Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉക്രൈന്‍ തലസ്ഥാനമായ കീവിനെ കീറിമുറിച്ച് റഷ്യന്‍ മിസൈലുകള്‍ ; ഇത് കെര്‍ച്ച് പാലം തകര്‍ത്തതിലെ പ്രതികാരം; ഇനി തൊട്ടാല്‍ കടുത്ത തിരിച്ചടിയെന്ന് പുടിന്‍

ഉക്രൈന്‍ തലസ്ഥാനനഗരിയായ കീവില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 83 ഓളം മിസൈലുകള്‍ തൊടുത്തുവിട്ട് വന്‍ നാശനഷ്ടങ്ങളുണ്ടാക്കി റഷ്യ. കീവിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിലകൊള്ളുന്ന ഷെവ് ചെങ്കോ മേഖലയില്‍ വന്‍ സ്ഫോടനങ്ങളാണുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2022, 04:39 pm IST
in World
ഉക്രൈന്‍ കഴിഞ്ഞ ദിവസം തകര്‍ത്ത ക്രൈമിയയില്‍ നിന്നും റഷ്യയിലേക്കുള്ള കെര്‍ച്ച് പാലം(ഇടത്ത്) തിങ്കളാഴ്ച ഉക്രൈനിലെ കീവില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണം (വലത്ത്)

ഉക്രൈന്‍ കഴിഞ്ഞ ദിവസം തകര്‍ത്ത ക്രൈമിയയില്‍ നിന്നും റഷ്യയിലേക്കുള്ള കെര്‍ച്ച് പാലം(ഇടത്ത്) തിങ്കളാഴ്ച ഉക്രൈനിലെ കീവില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണം (വലത്ത്)

കീവ് :ഉക്രൈന്‍ തലസ്ഥാനനഗരിയായ കീവ് ഉള്‍പ്പെടെയുള്ള വിവിധ നഗരങ്ങളില്‍  തിങ്കളാഴ്ച പുലര്‍ച്ചെ 83 ഓളം മിസൈലുകള്‍ തൊടുത്തുവിട്ട് വന്‍ നാശനഷ്ടങ്ങളുണ്ടാക്കി റഷ്യ. കീവിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിലകൊള്ളുന്ന ഷെവ് ചെങ്കോ മേഖലയില്‍ വന്‍ സ്ഫോടനങ്ങളാണുണ്ടായത്.  83 മിസൈലുകളില്‍ 41 എണ്ണം ഉക്രൈന്‍ സേന വെടിവെച്ചിട്ടു. ബാക്കി 42 മിസൈലുകളാണ് വന്‍ നാശനഷ്ടങ്ങള്‍ വിതച്ചത്. 

ജനവാസമേഖലകളിലെ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. കരിങ്കടലില്‍ നങ്കൂരമിട്ടിരുന്ന യുദ്ധക്കപ്പലുകളില്‍ നിന്നാണ് മിസൈലുകള്‍ തൊടുത്തുവിട്ടത്. പടിഞ്ഞാറന്‍ ഉക്രൈനിലെ ലിവിവ്, ടെര്‍നോപില്‍, സൈറ്റോമൈര്‍ എന്നീ നഗരങ്ങളിലും മധ്യ ഉക്രൈനിലെ ഡ്നിപ്രോ, ക്രെമെന്‍ചുക് എന്നീ നഗരങ്ങളിലും തെക്കന്‍ ഉക്രൈനിലെ സപൊറീഷ്യയിലും കിഴക്കന്‍ ഉക്രൈനിലെ ഖാര്‍കീവിലും മിസൈലുകള്‍ പതിച്ചു. മരണനിരക്ക് കുറവാണ്. എട്ട് പേര്‍ കൊല്ലപ്പെട്ടെന്നും 24 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് ഉക്രൈന്‍ നല‍്കുന്ന കണക്ക്.  

റഷ്യ ആയുധങ്ങളും ഭക്ഷണവും മറ്റും ക്രൈമിയയില്‍ നിന്നും റഷ്യയിലേക്കും തിരിച്ചും കൊണ്ടുപോകുന്ന തന്ത്രപ്രധാന പാലമായ ക്രൈമിയയിലെ കെര്‍ച്ച് പാലം കഴിഞ്ഞ ദിവസം ഉക്രൈന്‍ തകര്‍ത്തതിലെ പ്രതിഷേധമായാണ് റഷ്യയുടെ ഈ പ്രത്യാക്രമണം. ഈ തീവ്രവാദ ആക്രമണത്തിന് തിരിച്ചടി കൊടുക്കുമെന്ന് പുടിന്‍ കഴിഞ്ഞ ദിവസം താക്കീത് നല്‍കിയിരുന്നു. ദീര്‍ഘദൂരമിസൈലുകള്‍ ഉപയോഗിച്ചാണ് തിങ്കളാഴ്ച ഉക്രൈന്റെ സൈനിക, വാര്‍ത്താവിനിമയ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതെന്നും ഇനി റഷ്യന്‍ മേഖലകളെ ആക്രമിച്ചാല്‍ പ്രത്യാഘാതം കനത്തതായിരിക്കുമെന്നും പുടിന്‍ പുതിയ താക്കീത് നല്‍കിയിരിക്കുകയാണ്.  പാശ്ചാത്യ രാഷ്‌ട്രങ്ങളുടെ സഹായമില്ലാതെ ഈ പാലം തകര്‍ക്കുക സാധ്യമായിരുന്നില്ല. അത്രയ്‌ക്ക് ശക്തമായ പാലമായിരുന്നു അത്. ഉഗ്രസ്ഫോടനം നടത്തിയാണ് ഈ പാലം ഉക്രൈന്‍ തകര്‍ത്തത്. ഇതോടെയാണ് റഷ്യ നിയന്ത്രണം വിട്ടത് പ്രതികരിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ കീവ് നഗരത്തെ നരകതുല്ല്യമാക്കുന്ന ആക്രമണമെന്നാണ് മാധ്യമങ്ങള്‍ വിശദീകരിക്കുന്നത്. .  

