Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സാമ്പത്തിക രംഗത്തെ ഇന്ത്യന്‍ കുതിപ്പുകള്‍

ഇന്ത്യയുടെ മുന്നേറ്റം ഇഷ്ടപ്പെടാത്ത, വൈദേശിക ശക്തികളുടെ കളിപ്പാവകളായ ചില സാമ്പത്തിക വിദഗ്‌ദ്ധര്‍ നല്‍കുന്ന കുറിപ്പടികള്‍ക്കനുസരിച്ച് പ്രസംഗിക്കുന്നവര്‍ വലിയ തിന്മയാണ് രാജ്യത്തോട് ചെയ്യുന്നത്. പക്ഷേ ജനങ്ങള്‍ക്ക് ഇപ്പോള്‍ കാര്യങ്ങളറിയാം. സാമ്പത്തികരംഗത്ത് രാജ്യം കൈവരിക്കുന്ന നേട്ടങ്ങളുടെ ഗുണഫലം അനുഭവിക്കുന്ന അവര്‍ ഇക്കൂട്ടരുടെ തനിനിറം തിരിച്ചറിയുന്നുണ്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2022, 06:00 am IST
in Editorial

ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയിലേക്ക് ഇന്ത്യ മുന്നേറുകയാണെന്ന റിപ്പോര്‍ട്ട് രാജ്യത്തെ ഓരോ പൗരനും അഭിമാനകരമാണ്. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവകാലത്ത് മറ്റു പല നേട്ടങ്ങള്‍ക്കുമൊപ്പം ഇങ്ങനെയൊരു വിവരവും അറിയാന്‍ കഴിയുന്നതിന്റെ സന്തോഷം വളരെ വലുതാണെന്ന് പ്രത്യേകം പറയേണ്ടതില്ല. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്കണോമിക് റിസര്‍ച്ച് ഡിപ്പാര്‍ട്ടുമെന്റിന്റെ റിപ്പോര്‍ട്ടിലാണ് ഏഴുവര്‍ഷംകൊണ്ട് ജപ്പാനെയും ജര്‍മനിയെയും മറികടന്ന് ഇന്ത്യ മുന്നേറുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ബ്രിട്ടനെ മറികടന്ന് അഞ്ചാംസ്ഥാനത്തെത്തിയെന്ന് കഴിഞ്ഞദിവസം വ്യക്തമായിരുന്നു. സാമ്പത്തിക കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന രാജ്യാന്തര സ്ഥാപനമായ ബ്ലൂംബര്‍ഗ് ഇക്കാര്യം സ്ഥിരീകരിക്കുകയുണ്ടായി. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്ക് മുന്നിലുള്ളത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ എട്ട് വര്‍ഷത്തെ ഭരണകാലയളവിലാണ് ഇന്ത്യ ലോക സാമ്പത്തിക ശക്തിയെന്ന നിലയ്‌ക്ക് പതിനൊന്നാം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചത്. അഞ്ചാം സ്ഥാനത്തായിരുന്ന ബ്രിട്ടനെയാണ് ഇന്ത്യ മറികടന്നതെന്ന പ്രത്യേകതയുമുണ്ട്. കൃത്യമായും രണ്ടുനൂറ്റാണ്ടുകാലം ഇന്ത്യയെ രാഷ്‌ട്രീയമായി അടക്കി ഭരിക്കുകയും, സാമ്പത്തികമായി കടുത്ത ചൂഷണത്തിന് വിധേയമാക്കുകയും, സ്വത്ത് കടത്തിക്കൊണ്ടുപോവുകയും ചെയ്ത സാമ്രാജ്യത്വ ശക്തിയാണ് ബ്രിട്ടന്‍. ഈ  ചരിത്ര പശ്ചാത്തലത്തില്‍ വേണം സാമ്പത്തിക ശക്തിയില്‍ ഇന്ത്യ, ബ്രിട്ടനെ മറികടന്നിരിക്കുന്നതിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളാന്‍. കോളനിവാഴ്ച നിലനിന്ന കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ഇന്ത്യയ്‌ക്കാണ് ഇങ്ങനെയൊരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിരിക്കുന്നത്. ഒരുകാലത്തെ ‘അടിമ’ യജമാനനെ മറികടന്നിരിക്കുന്നു.

