Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പത്രധര്‍മ്മം സത്യാന്വേഷണമാണ്

ജന്മഭൂമി ഓഫീസില്‍ നല്കിയ സ്വീകരണത്തിന് മറുപടിയായി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 7, 2022, 05:28 am IST
in Article
ജന്മഭൂമി നല്‍കിയ സ്വീകരണത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് സംസാരിക്കുന്നു

ജന്മഭൂമി നല്‍കിയ സ്വീകരണത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് സംസാരിക്കുന്നു

ഡോ.സി.വി. ആനന്ദബോസ്

ബംഗാള്‍ ഗവര്‍ണര്‍

അക്ഷരാര്‍ത്ഥത്തില്‍ ഇന്ന് ഞാന്‍ ജന്മഭൂമിയിലാണ്. എന്റെ ജന്മഭൂമിയായ കേരളം. കേരളത്തിന്റെ സത്യസന്ധതയുടെ പത്രം ജന്മഭൂമി. സ്വര്‍ണത്തിന് സുഗന്ധം വച്ചതുപോലെയാണ് ഈ രണ്ടു ജന്മഭൂമിയുടേയും ശക്തിമണ്ഡലത്തില്‍ നില്‍ക്കാന്‍ കഴിയുന്നത്. പത്രപ്രവര്‍ത്തനം പലര്‍ക്കും, വിശേഷിച്ച് പൊതുജീവിതത്തിലുള്ളവര്‍ക്ക് അലോസരങ്ങള്‍ സൃഷ്ടിക്കാറുണ്ട്. പത്രങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് സത്യസന്ധതയാണ്. പക്ഷേ, പത്രം സത്യം വിളമ്പുമ്പോള്‍ അത് പലരേയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഒരിക്കല്‍ ഒരു രാഷ്‌ട്രീയ നേതാവ് പത്രം ഓഫീസിലേക്ക് വിളിച്ച് പത്രാധിപരെ ഭീഷണിപ്പെടുത്തി, ‘നിങ്ങളിങ്ങനെ എല്ലാദിവസവും എനിക്കെതിരെ നുണ എഴുതിയാല്‍ ഞാന്‍ ഒരു പാഠം പഠിപ്പിക്കും’. പത്രാധിപര്‍ ചിരിച്ചുകൊണ്ട് ഉത്തരം പറഞ്ഞു, ‘നിങ്ങള്‍ എന്നോട് ഇങ്ങനെ പറഞ്ഞാല്‍ ഇനി മേലാല്‍ ഞാന്‍ സത്യം മാത്രമേ എഴുതൂ. അപ്പോള്‍ രാഷ്‌ട്രീയ നേതാവ് പറഞ്ഞു, ‘അത് ചെയ്യരുതേ’ എന്ന്.

പത്രങ്ങള്‍ സത്യാന്വേഷകരാണ്. പത്രങ്ങള്‍ ചെയ്യുന്നത് സത്യത്തെ സത്യമായി എഴുതുക എന്നുള്ളതാണ്. ആഫ്രിക്കക്കാര്‍ക്കിടയില്‍ ഒരു നാടോടി കഥയുണ്ട്. സത്യവും അസത്യവും കൂടപ്പിറപ്പുകളാണ്. ഒരിക്കല്‍ അസത്യം സത്യത്തോട് പറഞ്ഞൂ, നമുക്ക് ഈ നദിയൊന്ന് നീന്തിക്കടക്കാം. സത്യം സമ്മതിച്ചു. വസത്രങ്ങള്‍ മാറ്റി സത്യം ആറ്റിലേക്ക് എടുത്തുചാടി. ആ തക്കം നോക്കി സത്യത്തിന്റെ ഉടയാടകള്‍ അണിഞ്ഞ് സത്യം ആണെന്ന ഭാവത്തില്‍ അസത്യം പട്ടണത്തിലേക്ക് പോയി. പട്ടണവാസികള്‍ അസത്യത്തെ സത്യം ആണെന്ന് കരുതി രണ്ട് കൈയും നീട്ടി സ്വീകരിച്ചു, ഘോഷയാത്രയായി കൊണ്ടുപോയി. അപ്പോഴാണ് സത്യം നീന്തല്‍ കഴിഞ്ഞ് തിരിച്ചെത്തുന്നത്. കരയില്‍ സത്യത്തിന്റെ വസ്ത്രങ്ങള്‍ ഇല്ല. ആകെയുള്ളത് അസത്യത്തിന്റെ വസ്ത്രം. അത് ഏതായാലും വേണ്ട. സത്യം വസ്ത്രം ഇല്ലാതെ പട്ടണത്തിലേക്ക് നടന്നു. നഗ്ന സത്യത്തെ ആളുകള്‍ കൂക്കിവിളിച്ചു. സത്യത്തിന്റെ ഉടയാടകളിട്ട അസത്യത്തെ സത്യം എന്ന് കരുതി പ്രകീര്‍ത്തിച്ചു. ഒടുവില്‍ അവര്‍ക്ക് കാര്യം മനസ്സിലായി. ഇപ്പോള്‍  സത്യത്തിന്റെ ഉടയാടകളിട്ട് വരുന്ന അസത്യത്തെയാണ് പലപ്പോഴും നാം കാണുന്നത്. അവിടെയാണ് ജന്മഭൂമി വ്യത്യാസപ്പെട്ടിരിക്കുന്നത്. ജന്മഭൂമി നഗ്നമാണ്, നഗ്നസത്യമാണ്. ഇതിലാവണം നമ്മുടെ പ്രതീക്ഷ.  

