Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉക്രൈന്‍ തലസ്ഥാനമായ കീവിനെ കീറിമുറിച്ച് റഷ്യന്‍ മിസൈലുകള്‍ ; ഇത് കെര്‍ച്ച് പാലം തകര്‍ത്തതിലെ പ്രതികാരം; ഇനി തൊട്ടാല്‍ കടുത്ത തിരിച്ചടിയെന്ന് പുടിന്‍

ഉക്രൈന്‍ തലസ്ഥാനനഗരിയായ കീവില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 83 ഓളം മിസൈലുകള്‍ തൊടുത്തുവിട്ട് വന്‍ നാശനഷ്ടങ്ങളുണ്ടാക്കി റഷ്യ. കീവിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിലകൊള്ളുന്ന ഷെവ് ചെങ്കോ മേഖലയില്‍ വന്‍ സ്ഫോടനങ്ങളാണുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2022, 04:39 pm IST
inWorld
ഉക്രൈന്‍ കഴിഞ്ഞ ദിവസം തകര്‍ത്ത ക്രൈമിയയില്‍ നിന്നും റഷ്യയിലേക്കുള്ള കെര്‍ച്ച് പാലം(ഇടത്ത്) തിങ്കളാഴ്ച ഉക്രൈനിലെ കീവില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണം (വലത്ത്)

ഉക്രൈന്‍ കഴിഞ്ഞ ദിവസം തകര്‍ത്ത ക്രൈമിയയില്‍ നിന്നും റഷ്യയിലേക്കുള്ള കെര്‍ച്ച് പാലം(ഇടത്ത്) തിങ്കളാഴ്ച ഉക്രൈനിലെ കീവില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണം (വലത്ത്)

കീവ് :ഉക്രൈന്‍ തലസ്ഥാനനഗരിയായ കീവ് ഉള്‍പ്പെടെയുള്ള വിവിധ നഗരങ്ങളില്‍  തിങ്കളാഴ്ച പുലര്‍ച്ചെ 83 ഓളം മിസൈലുകള്‍ തൊടുത്തുവിട്ട് വന്‍ നാശനഷ്ടങ്ങളുണ്ടാക്കി റഷ്യ. കീവിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിലകൊള്ളുന്ന ഷെവ് ചെങ്കോ മേഖലയില്‍ വന്‍ സ്ഫോടനങ്ങളാണുണ്ടായത്.  83 മിസൈലുകളില്‍ 41 എണ്ണം ഉക്രൈന്‍ സേന വെടിവെച്ചിട്ടു. ബാക്കി 42 മിസൈലുകളാണ് വന്‍ നാശനഷ്ടങ്ങള്‍ വിതച്ചത്. 

ജനവാസമേഖലകളിലെ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. കരിങ്കടലില്‍ നങ്കൂരമിട്ടിരുന്ന യുദ്ധക്കപ്പലുകളില്‍ നിന്നാണ് മിസൈലുകള്‍ തൊടുത്തുവിട്ടത്. പടിഞ്ഞാറന്‍ ഉക്രൈനിലെ ലിവിവ്, ടെര്‍നോപില്‍, സൈറ്റോമൈര്‍ എന്നീ നഗരങ്ങളിലും മധ്യ ഉക്രൈനിലെ ഡ്നിപ്രോ, ക്രെമെന്‍ചുക് എന്നീ നഗരങ്ങളിലും തെക്കന്‍ ഉക്രൈനിലെ സപൊറീഷ്യയിലും കിഴക്കന്‍ ഉക്രൈനിലെ ഖാര്‍കീവിലും മിസൈലുകള്‍ പതിച്ചു. മരണനിരക്ക് കുറവാണ്. എട്ട് പേര്‍ കൊല്ലപ്പെട്ടെന്നും 24 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് ഉക്രൈന്‍ നല‍്കുന്ന കണക്ക്.  

