Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അയല്‍പക്കത്തെ ചാവേറാക്രമണം

പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിന്റെ പ്രതികാരമാണോ ഇതെന്ന് പരിശോധിച്ചുവരികയാണ്. ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. നിരോധനത്തിനെതിരെ നടത്തിയ ഹര്‍ത്താലില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ ആക്രമണ ഭീഷണി മുഴക്കിയിരുന്നു. തങ്ങള്‍ തോറ്റിട്ടില്ലെന്നു കാണിക്കാന്‍ ഇത്തരമൊരു ആക്രമണത്തിലൂടെ കഴിയുമെന്ന് പോപ്പുലര്‍ ഫ്രണ്ട് കരുതുന്നുണ്ടാവും

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 28, 2022, 05:00 am IST
in Editorial

കോയമ്പത്തൂരിലെ കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിന് സമീപം നടന്ന കാര്‍ ബോംബു സ്‌ഫോടനം ഭീകരാക്രമണം തന്നെയാണെന്നും സ്‌ഫോടനത്തില്‍ മരിച്ച ജമീഷ മുബിന്‍ ചാവേറായിരുന്നുവെന്നും ഉറപ്പിക്കാവുന്ന തെളിവുകള്‍ പുറത്തുവരികയാണ്. വന്‍ ആള്‍നാശം ലക്ഷ്യമിട്ടാണ് കാര്‍ബോംബു സ്‌ഫോടനം ആസൂത്രണം ചെയ്തതെങ്കിലും കാറില്‍ കരുതിയിരുന്ന സിലിണ്ടര്‍ അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചതാണ് പദ്ധതി പാളാനിടയായതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. താന്‍ കൊല്ലപ്പെടുമെന്ന് മുബിന് ഉറപ്പായിരുന്നുവെന്ന് അയാളുടെ വാട്‌സാപ്പ് സന്ദേശത്തില്‍ നിന്ന് വ്യക്തമാണ്. അതിനര്‍ത്ഥം ഇയാള്‍ ഒരു കൊടും ഭീകരനായിരുന്നുവെന്നാണ്. ഉപപ്രധാനമന്ത്രിയായിരുന്ന എല്‍.കെ.അദ്വാനിയെ ലക്ഷ്യമിട്ട് നടത്തുകയും അറുപതോളം പേര്‍ കൊലചെയ്യപ്പെടുകയും ചെയ്ത കോയമ്പത്തൂര്‍ ബോംബു സ്‌ഫോടനവുമായി കോട്ടമേട് കാര്‍ബോംബു സ്‌ഫോടനത്തിന് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നു. കോയമ്പത്തൂര്‍ സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അല്‍ ഉമ നേതാവ് സെയ്ദ് അഹമ്മദ് ബാഷയുടെ സഹോദരന്‍ നവാബ് ഖാനുമായി മുബിന് ബന്ധമുണ്ട്. കോയമ്പത്തൂര്‍ കേസില്‍ പ്രതിയായ നവാബ് ഖാന്‍ ഇപ്പോള്‍ ജയിലിലാണ്. മതപരമായ പ്രശ്‌നങ്ങളോട് തീവ്രമായി പ്രതികരിക്കുന്ന ഉക്കടം എന്ന സ്ഥലത്തിനടുത്താണ് മുബിന്‍ താമസിച്ചിരുന്നത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്‌ഫോടകവസ്തുക്കളും ക്ഷേത്രങ്ങളുടെയും തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും വിവരങ്ങളും കണ്ടെടുക്കുകയുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുള്ള ഫിറോസ് ഇസ്മായിലിനെ ഐഎസ് ബന്ധത്തിന്റെ പേരില്‍ ദുബായ്‌യില്‍നിന്ന് നാടുകടത്തിയിട്ടുള്ളതുമാണ്.

രണ്ട് വര്‍ഷം മുന്‍പ് ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ക്രൈസ്തവ ദേവാലയങ്ങളില്‍ നടത്തിയ ചാവേറാക്രമണത്തിന്റെ മാതൃകയില്‍ സ്‌ഫോടനം നടത്താനാണ് കോട്ടമേടിലും പദ്ധതിയിട്ടതെന്ന് കരുതപ്പെടുന്നു. ഐഎസ് ബന്ധമുള്ള ഭീകര സംഘടന നടത്തിയ കൊളംബോ സ്‌ഫോടനത്തില്‍ 250ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇതുപോലെ ആള്‍നാശം വരുത്താനാണ് ദീപാവലി ദിനത്തില്‍ കോട്ടമേടിലെ ജനത്തിരക്കേറിയ പ്രദേശം തെരഞ്ഞെടുത്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. ഈസ്റ്റര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ ഐഎസ് ഭീകരന്‍ ഷഹ്‌റാന്‍ ഹാഷിമുമായി കൊല്ലപ്പെട്ട മുബിന് ബന്ധമുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നുണ്ട്. ഈ വസ്തുതകളൊക്കെ കണക്കിലെടുക്കുമ്പോള്‍ അതിഭീകരമായ ഒരു കൂട്ടക്കൊലയാണ് ഒഴിവായത്. അതില്‍ ആശ്വസിക്കാം. ഇങ്ങനെയൊരു ഭീകരാക്രമണം ആസൂത്രണം ചെയ്യാനുള്ള അടിയന്തര പ്രകോപനം എന്തായിരുന്നുവെന്നതിന്റെ കൃത്യമായ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ യുഎപിഎ നിയമപ്രകാരം ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിന്റെ പ്രതികാരമാണോ ഇതെന്ന് പരിശോധിച്ചുവരികയാണ്. ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. നിരോധനത്തിനെതിരെ നടത്തിയ ഹര്‍ത്താലില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ ആക്രമണ ഭീഷണി മുഴക്കിയിരുന്നു. കോയമ്പത്തൂര്‍ പണ്ടുമുതലേ മതതീവ്രവാദികളുടെ കേന്ദ്രവുമാണ്. തങ്ങള്‍ തോറ്റിട്ടില്ലെന്നു കാണിക്കാന്‍ ഇത്തരമൊരു ആക്രമണത്തിലൂടെ കഴിയുമെന്ന് പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ കരുതുന്നുണ്ടാവും.

