Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പല്‍ഘാറില്‍ രണ്ട് ഹിന്ദു സന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസില്‍ നീതി വൈകുന്നു; കേസന്വേഷണം സിബിഐയ്‌ക്ക് വിട്ട് ഏക്നാഥ് ഷിന്‍ഡെ

മഹാരാഷ്‌ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച് പല്‍ഘാറില്‍ രണ്ട് ഹിന്ദു സന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന സംഭവം ഉണ്ടായത്. രണ്ട് വര്‍ഷമായിട്ടും പ്രതികളെ പിടികൂടാത്തതിനാല്‍ കേസന്വേഷണം സിബിഐയ്‌ക്ക് വിടാന്‍ ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ തിരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2022, 04:08 pm IST
in India

മുംബൈ: മഹാരാഷ്‌ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച് പല്‍ഘാറില്‍ രണ്ട് ഹിന്ദു സന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന സംഭവം ഉണ്ടായത്. പൊതുവെ ക്രിസ്തീയ മതപരിവര്‍ത്തനത്തിന് പേര് കേട്ട പല്‍ഘാറിലൂടെ രാത്രിയില്‍ കടന്നുപോകുകയായിരുന്ന രണ്ട് സന്യാസിമാരെയും അവരുടെ ഡ്രൈവറെയുമാണ് ആള്‍ക്കൂട്ടം ആക്രമിച്ച് അടിച്ചുകൊന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഗുജറാത്തില്‍ ഒരു ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു സന്യാസിമാര്‍.   

2020 ഏപ്രില്‍ 16ന് ഈ സംഭവം നടന്നിട്ടും ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇതുവരെ കുറ്റവാളികളെ കണ്ടെത്താനായില്ല. കേസന്വേഷണം സിബിഐയ്‌ക്ക് വിടുക എന്ന ആവശ്യം തടയുകയായിരുന്നു അന്ന് ഉദ്ധവ് താക്കറെ.  

ഇപ്പോള്‍ ഏക് നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ കേസന്വേഷണം സിബിഐയ്‌ക്ക് വിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഏറെ നാളായുള്ള ആവശ്യമാണ് ഇപ്പോള്‍ നടപ്പാകുന്നത്. പല്‍ഘാറില്‍ ഹിന്ദുസന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസ് സിബിഐയ്‌ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ നിരവധി റിട്ട് പരാതികളില്‍ മഹാരാഷ്‌ട്രയിലെ ഡിജിപി ഓഫീസിലെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി തന്നെ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് കേസന്വേഷണം സിബിഐയ്‌ക്ക് കൈമാറാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്.  

“മഹാരാഷ്‌ട്രപോലുള്ള ഒരു പുരോഗമന സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിച്ചുകൂട. സന്യാസിമാരെ അടിച്ചുകൊന്ന കേസില്‍ ഹിന്ദുക്കള്‍ക്ക് ആശ്വാസമാകേണ്ട മുഖ്യമന്ത്രി അവിടെ ഉണ്ടായിട്ടും ഒന്നും നടന്നില്ല. സന്യാസിമാരെ മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കിലും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച കുറ്റവാളികളെ വെറുതെ വിടരുത്.”- മഹാരാഷ്‌ട്ര മന്ത്രി ദീപക് കേസര്‍കാര്‍ പറ‍ഞ്ഞു.  

2020 ഏപ്രില്‍ 16ന് മഹന്ത് കല്‍പവൃക്ഷ ഗിരി, സുശീല്‍ഗിരി മഹാരാജ് എന്നീ രണ്ട് ഹിന്ദു സന്യാസിമാര്‍ ഗുജറാത്തില്‍ ഒരു ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ മഹാരാഷ്‌ട്രയിലെ പല്‍ഘാറിലൂടെ പോകുകയായിരുന്നു. വാഹനം ഓടിച്ചിരുന്നത് നിലേഷ് യെല്‍ഗേഡ് ആയിരുന്നു. ഈ മൂന്നുപേരെയും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് തെറ്റിദ്ധരിച്ച് ആള്‍ക്കൂട്ടം അടിച്ചുകൊന്നു എന്നാണ് പറയപ്പെടുന്നത്. സംഭവം അറിഞ്ഞ് കാസ പൊലീസ് സ്റ്റേഷനില്‍ നിന്നും നാല് പൊലീസുകാര്‍ എത്തി. എന്നാല്‍ ആള്‍ക്കൂട്ടം അക്രമാസക്തരായിരുന്നു. അവര്‍ സന്യാസിമാര്‍ യാത്ര ചെയ്തിരുന്ന വാഹനം മറിച്ചിടുക വരെ ചെയ്തു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസുകാരെത്തി. സന്യാസിമാരെയും ഡ്രൈവറെയും ഒരു വിധം പൊലീസ് വാഹനത്തില്‍ കയറ്റിയെങ്കിലും ആള്‍ക്കൂട്ടം വിട്ടില്ല. പൊലീസുകാരെ ആക്രമിച്ച ശേഷം ആള്‍ക്കൂട്ടം രണ്ട് സന്യാസിമാരെയും അവരുടെ ഡ്രൈവറെയും അടിച്ചുകൊന്നു. എന്നാല്‍ ചില വീഡിയോകളില്‍ ആള്‍ക്കൂട്ടം സന്യാസിമാരെ ആക്രമിക്കുമ്പോള്‍ നിശ്ശബ്ദരായി പൊലീസ് നോക്കിനില്‍ക്കുന്നതു കാണാമായിരുന്നതായി പറയുന്നു.  

ഇതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കൊലപാതകം ഒഴിവാക്കാമായിരുന്നിട്ടും അത് തടയാതിരുന്ന 18 പൊലീസുകാരെ സസ്പെന്‍റ് ചെയ്തിട്ടുണ്ട്. 126 കുറ്റവാളികളെ ഉള്‍പ്പെടുത്തി കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ 10 പേര്‍ക്ക് ബോംബെ ഹൈക്കോടതി ജാമ്യം നല്‍കി. വീഡിയോകളില്‍ ഈ പത്ത് പേര്‍ അത്ര അക്രമാസക്തരായി കാണപ്പെടാത്തതുകൊണ്ടാണ് അവരെ വെറുതെ വിട്ടത്.  

Tags: PalgharMob Lynchingഎംവിഎ സര്‍ക്കാര്‍കേസ്പല്‍ഘാര്‍ ആള്‍ക്കൂട്ട ആക്രമണ കേസ്മഹാരാഷ്ട്രരണ്ട് ഹിന്ദു സന്യാസിമാര്‍justiceഏക്നാഥ് ഷിന്‍‍ഡെCBIUddhav Thackerayഹിന്ദു സന്യാസിമാര്‍Palghar attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

News

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)
India

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.