Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഴിമതി പദ്ധതി അവതാളത്തില്‍

അഴിമതിക്കുള്ള സാധ്യത ഇല്ലാതായതോടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പ്പര്യമില്ലാതായി എന്നതാണ് യാഥാര്‍ത്ഥ്യം. ഇതുകൊണ്ടാണ് പുതിയ വീടുകള്‍ക്ക് അപേക്ഷ ക്ഷണിച്ചിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത്. തങ്ങള്‍ നടത്തുന്നത് ജനക്ഷേമ ഭരണമാണെന്ന് അവകാശപ്പെടുന്ന പിണറായി സര്‍ക്കാരിന്റെ മുഖംമൂടിയാണ് ഇതിലൂടെ അഴിഞ്ഞുവീണിരിക്കുന്നത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 12, 2022, 05:00 am IST
in Editorial

ഇടതുമുന്നണി സര്‍ക്കാരിന്റെ കുപ്രസിദ്ധമായ ലൈഫ് മിഷന്‍ പദ്ധതി അവതാളത്തിലായിരിക്കുന്നു. പദ്ധതിക്ക് അപേക്ഷ സമര്‍പ്പിച്ച് ഒരു വീടിനായി കാത്തിരിക്കുന്നവര്‍ തികഞ്ഞ നിരാശയിലാണ്. ഗുണഭോക്താക്കളുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മാണം ആരംഭിക്കാത്തത് സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയുടെ തെളിവാണ്. സര്‍ക്കാരിന്റെ ഉത്തരവ് ഇറങ്ങാത്തതിനാല്‍ ഗുണഭോക്താക്കളുമായി കരാറൊപ്പുവയ്‌ക്കാനോ അവര്‍ക്ക് അഡ്വാന്‍സ് തുക നല്‍കാനോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയാത്ത അവസ്ഥ വന്നിരിക്കുന്നു. ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരിക്കെ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്തിട്ടില്ല. കരാര്‍ ഒപ്പുവയ്‌ക്കുകയും തറകെട്ടാനുള്ള   ആദ്യ ഗഡു അനുവദിക്കുകയും ചെയ്താലല്ലാതെ വീടുപണി തുടങ്ങാനാവില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ യാതൊരു നിര്‍ദേശവുമില്ലാത്തതിനാല്‍ പദ്ധതി പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രധാനമന്ത്രി ആവാസ് യോജന എന്ന കേന്ദ്ര പദ്ധതിയാണ് കേരള സര്‍ക്കാര്‍ ലൈഫ് പാര്‍പ്പിട പദ്ധതിയെന്ന് പേരുമാറ്റിയത്. പദ്ധതിക്കായി വന്‍തോതിലുള്ള പണവും കേന്ദ്രം അനുവദിക്കുന്നുണ്ട്. ഹഡ്‌കോയില്‍ നിന്ന് വായ്‌പയെടുത്താണ് കേരളം പദ്ധതിക്കുവേണ്ട  സ്വന്തം വിഹിതം കണ്ടെത്തുന്നത്.  പുതിയ അപേക്ഷകര്‍ക്ക് ആദ്യ ഗഡു നല്‍കാന്‍ പോലും ഈ തുക മതിയാവാത്ത സ്ഥിതിയാണ്. ഇതിനാല്‍ മുന്‍ഗണന നിശ്ചയിച്ച്  ഗുണഭോക്താക്കളുടെ എണ്ണം വെട്ടിക്കുറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ ഇടതുമുന്നണി സര്‍ക്കാര്‍ എത്ര ജനവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. നിത്യനിദാന ചെലവുകള്‍ക്കുപോലും കടമെടുക്കേണ്ട സ്ഥിതിയില്‍ മന്ത്രിമാരും പരിവാരങ്ങളും ഖജനാവില്‍നിന്ന് കോടികള്‍ ചെലവഴിച്ച് കൂട്ടത്തോടെ വിദേശയാത്ര നടത്തുന്നതും, ഒരു ജോലി എന്ന ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നവുമായി  കഴിയുന്ന യുവജനങ്ങളെ വഞ്ചിച്ച് സര്‍ക്കാര്‍ നിയമനങ്ങള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കു മാത്രമായി നീക്കിവയ്‌ക്കുന്നതും ജനദ്രോഹ ഭരണത്തിന്റെ ആര്‍ക്കും നിഷേധിക്കാനാവാത്ത തെളിവുകളാണ്. ഓരോ പദ്ധതിയും പ്രഖ്യാപിക്കുകയും പ്രചാരണത്തിന്റെ പെരുമ്പറ മുഴക്കുകയും ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഒന്നാംപിണറായി സര്‍ക്കാരിന്റെ കാലത്തെ പ്രളയദുരന്തം മുതല്‍ തുടങ്ങിയതാണിത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല. പലപ്പോഴും പാര്‍ട്ടി നേതാക്കളും അവര്‍ക്ക് വേണ്ടപ്പെട്ടവരുമാണ് ഗുണഭോക്താക്കളായത്. സേവാഭാരതിയെപ്പോലുള്ള സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളാണ് നിരാശ്രയരായ ജനങ്ങള്‍ക്ക് അത്താണിയായത്. പ്രകൃതിദുരന്തങ്ങള്‍പോലും പാര്‍ട്ടിക്കു പണമുണ്ടാക്കാനുള്ള ഉപാധിയാക്കിയപ്പോള്‍ ഇടതു ഭരണം എല്ലാ അര്‍ത്ഥത്തിലും ജനവിരുദ്ധമായി മാറുകയായിരുന്നു. യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഇതെല്ലാം ന്യായീകരിക്കാനും പാര്‍ട്ടി നേതാക്കളെ രക്ഷിക്കാനും സര്‍ക്കാര്‍ സംവിധാനം നഗ്നമായി ദുരുപയോഗിച്ചു. ലൈഫ് മിഷന്‍ പദ്ധതിയുടെ കാര്യത്തിലും സംഭവിച്ചത് ഇതാണ്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതിയെ അഴിമതിക്കുള്ള മറയാക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. ലൈഫ് മിഷന്‍ പദ്ധതിക്കു കീഴില്‍ വടക്കാഞ്ചേരിയിലെ പാര്‍പ്പിട നിര്‍മാണത്തിനായി യുഎഇയിലെ റെഡ്ക്രസന്റ് എന്ന സംഘടനയില്‍നിന്ന് പതിനെട്ടു കോടിയിലേറെ രൂപ വാങ്ങിയെന്നും, ഇതിലൊരു ഭാഗം കോഴയായിരുന്നുവെന്നുമുള്ള കേസ് ഇപ്പോള്‍ സിബിഐ അന്വേഷിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഒത്താശയോടെയും, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സജീവ പങ്കാളിത്തത്തോടെയുമാണ് ഈ പണമിടപാടു നടന്നതെന്ന് മൊഴിയുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ഇതു സംബന്ധിച്ച രഹസ്യചര്‍ച്ച നടന്നതെന്നും സ്വര്‍ണ കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തുകയുണ്ടായി. കേസന്വേഷണം മുന്നോട്ടു പോകുന്നതോടെ മുഖ്യമന്ത്രി പോലും ഇതില്‍ പ്രതിയാവാനുള്ള സാധ്യതയുണ്ട്. ഇത് മുന്‍കൂട്ടിക്കണ്ടാണ് ക്രൈംബ്രാഞ്ചിനെക്കൊണ്ട് സമാന്തര അന്വേഷണം നടത്തിച്ച് തെളിവുകള്‍ പിടിച്ചെടുത്തത്. സിബിഐ അന്വേഷണം ചെറുക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെടുകയും ചെയ്തു. അഴിമതിക്കുള്ള സാധ്യത ഇല്ലാതായതോടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പ്പര്യമില്ലാതായി എന്നതാണ് യാഥാര്‍ത്ഥ്യം. ഇതുകൊണ്ടാണ് പുതിയ വീടുകള്‍ക്ക് അപേക്ഷ ക്ഷണിച്ചിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത്. തങ്ങള്‍ നടത്തുന്നത് ജനക്ഷേമ ഭരണമാണെന്ന് അവകാശപ്പെടുന്ന പിണറായി സര്‍ക്കാരിന്റെ മുഖംമൂടിയാണ് ഇതിലൂടെ അഴിഞ്ഞുവീണിരിക്കുന്നത്.