കോട്ടമേട് സ്‌ഫോടനത്തിന് കേരള ബന്ധമുണ്ടെന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. ചാവേറായ ജമീഷ മുബിന്‍ വിയ്യൂര്‍ ജയിലിലെത്തി എന്‍ഐഎ കേസിലെ പ്രതി മുഹമ്മദ് അസറുദീനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നതാണ് ഇതിലൊന്ന്. മലപ്പുറത്തെ വിലാസമാണ് ഇയാള്‍ നല്‍കിയതെന്നും പറയപ്പെടുന്നു. അങ്ങനെയെങ്കില്‍ മറ്റുതരത്തിലുള്ള സഹായവും ഇയാള്‍ക്ക് ലഭിച്ചിരിക്കും. അന്തര്‍സംസ്ഥാന ബന്ധമല്ല, രാജ്യാന്തര ബന്ധം തന്നെ കോട്ടമേട് ചാവേറാക്രമണത്തിന് ഉണ്ടാവും. ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനും എന്‍ഐഎയുടെ അന്വേഷണത്തിന് സാധ്യമാവും. തമിഴ്‌നാട് സര്‍ക്കാര്‍ ഒട്ടും വൈകാതെ ഇതിന് അനുമതി നല്‍കിയത് സ്വാഗതാര്‍ഹമാണ്. പഴുതടച്ച അന്വേഷണം ഇക്കാര്യത്തില്‍ നടക്കണം. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങള്‍ ഈ കേസിന്റെ അന്വേഷണത്തില്‍ പരിഗണിക്കണം. കേരളത്തിന്റെ അയല്‍പക്കത്ത് ഇങ്ങനെയൊരു ഭീകരാക്രമണം നടന്നിട്ടും പല മലയാള മാധ്യമങ്ങളും അര്‍ഹിക്കുന്ന ശ്രദ്ധ അതിനു കൊടുക്കുന്നില്ല. ശ്രീലങ്കയിലെ ഈസ്റ്റര്‍ ആക്രമണത്തില്‍ കണ്ടതുപോലെ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നില്ല. കോയമ്പത്തൂര്‍ കേസില്‍ പ്രതിയായ മദനിയോടും ഇതേ സമീപനമാണല്ലോ ഈ മാധ്യമങ്ങള്‍ സ്വീകരിച്ചത്. കോട്ടമേട് ആക്രമണത്തിന്റെ അന്വേഷണം കേരളത്തിലേക്ക്  വ്യാപിപ്പിക്കണം. അന്വേഷണവുമായി കേരളാ പോലീസ് പൂര്‍ണമായി സഹകരിക്കുകയും വേണം.

Tags: കോയമ്പത്തൂര്‍ സ്ഫോടനക്കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടന കേസ്: മുഹമ്മദ് ഇദ്രിസ് പിടിയില്‍; അറസ്റ്റിലായത് ചാവേറായ ജമേഷ മുബീന്റെ സുഹൃത്തെന്ന് എന്‍ഐഎ

Kerala

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് പ്രതി മഅദനിയെ കേരളത്തിലെത്തിക്കാന്‍ കെ.സി. വേണുഗോപാല്‍; കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും

Kerala

കേരളത്തില്‍ ചികിത്സ: മഅ്ദനിയുടെ അപേക്ഷയില്‍ സുപ്രീംകോടതി വെള്ളിയാഴ്ച വാദം കേള്‍ക്കും

Kerala

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ്: ആലുവ സ്വദേശികളെ ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ കസ്റ്റഡിയില്‍; കേരളത്തില്‍ റെയ്ഡ് നടത്തിയത് അഞ്ച് സ്ഥലങ്ങളില്‍

India

കോയമ്പത്തൂര്‍ സ്‌ഫോടനം: കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ എന്‍ഐഎറെയ്ഡ്; തെരച്ചില്‍ ജമേഷാ മുബിന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.