Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കായിക കരുത്തിന്റെ പുതിയ ഇന്ത്യ

മികച്ച താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ 2014-ല്‍ ആരംഭിച്ച ടാര്‍ഗറ്റ് ഒളിംപിക് പോഡിയം സ്‌കീം കായികതാരങ്ങള്‍ക്ക് എത്രമാത്രം ഗുണം ചെയ്തു എന്നുകൂടിയാണ് ഈ കോമണ്‍വെല്‍ത്ത് ഗെയിംസ് തെളിയിക്കുന്നത്. താരങ്ങളെ താഴേത്തട്ടില്‍നിന്ന് കണ്ടെത്തുക മാത്രമല്ല, അവര്‍ക്ക് വേണ്ട വിദേശ പരിശീലനമുള്‍പ്പെടെയുള്ള കാര്യങ്ങളുടെ ചെലവുവരെ വഹിക്കുകയും ചെയ്യുന്നുണ്ട് കേന്ദ്ര സര്‍ക്കാര്‍. ടോക്കിയോ ഒളിംപിക്സിലും ഇന്ത്യ എക്കാലത്തേയും മികച്ച മെഡല്‍ നേട്ടം കൈവരിച്ചത് ഈ പദ്ധതിയുടെ വിജയമായിരുന്നു. രാജ്യത്തിനു മെഡല്‍ ജേതാക്കളെ നല്‍കിയ കേരളത്തിനും അഭിമാനത്തിന്റെ മേളയായിരുന്നു ഇത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2022, 06:00 am IST
inEditorial

ഇരുപത്തിരണ്ടാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ബര്‍മിങ്ഹാമില്‍ കൊടിയിറങ്ങി. മികച്ച പ്രകടനവുമായി ഇന്ത്യ നാലാം സ്ഥാനവും നേടി. 2018ലെ ഗോള്‍ഡ്‌കോസ്റ്റ് ഗെയിംസില്‍ നേടിയത്ര എണ്ണം സ്വര്‍ണം ഇത്തവണ നേടാന്‍ കഴിഞ്ഞില്ലെങ്കിലും മികച്ച പ്രകടനമാണ് പങ്കെടുത്തവരെല്ലാം ഇന്ത്യക്കായി കാഴ്ചവെച്ചത്. 280 സ്വര്‍ണ മെഡലുകള്‍ക്കായി 72 രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കായികതാരങ്ങളാണ് ഇംഗ്ലണ്ടിലേക്ക് പറന്നിറങ്ങിയത്. ട്രാക്കിലും ഫീല്‍ഡിലും സ്റ്റേഡിയത്തിലുമെല്ലാമായി അവര്‍ റെക്കോഡുകളും നേട്ടങ്ങളും വാരിക്കൂട്ടാന്‍ മത്സരിക്കുകയും ചെയ്തു. 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ ഗെയിംസില്‍ 26 സ്വര്‍ണവും 20 വീതം വെള്ളിയും വെങ്കലവുമടക്കം 66 മെഡലുകളായിരുന്നു ഇന്ത്യയ്‌ക്ക്. ഇത്തവണ  മത്സരയിനത്തില്‍ നിന്ന്് ഷൂട്ടിങ് ഒഴിവാക്കിയതാണ് മെഡല്‍ എണ്ണത്തില്‍ ചെറിയ കുറവു വരാന്‍ കാരണം. അത്‌ലറ്റിക്‌സ്, ബാഡ്മിന്റന്‍, ടേബിള്‍ ടെന്നീസ്, ഗുസ്തി, ഭാരോദ്വഹനം, ബോക്‌സിങ് തുടങ്ങി എല്ലാ ഇനങ്ങളിലും കഴിവിന്റെ പരമാവധി പ്രകടനം നടത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ ശ്രമിച്ചു. പ്രത്യേകിച്ച് അത്‌ലറ്റിക്‌സില്‍. മെഡല്‍ പ്രതീക്ഷിച്ച ചില താരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നില്ലെങ്കിലും മിന്നുന്ന പ്രകടനവുമായി ചിലര്‍ രാജ്യത്തിന്റെ കായികാഭിമാനം വാനോളം ഉയര്‍ത്തി. രാജ്യത്തിനു മെഡല്‍ ജേതാക്കളെ നല്‍കിയ കേരളത്തിനും അഭിമാനത്തിന്റെ മേളയായിരുന്നു ഇത്.

