Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“യൂണിഫോം ഉള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ച് വേഷം ധരിക്കാന്‍ പറ്റുമോ?”- ഹിജാബ് വിഷയത്തില്‍ സുപ്രീംകോടതി

"താങ്കള്‍ക്ക് ഒരു മതപരമായ വേഷം സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധരിയ്‌ക്കാന്‍ പറ്റുമോ?"- സുപ്രീംകോടതി ജസ്റ്റിസ് ഗുപ്ത സീനിയര്‍ അഭിഭാഷകനായ രാജീവ് ധവാനോട് ചോദിച്ച ചോദ്യമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2022, 11:06 pm IST
in India

ന്യൂദല്‍ഹി: “താങ്കള്‍ക്ക് ഒരു മതപരമായ വേഷം സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധരിയ്‌ക്കാന്‍ പറ്റുമോ?”- സുപ്രീംകോടതി ജസ്റ്റിസ് ഗുപ്ത സീനിയര്‍ അഭിഭാഷകനായ രാജീവ് ധവാനോട് ചോദിച്ച ചോദ്യമാണിത്.  

കര്‍ണ്ണാടകയിലെ സര്‍ക്കാര്‍ സ്കൂളുകളിലും കോളെജുകളിലും  ഹിജാബ് ധരിയ്‌ക്കുന്നതില്‍ നിന്നും മുസ്ലിം വിദ്യാര്‍ത്ഥിനികളെ വിലക്കിയ കര്‍ണ്ണാടക ഹൈക്കോടതി വിധിക്കെതിരെ ലഭിച്ച ഒരു പിടി ഹര്‍ജികളില്‍ തിങ്കളാഴ്ച വാദം കേള്‍ക്കുന്നതിനിടയിലാണ് സുപ്രീംകോടതി ജസ്റ്റിസ് ഈ ചോദ്യം ഉയര്‍ത്തിയത്. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധുല്ല എന്നീ രണ്ടംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. നിരവധി വാദമുഖങ്ങളാണ് തിങ്കളാഴ്ച തന്നെ ഈ വിഷയത്തില്‍ ഉയര്‍ന്നത്.  

“നമ്മുടെ ഭരണഘടന പറയുന്നത് നമ്മുടെ രാജ്യം ഒരു മതേതര രാജ്യമാണെന്നാണ്. ഒരു മതപരമായ വസ്ത്രം ഒരു മതേതര രാജ്യത്തെ സര്‍ക്കാര്‍ നടത്തുന്ന സ്ഥാപനത്തില്‍ ധരിക്കാന്‍ കഴിയുമോ?”- ജസ്റ്റിസ് ഗുപ്ത വീണ്ടും ചോദിച്ചു.  

അതേ സമയം ഏത് വേഷം ധരിയ്‌ക്കണമെന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യമാണെന്ന വിഷയമാണ് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. ഹെഗ് ഡെ ഉയര്‍ത്തിയത്. അപ്പോള്‍ പണ്ട് സുപ്രീംകോടതി മുമ്പാകെ ജീന്‍സ് ധരിച്ച് വന്ന വനിതാ അഭിഭാഷകയുടെ കഥ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഓര്‍മ്മിപ്പിച്ചു. “ഈ വേഷം ധരിയ്‌ക്കരുതെന്ന് അഭിഭാഷകയോട് കോടതി പറഞ്ഞു. അപ്പോള്‍ എനിക്ക് ഇഷ്ടമുള്ളത് ധരിയ്‌ക്കും എന്നായിരുന്നു ആ അഭിഭാഷക പറഞ്ഞത്. ഒരു ഗോള്‍ഫ് കളിക്കുന്ന ഇടത്തില്‍ പോലും ഒരു ഡ്രസ് കോഡ് (ഏത് വസ്ത്രം ധരിയ്‌ക്കണമെന്ന നിയമം) ഉണ്ടെന്ന കാര്യം ദേവേ നമ്മളോട് പറയും. “- ജസ്റ്റിസ് ഹേമന്ത് ഗുപ്ത പറഞ്ഞു.  

മുസ്ലിം വിദ്യാര്‍ത്ഥിനികളുടെ അടിസ്ഥാന അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതാണ് കര്‍ണ്ണാടക ഹൈക്കോടതി വിധിയെന്ന വാദം അഡ്വ. ഹെഗ്ഡെ കൂട്ടിച്ചേര്‍ത്തു. “അപ്പോള്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ഒരു നിയമവും പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നാണോ താങ്കള്‍ പറയുന്നത്? അപ്പോള്‍ ഒരു കുട്ടിക്ക് മിനി ധരിച്ചും മിഡി ധരിച്ചും, അവര്‍ക്കിഷ്ടപ്പെട്ട വസ്ത്രങ്ങളും ധരിച്ച് സ്കൂളില്‍ വരാമെന്നാണോ?”- ജസ്റ്റിസ് സുധാംശു ധുല്ല ചോദിച്ചു.  

“നിങ്ങള്‍ക്ക് തീര്‍ച്ചയായും ഒരു മതപരമായ അവകാശം ഉണ്ടാകാം. പക്ഷെ അത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ യൂണിഫോം നിശ്ചയിക്കുന്ന കാര്യത്തിലും ആ അവകാശം വേണമെന്നാണോ? താങ്കള്‍ക്ക് ഒരു പക്ഷെ ഹിജാബും സ്കാര്‍ഫും ധരിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കാം. പക്ഷെ ആ അവകാശം ഒരു വിദ്യാഭ്യാസസ്ഥാനപത്തിലെ യൂണിഫോം നിശ്ചയിക്കുന്ന കാര്യത്തിലും അത് വേണമെന്നാണോ?”- ജസ്റ്റിസ് ഗുപ്ത ചോദിച്ചു.  

ഈ വിഷയത്തില്‍ കോടതി ഇനി സെപ്തംബര്‍ ഏഴിന് ബുധനാഴ്ച വാദം കേള്‍ക്കല്‍ തുടരും.  

Tags: സുപ്രീംകോടതിHijabeducationപട്ടിക ജാതിറോകര്‍ണ്ണാടക ഹിജാബ് വിവാദംജസ്റ്റിസുമാരായ ഹേമന്ത് ഗുപ്തജസ്റ്റിസുമാരായ സുധാംശു ധുല്ല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

Kerala

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

Education

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.