മുംബൈ: 1993ലെ മുംബൈ സ്ഫോടന പരമ്പരയിലെ മുഖ്യആസൂത്രകന് ടൈഗര്‍ മേമന്റെ സഹോദരനും തീവ്രവാദിയുമായ യാക്കൂബ് മേമന്റെ ബന്ധുവിന്റെ കൂടെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുണ്ടായിരുന്ന മഹാവികാസ് അഘാദി സര്‍ക്കാരിലെ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.
മുന്‍മന്ത്രിയും എന്‍സിപി നേതാവുമായി നവാബ് മാലിക്കും കോണ്‍ഗ്രസ് നേതാവും ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ മന്ത്രിയുമായ അസ്ലം ഷേഖും യാക്കൂബ് മേമന്റെ കൂടെ നില്ക്കുന്ന ചിത്രങ്ങള്‍ ആണ് റിപ്പബ്ലിക് ടിവി പുറത്തുവിട്ടത്. യാക്കൂബ് മേമന്റെ ബന്ധു റൗഫ് മേമന്റെ കൂടെയാണ് ഈ മഹാവികാസ് അഘാഡി സര്‍ക്കാരിലെ മന്ത്രിമാര്‍ നില്‍ക്കുന്നത്.
യാക്കൂബ് മേമന് സ്ഥിരം ശവക്കല്ലറ പണിയണമെന്ന് ആവശ്യപ്പെട്ട് ബോംബെ ട്രസ്റ്റ് ജുമാ മസ്ജിദിലെ മുന്‍ ട്രസ്റ്റിയെ ഭീഷണിപ്പെടുത്തിയ വ്യക്തി കൂടിയാണ് റൗഫ് മേമന്. ശവക്കല്ലറ പണിതില്ലെങ്കില്‍ എന്നെന്നേക്കുമായി അപ്രത്യക്ഷനാക്കുമെന്ന് റൗഫ് മേമന് ഈ ട്രിസ്റ്റിയെ ഭീഷണിപ്പെടുത്തിയത്. 1993ലെ സ്ഫോടന പരമ്പരയില്‍ കുറ്റവാളിയായ തീവ്രവാദി യാക്കൂബ് മേമനെ അടക്കം ചെയ്തിരിക്കുന്നത് ബോംബെ ട്രസ്റ്റ് ജുമാമസ്ജിദിലാണ്.
1993ലെ ബോംബെ സ്ഫോടനപരമ്പരയിലെ പ്രധാന ആസൂത്രകനായ ടൈഗര്‍ മേമന് പാകിസ്ഥാനില്‍ ഒളിച്ചുകഴിയുകയാണ്. ഇദ്ദേഹത്തിന് വേണ്ടിയാണ് വിളിക്കുന്നതെന്ന് അവകാശപ്പെട്ടാണ് റൗഫ് മേമന് ബോംബെ ട്രസ്റ്റ് ജുമാമസ്ജിദിലെ ട്രസ്റ്റിയെ ഭീഷണിപ്പെടുത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജുമാമസ്ജിദ് ട്രസ്റ്റി കേസ് കൊടുത്തെങ്കിലും അന്നത്തെ ഉദ്ധവ് താക്കറെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇതേക്കുറിച്ച് അന്വേഷണം നടത്തിയതേയില്ല. മുന്‍മന്ത്രിമാരായ നവാബ് മാലിക്കും അസ്ലം ഷേഖുമാകാം പൊലീസ് അന്വേഷണം മരവിപ്പിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇസ്ലാമിക തീവ്രവാദികളും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാരും തമ്മിലുള്ള ബന്ധമാണ് ഇതിലൂടെ വെളിവാകുന്നത്.
“ഇസ്ലാമിക തീവ്രവാദികളെ വാഴ്ത്തുകയും പ്രീണിപ്പിക്കുകയും ചെയ്യുന്ന സര്‍ക്കാരായിരുന്നു ഉദ്ധവ് താക്കറെയുടെ കീഴിലുള്ള ശിവസേന സര്‍ക്കാര്‍ ചെയ്തത്. അന്ന് ശിവസേന സോണിയ സേനയും ശരദ് സേനയും (ശരദ് പവാര്‍) ആയി മാറുന്ന കാഴ്ചയാണ് കണ്ടത്. യാക്കൂബുമായും തീവ്രവാദവുമായുള്ള ചങ്ങാത്തമായിരുന്നു മഹാവികാസ് അഘാഡി സര്‍ക്കാര്‍.” – ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: