Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

തിലകന് പകരം വയ്‌ക്കാവുന്ന അഭിനയ പ്രതിഭ

അഭ്രപാളിയിലെ അവിസ്മരണീയ അഭിനയ മുഹൂര്‍ത്തങ്ങളാലാണ് കോട്ടയം രമേശിലെ കലാകാരനെ കേരളം തിരിച്ചറിഞ്ഞത്. തിലകന് പകരം വയ്‌ക്കാവുന്ന അഭിനയ മികവാണ് കോട്ടയം രമേശിനെന്ന് ചലച്ചിത്ര ആസ്വാദകര്‍ പറഞ്ഞു തുടങ്ങി.

കെ വി ഹരിദാസ്‌ by കെ വി ഹരിദാസ്‌
Nov 7, 2022, 07:49 pm IST
in Entertainment

കോട്ടയം നീറിക്കാട് യുപി സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്വന്തമായി നാടകം എഴുതി സംവിധാനം ചെയ്ത് കലാലോകത്തിന്റെ വിശാലമായ വിസ്മയത്തിലേക്ക് പിച്ചവെച്ച കോട്ടയം രമേശെന്ന അതുല്യ അഭിനയ പ്രതിഭ ഇന്ന് കലാകേരളത്തിന്റെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. അഭ്രപാളിയിലെ അവിസ്മരണീയ അഭിനയ മുഹൂര്‍ത്തങ്ങളാലാണ് കോട്ടയം രമേശിലെ കലാകാരനെ കേരളം തിരിച്ചറിഞ്ഞത്. തിലകന് പകരം വയ്‌ക്കാവുന്ന അഭിനയ മികവാണ് കോട്ടയം രമേശിനെന്ന് ചലച്ചിത്ര ആസ്വാദകര്‍ പറഞ്ഞു തുടങ്ങി.  

വാഴൂര്‍ എസ്‌വിആര്‍വി എന്‍എസ്എസ് ഹൈസ്‌കൂളില്‍ നിന്നും പത്താം ക്ലാസിലെ ഫലം വരുന്നത് കാത്തുനില്‍ക്കാതെ അതിപ്രശസ്തമായ കലാനിലയം സ്ഥിരം നാടക വേദിയിലേക്ക് ചേക്കേറി. 1980ല്‍ കലാനിലയം കൃഷ്ണന്‍ നായര്‍ അന്തരിച്ചു. തര്‍ക്കവും കേസും കാരണം കലാനിലയം സ്ഥിരം നാടകവേദി നിര്‍ത്തിവെച്ചു. പിന്നീട് സിനിമാ മോഹവുമായി മദ്രാസിന് വണ്ടികയറി. മേക്കപ്പ്മാന്‍ കരിമം മോഹനന്‍, സംവിധായകന്‍ തുളസീദാസ്, സംവിധായകന്‍ രാജസേനന്റെ സഹോദരനും ക്യാമറാമാനുമായ ജയചന്ദ്രന്‍ എന്നിവരോടൊപ്പമായിരുന്നു താമസം. അതിനിടെ 1975ല്‍ കലാനിലയം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത താലപ്പൊലി എന്ന സിനിമയില്‍ അഭിനയിച്ചു. എറണാകുളം പരമാര ദേവീക്ഷേത്രത്തിലായിരുന്നു ഷൂട്ടിങ്. 1989ല്‍ ചില്ലുകൊട്ടാരം എന്ന സിനിമയിലും ബാലചന്ദ്രമേനോന്റെ സിനിമയായ ഞങ്ങളുടെ കൊച്ചുഡോക്ടറില്‍ സുകുമാരനോടൊപ്പവും അഭിനയിച്ചു.  

