Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി വിഡ്ഡിത്തങ്ങള്‍ പുലമ്പി; പ്രതിപക്ഷത്തിന് മുന്നില്‍ അപഹാസ്യനായി, രാഷ്‌ട്രീയ ജീവിതം എറിഞ്ഞുടച്ച് യശ്വന്ത് സിന്‍ഹ

ഒരു രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയാവാന്‍ താന്‍ യോഗ്യനല്ലെന്ന് ഓരോ ദിവസവും അദ്ദേഹം തെളിയിച്ചു. തെറ്റായ ഒരു രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ നിയോഗിച്ചു എന്ന വികാരമാണ് പ്രതിപക്ഷപാര്‍ട്ടി നേതാക്കളുടെ മനസ്സില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2022, 08:52 pm IST
in India

ന്യൂദല്‍ഹി: നരേന്ദ്രമോദിയെപ്പോലെ ഒരിയ്‌ക്കലും താഴെത്തട്ടില്‍ നിന്നും പ്രവര്‍ത്തിച്ച് പടിപടിയായി ഉയര്‍ന്നുവന്ന രാഷ്‌ട്രീയക്കാരനല്ല യശ്വന്ത് സിന്‍ഹ. അദ്ദേഹം ബ്യൂറോക്രാറ്റായിരുന്നു. പിന്നീട് ബിജെപി തന്നെയാണ് കേന്ദസര്‍വ്വീസില്‍ ഉദ്യോഗസ്ഥാനായ സിന്‍ഹയെ രാജ്യസഭാമാര്‍ഗ്ഗത്തിലൂടെ പാര്‍ലമെന്‍റില്‍ എത്തിച്ചത്. പിന്നീട് ബിജെപിയുടെ സഹായത്തോടെ ലോക് സഭയിലേക്ക് ജയിച്ച് കയറി വാജ് പേയി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായി.  

വാജ് പേയിയുടെ കാലം അസ്തമിച്ചതോടെ ഉയര്‍ന്നുവന്ന മോദിയോട് യശ്വന്ത് സിന്‍ഹയ്‌ക്ക് തീരാത്ത പകയായിരുന്നു. കാരണം മോദിയുടെ ടീമില്‍ യശ്വന്ത് സിന്‍ഹയെപ്പോലുള്ളവര്‍ക്ക് ഇടമില്ലായിരുന്നു. ഈ പകയാണ് പിന്നീടുള്ള അദ്ദേഹത്തിന്റെ രാഷ്‌ട്രീയയാത്രയെ നിര്‍ണ്ണയിച്ചത്. പക്ഷെ ഇപ്പോള്‍ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയാക്കാമെന്ന് പറഞ്ഞയുടന്‍ തൃണമൂലിലെ പദവി രാജിവെച്ച് തെരഞ്ഞെടുപ്പിന് ഇറങ്ങിത്തിരിച്ച യശ്വന്ത് സിന്‍ഹ ഒരു നിമിഷം രാഷ്‌ട്രപതിക്കസേര സ്വപ്ന കണ്ട് എല്ലാം മറന്നതുപോലെയാണ് പെരുമാറിയത്.  വാസ്തവത്തില്‍ യശ്വന്ത് സിന്‍ഹയായിരുന്നില്ല പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി. ശരദ് പവാറും ഫറൂഖ് അബ്ദുള്ളയും ഗോപാല്‍ കൃഷ്ണ ഗാന്ധിയും സ്ഥാനാര്‍ത്ഥിത്വം വേണ്ടെന്ന് പറഞ്ഞപ്പോള്‍ നാലാമതാണ് ആ സ്ഥാനം യശ്വന്ത് സിന്‍ഹയെ തേടിയെത്തിയത്. 