സാമ്പത്തിക രംഗത്തെ ഇന്ത്യയുടെ കുതിപ്പിനെ അത്ഭുതത്തോടെയോ അവിശ്വാസത്തോടെയോ കാണേണ്ടതില്ല. ദീര്‍ഘവീക്ഷണത്തോടെയുള്ള നയങ്ങളും അതിനനുസൃതമായ പദ്ധതികളും ആവിഷ്‌കരിച്ച് ഇച്ഛാശക്തിയോടെ നടപ്പാക്കാന്‍ കഴിഞ്ഞതിന്റെ ഫലമാണിത്. സാമ്പത്തിക കാര്യങ്ങള്‍ ശാസ്ത്രമാണെങ്കിലും സമ്പദ് വ്യവസ്ഥയ്‌ക്ക് ഒരു രാഷ്‌ട്രീയമുണ്ട്. സ്വന്തം രാജ്യം മുന്നേറണമെന്ന ഭരണാധികാരികളുടെ ആഗ്രഹമാണത്. ആറുപതിറ്റാണ്ടുകാലം ഇന്ത്യ ഭരിച്ചവര്‍ക്ക് ഇങ്ങനെയൊന്ന് ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. അവര്‍ സാമ്പത്തിക നയങ്ങള്‍ക്കും പദ്ധതികള്‍ക്കും  രൂപം നല്‍കിയത് ബാഹ്യസ്വാധീനത്താലാണ്. നെഹ്‌റുവിന്റെ ഭരണകാലത്ത് ഇത് പ്രകടമായിരുന്നു. പഞ്ചവത്സര പദ്ധതിപോലും സോവിയറ്റ് യൂണിയന്‍ നടപ്പാക്കിയതിന്റെ പകര്‍പ്പായിരുന്നുവല്ലോ.  ആഗോളവല്‍ക്കരണത്തിന്റെ തുടക്കത്തില്‍ ഇന്ത്യയുടെ ധനകാര്യമന്ത്രിയെപ്പോലും അമേരിക്ക തീരുമാനിക്കുന്ന സ്ഥിതിവന്നു.  ഇയാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയുമായി. ഐഎംഎഫിലും ലോക ബാങ്കിലുമൊക്കെ പണിയെടുത്തിരുന്നവര്‍ സാമ്പത്തിക വിദഗ്‌ദ്ധരായെത്തി ഇന്ത്യയുടെ ആസൂത്രണവും പദ്ധതികളുമൊക്കെ എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ തുടങ്ങി. ഇതിന് വലിയൊരളവോളം അന്ത്യം കുറിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സാമ്പത്തികരംഗത്ത് നടത്തിയ ഇടപെടലുകളിലൂടെ കഴിഞ്ഞു. ഇതുവഴി ചിലര്‍ക്കൊക്കെ അമര്‍ഷത്തോടെ പുറത്തുപോകേണ്ടിയും വന്നു. അവര്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. നാശത്തിന്റെ പ്രവാചകരായ ഇവരുടെ വികല സിദ്ധാന്തങ്ങള്‍ മറികടന്നാണ് ഇന്ത്യ ഇപ്പോള്‍ സാമ്പത്തിക വന്‍ശക്തിയായിക്കൊണ്ടിരിക്കുന്നത്.

ലോകരാജ്യങ്ങളെ മുഴുവന്‍ ബാധിച്ച കൊവിഡ് കാല സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ചും ഇന്ത്യ മുന്നേറുകയാണ്. വളര്‍ച്ചാ നിരക്ക് ഉയര്‍ന്ന തോതിലാണ്. മുന്‍കാലങ്ങളില്‍ വലിയ സാമ്പത്തിക മുന്നേറ്റം നടത്തിയിട്ടുള്ള പല രാജ്യങ്ങളും അസൂയയോടെയാണ് ഇതിനെ നോക്കിക്കാണുന്നത്. അവകാശവാദങ്ങള്‍ക്കപ്പുറം ഇന്ത്യ സാമ്പത്തിക വന്‍ ശക്തിയായി മുന്നേറുന്നതിനെ അവര്‍ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ സ്ഥിതിവിശേഷത്തെ അംഗീകരിക്കാന്‍ കൂട്ടാക്കാതെ തികച്ചും രാഷ്‌ട്രീയപ്രേരിതമായി കുപ്രചാരണങ്ങളിലേര്‍പ്പെടുകയാണ് ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ത്തുവെന്ന് അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ നേതാക്കളില്‍ പലരും സാമ്പത്തിക കാര്യങ്ങളില്‍ യാതൊരു പിടിപാടുമില്ലാത്തവരാണ്. ബഹുഭൂരിപക്ഷം ജനങ്ങളും ഉപയോഗിക്കുന്ന ഭക്ഷ്യധാന്യമായ ആട്ട ഖരരൂപത്തിലാണോ ദ്രവരൂപത്തിലുള്ളതാണോ എന്നുപോലും അറിയാത്തവര്‍ ഇവരിലുണ്ട്. ഇന്ത്യയുടെ മുന്നേറ്റം ഇഷ്ടപ്പെടാത്ത, വൈദേശിക ശക്തികളുടെ കളിപ്പാവകളായ ചില സാമ്പത്തിക വിദഗ്‌ദ്ധര്‍ നല്‍കുന്ന കുറിപ്പടികള്‍ക്കനുസരിച്ച് പ്രസംഗിക്കുന്നവര്‍ വലിയ തിന്മയാണ് രാജ്യത്തോട് ചെയ്യുന്നത്. പക്ഷേ ജനങ്ങള്‍ക്ക് ഇപ്പോള്‍ കാര്യങ്ങളറിയാം. സാമ്പത്തികരംഗത്ത് രാജ്യം കൈവരിക്കുന്ന നേട്ടങ്ങളുടെ ഗുണഫലം അനുഭവിക്കുന്ന അവര്‍ ഇക്കൂട്ടരുടെ തനിനിറം തിരിച്ചറിയുന്നുണ്ട്.

Tags: indiaഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

News

ഇത് വെറും ‘പാറ്റ’കളല്ല, തീ തുപ്പുന്ന ഡ്രാഗൺ; പാകിസ്ഥാനെതിരേ പിഒകെയിൽ ലക്ഷങ്ങളുടെ പ്രതിഷേധം, 20 മരണം

India

ഭാരതത്തിന്റെ കാര്‍ഷിക കയറ്റുമതി 52.55 ബില്യണ്‍ യുഎസ് ഡോളറിന്റെ റിക്കാര്‍ഡ് നേട്ടം

India

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: 102 സ്വര്‍ണ്ണമുള്‍പ്പെടെ114 മെഡലുകളുമായി ഭാരതത്തിന് ആധികാരിക വിജയം

India

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.