Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഴിമതി പദ്ധതി അവതാളത്തില്‍

അഴിമതിക്കുള്ള സാധ്യത ഇല്ലാതായതോടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പ്പര്യമില്ലാതായി എന്നതാണ് യാഥാര്‍ത്ഥ്യം. ഇതുകൊണ്ടാണ് പുതിയ വീടുകള്‍ക്ക് അപേക്ഷ ക്ഷണിച്ചിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത്. തങ്ങള്‍ നടത്തുന്നത് ജനക്ഷേമ ഭരണമാണെന്ന് അവകാശപ്പെടുന്ന പിണറായി സര്‍ക്കാരിന്റെ മുഖംമൂടിയാണ് ഇതിലൂടെ അഴിഞ്ഞുവീണിരിക്കുന്നത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 12, 2022, 05:00 am IST
in Editorial

ഇടതുമുന്നണി സര്‍ക്കാരിന്റെ കുപ്രസിദ്ധമായ ലൈഫ് മിഷന്‍ പദ്ധതി അവതാളത്തിലായിരിക്കുന്നു. പദ്ധതിക്ക് അപേക്ഷ സമര്‍പ്പിച്ച് ഒരു വീടിനായി കാത്തിരിക്കുന്നവര്‍ തികഞ്ഞ നിരാശയിലാണ്. ഗുണഭോക്താക്കളുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മാണം ആരംഭിക്കാത്തത് സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയുടെ തെളിവാണ്. സര്‍ക്കാരിന്റെ ഉത്തരവ് ഇറങ്ങാത്തതിനാല്‍ ഗുണഭോക്താക്കളുമായി കരാറൊപ്പുവയ്‌ക്കാനോ അവര്‍ക്ക് അഡ്വാന്‍സ് തുക നല്‍കാനോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയാത്ത അവസ്ഥ വന്നിരിക്കുന്നു. ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരിക്കെ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്തിട്ടില്ല. കരാര്‍ ഒപ്പുവയ്‌ക്കുകയും തറകെട്ടാനുള്ള   ആദ്യ ഗഡു അനുവദിക്കുകയും ചെയ്താലല്ലാതെ വീടുപണി തുടങ്ങാനാവില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ യാതൊരു നിര്‍ദേശവുമില്ലാത്തതിനാല്‍ പദ്ധതി പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രധാനമന്ത്രി ആവാസ് യോജന എന്ന കേന്ദ്ര പദ്ധതിയാണ് കേരള സര്‍ക്കാര്‍ ലൈഫ് പാര്‍പ്പിട പദ്ധതിയെന്ന് പേരുമാറ്റിയത്. പദ്ധതിക്കായി വന്‍തോതിലുള്ള പണവും കേന്ദ്രം അനുവദിക്കുന്നുണ്ട്. ഹഡ്‌കോയില്‍ നിന്ന് വായ്‌പയെടുത്താണ് കേരളം പദ്ധതിക്കുവേണ്ട  സ്വന്തം വിഹിതം കണ്ടെത്തുന്നത്.  പുതിയ അപേക്ഷകര്‍ക്ക് ആദ്യ ഗഡു നല്‍കാന്‍ പോലും ഈ തുക മതിയാവാത്ത സ്ഥിതിയാണ്. ഇതിനാല്‍ മുന്‍ഗണന നിശ്ചയിച്ച്  ഗുണഭോക്താക്കളുടെ എണ്ണം വെട്ടിക്കുറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ ഇടതുമുന്നണി സര്‍ക്കാര്‍ എത്ര ജനവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. നിത്യനിദാന ചെലവുകള്‍ക്കുപോലും കടമെടുക്കേണ്ട സ്ഥിതിയില്‍ മന്ത്രിമാരും പരിവാരങ്ങളും ഖജനാവില്‍നിന്ന് കോടികള്‍ ചെലവഴിച്ച് കൂട്ടത്തോടെ വിദേശയാത്ര നടത്തുന്നതും, ഒരു ജോലി എന്ന ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നവുമായി  കഴിയുന്ന യുവജനങ്ങളെ വഞ്ചിച്ച് സര്‍ക്കാര്‍ നിയമനങ്ങള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കു