പക്ഷെ പിന്നീടങ്ങ് അദ്ദേഹം അപഹാസ്യനാവുന്നത് ഇന്ത്യ കണ്ടു. ഒരു രാഷ്‌ട്രപതിയാകാന്‍ വേണ്ട പക്വത കാണിക്കാതെ മോദി വിരുദ്ധ രാഷ്‌ട്രീയം പ്രസംഗിച്ച് പ്രതിപക്ഷത്തെപ്പോലും വെറുപ്പിക്കുകയായിരുന്നു സിന്‍ഹ. ബിജെപി ഒരു ആദിവാസി ഗോത്ര വനിതയുടെ പിന്നില്‍ ഒളിച്ചിരിക്കുകയാണെന്ന യശ്വന്ത് സിന്‍ഹ ഒരു ദേശീയ ടെലിവിഷന്‍ ചാനലിലൂടെ ഉയര്‍ത്തിയ പരിഹാസം അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കിയ  തൃണമൂല്‍ ഉള്‍പ്പെടെ പ്രതിപക്ഷപാര്‍ട്ടികളെ വല്ലാതെ നാണം കെടുത്തി. ഒരിയ്‌ക്കലും ആദിവാസി ഗോത്രവിഭാഗത്തിന് എതിരാണെന്ന പ്രതീതി ഉണ്ടാക്കരുതെന്ന നിലപാടെടുത്ത് നില്‍ക്കുന്ന പ്രതിപക്ഷപാര്‍ട്ടികളെ യശ്വന്ത് സിന്‍ഹ വീണ്ടും വീണ്ടും വിഷമിപ്പിച്ചു. രാഷ്‌ട്രപതി റബ്ബര്‍ സ്റ്റാമ്പാകരുതെന്ന് പറഞ്ഞ് ദ്രൗപദി മുര്‍മുവിനെ അദ്ദേഹം ഉപദേശിച്ചതും വിവാദമായി. ആദിവാസി ഗോത്രവിഭാഗങ്ങള്‍ക്ക് രാഷ്‌ട്രപതിയായി ഇരിക്കാന്‍ യോഗ്യതയില്ലെന്ന് സിന്‍ഹയെപ്പോലെ ഒരാള്‍ ചിന്തിക്കുന്നത് തെറ്റാണെന്നായിരുന്നു പൊതുവെ ഉയര്‍ന്നുവന്ന വിമര്‍ശനം. ഒടുവില്‍ ദ്രൗപദി മുര്‍മു നിശ്ശബ്ദയായ റബ്ബര്‍ സ്റ്റാമ്പാകുമെന്ന് വരെ യശ്വന്ത് സിന്‍ഹ പ്രസ്താവിച്ചതോടെ അദ്ദേഹത്തിന്റെ അപക്വത അദ്ദേഹം വീണ്ടും വീണ്ടും വെളിപ്പെടുത്തി.  

ഇതിനിടെ യശ്വന്ത് സിന്‍ഹ പ്രചാരണം നടത്തുന്നത് തിരിച്ചടിയാകുമെന്ന് ആദ്യം മനസ്സിലാക്കിയത് പ്രതിപക്ഷപാര്‍ട്ടികളുടെ മുന്‍പന്തിയിലുണ്ടായ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനാണ്. യശ്വന്ത് സിന്‍ഹയുടെ പര്യടനം ജാര്‍ഖണ്ഡില്‍ നിന്നും ആരംഭിക്കാമെന്നായിരുന്നു പ്രതിപക്ഷപാര്‍ട്ടികളുടെ യോഗം തീരുമാനിച്ചത്. എന്നാല്‍ ജാര്‍ഖണ്ഡിലേക്ക് വരരുതെന്ന് ഹേമന്ത് സോറന്‍ തന്നെ തീര്‍ത്തുപറഞ്ഞു. അതോടെ  പര്യടനം തുടക്കത്തിലേ പിഴച്ചു. കാരണം ഹേമന്ത് സോറന്‍ ഒരു സാന്താള്‍ വര്‍ഗ്ഗക്കാരനാണ്. ദ്രൗപദി മുര്‍മുവിന്റെ അതേ ആദിവാസി ഗോത്ര സമുദായം. തിരിച്ചടികളും ദാരിദ്ര്യവും പിന്നാക്കാവസ്ഥയും കൊണ്ട് തകര്‍ന്ന ആ ഗോത്രസമുദായത്തില്‍ നിന്നും ഇരട്ടി പരിശ്രമങ്ങള്‍കൊണ്ട് ഉയര്‍ന്നുവന്ന നേതാക്കളാണ് സോറനും മുര്‍മുവും എല്ലാം. ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച തന്നെ ആദിവാസികളുടെ മുന്നേറ്റത്തിന് നിലകൊള്ളുന്ന രാഷ്‌ട്രീപാര്‍ട്ടിയാണ്.  

