Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി മനുഷ്യത്വം ഉള്ള വ്യക്തി: എന്നെയും രാഹുലിനെയും അകറ്റിയത് ‘ചൗക്കീദാര്‍ ചോര്‍ ഹേ’: ഗുലാം നബി

പ്രധാനമന്ത്രിയെ നേരിട്ട് ലക്ഷ്യമിട്ടുള്ള മുദ്രവാക്യത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആരും പിന്തുണച്ചിരുന്നില്ല. 'ഒരു പാര്‍ട്ടി യോഗത്തില്‍ വച്ച് രാഹുല്‍ മുദ്രാവാക്യത്തെക്കുറിച്ച് ചോദിച്ചു. ആരൊക്കെ പിന്തുണയ്‌ക്കുന്നുവെന്നും ആരാഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2022, 08:52 am IST
in India

ന്യൂദല്‍ഹി: രാഹുലും താനുമായുള്ള അകല്‍ച്ച തുടങ്ങിയത് 2019ലെ തെരഞ്ഞെടുപ്പിനു മുന്‍പ് മോദിയെ ചൗക്കീദാര്‍ ചോര്‍ ഹേ എന്നു വിശേഷിപ്പിച്ച മുദ്രാവാക്യം മുതലാണെന്നാണ് കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ച മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്.

പ്രധാനമന്ത്രിയെ നേരിട്ട് ലക്ഷ്യമിട്ടുള്ള മുദ്രവാക്യത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആരും പിന്തുണച്ചിരുന്നില്ല. ‘ഒരു പാര്‍ട്ടി യോഗത്തില്‍ വച്ച് രാഹുല്‍ മുദ്രാവാക്യത്തെക്കുറിച്ച് ചോദിച്ചു. ആരൊക്കെ പിന്തുണയ്‌ക്കുന്നുവെന്നും ആരാഞ്ഞു. ഞാനും ഡോ. മന്‍മോഹന്‍ സിങ്ങും, എ.കെ. ആന്റണിയും പി. ചിദംബരവും ആ യോഗത്തിലുണ്ടായിരുന്നു. പല മുതിര്‍ന്ന നേതാക്കളും അതിനെ അനുകൂലിച്ചിരുന്നില്ല. ഞങ്ങള്‍ക്ക് ഇന്ദിരാഗാന്ധിയില്‍ നിന്നാണ് രാഷ്‌ട്രീയ വിദ്യാഭ്യാസം ലഭിച്ചത്. ഞാന്‍ ജൂനിയര്‍ മന്ത്രിയായിരുന്ന കാലത്ത് എന്നെയും എം.എല്‍. ഫൊത്തേദാറിനെയും  വിളിച്ച്, അടല്‍ ബിഹാരി വാജ്‌പേയിയെ നിരന്തരം കാണണമെന്ന് നിര്‍ദേശിച്ചിരുന്നു. മുതിര്‍ന്നവരെയും പ്രതിപക്ഷ നേതാക്കളെയും ബഹുമാനിക്കാനാണ് ഞങ്ങളെ  പഠിപ്പിച്ചത്, അവരെ ആക്രമിക്കാനല്ല. മോദിയെ ഇടതുവശത്തുകൂടിയും വലതു വശത്തു കൂടിയും ആക്രമിക്കുകയായിരുന്നു രാഹുലിന്റെ നയം. ഞങ്ങള്‍ക്കങ്ങനെ വ്യക്തിപരമായ ആക്രമണം നടത്തുക സാധ്യമായിരുന്നില്ല. മുതിര്‍ന്നവര്‍ ഉപയോഗിക്കേണ്ട ഭാഷയാണോ ഇത്. പക്ഷെ വ്യക്തിപരമായി രാഹുലിനോട് എനിക്ക് ഒരു ശത്രുതയുമില്ല. മാന്യമാണ്. എന്നോടും ബഹുമാനമായിരുന്നു. പക്ഷെ രാഷ്‌ട്രീയക്കാരന്‍ എന്ന നിലയ്‌ക്ക് അഭിരുചിയില്ല, കഠിനാധ്വാനം ചെയ്യാനും താല്പ്പര്യമില്ല, ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

മോദി മനുഷ്യത്വം ഉള്ളയാള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി പരുക്കനാണെന്നാണ് താന്‍ ധരിച്ചിരുന്നതെന്നും എന്നാല്‍ മനുഷ്യത്വം ഉള്ളയാളാണ് അദ്ദേഹമെന്നാണ് താന്‍ തിരിച്ചറിയുകയായിരുന്നുവെന്നും ഗുലാം നബി.  

‘ഞാന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരിക്കെ ഒരു ബസിനുള്ളില്‍ ഗ്രനേഡ് പൊട്ടി, നിരവധി പേര്‍ മരിച്ചു, പലതും ഛിന്നഭിന്നമായിരുന്നു. അന്ന് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചു. ഞാന്‍ കരയുകയായിരുന്നു, എനിക്ക് സംസാരിക്കാന്‍ പോലും ആകുമായിരുന്നില്ല. ഞാന്‍ കരയുന്നത് അദ്ദേഹം കേട്ടുവെന്നാണ് ഞാന്‍ കരുതുന്നത്. മോദി വീണ്ടും വീണ്ടും  എന്നെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം പറഞ്ഞു.

രാജ്യസഭയില്‍ എന്നെ യാത്രയയപ്പ് സമയത്ത് മോദി വൈകാരികമായി എന്നതിന്റെ പേരിലാണ് അവര്‍  എന്നെ ആക്രമിക്കുന്നത്. ബംഗ്ലാവ് അനുവദിച്ചതിന്റെ പേരിലാണ് എന്നെ ആക്രമിച്ചത്. ആ കുടുംബമെന്ന നിലയ്‌ക്കാണ് അവര്‍ക്ക് ബംഗ്ലാവ് ലഭിച്ചത്. ഞാന്‍ ഞാനായതു കൊണ്ടാണ് എനിക്ക് ലഭിച്ചത്. എനിക്കെതിരെ 26 വധശ്രമങ്ങളുണ്ടായിട്ടുണ്ട്. അവര്‍ അത് അഭിമുഖീകരിച്ചിട്ടുണ്ടോ?  

പാര്‍ട്ടിയിലെ ഭിന്നത പൂര്‍ണ്ണമാണ്. രാഹുലിന്റെ ഉപജാപക വൃന്ദത്തിന് പാര്‍ട്ടിയില്‍ പ്രത്യേക സ്ഥാനങ്ങളുണ്ട്. മനീഷ് തിവാരിയും ജയ്‌വീര്‍ ഷെര്‍ജിലും ആനന്ദ് ശര്‍മ്മയും എല്ലാം രാഹുലിന്റെ ചുറ്റുമുള്ള കാവല്‍ ഭടന്മാരെപ്പറ്റിയും മടിയിലിരിക്കുന്ന ഉപദേശകരെപ്പറ്റിയും പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

കത്തെഴുതിയതോടെ തുടങ്ങിയ ശത്രുത

നേതൃമാറ്റം തേടി ജി 23ന്റെ പേരില്‍ സോണിയക്ക് കത്തെഴുതിയതു മുതല്‍ തുടങ്ങിയതാണ് തന്നോടുള്ള ശത്രുതയെന്ന് ഗുലാം നബി ആസാദ്. ‘ മോദിയെ കുറ്റം  പറയുന്നത് ഒരു കാരണം കണ്ടെത്താന്‍ മാത്രമാണ്. ഞാന്‍ കത്തെഴുതിയപ്പോള്‍ തുടങ്ങിയതാണ് ശത്രുത. അവരെ (സോണിയ കുടുംബത്തെ) ആരും ചോദ്യം ചെയ്യരുത്, ആരും അവര്‍ക്ക് എഴുതരുത്, കോണ്‍ഗ്രസിന്റെ പല സമ്മേളനങ്ങള്‍ നടന്നു. അവയില്‍ പാര്‍ട്ടിയെ സജ്ജമാക്കാനുള്ള  ഒരു നിര്‍ദേശം പോലും പരിഗണിച്ചില്ല.  

