Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാലക്കാട് കൊലപാതകവും സിപിഎമ്മിലെ കുടിപ്പകയും

ഷാജഹാന്‍ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായതും, സ്വാധീനം വര്‍ധിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ജില്ലാ പോലീസ് മേധാവിതന്നെ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ പോലീസിനുമേല്‍ കനത്ത സമ്മര്‍ദ്ദമുണ്ടാവുകയും, കേസിലെ പ്രതികള്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്ന് പറയാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തുവെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 20, 2022, 05:00 am IST
in Editorial

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട്ട് സിപിഎമ്മുകാരനായ ഷാജഹാന്‍ എന്ന യുവാവ് കൊലചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ആ പാര്‍ട്ടിയുടെ നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചാരണം അറുതിയില്ലാതെ തുടരുകയാണ്. കൊലയ്‌ക്കു പിന്നില്‍ സിപിഎമ്മിലെ വിഭാഗീയതയും കുടിപ്പകയുമാണെന്നു വ്യക്തമാവുകയും, കൊലപാതകികള്‍ സിപിഎമ്മുകാര്‍തന്നെയാണെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനു മൊഴി നല്‍കുകയും ചെയ്തിട്ടും അത് അംഗീകരിക്കാന്‍ കൂട്ടാക്കാതെ ആര്‍എസ്എസിനെയും ബിജെപിയെയും പ്രശ്‌നത്തിലേക്ക് വലിച്ചിഴക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കേസിലെ പ്രതികളിലൊരാള്‍ തങ്ങള്‍ സിപിഎമ്മുകാരാണെന്നും, വ്യക്തിവൈരാഗ്യമാണ് ഷാജഹാന്റെ കൊലപാതകത്തിന് കാരണമെന്നും വിളിച്ചുപറയുകയുണ്ടായി. പ്രതികള്‍ ഇപ്പോഴത്തെ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷിനൊപ്പവും മറ്റ് നേതാക്കള്‍ക്കൊപ്പവും നില്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വരികയുണ്ടായി. പാലക്കാട്ടെ പ്രമുഖ സിപിഎം നേതാവും മുന്‍ എംപിയുമായ എന്‍.എന്‍. കൃഷ്ണദാസും പ്രതികള്‍ പാര്‍ട്ടി കുടുംബത്തില്‍പ്പെട്ടവരാണെന്നു സമ്മതിക്കുകയും, ഇങ്ങനത്തെ അസുരവിത്തുകള്‍ പാര്‍ട്ടി കുടുംബത്തില്‍ പിറന്നത് നിര്‍ഭാഗ്യകരമാണെന്ന് പറയുകയും ചെയ്തു. കൃഷ്ണദാസിന്റെ ഈ പ്രസ്താവന ഒരു പാര്‍ട്ടി നേതാവും നിഷേധിച്ചിട്ടില്ല. പാര്‍ട്ടിക്കാര്‍ മാത്രം താമസിക്കുന്ന പ്രദേശത്തുകാരാണ് കൊല്ലപ്പെട്ട ഷാജഹാനും കേസിലെ പ്രതികളും. ഇതൊക്കെ വസ്തുതകളായിരിക്കെ സിപിഎം സമ്പൂര്‍ണമായി പ്രതിരോധത്തിലാവുകയായിരുന്നു.

