Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രതിപക്ഷത്തിന് ഇരട്ട പ്രഹരം

രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലും ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്ത് പ്രകടമായ അനൈക്യം ഇനിയങ്ങോട്ട് കൂടുതല്‍ രൂക്ഷമാവുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഗവര്‍ണറെന്ന നിലയ്‌ക്ക് കടുത്ത എതിരാളിയായിരുന്നിട്ടും ധന്‍കറെ ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ മമത എതിര്‍ക്കാതിരുന്നത് പ്രതിപക്ഷത്ത് പുതിയ ഏറ്റുമുട്ടലിന് തുടക്കം കുറിച്ചിരിക്കുകയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 8, 2022, 05:00 am IST
in Editorial

ഭാരതത്തിന്റെ പതിനാലാമത് ഉപരാഷ്‌ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന് നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായ ധന്‍കറുടെ വിജയം സുനിശ്ചിതമായിരുന്നെങ്കിലും ഇത്ര വലിയ ഭൂരിപക്ഷം പ്രതീക്ഷിച്ചതല്ല. ആകെ പോള്‍ ചെയ്തതിന്റെ എഴുപത്തിമൂന്നു ശതമാനം വോട്ടും ധന്‍കറിന് നേടാനായത് സ്വാഭാവികമായും ഭരണപക്ഷത്തെ ആഹഌദിപ്പിക്കുകയും, പ്രതിപക്ഷത്തെ നിരാശപ്പെടുത്തുകയും ചെയ്തിരിക്കുന്നു. രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ദ്രൗപദി മുര്‍മു നേടിയ തിളക്കമാര്‍ന്ന വിജയം പ്രതിപക്ഷ കക്ഷികള്‍ക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുകയും, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎയുടെ ഭാഗവുമായ ചില കക്ഷികളും മുര്‍മുവിന് വോട്ടുചെയ്തതാണ് ഇതിനു കാരണം. ഇങ്ങനെയൊരു വിജയം ആവര്‍ത്തിക്കാതിരിക്കാനും രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലേറ്റ പരിക്ക് കുറച്ചെങ്കിലും പരിഹരിക്കാനുമാണ് കോണ്‍ഗ്രസ്‌നേതാവും മുന്‍കേന്ദ്രമന്ത്രിയും രാജസ്ഥാനില്‍ ഗവര്‍ണറുമായിരുന്ന മാര്‍ഗരറ്റ് ആല്‍വയെ ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കിയത്. പ്രതിപക്ഷത്തിന് ലഭിക്കാവുന്നതില്‍ മികച്ച സ്ഥാനാര്‍ത്ഥിയായിരുന്നു ആല്‍വയെങ്കിലും  സ്വപക്ഷത്തുനിന്നുള്ള പിന്തുണ പോലും അവര്‍ക്ക് നേടാനായില്ല. വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ തീരുമാനംതന്നെ ആല്‍വയ്‌ക്ക് തിരിച്ചടിയാവുകയും, പ്രതിപക്ഷത്ത് കനത്ത വിള്ളലുണ്ടാക്കുകയും ചെയ്തു.

പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എന്ന നിലയില്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് ഉപരാഷ്‌ട്രപതിസ്ഥാനാര്‍ത്ഥിയാവുകയും ജയിക്കുകയും ചെയ്തിരിക്കുന്ന ജഗ്ദീപ് ധന്‍കര്‍ ആ പദവിയില്‍ എത്താന്‍ എല്ലാ അര്‍ഹതയും യോഗ്യതയുമുള്ള വ്യക്തിയാണ്. രാജസ്ഥാനിലെ ജുന്‍ജുനുവില്‍ ജനിച്ച ധന്‍കര്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിക്കുകയും രാജസ്ഥാന്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രാക്ടീസ് ചെയ്യുകയുമുണ്ടായി. ജനതാദളിലൂടെ രാഷ്‌ട്രീയത്തിലെത്തുകയും, ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ പാര്‍ലമെന്ററികാര്യ സഹമന്ത്രിയാവുകയുംചെയ്തു. കോണ്‍ഗ്രസ് അംഗമായിരുന്ന ധന്‍കര്‍ പിന്നീട് ബിജെപിയിലെത്തി. നല്ലൊരു നിയമജ്ഞനായാണ് അറിയപ്പെടുന്നത്. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കാര്യമായി പഠിച്ചിട്ടുള്ളയാളും, രാജസ്ഥാനിലെ ജാട്ട് സമുദായത്തിന് ഒബിസി പദവി നല്‍കുന്നതില്‍ വലിയ പങ്ക് വഹിക്കുകയും ചെയ്ത വ്യക്തിയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ പശ്ചിമബംഗാളിലെ ഗവര്‍ണറായി ധന്‍കറെ നിയമിച്ചത് പലരെയും അത്ഭുതപ്പെടുത്തി. മമതാ ബാനര്‍ജിയുടെ ഏകാധിപത്യ ശൈലി വകവയ്‌ക്കാതെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ നിരന്തരം ചോദ്യംചെയ്തതോടെ ധന്‍കര്‍ വാര്‍ത്തകളില്‍ നിറഞ്ഞു. ഭരണഘടനയെക്കുറിച്ചും ഗവര്‍ണറുടെ അധികാരത്തെക്കുറിച്ചും അവഗാഹമുള്ള ധന്‍കര്‍ നടത്തിയ ഇടപെടലുകള്‍ മമതയെ വെള്ളം കുടിപ്പിച്ചു എന്നുതന്നെ പറയാം. പലരും കരുതുന്നതുപോലെ ഗവര്‍ണര്‍പദവി ഒരു റബ്ബര്‍സ്റ്റാമ്പല്ലെന്നും, ഭരണഘടനയുടെ കാവല്‍ഭടന്മാരായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാരുകളെ നേര്‍വഴിക്ക് നടത്താന്‍ കഴിയുമെന്നും ധന്‍കര്‍ തെളിയിച്ചു.

രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലും ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിലും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ നേടിയ വിജയം 2024 ലെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രഷ്‌ട്രപതി ദ്രൗപദി മുര്‍മു ആദിവാസി വിഭാഗത്തില്‍പ്പെടുന്നയാളാണെങ്കില്‍ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍ ‘കര്‍ഷകപുത്രന്‍’ ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ അങ്ങനെ വിശേഷിപ്പിക്കുകയുണ്ടായി. രണ്ട് വര്‍ഷക്കാലം നീണ്ടുനിന്ന ‘കര്‍ഷകസമര’ത്തിലൂടെ കേന്ദ്രസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ചില ശക്തികള്‍ നടത്തിയ ശ്രമത്തിന് ഉചിതമായ മറുപടിയായാണ് കര്‍ഷകപുത്രനും ജാട്ട് സമുദായത്തില്‍പ്പെടുന്നയാളുമായ ധന്‍കര്‍ ഉപരാഷ്‌ട്രപതിയുടെ പദവിയിലെത്തുന്നത്. രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലും ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്ത് പ്രകടമായ അനൈക്യം ഇനിയങ്ങോട്ട് കൂടുതല്‍ രൂക്ഷമാവുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഗവര്‍ണറെന്ന നിലയ്‌ക്ക് കടുത്ത എതിരാളിയായിരുന്നിട്ടും ധന്‍കറെ ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ മമത എതിര്‍ക്കാതിരുന്നത് പ്രതിപക്ഷത്ത് പുതിയ ഏറ്റുമുട്ടലിന് തുടക്കം കുറിച്ചിരിക്കുകയാണ്. കനത്ത തോല്‍വി ഏറ്റുവാങ്ങിയ മാര്‍ഗരറ്റ് ആല്‍വതന്നെ പ്രതിപക്ഷ പാര്‍ട്ടികളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നു. ദേശീയ രാഷ്‌ട്രീയത്തിന്റെ മാറിയ സാഹചര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് ബദലാവാന്‍ അടുത്തകാലത്തൊന്നും മറ്റു പാര്‍ട്ടികള്‍ക്ക് കഴിയില്ലെന്ന വ്യക്തമായ സൂചനയാണ് ഇത് നല്‍കുന്നത്. ഉപരാഷ്‌ട്രപതി രാജ്യസഭാ അധ്യക്ഷന്‍കൂടിയാണ്. ഭരണഘടനയിലുള്ള അവഗാഹവും പാര്‍ലമെന്ററികാര്യങ്ങളിലുള്ള പരിജ്ഞാനവും രാജ്യസഭയെ നയിക്കാന്‍ ധന്‍കറിന് കരുത്തു പകരും. രാജ്യസഭയുടെ ചരിത്രത്തില്‍ അത് പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കും.

Tags: electionഉപരാഷ്ട്രപതിindianresult
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

News

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

News

പാകിസ്ഥാനിൽ ഗിൽജിത്- ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതം എതിർപ്പ് അറിയിച്ചു

Kerala

സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യ: എന്‍ ബി ഉമാശങ്കര്‍ ബാബു പ്രസിഡന്റ്

India

പഞ്ചാബ് മുനിസിപ്പൽ തെരഞ്ഞെടുപ്പ്: അബോഹറിലെ 50 സീറ്റുകളിൽ 28 ഉം ബിജെപി പിടിച്ചെടുത്തു; ആദ്യ മേയറെ ഒറ്റയ്‌ക്ക് നേടുമെന്ന് പാർട്ടി

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയിലെ ബംഗാളി ഭായി ബംഗ്ലാദേശിലെ ഭീകരന്‍

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.