റഷ്യ ആയുധങ്ങളും ഭക്ഷണവും മറ്റും ക്രൈമിയയില്‍ നിന്നും റഷ്യയിലേക്കും തിരിച്ചും കൊണ്ടുപോകുന്ന തന്ത്രപ്രധാന പാലമായ ക്രൈമിയയിലെ കെര്‍ച്ച് പാലം കഴിഞ്ഞ ദിവസം ഉക്രൈന്‍ തകര്‍ത്തതിലെ പ്രതിഷേധമായാണ് റഷ്യയുടെ ഈ പ്രത്യാക്രമണം. ഈ തീവ്രവാദ ആക്രമണത്തിന് തിരിച്ചടി കൊടുക്കുമെന്ന് പുടിന്‍ കഴിഞ്ഞ ദിവസം താക്കീത് നല്‍കിയിരുന്നു. ദീര്‍ഘദൂരമിസൈലുകള്‍ ഉപയോഗിച്ചാണ് തിങ്കളാഴ്ച ഉക്രൈന്റെ സൈനിക, വാര്‍ത്താവിനിമയ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതെന്നും ഇനി റഷ്യന്‍ മേഖലകളെ ആക്രമിച്ചാല്‍ പ്രത്യാഘാതം കനത്തതായിരിക്കുമെന്നും പുടിന്‍ പുതിയ താക്കീത് നല്‍കിയിരിക്കുകയാണ്.  പാശ്ചാത്യ രാഷ്‌ട്രങ്ങളുടെ സഹായമില്ലാതെ ഈ പാലം തകര്‍ക്കുക സാധ്യമായിരുന്നില്ല. അത്രയ്‌ക്ക് ശക്തമായ പാലമായിരുന്നു അത്. ഉഗ്രസ്ഫോടനം നടത്തിയാണ് ഈ പാലം ഉക്രൈന്‍ തകര്‍ത്തത്. ഇതോടെയാണ് റഷ്യ നിയന്ത്രണം വിട്ടത് പ്രതികരിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ കീവ് നഗരത്തെ നരകതുല്ല്യമാക്കുന്ന ആക്രമണമെന്നാണ് മാധ്യമങ്ങള്‍ വിശദീകരിക്കുന്നത്. .  

റഷ്യ പിടിച്ചെടുത്ത ഉക്രൈന്റെ ഭാഗങ്ങള്‍ തിരിച്ചുപിടിക്കാന്‍ കുറച്ചുനാളുകളായി അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും സഹായത്തോടെ ഉക്രൈന്‍ ശ്രമിച്ചുവരികയായിരുന്നു. ഉക്രൈന്‍ സേന  റഷ്യയുടെ പ്രതിരോധ സംവിധാനങ്ങളില്‍ കനത്ത നാശനഷ്ടങ്ങളും വിതച്ചിരുന്നു. ഇതേ തുടര്‍ന്ന് ഏത് നിമിഷവും വീര്യം കുറഞ്ഞ ആണവായുധങ്ങള്‍ പ്രയോഗിച്ചേക്കുമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെയാണ് ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലം ഉക്രൈന്‍ തകര്‍ത്തത്. ഇതില്‍ രോഷം പുണ്ടാണ് തിങ്കളാഴ്ച ത്തെ വന്‍ ആള്‍നഷ്ടവും കെട്ടിടനാശവും വരുത്തിയ മിസൈല്‍ ആക്രമണം ഉണ്ടായത്. റഷ്യ തന്റെ രാജ്യത്തെ തുടച്ചുനീക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കി പ്രതികരിച്ചത്.  

ആണവനിലയം നിലകൊള്ളുന്ന ഉക്രൈനിലെ സാപൊറീഷ്യയിലും ഡിനിപ്രോയിലും റഷ്യ ആക്രമണം ഈയിടെ കടുപ്പിച്ചിരുന്നു. സാപൊറീഷ്യയില്‍ നടത്തിയ ആക്രമണത്തില്‍ 50 അപാര്‍ട്മെന്‍റുകളും 20 വീടുകളും തകര്‍ന്നു. 

Tags: ഉക്രൈന്‍ യുദ്ധംകരിങ്കടല്‍കീവ്റഷ്യഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിUkraineമിസൈല്‍ ആക്രമണംattackകെര്‍ച്ച് പാലംറഷ്യ- ഉക്രൈന്‍ യുദ്ധംസാപൊറീഷ്യപുടിന്‍സെലെന്‍സ്കിക്രിമിയVladimir Putin
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

India

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

പുതിയ വാര്‍ത്തകള്‍

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

യൗവനത്തിന്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; “മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് പുറത്ത്

പാറ്റാസമരത്തിൽ പങ്കെടുത്ത ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല; വിലക്ക് ലംഘിച്ച് എസ്എഫ്ഐ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.