ശബരിമല എന്ന മലയുണ്ട്, ശബരി എന്നൊരു ഈശ്വരനുണ്ട് എന്ന് മനസ്സിലാക്കിയത് ജന്മഭൂമി വായിക്കുമ്പോഴാണ്. ഈശ്വരന്‍ അറസ്റ്റില്‍, ഭഗവാന് എന്തിന് പാറാവ് എന്നൊക്കെ കരുതിയിരുന്ന സമയത്ത് ഈശ്വരനുണ്ട് എന്ന് നമ്മെ ബോധ്യപ്പെടുത്തിയത് ജന്മഭൂമിയും ജനവുമാണ്. എന്താണ് ജന്മഭൂമി ചെയ്യുന്നത് എന്ന് ചോദിച്ചാല്‍, കൈലാസത്തില്‍ നടന്ന ഒരു രംഗം ആണ് ഓര്‍മ വരുന്നത്. പരമേശ്വരന്‍ എന്ന മഹാദേവനെ രക്താസുരന്‍ വെല്ലുവിളിക്കുകയാണ്. മാത്രമല്ല, പാര്‍വ്വതീ ദേവിയുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുകയാണ്. പാര്‍വതീ ദേവിക്ക് മനസ്സിലാകുന്നില്ല, എന്താണ് തന്റെ പതി, സംരക്ഷിക്കാനും ശിക്ഷിക്കാനും, നശിപ്പിക്കാനുമെല്ലാം കഴിവുള്ള ശക്തനായ പതി എന്തേ അസുരന് മുന്നില്‍ മൗനം പാലിക്കുന്നു. പെട്ടന്ന് ദേവി തന്റെ ഉള്ളിലേക്ക് നോക്കി. ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന സ്ത്രീ ശക്തി വെളിയില്‍ വരുന്നു. മാതാവ് കാളീ രൂപം പ്രാപിക്കുന്നു. രക്താസുരനെ താഡനം ചെയ്യുന്നു. രക്താസുരന്റെ താഴെ വീഴുന്ന ഓരോ തുള്ളി രക്തത്തില്‍ നിന്നും മറ്റൊരു രക്താസുരന്‍ ജനിക്കുന്നു. അതാണ് അസുരന് കിട്ടിയ വരദാനം. അപ്പോള്‍, അമ്മ രക്താസുരന്റെ രക്തം കുടിക്കുന്ന രക്തകാളിയായി. പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. ഉള്ളിലുള്ള ആന്തരിക ശക്തി പുറത്തു വന്നപ്പോള്‍, ഈരേഴ് പതിനാല് ലോകവും നശിപ്പിക്കപ്പെടുമെന്ന് കണ്ടപ്പോള്‍ പതിയായ പരമേശ്വരന്‍ കാളിയുടെ മുന്നില്‍ കിടന്നു. അപ്പോള്‍ ഉള്‍വിളിയുണ്ടായി, സ്വന്തം പതിയുടെ നെഞ്ചില്‍ കാല്‍വയ്‌ക്കാന്‍ പാടില്ല എന്ന്.  അമ്മ വീണ്ടും ശാന്ത ഭാവത്തിലേക്ക് വന്നു.  

