മെഡിക്കല്‍ കോളെജിലെ ഒന്നാം വര്‍ഷ ക്ലാസില്‍ അഡ്മിഷന്‍ കിട്ടാത്ത മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥിനി നാല് ദിവസം ക്ലാസിലിരുന്ന സംഭവത്തില്‍ ദുരൂഹത. എങ്ങിനെ അഡ്മിഷന്‍ കിട്ടാത്ത ഒരു കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളെജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്ലാസില്‍ കയറിപ്പറ്റി എന്നതാണ് ചോദ്യം. ഇതിന് മലപ്പുറം ജില്ലയില്‍ നിന്നുള്ള ഈ പെണ്‍കുട്ടിയെ സഹായിച്ചത് ആരൊക്കെ എന്ന ചോദ്യവും ഉയരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2022, 05:18 pm IST
in Kerala

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളെജിലെ ഒന്നാം വര്‍ഷ ക്ലാസില്‍ അഡ്മിഷന്‍ കിട്ടാത്ത മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥിനി നാല് ദിവസം ക്ലാസിലിരുന്ന സംഭവത്തില്‍ ദുരൂഹത. എങ്ങിനെ അഡ്മിഷന്‍ കിട്ടാത്ത ഒരു കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളെജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്ലാസില്‍ കയറിപ്പറ്റി എന്നതാണ് ചോദ്യം. ഇതിന് മലപ്പുറം ജില്ലയില്‍ നിന്നുള്ള ഈ പെണ്‍കുട്ടിയെ സഹായിച്ചത് ആരൊക്കെ എന്ന ചോദ്യവും ഉയരുന്നു. ഇതിന് കൃത്യമായ ഉത്തരം കോഴിക്കോട് മെഡിക്കല്‍ കോളെജ് അധികൃതര്‍ നല്‍കിയിട്ടില്ല.  ഇക്കഴിഞ്ഞ ദിവസം രക്ഷിതാക്കളോടൊപ്പം കോഴിക്കോട് മെഡിക്കല്‍ കോളെജ് പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഈ കുട്ടിയെ രക്ഷിതാക്കളുടെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. 

പ്ലസ് ടു കഴിഞ്ഞ് മെഡിക്കല്‍ പ്രവേശനപരീക്ഷയെഴുതിയ മലപ്പുറം സ്വദേശിനിയായ 19 കാരിയാണ് ആരോരുമറിയാതെ ഒന്നാം വര്‍ഷ എംബിബിഎസ് ക്ലാസില്‍ ഇരുന്നതെന്ന കാര്യം നിസ്സാരമായി തള്ളാനാവില്ല. ഇപ്പോള്‍ പൊലീസ് പുതിയ ഒരു വിശദീകരണമാണ് നല്‍കുന്നത്. ഈ പെണ്‍കുട്ടി എന്‍ട്രന്‍സിന് ശേഷം റാങ്ക് ലിസ്റ്റില്‍ നോക്കിയപ്പോള്‍ തനിക്ക് ഉയര്‍ന്ന റാങ്കുണ്ടെന്നും അഡ്മിഷന്‍ കിട്ടുമെന്നും ആണ് മനസ്സിലാക്കിയത്. ഇതനുസരിച്ച് പെണ്‍കുട്ടി ബന്ധുക്കളോട് വിവരം വിളിച്ചുപറ‍ഞ്ഞു. പലയിടത്തും സ്വീകരണവും ലഭിച്ചു. പിന്നീട് വിശദമായി വീണ്ടും റാങ്ക് ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് തന്റെ റാങ്ക് 10000 ആണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ നാണക്കേടായി. ഈ ജാള്യത മറയ്‌ക്കാനാണ് പ്രവേശനം ലഭിച്ചതുപോലെ അഭിനയിച്ച് കോഴിക്കോട് മെഡിക്കല്‍ കോളെജിലെ ഒന്നാം വര്‍ഷ എംബിബിഎസ് ക്ലാസില്‍ വന്നിരുന്നതെന്ന് പറയുന്നു.  

250 വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശനം നേടുന്നത്. ഇതില്‍ ആദ്യ അലോട്ട്മെന്‍റില്‍ 170 പേരാണ് എത്തിയത്. രണ്ടാഴ്ച കഴിഞ്ഞാണ് ബാക്കിയുള്ളവര്‍ പ്രവേശനം നേടിയെത്തിയത്. ഇതില്‍ കുറച്ചു പേര്‍ കഴിഞ്ഞ തിങ്കളാഴ്ച അവധി കഴിഞ്ഞ് വൈകിയാണ് ക്ലാസ് മുറിയിലെത്തിയത്. ക്ലാസ് നടക്കുന്ന സമയമായതിനാല‍് രേഖകള്‍ പരിശോധിക്കാതെ രജിസ്റ്ററില്‍ പേര് ചേര്‍ത്തു. പിന്നീടാണ് പട്ടികകള്‍ പരിശോധിച്ചതും ഒരു കുട്ടി അധികമുള്ളതായി തിരിച്ചറിഞ്ഞതും. മൂന്ന് വകുപ്പ് മേധാവികളോടും ക്ലാസ് കോര്‍ഡിനേറ്റര്‍മാരോടും വിശദീകരണം ചോദിച്ചതായി വൈസ് പ്രിന്‍സിപ്പല്‍ ഡോ.കെ.ജി. സജിത്ത് കുമാര്‍ പറഞ്ഞു. 

അപ്പോള്‍ ഉയരുന്ന മറുചോദ്യം ഇതാണ്. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ കുട്ടികളുടെ പ്രവേശനത്തിനുള്ള പ്രക്രിയ ഇത്രയ്‌ക്കും പഴുതുകള്‍ ഉള്ളതാണോ? എങ്ങിനെയാണ് ഇത്തരമൊരു പ്രക്രിയയില്‍ പ്രവേശനം ലഭിക്കാത്ത ഒരു കുട്ടിക്ക് നാല് ദിവസം ക്ലാസില്‍ ഇരിയ്‌ക്കാന്‍ കഴിയുക? അവിടെ അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ ചെയ്യില്ലേ? അഡ്മിഷന്‍ കിട്ടയവരുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള ഐഡന്‍റിറ്റി രജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനമില്ലേ? ഇതിന് മുന്‍പ് പിടിക്കപ്പെടാതെ ഇതുപോലെ അനര്‍ഹര്‍ മുന്‍പും എംബിബിഎസ് ക്ലാസ്മുറികളില്‍ കയറിപ്പറ്റിയിട്ടുണ്ടോ? ഇത്രയ്‌ക്കധികം പ്രസ്റ്റീജുള്ള എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ക്ലാസ് മുറിയിലേക്കുള്ള പ്രവേശനം കുട്ടിക്കളിയാണോ?- ഇങ്ങിനെ ചോദ്യങ്ങള്‍ അനവധിയാണ്. 

Tags: MBBSAdmissionകോഴിക്കോട്എംബിബിഎസ് വിദ്യാര്‍ത്ഥികോഴിക്കോട് മെഡിക്കല്‍ കോളെജിഎംബിബിസ് അഡ്മിഷന്‍studentmalappuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

Kerala

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട: 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

India

മോദിയുടെ സഞ്ചാരപാതയില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍; അന്വേഷണത്തില്‍ മലപ്പുറവും, മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് 89,600 ജെലാറ്റിൻ സ്റ്റിക്കുകള്‍ പിടിച്ചു

Kerala

വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം; മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.