Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

1200 കോടിയുടെ ലഹരിക്കടത്തില്‍ അഫ്ഗാന്‍- പാക് ബന്ധം; പിടിയിലായത് പാക്കിസ്ഥാന്‍ കേന്ദ്രമായ ഹാജി സലിം നെറ്റ് വര്‍ക്കിന്റെ ചരക്ക്

ബോട്ടില്‍നിന്ന് പിടികൂടിയ അബ്ദുള്‍ നാസര്‍, റഷീദ്, അബ്ദുള്‍ നൗഷാദി, ജൂനെയ്ദ്, അബ്ദുള്‍ ഘനി, നൗഷാദ് അലി എന്നിവര്‍ ഇറാന്‍ പൗരന്മാരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2022, 09:52 am IST
in Kerala

കൊച്ചി/മട്ടാഞ്ചേരി: നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ  നാവികസേനയുടെ സഹായത്തോടെ കൊച്ചി പുറംകടലില്‍നിന്നു കഴിഞ്ഞ ദിവസം പിടിച്ച 1,200 കോടിയുടെ 200 കിലോ ഹെറോയിന്‍ എത്തിയത് അഫ്ഗാനിസ്ഥാനില്‍നിന്ന്. അവിടെനിന്നു പാകിസ്ഥാന്‍ വഴി ശ്രീലങ്കയിലേക്കു കൊണ്ടുപോകുമ്പോഴാണ് ഇന്ത്യന്‍ ഏജന്‍സികളുടെ പിടിയിലായത്.  ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് എന്‍സിബി ഡപ്യൂട്ടി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ സിങ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതുകൊണ്ട് ഭീകരപ്രവര്‍ത്തനവുമായി ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബോട്ടില്‍നിന്ന് പിടികൂടിയ അബ്ദുള്‍ നാസര്‍, റഷീദ്, അബ്ദുള്‍ നൗഷാദി, ജൂനെയ്ദ്, അബ്ദുള്‍ ഘനി, നൗഷാദ് അലി എന്നിവര്‍ ഇറാന്‍ പൗരന്മാരാണ്. പാകിസ്ഥാന്‍ കേന്ദ്രമായി ലോകമാകെ പടര്‍ന്നുകിടക്കുന്ന ഹാജി സലിം നെറ്റ്വര്‍ക്കിന്റെ ചരക്കാണ് പിടിയിലായത്. ഈ സംഘത്തിന്റെ കാരിയര്‍മാരാണ് അറസ്റ്റിലായത്.

ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ വന്‍തോതില്‍ ഹെറോയിന്‍ കടത്തു നടക്കുന്നു എന്ന വിവരമാണ് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയ്‌ക്ക് ലഭിച്ചത്. അന്താരാഷ്‌ട്ര സമുദ്രപാതയില്‍ റെയ്ഡ് നടത്താന്‍ സംവിധാനമില്ലാത്തതിനാല്‍ ഇവര്‍ നാവികസേനയുടെ സഹായം തേടി. ഇരുവരും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വലിയ അളവില്‍ ഹെറോയിനുമായി മത്സ്യബന്ധനബോട്ട് പിടിയിലായത്. പരിശോധനയില്‍ ഇതില്‍ മത്സ്യബന്ധനം നടന്നിട്ട് കാലങ്ങളായി എന്ന് കണ്ടെത്തി. പ്രതികളെ വിശദമായി ചോദ്യം ചെയ്യാന്‍ നര്‍ക്കോട്ടിക്സ്, ഇന്റലിജന്‍സ് ബ്യൂറോകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ട്.  

കാരിയര്‍മാരായ ഇവര്‍ക്ക് ഉറവിടം അഫ്ഗാനിസ്ഥാന്‍ ആണെന്നുമാത്രമേ അറിയൂ. കൈമാറേണ്ട ആളുകള്‍ എത്തുന്ന സമയത്ത് സന്ദേശം എത്തുമെന്നും അതനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ മതിയെന്നുമാണത്രേ നിര്‍ദേശം. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിരോധിച്ചിരിക്കുന്ന സാറ്റലൈറ്റ് ഫോണ്‍ വഴിയാണ് ഇവര്‍ ആശയവിനിമയം നടത്തിയിരുന്നത്. ഈ സന്ദേശങ്ങള്‍ ചോര്‍ത്തിയാണ് ലഹരിക്കടത്തിന്റെ വിവരങ്ങള്‍ നര്‍ക്കോട്ടിക്സ് ബ്യൂറോ മനസിലാക്കിയത്. ഇന്ത്യയില്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചല്ല ഈ ലഹരിക്കടത്തെന്നാണു നര്‍ക്കോട്ടിക്സ് ബ്യൂറോയുടെ പ്രാഥമികനിഗമനം. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇവരുടെ  മുംബൈ ബന്ധങ്ങള്‍ ലഭിച്ചിട്ടുണ്ട്.

വെള്ളം കടക്കാത്ത, ഏഴ് പാളികളുള്ള, ഒരു കിലോ തൂക്കം വരുന്ന 200 പായ്‌ക്കറ്റുകളിലായിരുന്നു ലഹരി മരുന്ന്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ മയക്കുമരുന്നു നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കുന്ന മുദ്രകളായ വ്യാളിയും തേളും ഈ പാക്കറ്റുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. പിടികൂടിയ ഹെറോയിന്റെ ഗുണനിലവാരം അളക്കാനായി ലാബ് ടെസ്റ്റിന് അയച്ചിരിക്കുകയാണ്. ഫലം വന്നാലേ കൃത്യമായ മൂല്യം അറിയാന്‍ കഴിയൂ. പ്രതികളില്‍നിന്നു പിടിച്ചെടുത്ത മൂന്ന് സ്മാര്‍ട് ഫോണും പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.എന്‍സിബി ചെന്നൈ മേഖലാ ഡയറക്ടര്‍ പി. അരവിന്ദന്‍, നാവികസേന ലഫ്. കമാന്‍ഡന്‍ഡ് പി.എസ്. സജിന്‍ എന്നിവരും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: pakistanDrug Mafiaഹെറോയിന്‍അഫ്ഗാനിസ്ഥാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

World

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

World

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

World

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍

അപ്രസക്തരായി ഗണേശനും കോവൂരും

ചിറ്റൂരില്‍ അഡ്വ. വി മുരുകദാസ് വീണത് അപരന്‍ കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.