പിന്നാലെ മമത ബാനര്‍ജിയും ബംഗാളിലേക്ക് വരേണ്ടെന്ന് യശ്വന്ത് സിന്‍ഹയോട് തീര്‍ത്ത് പറഞ്ഞു. കാരണം അദ്ദേഹം അവിടെ വന്ന് പ്രചാരണം നടത്തിയാല്‍ ആദിവാസികള്‍ക്ക് എതിരായ പാര്‍ട്ടിയാണ് തൃണമൂലെന്ന് തെറ്റിദ്ധരിക്കും എന്ന്  മമത തിരിച്ചറിഞ്ഞു. അതോടെ സിന്‍ഹയുടെ പ്രചരണപ്പട്ടികയില്‍ നിന്നും ബംഗാളും ഒഴിവാക്കപ്പെട്ടു. പിന്നീട് മഹാരാഷ്‌ട്രയില്‍ വരേണ്ടെന്ന് ഉദ്ധവ് താക്കറെയും പറഞ്ഞു. കാരണം താക്കറെയുടെ കൂടെയുള്ളവര്‍ ഒന്നടങ്കം ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ യശ്വന്ത് സിന്‍ഹയുടെ മഹാരാഷ്‌ട്ര പര്യടനവും അലസി. എന്തിന് എന്‍സിപിയിലെ ഒരു എംഎല്‍എ തന്നെ താന്‍ ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്ത കാര്യം പരസ്യമായി പ്രസ്താവിച്ചത് ശരദ് പവാറിന് പോലും നാണക്കേടായി.  

കേരളത്തില്‍ എത്തിയ യശ്വന്ത് സിന്‍ഹയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും പോയില്ല. തണുത്ത സ്വീകരണമായിരുന്നു എല്ലായിടത്തും. ഇതിനപ്പുറം ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയില്‍ ഒരു വിഭാഗം തന്നെ യശ്വന്ത് സിന്‍ഹയ്‌ക്ക് എതിരായി നിലകൊണ്ടു. പണ്ട് വാജ് പേയി മന്ത്രിസഭയില്‍ മന്ത്രിയായിരിക്കെ മുലായം സിങ്ങ് യാദവിനെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചുവെന്ന കാരണം പറഞ്ഞാണ് മുലായം സിങ്ങിന്റെ സഹോദരന്‍ ശിവപാല്‍ യാദവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യശ്വന്ത് സിന്‍ഹയ്‌ക്കെതിരെ പരസ്യ പ്രസ്താവനയുമായി വന്നത്.  

രാഷ്‌ട്രപതി വോട്ടെടുപ്പ് ദിവസവും തലേന്നാളും യശ്വന്ത് സിന്‍ഹ വെറും ബിജെപി വെറുപ്പാണ് തുപ്പിയത്. കക്ഷിരാഷ്‌ട്രീയത്തി‍ന്റെ ഇടുങ്ങി കളത്തിനുള്ളില്‍ നിന്നുകൊണ്ടുള്ള ഈ പ്രസ്താവനകള്‍ പ്രതിപക്ഷത്തെപ്പോലും നാണിപ്പിച്ചു. രാഷ്‌ട്രപതിയായാല്‍ താന്‍ പൗരത്വ ബില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല എന്നതായിരുന്നു യശ്വന്ത് സിന്‍ഹ നല്‍കിയ ഒരു വാഗ്ദാനം.  

രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാര്‍ കേന്ദ്രഏജന്‍സികളെയും ധനശക്തിയും ഉപയോഗിച്ചു എന്ന ബാലിശമായ വിമര്‍ശനവും യശ്വന്ത് സിന്‍ഹ ഉയര്‍ത്തി. എന്തായാലും ഒരു രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയാവാന്‍ താന്‍ യോഗ്യനല്ലെന്ന് ഓരോ ദിവസവും അദ്ദേഹം തെളിയിച്ചു. തെറ്റായ ഒരു രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ നിയോഗിച്ചു എന്ന വികാരമാണ് പ്രതിപക്ഷപാര്‍ട്ടി നേതാക്കളുടെ മനസ്സില്‍. ഒരു കാര്യം ഉറപ്പ്. അന്ധമായ മോദീവിരോധത്താല്‍ നീങ്ങുന്ന യശ്വന്ത് സിന്‍ഹ എന്ന സങ്കുചിത രാഷ്‌ട്രീയക്കാരന് ഇനിയുള്ള നാളുകള്‍ ദുഷ്കരമായിരിക്കും. 

Tags: യശ്വന്ത് സിന്‍ഹദ്രൗപദി മുര്‍മുഐഎസ്അധ്യക്ഷന്‍Draupadi Murmucandidateരാഷ്ട്രപതി തെരഞ്ഞെടുപ്പ്ഇന്ത്യന്‍ രാഷ്ട്രപതിരാഷ്ട്രപതി സ്ഥാനാര്‍ത്ഥിദ്രൗപതി മുര്‍മു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

Kerala

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

Kerala

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

Kerala

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

Kerala

കുറ്റ്യാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡില്‍ അശ്ലീല ചിത്രങ്ങള്‍ പതിച്ചു

പുതിയ വാര്‍ത്തകള്‍

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.