‘പാര്‍ട്ടി പ്രവര്‍ത്തക സമിതി അര്‍ഥശൂന്യമായി. ഇന്ദിരയുടെയും രാജീവിന്റെയും കാലത്തുണ്ടായിരുന്ന കൂടിയാലോചനകളെല്ലാം തകര്‍ത്തു. മുന്‍പ് പ്രവര്‍ത്തക സമിതി അംഗങ്ങളേ ഉണ്ടായിരുന്നു. പത്തു വര്‍ഷമായി 25 അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും എല്ലാമായി. മുന്‍പ്  സോണിയ 98മുതല്‍ 2004 വരെ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു.രാഹുല്‍ വന്ന ശേഷം 2004 മുതല്‍ സോണിയ കൂടിയാലോചിക്കുന്നത് രാഹുലുമായിട്ടാണ്. അദ്ദേഹത്തിന് രാഷ്‌ട്രീയകാര്യങ്ങളില്‍ ഒരു അഭിരുചിയുമില്ല, എല്ലാവരും രാഹുലുമായി  കൂടിയാലോചിക്കണമെന്നാണ് സോണിയയുടെ ആവശ്യം. 2014ലെ തെരഞ്ഞെടുപ്പിനു മുന്‍പ് പാര്‍ട്ടിക്കു വേണ്ടി ഒരു പദ്ധതി തയ്യാറാക്കി. രാഹുല്‍ അക്കാര്യം കേട്ടുപോലുമില്ല.  

ജയ്‌റാം രമേശില്‍ പല  പാര്‍ട്ടികളുടെ ഡിഎന്‍എ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ജയ്‌റാം രമേശില്‍ പല പാര്‍ട്ടികളുടെ ഡിഎന്‍എ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വിട്ട ഗുലാം നബിയുടെ ഡിഎന്‍എ മോഡിഫൈഡ് ആണെന്ന് കഴിഞ്ഞ ദിവസം ജയ്‌റാം  പരിഹസിച്ചിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു ഗുലാംനബി. അദ്ദേഹത്തിന്റെ ഡിഎന്‍എ പരിശോധിച്ചാലേ ഏതു പാര്‍ട്ടിയില്‍ എവിടെയാണ് അദ്ദേഹമെന്നറിയാന്‍ കഴിയൂ. സഭയില്‍  (രാജ്യസഭ) ഇരിക്കുന്ന സമയത്ത് ബിജെപിക്ക് കുറിപ്പുകള്‍ നല്‍കിയിരുന്ന കക്ഷിയാണ് അദ്ദേഹം. കോണ്‍ഗ്രസിനു വേണ്ടി മാത്രം പ്രവര്‍ത്തിച്ചിരുന്ന ഞാന്‍ പത്തു വര്‍ഷം കാത്തിരുന്ന ശേഷമാണ് പാര്‍ട്ടി വിട്ടത്, വീടു വിടാന്‍ എന്നെ  നിര്‍ബന്ധിതനാക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു.

Tags: rahulപാര്‍ട്ടിസോണി് ഗാന്ധിak antonyഗുലാം നബി ആസാദ്മന്‍മോഹന്‍ സിങ്പി. ചിദംബരംnarendramodiRahul Gandhicongress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസില്‍ നേതൃസ്ഥാനത്തിനായി അടിപിടി; സതീശനുവേണ്ടി ആലുവായിലും ഫ്ലക്സ് ബോര്‍ഡ്

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)
India

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

India

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റിയാൽ കോൺഗ്രസ് ജയിക്കുമോ ? വീണ്ടും രാജ്യസഭയിൽ പുതിയ നോട്ടീസ് സമർപ്പണ നാടകവുമായി പ്രതിപക്ഷ എംപിമാർ

India

ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമാണ് എഎപി ജനിച്ചതെന്ന് ഷമ മുഹമ്മദ് : എഎപി എംപിമാർ ബിജെപിയിൽ ചേർന്നതിൽ ഷമയ്‌ക്ക് ഹാലിളകി

India

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

പുതിയ വാര്‍ത്തകള്‍

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കും ; സ്വാമി വിവേകാനന്ദനെയും, യോഗിയെയും അവഹേളിച്ച പള്ളിക്കോണം രാജീവിനെതിരെ കെപി ശശികല ടീച്ചർ

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ; പൂരപ്രേമികൾക്ക് സഹായഹസ്തവുമായി റയിൽവേ

മഞ്ജു വാര്യരുടെ ശാപം ഉണ്ടാകും”,തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്‌ക്കും സൈബർ അധിക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.