Tags: keralacpmഅഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ജോയി വേണ്ട, വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് കടകംപളളി

Kerala

കരകയറാനുള്ള വഴി തേടി സിപിഎം, പൊതുജനങ്ങളോട് ആരായാന്‍ തീരുമാനം!

Kerala

വി.ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും

Kerala

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

Kerala

സംഭവിച്ചത് കനത്ത തിരിച്ചടിതന്നെയെന്ന് സിപിഎം; വിലയിരുത്തൽ റിപ്പോർട്ടിനോട് പാർട്ടിയിൽ വൻ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ ദല്‍ഹിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍. റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് സമീപം

റെയില്‍വേ – കൃഷി മന്ത്രിമാരെ കണ്ട് രാജീവ് ചന്ദ്രശേഖര്‍; വികസിത കേരളത്തിനായി കേന്ദ്രതല ചര്‍ച്ചകള്‍ സജീവം

‘ബംഗാളി ഭായി’ ബംഗ്ലാദേശ് ഭീകരന്‍; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

അപൂര്‍വ ഗ്രഹസംഗമം… ‘കോസ്മിക് കിസ്സി’ല്‍ വ്യാഴവും ശുക്രനും

സര്‍വകലാശാലകള്‍ മാര്‍ക്‌സിസ്റ്റ് മാടമ്പി കോട്ടകള്‍; ജുഡീഷ്യല്‍ അന്വേഷണവും ധവളപത്രവും വേണമെന്ന് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ്

എല്‍സ – 3 ചരക്ക് കപ്പലപകടം: അറിഞ്ഞുകൊണ്ട് സൃഷ്ടിച്ചതെന്ന് കേന്ദ്ര റിപ്പോര്‍ട്ട്

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം ആരംഭിച്ചു; പുഴകളില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി മീന്‍ പിടിക്കുന്നതിനും വിലക്ക്

അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഭാരവാഹികളായ ഡോ. ശ്യാം ശങ്കര്‍, ഹരിശിവന്‍, ഡോ. പി.പി. ബിനു എന്നിവര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചപ്പോള്‍

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

2026 വ്യാഴ മാറ്റം: ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

ലോകകപ്പ് ഫുട്‌ബോളിന് നാളെ തുടക്കം; ഇനി ട്രയോന്‍ഡക്കാലം

ശബരിമല: 10 വര്‍ഷത്തെ വഴിപാട് രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.