Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

തിലകന് പകരം വയ്‌ക്കാവുന്ന അഭിനയ പ്രതിഭ

അഭ്രപാളിയിലെ അവിസ്മരണീയ അഭിനയ മുഹൂര്‍ത്തങ്ങളാലാണ് കോട്ടയം രമേശിലെ കലാകാരനെ കേരളം തിരിച്ചറിഞ്ഞത്. തിലകന് പകരം വയ്‌ക്കാവുന്ന അഭിനയ മികവാണ് കോട്ടയം രമേശിനെന്ന് ചലച്ചിത്ര ആസ്വാദകര്‍ പറഞ്ഞു തുടങ്ങി.

കെ വി ഹരിദാസ്‌ by കെ വി ഹരിദാസ്‌
Nov 7, 2022, 07:49 pm IST
in Entertainment

കോട്ടയം നീറിക്കാട് യുപി സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്വന്തമായി നാടകം എഴുതി സംവിധാനം ചെയ്ത് കലാലോകത്തിന്റെ വിശാലമായ വിസ്മയത്തിലേക്ക് പിച്ചവെച്ച കോട്ടയം രമേശെന്ന അതുല്യ അഭിനയ പ്രതിഭ ഇന്ന് കലാകേരളത്തിന്റെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. അഭ്രപാളിയിലെ അവിസ്മരണീയ അഭിനയ മുഹൂര്‍ത്തങ്ങളാലാണ് കോട്ടയം രമേശിലെ കലാകാരനെ കേരളം തിരിച്ചറിഞ്ഞത്. തിലകന് പകരം വയ്‌ക്കാവുന്ന അഭിനയ മികവാണ് കോട്ടയം രമേശിനെന്ന് ചലച്ചിത്ര ആസ്വാദകര്‍ പറഞ്ഞു തുടങ്ങി.  

വാഴൂര്‍ എസ്‌വിആര്‍വി എന്‍എസ്എസ് ഹൈസ്‌കൂളില്‍ നിന്നും പത്താം ക്ലാസിലെ ഫലം വരുന്നത് കാത്തുനില്‍ക്കാതെ അതിപ്രശസ്തമായ കലാനിലയം സ്ഥിരം നാടക വേദിയിലേക്ക് ചേക്കേറി. 1980ല്‍ കലാനിലയം കൃഷ്ണന്‍ നായര്‍ അന്തരിച്ചു. തര്‍ക്കവും കേസും കാരണം കലാനിലയം സ്ഥിരം നാടകവേദി നിര്‍ത്തിവെച്ചു. പിന്നീട് സിനിമാ മോഹവുമായി മദ്രാസിന് വണ്ടികയറി. മേക്കപ്പ്മാന്‍ കരിമം മോഹനന്‍, സംവിധായകന്‍ തുളസീദാസ്, സംവിധായകന്‍ രാജസേനന്റെ സഹോദരനും ക്യാമറാമാനുമായ ജയചന്ദ്രന്‍ എന്നിവരോടൊപ്പമായിരുന്നു താമസം. അതിനിടെ 1975ല്‍ കലാനിലയം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത താലപ്പൊലി എന്ന സിനിമയില്‍ അഭിനയിച്ചു. എറണാകുളം പരമാര ദേവീക്ഷേത്രത്തിലായിരുന്നു ഷൂട്ടിങ്. 1989ല്‍ ചില്ലുകൊട്ടാരം എന്ന സിനിമയിലും ബാലചന്ദ്രമേനോന്റെ സിനിമയായ ഞങ്ങളുടെ കൊച്ചുഡോക്ടറില്‍ സുകുമാരനോടൊപ്പവും അഭിനയിച്ചു.  

കൈയിലെ പണം തീരുമ്പോള്‍ മദ്രാസില്‍ നിന്നും വല്ലവിധേനയും നാട്ടിലെത്തും. എങ്ങനെയെങ്കിലും കുറച്ചു പണം സ്വരുകൂട്ടി വീണ്ടും മദ്രാസിന് വണ്ടികയറും. ഇതിനിടയില്‍ വിവാഹതനായി. കുട്ടികളുമായി. സ്ഥിരവരുമാനമില്ലാതെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നു. അതോടെ പ്രൊഫഷണല്‍ നാടകത്തില്‍ സജീവമായി. അന്നത്തെ മികച്ച നാടക സമിതിയായ കോട്ടയം നാഷണല്‍ തീയേറ്റേഴ്‌സില്‍ ചേര്‍ന്നു. ഉത്സവ പറമ്പുകളിലും സമ്മേളനങ്ങളിലും നാട്ടിന്‍ പുറങ്ങളിലെ ചെറിയ ആഘോഷത്തിലുമൊക്കെ നാടകം അഭിഭാജ്യ ഘടകമായിരുന്നു. വ്യത്യസ്തമായ അനേകം വേഷങ്ങള്‍ ചെയ്തു.  

നാല്‍പ്പത്തിയഞ്ചു വര്‍ഷത്തെ നാടക ജീവിതത്തില്‍ കേരളത്തിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും തന്റെ അഭിനയപാടവം പുറത്തെടുത്തു. കേരളത്തിലെ മികച്ച 25 ഓളം നാടക സമിതികളിലായി 15,000 വേദികളില്‍ വേഷമിട്ടു. പ്രശസ്തരായ അനവധി നാടക കലാകാരന്മാരോടൊപ്പം പ്രധാന വേഷമിട്ടു. നാല് തവണ നാടകവുമായി ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. കോട്ടയം രമേശ് എന്ന കലാകാരനെ നാടകത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സാധിക്കാത്തവിധം നാടക പ്രേമികളുടെ മനസില്‍ അടയാളപ്പെടുത്തി.

1999, 2000, 2001 വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സാങ്കേതിക കാരണം മൂലം ലഭിച്ചില്ല. അവസാന നിമിഷമാണ് പുരസ്‌കാരം നഷ്ടപ്പെട്ടത്. ആരുടെയും മനം മയക്കുന്ന അഭ്രപാളിയില്‍ എത്തിയതോടെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങി. ‘അയ്യപ്പനും കോശിയും’ എന്ന പൃഥിരാജ് സിനിമയിലെ ഡ്രൈവര്‍ കുമാരന്‍ എന്ന കഥാപാത്രം കോട്ടയം രമേശിനെ സിനിമാ ആസ്വാദകരുടെ ഹൃദയത്തില്‍ വലിയ സ്ഥാനം ഉറപ്പിച്ചു. ഒമ്പതോളം സിനിമയില്‍ അഭിനയിച്ചു.  ജാസ്‌വര്‍ എന്ന തമിഴ് സിനിമയിലും വേഷമിട്ടു. കെജിഎഫ് 2 അടക്കം 50 ലേറെ തമിഴ്, കന്നട, തെലുങ്ക് സിനിമ ഡബ്ബിങ് ചെയ്തു. സിനിമയുടെ വിശാലമായ ലോകത്ത് പതുക്കെ ശ്രദ്ധേയനാകുന്ന ഈ കലാകാരന്‍ അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കു വേണ്ടി ജീവിതം മാറ്റിവെച്ച ചുരുക്കം ചില കലാകാരന്മാരില്‍ ഒരാളാണ്.

Tags: actor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിജയിനോട് അസൂയയില്ല, 25 വര്‍ഷത്തെ തലമുറ വ്യത്യാസം -രജനീകാന്ത്

India

വിജയ് ട്രിച്ചി സീറ്റ് ഒഴിഞ്ഞേക്കും, തൃഷ മത്സരിക്കുമെന്ന് അഭ്യൂഹം

Kerala

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

Entertainment

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.