കൈയിലെ പണം തീരുമ്പോള്‍ മദ്രാസില്‍ നിന്നും വല്ലവിധേനയും നാട്ടിലെത്തും. എങ്ങനെയെങ്കിലും കുറച്ചു പണം സ്വരുകൂട്ടി വീണ്ടും മദ്രാസിന് വണ്ടികയറും. ഇതിനിടയില്‍ വിവാഹതനായി. കുട്ടികളുമായി. സ്ഥിരവരുമാനമില്ലാതെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നു. അതോടെ പ്രൊഫഷണല്‍ നാടകത്തില്‍ സജീവമായി. അന്നത്തെ മികച്ച നാടക സമിതിയായ കോട്ടയം നാഷണല്‍ തീയേറ്റേഴ്‌സില്‍ ചേര്‍ന്നു. ഉത്സവ പറമ്പുകളിലും സമ്മേളനങ്ങളിലും നാട്ടിന്‍ പുറങ്ങളിലെ ചെറിയ ആഘോഷത്തിലുമൊക്കെ നാടകം അഭിഭാജ്യ ഘടകമായിരുന്നു. വ്യത്യസ്തമായ അനേകം വേഷങ്ങള്‍ ചെയ്തു.  

നാല്‍പ്പത്തിയഞ്ചു വര്‍ഷത്തെ നാടക ജീവിതത്തില്‍ കേരളത്തിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും തന്റെ അഭിനയപാടവം പുറത്തെടുത്തു. കേരളത്തിലെ മികച്ച 25 ഓളം നാടക സമിതികളിലായി 15,000 വേദികളില്‍ വേഷമിട്ടു. പ്രശസ്തരായ അനവധി നാടക കലാകാരന്മാരോടൊപ്പം പ്രധാന വേഷമിട്ടു. നാല് തവണ നാടകവുമായി ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. കോട്ടയം രമേശ് എന്ന കലാകാരനെ നാടകത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സാധിക്കാത്തവിധം നാടക പ്രേമികളുടെ മനസില്‍ അടയാളപ്പെടുത്തി.

1999, 2000, 2001 വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സാങ്കേതിക കാരണം മൂലം ലഭിച്ചില്ല. അവസാന നിമിഷമാണ് പുരസ്‌കാരം നഷ്ടപ്പെട്ടത്. ആരുടെയും മനം മയക്കുന്ന അഭ്രപാളിയില്‍ എത്തിയതോടെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങി. ‘അയ്യപ്പനും കോശിയും’ എന്ന പൃഥിരാജ് സിനിമയിലെ ഡ്രൈവര്‍ കുമാരന്‍ എന്ന കഥാപാത്രം കോട്ടയം രമേശിനെ സിനിമാ ആസ്വാദകരുടെ ഹൃദയത്തില്‍ വലിയ സ്ഥാനം ഉറപ്പിച്ചു. ഒമ്പതോളം സിനിമയില്‍ അഭിനയിച്ചു.  ജാസ്‌വര്‍ എന്ന തമിഴ് സിനിമയിലും വേഷമിട്ടു. കെജിഎഫ് 2 അടക്കം 50 ലേറെ തമിഴ്, കന്നട, തെലുങ്ക് സിനിമ ഡബ്ബിങ് ചെയ്തു. സിനിമയുടെ വിശാലമായ ലോകത്ത് പതുക്കെ ശ്രദ്ധേയനാകുന്ന ഈ കലാകാരന്‍ അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കു വേണ്ടി ജീവിതം മാറ്റിവെച്ച ചുരുക്കം ചില കലാകാരന്മാരില്‍ ഒരാളാണ്.

Tags: actor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1965 ല്‍ ചെമ്മീന്‍ സിനിമക്ക് കിട്ടിയ ഫിലിം അവാര്‍ഡ് ഇന്ദിരാഗാന്ധിയില്‍ നിന്ന് എസ്.പി.പിള്ള ഏറ്റുവാങ്ങുന്നു. ഉപരാഷ്ടപതി നീലം സജ്ജീവറെഡ്ഡി സമീപം
Kerala

എസ്.പി പിള്ള കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞിട്ട് 41 വര്‍ഷം; വള്ളത്തോളിനെ അനുകരിച്ചത് വഴിത്തിരിവായി

Kerala

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Kerala

നടന്‍ സലിം കുമാര്‍ വിടവാങ്ങി

പുതിയ വാര്‍ത്തകള്‍

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

നിപ: നിരീക്ഷണത്തിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.