കൊലപാതകം സിപിഎമ്മിന്റെ രാഷ്‌ട്രീയ പദ്ധതിയാണ്. രാഷ്‌ട്രീയ പ്രതിയോഗികളെ മാത്രമല്ല, തങ്ങളില്‍പ്പെട്ടവരെയും നിഷ്‌കരുണം കൊന്നുതള്ളാന്‍ പാര്‍ട്ടി നേതൃത്വത്തിനു മടിയില്ല. പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇത്തരം നിരവധി അരുംകൊലകള്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. പാര്‍ട്ടി ആചാര്യന്മാരായിരുന്ന പി. കൃഷ്ണപിള്ളയുടെയും അഴീക്കോടന്‍ രാഘവന്റെയും മരണങ്ങള്‍ സംബന്ധിച്ച ദുരൂഹതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇവരുടെ അപ്രതീക്ഷിതമായ മരണങ്ങള്‍ക്കു പിന്നില്‍ പാര്‍ട്ടിക്കാര്‍തന്നെയാണെന്നുള്ള ആരോപണങ്ങള്‍ പല കോണുകളില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്. പാമ്പു കടിയേറ്റാണ് കൃഷ്ണപിള്ള മരിച്ചത്. കൃഷ്ണപിള്ളയെ കടിച്ച പാമ്പ് ഏതാണെന്ന ചോദ്യം സിപിഎമ്മിലെ വിഭാഗീയതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴൊക്കെ ഉയരാറുള്ളതാണ്. അഴീക്കോടന്റെ കൊലപാതകത്തിനു പിന്നിലും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ കയ്യുള്ളതായി ചില വെളിപ്പെടുത്തലുകള്‍ നടന്നിട്ടുണ്ട്. പാര്‍ട്ടി വിടുന്നവരെ കൊലചെയ്യുകയെന്നത് സിപിഎമ്മിന്റെ നയംതന്നെയാണ്. ഇത്തരം കൊലപാതകങ്ങള്‍ ആത്മഹത്യകളും അപകടമരണങ്ങളുമൊക്കെയായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചു എന്ന ഒറ്റക്കാരണത്താല്‍ ടി.പി. ചന്ദ്രശേഖരനെ അതിനീചമായി കൊലപ്പെടുത്തുകയും, അത് മറ്റു ചിലരാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തത് ആരും മറന്നിട്ടില്ല. ഒടുവില്‍ കേസില്‍ ശിക്ഷിക്കപ്പെട്ടത് മുഴുവന്‍ പാര്‍ട്ടി നേതാക്കളും പാര്‍ട്ടി ക്രിമിനലുകളുമായിരുന്നു. സിപിഎമ്മിനെ വെല്ലുവിളിച്ച് സിഎംപി എന്ന പാര്‍ട്ടി രൂപീകരിച്ച എം.വി. രാഘവനെ കൊലപ്പെടുത്താന്‍ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവല്ലോ.

ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഎമ്മുകാര്‍തന്നെയാണെന്ന് പോലീസ് തുടക്കത്തില്‍ത്തന്നെ കണ്ടെത്തിയിരുന്നു. ഷാജഹാന്‍ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായതും, സ്വാധീനം വര്‍ധിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ജില്ലാ പോലീസ് മേധാവിതന്നെ വ്യക്തമാക്കുകയുണ്ടായി.  എന്നാല്‍ പോലീസിനുമേല്‍ കനത്ത സമ്മര്‍ദ്ദമുണ്ടാവുകയും, കേസിലെ പ്രതികള്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്ന് പറയാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തുവെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. പാര്‍ട്ടിക്കാര്‍തന്നെ ചെയ്യുന്ന അക്രമങ്ങളും കൊലപാതകങ്ങളും രാഷ്‌ട്രീയ പ്രതിയോഗികളുടെ തലയില്‍ വച്ചുകെട്ടുന്നത് സിപിഎമ്മിന്റെ പതിവുശൈലിയാണ്. ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയിട്ട് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പറഞ്ഞത് കൊല നടത്തിയത് മുസ്ലിം തീവ്രവാദികളാണെന്നായിരുന്നുവല്ലോ. ഇതും പൊളിഞ്ഞപ്പോള്‍ ഒഞ്ചിയത്തെ പാറമട ലോബികളാണെന്നും പ്രചാരണം നടന്നു. എകെജി സെന്ററിനു നേരെ പടക്കമെറിഞ്ഞശേഷം ബോംബാക്രമണമായി ചിത്രീകരിച്ച് മറ്റുള്ളവരെ കുറ്റപ്പെടുത്തി പാര്‍ട്ടി വെട്ടിലായിരിക്കുകയാണല്ലോ. ആക്രമണം പാര്‍ട്ടിയുടെ അറിവോടെയായതിനാല്‍ പ്രതികളെ പിടിക്കാന്‍ കഴിയാത്ത അവസ്ഥയാണ് പോലീസിന്. ഇതേ പോലീസാണ് പാലക്കാട് ഷാജഹാന്റെ കൊലപാതകത്തില്‍ ആള്‍മാറാട്ടം നടത്താന്‍ നോക്കുന്നത്. പോലീസിന്റെയും കോടതിയുടെയുമൊക്കെ പണി സ്വയം ഏറ്റെടുത്ത സിപിഎം, പ്രതികളെ നിശ്ചയിക്കുകയും ശിക്ഷ വിധിക്കുകയുമൊക്കെ ചെയ്യുന്ന സ്ഥിതിയാണ്. സമ്പൂര്‍ണമായി രാഷ്‌ട്രീയവല്‍ക്കരിച്ചിരിക്കുന്ന പോലീസ് സിപിഎമ്മിന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്ന രീതി നിയമവാഴ്ചയെ അട്ടിമറിക്കുകയാണ്.

Tags: cpmകൊലപാതകംപാലക്കാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

Kerala

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

Kerala

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.