നമ്മുടെയെല്ലാം ഉള്ളില്‍ ഒരു ആന്തരിക ശക്തിയുണ്ട്, ഒരു കാളിയുണ്ട്. അത് പുറത്തെടുക്കുകയാണ് വേണ്ടത്. നമ്മുടെ ദേശീയത, സംരക്ഷിക്കപ്പെടണം എന്നുണ്ടെങ്കില്‍, ഭാരതം സംരക്ഷിക്കപ്പെടണം എന്നുണ്ടെങ്കില്‍, സത്യം സംരക്ഷിക്കപ്പെടണമെന്നുണ്ടെങ്കില്‍, സമൂഹത്തില്‍ മാറ്റം വരണമെന്നുണ്ടെങ്കില്‍ ഈ ആന്തരിക ശക്തിയെ വെളിയില്‍ കൊണ്ടുവരാന്‍ കഴിയണം. അതാണ് ജന്മഭൂമി ചെയ്യുന്നത്. എല്ലാദിവസവും രാവിലെ അച്ചടിച്ച് വരുന്ന വാക്കുകള്‍ അല്ല, ആ വാക്കുകള്‍ക്ക് ഉള്ളിലും അര്‍ത്ഥമുണ്ട്. വാക്കും അര്‍ത്ഥങ്ങളും തമ്മില്‍ ബന്ധമുണ്ട്. അര്‍ത്ഥമില്ലെങ്കില്‍ വാക്കില്ല. വാക്കില്ലെങ്കില്‍ അര്‍ത്ഥവുമില്ല. അതുപോലെ ദേശീയതയില്ലെങ്കില്‍ നാം ഇല്ല.  

വസുധൈവ കുടുംബകം എന്ന ദര്‍ശനം നല്‍കിയ നാടാണ് നമ്മുടെ ഭാരതം. ഈ രാജ്യത്തിന്റെ ഉള്ളിലെ ശക്തിയെ വെളിയില്‍ കൊണ്ടുവരാന്‍, വാക്കുകള്‍ക്കുള്ളിലെ അര്‍ത്ഥത്തിന് കഴിയും. വാക്കുകള്‍കൊണ്ട് ലോകത്തെ മാറ്റുവാന്‍ കഴിയും. അതാണ് ജന്മഭൂമി ചെയ്യുന്നത്. നമ്മുടെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍, ദേശീയതയെ ഊട്ടിവളര്‍ത്താന്‍, ഒരേ ഒരിന്ത്യ, ഒരൊറ്റ ഇന്ത്യ എന്ന ലക്ഷ്യം നേടിയെടുക്കാന്‍ ജന്മഭൂമിക്ക് കഴിയട്ടെ. ചൈനയില്‍ ഒരു ചൊല്ലുണ്ട്. ആയിരം കാതങ്ങള്‍ പിന്നിടേണ്ട ഒരു യാത്ര തുടങ്ങുന്നത്, ഒരു ചുവടുവയ്‌പ്പോടെയാണ്. ഇവിടെ ഞാന്‍ കാണുന്നത് അത്തരത്തിലൊരു ചുവടുവയ്‌പ്പാണ്. നാം നമ്മുടെ ലക്ഷ്യത്തില്‍ എത്തുക തന്നെ ചെയ്യും.  

Tags: മാധ്യമപ്രവര്‍ത്തകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടക്കുന്ന ബിരുദാനന്തര ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു; സായാഹ്ന ക്ലാസില്‍ ഭാഗമാകാന്‍ ബിരുദം മിനിമം യോഗ്യത

Kerala

നോഫ്‌ളൈസോണായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ പറന്നത് എംഎ യൂസഫലിയുടെ ഹെലികോപ്റ്റര്‍; വെളിപ്പെടുത്തലുമായി ജേണലിസ്റ്റ്; നടപടിയില്ല

Kerala

ഷാജന്‍ സ്‌കറിയയെ പിടിക്കാന്‍ കഴിയാത്തതില്‍ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നത് എന്തിന്; മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

Editorial

പിണറായിയുടെ അടിയന്തരാവസ്ഥ

police
Thrissur

സര്‍ട്ടിഫിക്കറ്റ് കാലാവധിക്ക് മുമ്പേ പിഴ; പോലീസിനെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.