ഇക്കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സില്‍ നീരജ് ചോപ്രയിലൂടെ അത്‌ലറ്റിക്‌സില്‍ ആദ്യമായി പൊന്നുനേടിയത് കായികതാരങ്ങള്‍ക്ക് എത്രമാത്രം ഉത്തേജനം നല്‍കി എന്നതിന്റെ സൂചനകൂടിയാണ് ബര്‍മിങ്ഹാമില്‍ കണ്ടത്. പുരുഷ ലോങ്ജമ്പില്‍ വെള്ളി നേടിയ മലയാളി താരം എം. ശ്രീശങ്കര്‍, ട്രിപ്പിള്‍ജമ്പില്‍ സ്വര്‍ണം നേടിയ എല്‍ദോസ് പോള്‍, വെള്ളി നേടിയ അബ്ദുള്ള അബൂബക്കര്‍, സ്റ്റീപ്പിള്‍ചേസിലെ വെള്ളി ജേതാവ് അവിനാശ് സാബ്ലെ, 10 കി.മീ. നടത്തത്തില്‍ പ്രിയങ്ക ഗോസ്വാമി, ഹൈജമ്പില്‍ വെങ്കലം നേടിയ തേജസ്വിന്‍ ശങ്കര്‍, പുരുഷ 10 കി.മീ. നടത്തത്തില്‍ സന്ദീപ്കുമാര്‍, വനിതാ ജാവലിനില്‍ അന്നു റാണി എന്നിവരെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്. എല്‍ദോസ് പോള്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് അത്‌ലറ്റിക്‌സില്‍ വ്യക്തിഗത സ്വര്‍ണം നേടുന്ന ആദ്യ മലയാളി എന്ന ബഹുമതികൂടി സ്വന്തമാക്കി. കൂടാതെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരേ ഇനത്തില്‍ രണ്ട് മലയാളികള്‍ മെഡല്‍ നേടുന്ന അപൂര്‍വ നിമിഷത്തിനുമാണ് ബര്‍മിങ്ഹാം വേദിയായത്. ലോക നിലവാരത്തിലുള്ള പ്രകടനമാണ് താരങ്ങള്‍ ട്രാക്കിലും ഫീല്‍ഡിലും കാഴ്ചവെച്ചത് എന്നത് ഇന്ത്യന്‍ കായികരംഗത്തിന്റെ ഭാവി ശോഭനമാണ് എന്നതിന്റെ നേര്‍ക്കാഴ്ച കൂടിയാണ്. പുരുഷ ഹോക്കി ഫൈനലിലെ കനത്ത തോല്‍വി വേദനാജനകമാണെങ്കിലും വെള്ളി മെഡല്‍ നേട്ടം അഭിനന്ദനാര്‍ഹം തന്നെ.

ഗെയിംസില്‍ ഇന്ത്യ എന്നും കരുത്തു കാണിച്ചിട്ടുള്ള ഗുസ്തിയിലും ടേബിള്‍ ടെന്നിസിലും ഭാരോദ്വഹനത്തിലും ബോക്‌സിങ്ങിലും ബാഡ്മിന്റണിലുമെല്ലാം ഇന്ത്യന്‍ താരങ്ങള്‍ നടത്തിയ പ്രകടനം എടുത്തു പറയേണ്ടതുതന്നെയാണ്. ബാഡ്മിന്റണില്‍ രണ്ട് മെഡല്‍ നേടിയ ട്രീസ ജോളി ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ മലയാളി താരമെന്ന ബഹുമതിയാണ് സ്വന്തമാക്കിയത്. കൂടാതെ ലോണ്‍ബോളില്‍ ആദ്യമായി ഇന്ത്യ സ്വര്‍ണം നേടുന്നതിനും ബര്‍മിങ്ഹാം വേദിയായി. വനിതകളുടെ ടീം ഫോര്‍ വിഭാഗത്തിലായിരുന്നു പൊന്ന്. പുരുഷ ഫോര്‍ വിഭാഗത്തില്‍ വെള്ളിയും ഇന്ത്യ സ്വന്തമാക്കി. ടേബിള്‍ ടെന്നിസില്‍ അജന്ത ശരത് കമലിന്റെ വ്യക്തിഗത സ്വര്‍ണ നേട്ടവും ടീം ഇനത്തിലെ സ്വര്‍ണനേട്ടവും എടുത്തു പറയേണ്ടതാണ്.

