Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

റൈരംഗപ്പൂരില്‍ നിന്നും പ്രഥമ വനിത

ദ്രൗപദിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. നൂറ്റാണ്ടുകളായി അവഗണിക്കപ്പെട്ട ഗോത്ര ജനതയുടെ പ്രതിനിധിയാണവര്‍. ഒഡിഷയില്‍നിന്നുള്ള ദ്രൗപദി ഉത്തരഭാരതത്തിലെ പല സംസ്ഥാനങ്ങളിലും ഗണ്യമായ തോതിലുള്ള വനവാസി വിഭാഗമായ സാന്താള്‍ ഗോത്രക്കാരിയാണ്. ദളിത് വിഭാഗത്തില്‍നിന്നും വനിതകളില്‍നിന്നുമൊക്കെ നമുക്ക് രാഷ്‌ട്രപതിമാരുണ്ടായപ്പോള്‍ ഏറ്റവും അവഗണിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ളവര്‍ ഈ പരമോന്നത പദവിയിലേക്ക് വന്നില്ല എന്നത് ഒരു കുറവു തന്നെയായിരുന്നു. സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തഞ്ചാം വര്‍ഷം അമൃത മഹോത്സവമായി ആഘോഷിക്കുമ്പോള്‍ ഈ കുറവ് നികത്തുന്നത് ചാരിതാര്‍ത്ഥ്യജനകമാണ്. ഒരു ജനതയെന്ന നിലയ്‌ക്ക് ഭാരതീയര്‍ക്ക് മുഴുവന്‍ അതില്‍ അഭിമാനിക്കാം.

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Jul 16, 2022, 06:00 am IST
in Main Article

ഒറീസയിലെ റൈരംഗപൂര്‍ ആവേശതിമിര്‍പ്പിലാണ്. അവിടെനിന്നും ഒരു വനവാസി വനിത രാഷ്‌ട്രത്തിന്റെ പ്രഥമ വനിതയാകാന്‍ പോകുന്നു. ദ്രൗപതി മുര്‍മുവിനെ രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കുന്നത് തിങ്കളാഴ്ചയാണ്. നേരിട്ടുള്ള മത്സരം. കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും സ്ഥാനാര്‍ത്ഥിയായി മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയുമുണ്ട്. ബിജെപിയെ തൊടുന്നവനെപ്പോലും തൊടില്ലെന്ന് വീമ്പടിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ യശ്വന്ത് സിന്‍ഹയ്‌ക്കായി വോട്ടുചെയ്യുന്നത് കൗതുകകരമാണ്.

റൈരംഗപ്പൂരിലെ പ്രജാപിത ബ്രഹ്മകുമാരി ഈശ്വരീയ വിദ്യാലയത്തിലേക്ക്. അവിടെ ബ്രഹ്മകുമാരി പ്രവര്‍ത്തകര്‍ ആവേശോജ്ജ്വല സ്വീകരണമാണു നല്‍കിയത്. ”ദ്രൗപദീയെ രാഷ്‌ട്രപതി സ്ഥാനാര്‍ഥിയാക്കിയതില്‍ ഞങ്ങള്‍ക്കു വലിയ സന്തോഷമാണുള്ളത്. ഗവര്‍ണറായപ്പോഴും അവര്‍ ലളിത സ്വഭാവക്കാരിയായിരുന്നു. ഞങ്ങള്‍ക്കിടയില്‍ ഒരാള്‍..”, പിന്നീട് സാന്താള്‍ ഗോത്ര വര്‍ഗക്കാരുടെ ജഹീറയെന്ന ആരാധനാ കേന്ദ്രത്തിലും ദര്‍ശനം നടത്തി. ദ്രൗപദീയുടെ പേരു പ്രഖ്യാപിച്ച ശേഷം റൈരംഗപ്പൂര്‍ ആവേശക്കടലിലാണ്. രാഷ്‌ട്രീയ നേതാവും എംഎല്‍എയും മന്ത്രിയും ഗവര്‍ണറുമൊക്കെയായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിട്ടുള്ള ദ്രൗപദിക്ക് ജനപ്രതിനിധിയെന്ന നിലയ്‌ക്കും ഭരണാധികാരിയെന്ന നിലയ്‌ക്കും രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള എല്ലാ യോഗ്യതകളുമുണ്ട്. അതുകൊണ്ടുതന്നെ വളരെ സ്വാഭാവികമാണ് അവരുടെ സ്ഥാനാര്‍ത്ഥിത്വം. ഝാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന ബഹുമതിയുള്ള അവര്‍  തെരഞ്ഞെടുക്കപ്പെട്ടാല്‍, പ്രതിഭാ പാട്ടീലിനുശേഷം രാഷ്‌ട്രപതി സ്ഥാനത്തെത്തുന്ന വനിതയെന്ന ബഹുമതിയും കരസ്ഥമാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെക്കുറിച്ച് പറഞ്ഞത് ഏറെ അര്‍ത്ഥപൂര്‍ണമാണ്. ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് പട്ടിണിയും കഷ്ടപ്പാടും അനുഭവിച്ചവര്‍ക്ക്, ദ്രൗപദിയുടെ ജീവിതത്തില്‍നിന്ന് കരുത്താര്‍ജിക്കാന്‍ കഴിയുമെന്നും അവര്‍ മികച്ച രാഷ്‌ട്രപതിയാവുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.  

