Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘കശ്മീര്‍ ഫയല്‍ അശ്ലീല ചിത്രം’ : ഇന്ത്യയോട് മാപ്പപേക്ഷിച്ച് ഇസ്രയേല്‍ അംബാസഡര്‍; ജൂറി ചെയര്‍മാന്‍ ലാപിഡ് വിവേകശൂന്യന്‍, ചരിത്രമറിയില്ലെന്നും ഗിലോണ്‍

ട്വിറ്ററിലെ തുറന്നകത്തിലൂടെ ഇന്ത്യയോട് ഇസ്രയേല്‍ മാപ്പപേക്ഷിച്ചു. ജൂറി ചെയര്‍മാനായുള്ള ഇന്ത്യന്‍ ക്ഷണം ഏറ്റവും മോശമായ രീതിയില്‍ ലാപിഡ് ദുരുപയോഗം ചെയ്തുവെന്ന് ഗിലോണ്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2022, 10:32 am IST
in India

ന്യൂദല്‍ഹി:  ഗോവയില്‍ നടന്ന അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല പ്രതിപാദിക്കുന്ന വിവേക് അഗ്നിഹോത്രിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ദി കശ്മീര്‍ ഫയല്‍സിനെ ‘അശ്ലീല ചിത്രം’ എന്ന് വിശേഷിപ്പിച്ച ജൂറി ചെയര്‍മാനും ഇസ്രയേല്‍ സംവിധായവകുമായി  നദവ് ലാപിഡിനെ രൂക്ഷമായി വിര്‍ശിച്ച് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ നൗര്‍ ഗിലോണ്‍. ട്വിറ്ററിലെ തുറന്നകത്തിലൂടെ ഇന്ത്യയോട് ഇസ്രയേല്‍ മാപ്പപേക്ഷിച്ചു. ജൂറി ചെയര്‍മാനായുള്ള ഇന്ത്യന്‍ ക്ഷണം ഏറ്റവും മോശമായ രീതിയില്‍ ലാപിഡ് ദുരുപയോഗം ചെയ്തുവെന്ന് ഗിലോണ്‍ പറഞ്ഞു.

‘ഇന്ത്യന്‍ സംസ്‌കാരത്തില്‍ അതിഥികള്‍ ദൈവത്തെപ്പോലെയാണെന്ന് അവര്‍ പറയുന്നു. ചലച്ചിത്രോത്സവത്തിലെ ജഡ്ജിമാരുടെ പാനല്‍ അധ്യക്ഷനായുള്ള ഇന്ത്യന്‍ ക്ഷണവും അവര്‍ നിങ്ങള്‍ക്ക് നല്‍കിയ വിശ്വാസവും ആദരവും ഊഷ്മളമായ ആതിഥ്യവും നിങ്ങള്‍ ഏറ്റവും മോശമായ രീതിയില്‍ ദുരുപയോഗം ചെയ്‌തെന്നും ഗിലോണ്‍. ഞാന്‍ ഒരു സിനിമാ വിദഗ്‌ദ്ധനല്ല, പക്ഷേ ചരിത്ര സംഭവങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്നതിനുമുമ്പ് സംസാരിക്കുന്നത് വിവേകശൂന്യവും ധാര്‍ഷ്ട്യവുമാണെന്ന് ലാപിഡ് മനസിലാക്കണം.  

1990ല്‍ കാശ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തുന്നതും കാശ്മീര്‍ താഴ്‌വരയില്‍ നിന്ന് പലായനം ചെയ്യുന്നതും സംബന്ധിച്ചാണ് ചിത്രം. ഇതു യാഥാര്‍ത്ഥ്യമാണെന്നും അതിന്റെ മുറിവുകള്‍ ഇപ്പോഴും ഉണ്ടെന്നും മനസിലാക്കണമെന്നും ഗിലോണ്‍.  ഇന്ത്യയിലെയും ഇസ്രായേലിലെയും ജനങ്ങളും രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം വളരെ ശക്തമാണ്, നിങ്ങള്‍ ആ ബന്ധത്തെ ആണ് നശിപ്പിക്കാന്‍ ശ്രമിക്കുന്നത്.  മനുഷ്യനെന്ന നിലയില്‍ എനിക്ക് ലജ്ജ തോന്നുന്നു, ഞങ്ങളുടെ ആതിഥേയരുടെ ഔദാര്യത്തിനും സൗഹൃദത്തിനും  പ്രതിഫലം നല്‍കിയ മോശമായ രീതിക്ക് അവരോട് ഞാന്‍ ക്ഷമ ചോദിക്കുന്നെന്നും ഗിലോണ്‍ ട്വീറ്റില്‍ വ്യക്തമാക്കി.  

53ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തിലാണ് ലാപിഡ് പരസ്യ വിമര്‍ശനം ഉന്നയിച്ചത്.”രാജ്യാന്തര സിനിമാ വിഭാഗത്തില്‍ 15 സിനിമകളാണ് ഉണ്ടായിരുന്നത്. അതില്‍ 14 സിനിമകളും മികച്ച നിലവാരം പുലര്‍ത്തിയവയും ചലച്ചിത്രമൂല്യം നിറഞ്ഞതുമായിരുന്നു. അതു വലിയ തോതില്‍ ചര്‍ച്ചയ്‌ക്കും വഴിവച്ചു. എന്നാല്‍ 15ാമത്തെ സിനിമ കണ്ടാണ് ഞങ്ങളെല്ലാവരും ഞെട്ടിയതും അസ്വസ്ഥരായതും ദി കശ്മീര്‍ ഫയല്‍സ്. ഇത്തരത്തില്‍ അഭിമാനകരമായ ഒരു ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തില്‍ അനുചിതമായ ഒരു അപരിഷ്‌കൃത സിനിമയായി തോന്നി- അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു ലാപിഡിന്റെ പരാമര്‍ശം. ഇത് വലിയ വിവാദമായതിനു പിന്നാലെയാണ് ലാപിഡിനെ രൂക്ഷമായി വിമര്‍ശിച്ചും ഇന്ത്യയോട് ക്ഷമാപണം നടത്തിയും ഇസ്രയേല്‍ അംബാസഡര്‍ രംഗത്തെത്തിയത്.

Tags: ഇസ്രായേല്‍കശ്മീരി പണ്ഡിതര്‍സ്ഥാനപതിTheKashmirFilesദി കശ്മീര്‍ ഫയല്‍സ്'narrative
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

370-ാം വകുപ്പ് ഒരിയ്‌ക്കലും പുനസ്ഥാപിക്കാന്‍ അനുവദിക്കില്ല; കശ്മീരി പണ്ഡിറ്റുകളെ ഭീഷണിപ്പെടുത്തുന്നവരെ വെറുതെ വിടില്ല: സ്മൃതി ഇറാനി

റിട്ട. ജസ്റ്റിസ് നീലകാന്ത് ഗഞ്ജു (ഇടത്ത്) തീവ്രവാദി കൊന്നെറിഞ്ഞ അദ്ദേഹത്തിന്‍റെ മൃതദേഹം (വലത്ത് മുകളില്‍)
India

കശ്മീരി ഹിന്ദുക്കളെ 1989-90ല്‍ കൂട്ടക്കൊല ചെയ്ത കേസുകള്‍ അന്വേഷിക്കും; ആദ്യം അന്വേഷിക്കുക റിട്ട.ജഡ്ജി നീലകാന്ത് ഗഞ്ജുവിന്റെ കൊലപാതകം

India

ഇസ്രയേലില്‍ നിന്ന് സ്‌പൈക്ക് എന്‍എല്‍ഒഎസ് മിസൈലുകള്‍ കരസ്ഥമാക്കി ഇന്ത്യ; പരീക്ഷണങ്ങള്‍ വരും ദിവസങ്ങളിലെന്ന് റിപ്പോര്‍ട്ട്

Kerala

ഇസ്രയേലിലേക്ക് തീര്‍ത്ഥാടനത്താനായി പോയ സംഘത്തിലെ ഏഴ് മലയാളികളെ കാണാനില്ല; ജോലി തേടി പോയതെന്ന് സംശയം, കാണാതായവരില്‍ സ്ത്രീകളും

World

വെസ്റ്റ് ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങി; 12 പലസ്തീനികള്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.