മാത്രമായി നീക്കിവയ്‌ക്കുന്നതും ജനദ്രോഹ ഭരണത്തിന്റെ ആര്‍ക്കും നിഷേധിക്കാനാവാത്ത തെളിവുകളാണ്. ഓരോ പദ്ധതിയും പ്രഖ്യാപിക്കുകയും പ്രചാരണത്തിന്റെ പെരുമ്പറ മുഴക്കുകയും ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഒന്നാംപിണറായി സര്‍ക്കാരിന്റെ കാലത്തെ പ്രളയദുരന്തം മുതല്‍ തുടങ്ങിയതാണിത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല. പലപ്പോഴും പാര്‍ട്ടി നേതാക്കളും അവര്‍ക്ക് വേണ്ടപ്പെട്ടവരുമാണ് ഗുണഭോക്താക്കളായത്. സേവാഭാരതിയെപ്പോലുള്ള സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളാണ് നിരാശ്രയരായ ജനങ്ങള്‍ക്ക് അത്താണിയായത്. പ്രകൃതിദുരന്തങ്ങള്‍പോലും പാര്‍ട്ടിക്കു പണമുണ്ടാക്കാനുള്ള ഉപാധിയാക്കിയപ്പോള്‍ ഇടതു ഭരണം എല്ലാ അര്‍ത്ഥത്തിലും ജനവിരുദ്ധമായി മാറുകയായിരുന്നു. യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഇതെല്ലാം ന്യായീകരിക്കാനും പാര്‍ട്ടി നേതാക്കളെ രക്ഷിക്കാനും സര്‍ക്കാര്‍ സംവിധാനം നഗ്നമായി ദുരുപയോഗിച്ചു. ലൈഫ് മിഷന്‍ പദ്ധതിയുടെ കാര്യത്തിലും സംഭവിച്ചത് ഇതാണ്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതിയെ അഴിമതിക്കുള്ള മറയാക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. ലൈഫ് മിഷന്‍ പദ്ധതിക്കു കീഴില്‍ വടക്കാഞ്ചേരിയിലെ പാര്‍പ്പിട നിര്‍മാണത്തിനായി യുഎഇയിലെ റെഡ്ക്രസന്റ് എന്ന സംഘടനയില്‍നിന്ന് പതിനെട്ടു കോടിയിലേറെ രൂപ വാങ്ങിയെന്നും, ഇതിലൊരു ഭാഗം കോഴയായിരുന്നുവെന്നുമുള്ള കേസ് ഇപ്പോള്‍ സിബിഐ അന്വേഷിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഒത്താശയോടെയും, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സജീവ പങ്കാളിത്തത്തോടെയുമാണ് ഈ പണമിടപാടു നടന്നതെന്ന് മൊഴിയുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ഇതു സംബന്ധിച്ച രഹസ്യചര്‍ച്ച നടന്നതെന്നും സ്വര്‍ണ കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തുകയുണ്ടായി. കേസന്വേഷണം മുന്നോട്ടു പോകുന്നതോടെ മുഖ്യമന്ത്രി പോലും ഇതില്‍ പ്രതിയാവാനുള്ള സാധ്യതയുണ്ട്. ഇത് മുന്‍കൂട്ടിക്കണ്ടാണ് ക്രൈംബ്രാഞ്ചിനെക്കൊണ്ട് സമാന്തര അന്വേഷണം നടത്തിച്ച് തെളിവുകള്‍ പിടിച്ചെടുത്തത്. സിബിഐ അന്വേഷണം ചെറുക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെടുകയും ചെയ്തു. അഴിമതിക്കുള്ള സാധ്യത ഇല്ലാതായതോടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പ്പര്യമില്ലാതായി എന്നതാണ് യാഥാര്‍ത്ഥ്യം. ഇതുകൊണ്ടാണ് പുതിയ വീടുകള്‍ക്ക് അപേക്ഷ ക്ഷണിച്ചിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത്. തങ്ങള്‍ നടത്തുന്നത് ജനക്ഷേമ ഭരണമാണെന്ന് അവകാശപ്പെടുന്ന പിണറായി സര്‍ക്കാരിന്റെ മുഖംമൂടിയാണ് ഇതിലൂടെ അഴിഞ്ഞുവീണിരിക്കുന്നത്.

Tags: keralacpmഅഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.