വിനേഷ് ഫോഗട്ട് തുടര്‍ച്ചയായ മൂന്നാം ഗെയിംസിലും സ്വര്‍ണം നേടിയതും ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു, ബജ്രംഗ് പൂനിയ, സാക്ഷി മാലിക്, ബാഡ്മിന്റണില്‍ പി.വി. സിന്ധു തുടങ്ങിയവര്‍ തുടര്‍ച്ചയായി മൂന്നാം മെഡല്‍ നേടിയതും പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ലക്ഷ്യ സെന്‍, ഭാരോദ്വഹനത്തില്‍ യുവതാരം ജെറെമി ലാല്‍റിന്നുങ്ക, ബോക്‌സിങ്ങില്‍ നിഖാത്ത് സരിന്‍, നിതു ഘന്‍ഘാസ് എന്നിവരുടെ സ്വര്‍ണനേട്ടവും എടുത്തുപറയണം. അഞ്ച് ഗെയിംസുകളില്‍ നിന്ന് ടേബിള്‍ ടെന്നിസില്‍ ടീം ഇനത്തിലും വ്യക്തിഗത ഇനത്തിലുമായി ഏഴ് സ്വര്‍ണവും മൂന്നുവീതം വെള്ളിയും വെങ്കലവും നേടി അജന്ത ശരത് കമല്‍ ഗെയിംസ് ചരിത്രത്തില്‍ ഇടംപിടിച്ചതും ഏറെ അഭിനന്ദനാര്‍ഹമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ, പ്രത്യേകിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ, സമീപനവും പ്രോല്‍സാഹനവും കായിക രംഗത്തുണ്ടാക്കിയ ഉണര്‍വിനു പുതിയ ഉദാഹരണമാണ് ഇന്ത്യയുടെ നേട്ടങ്ങള്‍. മെഡല്‍ നേടിയവരെ അഭിനന്ദിച്ചും നഷ്ടപ്പെട്ടവരെ ആശ്വസിപ്പിച്ചും താരങ്ങളുമായി നേരിട്ടു സംവദിച്ച മോദിയുടെ സമീപനം കായിക രംഗത്തിനു പുത്തന്‍ അനുഭവമാണു പകരുന്നത്. മികച്ച താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ 2014-ല്‍ ആരംഭിച്ച ടാര്‍ഗറ്റ് ഒളിംപിക് പോഡിയം സ്‌കീം കായികതാരങ്ങള്‍ക്ക് എത്രമാത്രം ഗുണം ചെയ്തു എന്നുകൂടിയാണ് ഈ കോമണ്‍വെല്‍ത്ത് ഗെയിംസ് തെളിയിക്കുന്നത്. താരങ്ങളെ താഴേത്തട്ടില്‍നിന്ന് കണ്ടെത്തുക മാത്രമല്ല, അവര്‍ക്ക് വേണ്ട വിദേശ പരിശീലനമുള്‍പ്പെടെയുള്ള കാര്യങ്ങളുടെ ചെലവുവരെ വഹിക്കുകയും ചെയ്യുന്നുണ്ട് കേന്ദ്ര സര്‍ക്കാര്‍. ടോക്കിയോ ഒളിംപിക്‌സിലും ഇന്ത്യ എക്കാലത്തേയും മികച്ച മെഡല്‍ നേട്ടം കൈവരിച്ചതും ഈ പദ്ധതിയുടെ വിജയമായിരുന്നു. 2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയില്‍ നടന്നത് നമുക്കു മികവു തെളിയിക്കാന്‍ ഏറ്റവും മികച്ച അവസരമായിരുന്നു. പക്ഷേ കോണ്‍ഗ്രസ് നയിച്ച യുപിഎ സര്‍ക്കാരിനു കീഴില്‍ സംഘാടകര്‍, അഴിമതിയില്‍ സ്വര്‍ണം നേടാനാണ് ആ അവസരം വിനിയോഗിച്ചത്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായിരുന്നുവല്ലോ സുരേഷ് കല്‍മാഡിയുടെ നേതൃത്വത്തില്‍ നടന്നത്. അതുമായി താരതമ്യം ചെയ്തുവേണം ഈ ടാര്‍ഗറ്റ് ഒളിംപിക് പോഡിയം സ്‌കീമിനെ കാണാന്‍.

മറ്റ് സംസ്ഥാനങ്ങള്‍ ഗെയിംസില്‍ മെഡല്‍ നേടിയവര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ പാരിതോഷികങ്ങള്‍ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കേരള സര്‍ക്കാര്‍ ഇതുവരെ മിണ്ടിയിട്ടില്ല. വൈകാതെ കേരളവും മലയാളി താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് അവരുടെ മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജ്ജം പകരുമെന്ന് പ്രതീക്ഷിക്കാം. ടാര്‍ഗറ്റ് ഒളിംപിക്‌സ് പോഡിയം സ്‌കീം പോലെ സംസ്ഥാന സര്‍ക്കാരും കായികതാരങ്ങളുടെ വളര്‍ച്ചയ്‌ക്ക് കൂടുതല്‍ സംവിധാനങ്ങളും സൗകര്യങ്ങളും മറ്റും ചെയ്യുമെന്നുകൂടി പ്രതീക്ഷിക്കുന്നു.

Tags: indiasports
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

World

‘ഹരേ കൃഷ്ണ’ എന്ന് ഒൻപത് ദിവസം ജപിച്ചു , ജന്മാഷ്ടമി ദിനത്തിൽ രക്ഷപ്പെട്ടു : നേപ്പാൾ തുരങ്കത്തിൽപ്പെട്ട തൊഴിലാളിയുടെ വാക്കുകൾ ഭക്തിനിർഭരം

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

ONAPPATHIPP 2026

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ നിര്യാതനായി

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

തൃശൂരില്‍ തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയായ അപകടം: ലോറി ഡ്രൈവര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.