റഷ്യ പിടിച്ചെടുത്ത ഉക്രൈന്റെ ഭാഗങ്ങള്‍ തിരിച്ചുപിടിക്കാന്‍ കുറച്ചുനാളുകളായി അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും സഹായത്തോടെ ഉക്രൈന്‍ ശ്രമിച്ചുവരികയായിരുന്നു. ഉക്രൈന്‍ സേന  റഷ്യയുടെ പ്രതിരോധ സംവിധാനങ്ങളില്‍ കനത്ത നാശനഷ്ടങ്ങളും വിതച്ചിരുന്നു. ഇതേ തുടര്‍ന്ന് ഏത് നിമിഷവും വീര്യം കുറഞ്ഞ ആണവായുധങ്ങള്‍ പ്രയോഗിച്ചേക്കുമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെയാണ് ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലം ഉക്രൈന്‍ തകര്‍ത്തത്. ഇതില്‍ രോഷം പുണ്ടാണ് തിങ്കളാഴ്ച ത്തെ വന്‍ ആള്‍നഷ്ടവും കെട്ടിടനാശവും വരുത്തിയ മിസൈല്‍ ആക്രമണം ഉണ്ടായത്. റഷ്യ തന്റെ രാജ്യത്തെ തുടച്ചുനീക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കി പ്രതികരിച്ചത്.  

ആണവനിലയം നിലകൊള്ളുന്ന ഉക്രൈനിലെ സാപൊറീഷ്യയിലും ഡിനിപ്രോയിലും റഷ്യ ആക്രമണം ഈയിടെ കടുപ്പിച്ചിരുന്നു. സാപൊറീഷ്യയില്‍ നടത്തിയ ആക്രമണത്തില്‍ 50 അപാര്‍ട്മെന്‍റുകളും 20 വീടുകളും തകര്‍ന്നു. 

Tags: കീവ്റഷ്യഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിUkraineമിസൈല്‍ ആക്രമണംattackകെര്‍ച്ച് പാലംറഷ്യ- ഉക്രൈന്‍ യുദ്ധംസാപൊറീഷ്യപുടിന്‍സെലെന്‍സ്കിക്രിമിയVladimir Putinഉക്രൈന്‍ യുദ്ധംകരിങ്കടല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

Kerala

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

Kerala

തിരുവനന്തപുരത്ത് യുവാവിനെ മാരകായുധം കൊണ്ട് ആക്രമിച്ച 2 പേര്‍ അറസ്റ്റില്‍

Kerala

കൊച്ചിയില്‍ വീട്ടമ്മയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റിലായി

പുതിയ വാര്‍ത്തകള്‍

എന്താണ് ഭൃഗുസംഹിത? ജ്യോതിഷത്തില്‍ ഇതിന്റെ പ്രാധാന്യം എന്താണ്?

വേവിക്കാത്ത ഇറച്ചി വീട്ടിലെ അരുമയായ വളര്‍ത്തുനായ്‌ക്കള്‍ക്ക് നല്‍കാമോ? വെറ്ററിനറി ഡോക്ടര്‍ക്കിടയില്‍ വരെ തര്‍ക്കം

ബംഗാളിൽ രണ്ട് ജില്ലകളിൽ ബംഗ്ലാദേശി തടങ്കൽ കേന്ദ്രങ്ങൾ തുറന്നു ; തടവിൽ കഴിയുന്നത് 12 പേർ ; ബിഎസ് എഫിന് കൈമാറും

‘ എനിക്ക് തോന്നുന്നതെന്തും ഞാൻ ചെയ്യും  ‘ ; മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്‌ച്ചയെ വിമർശിച്ചവർക്ക് അദ്നാൻ സാമിയുടെ മറുപടി

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

യുക്രെയ്നിൽ വൻ നാശം വിതച്ച റഷ്യയുടെ ഒറെഷ്നിക് ; സമാനമായ കരുത്തുള്ള ഇന്ത്യൻ മിസൈൽ ഇതാണ് ; ഏഷ്യ മുഴുവനും തകർക്കാൻ ശേഷി

പ്ലസ് വണിന് 9 ജില്ലകളില്‍ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചു

കേരളത്തില്‍ ഭരണം കിട്ടിയപ്പോള്‍ പകല്‍ ലീഗും രാത്രി പോപ്പുലര്‍ ഫ്രണ്ടും ആകാം:

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം ചുറ്റി സഞ്ചരിക്കുക,സിപിഎമ്മിനെ തകര്‍ക്കുന്നത് പാര്‍ട്ടിയുടെ മുകളിലിരിക്കുന്നവര്‍- ജി. സുധാകരന്‍

അട്ടപ്പാടി മധുക്കേസ്: ഒന്നാം പ്രതി ഹസ്സനെ വെറുതെ വിട്ടു, ഇതിനെതിരെ അപ്പീല്‍ പോകുമെന്ന് മധുവിന്റെ കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.