ദ്രൗപദിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. നൂറ്റാണ്ടുകളായി അവഗണിക്കപ്പെട്ട ഗോത്ര ജനതയുടെ പ്രതിനിധിയാണവര്‍. ഒഡിഷയില്‍നിന്നുള്ള ദ്രൗപദി ഉത്തരഭാരതത്തിലെ പല സംസ്ഥാനങ്ങളിലും ഗണ്യമായ തോതിലുള്ള വനവാസി വിഭാഗമായ സാന്താള്‍ ഗോത്രക്കാരിയാണ്. ദളിത് വിഭാഗത്തില്‍നിന്നും വനിതകളില്‍നിന്നുമൊക്കെ നമുക്ക് രാഷ്‌ട്രപതിമാരുണ്ടായപ്പോള്‍ ഏറ്റവും അവഗണിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ളവര്‍ ഈ പരമോന്നത പദവിയിലേക്ക് വന്നില്ല എന്നത് ഒരു കുറവു തന്നെയായിരുന്നു. സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തഞ്ചാം വര്‍ഷം അമൃത മഹോത്സവമായി ആഘോഷിക്കുമ്പോള്‍ ഈ കുറവ് നികത്തുന്നത് ചാരിതാര്‍ത്ഥ്യജനകമാണ്. ഒരു ജനതയെന്ന നിലയ്‌ക്ക് ഭാരതീയര്‍ക്ക് മുഴുവന്‍ അതില്‍ അഭിമാനിക്കാം.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഭാരതം. പഞ്ചായത്തില്‍ അംഗമായി തുടങ്ങിയ ദ്രൗപതിയുടെ രാഷ്‌ട്രീയ പ്രവര്‍ത്തനം രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് ആനയിക്കപ്പെടുകയാണ്. പൊതുവേ അവഗണിക്കപ്പെട്ടുകിടക്കുന്ന പ്രദേശങ്ങള്‍ക്കുള്ള വലിയ പരിഗണന എന്നതിലുപരി വനവാസി  പിന്നാക്ക വിഭാഗങ്ങളെ രാഷ്‌ട്രപതിസ്ഥാനത്തെത്തിക്കുക എന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം കൂടി പ്രകടമാവുകയാണ്. രാംനാഥ് കോവിന്ദിന്റെ പിന്‍ഗാമിയായി രാഷ്‌ട്രപതിഭവനിലേക്ക് ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരു വനിത എത്തുന്നു എന്നത് ലോക രാജ്യങ്ങള്‍ക്കിടയില്‍ ഭാരതത്തിന്റെ യശസ് വര്‍ദ്ധിപ്പിക്കുമെന്നു തീര്‍ച്ചയാണ്.

ശരദ്പവാര്‍ മുതല്‍ ഗോപാല്‍കൃഷ്ണ ഗാന്ധിവരെ നിരവധി നേതാക്കള്‍ ഒഴിഞ്ഞുമാറിയതോടെയാണ് യശ്വന്ത് സിന്‍ഹയ്‌ക്ക് മത്സരിക്കാന്‍ നറുക്കുവീണത്. ഐഎഎസില്‍ നിന്നും പിരിഞ്ഞ സിന്‍ഹ അതിന്റെ പക്വതയും പാകതയും പ്രകടിപ്പിക്കുന്നതല്ല അഭിപ്രായങ്ങള്‍. ഒരു സ്ഥാനാര്‍ത്ഥിക്ക് ചേരാത്ത  പ്രസ്താവനയാണദ്ദേഹം നടത്തിയത്. ദ്രൗപതി ഒരു റബര്‍ സ്റ്റാമ്പാതിരിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്.

ആദിവാസി ഗോത്രത്തില്‍ നിന്നുള്ള ഒരു മാന്യ വനിത രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി നിയോഗിക്കപ്പെട്ട പശ്ചാത്തലത്തില്‍. ആദിവാസി  പിന്നാക്ക വിഭാഗങ്ങളോടു കാണിക്കുന്ന കേവല പരിഗണന എന്നതിനുപരി സ്ത്രീസമൂഹത്തോടുള്ള ആദരവായും അത്തരത്തിലൊരു സമീപനം വാഴ്‌ത്തപ്പെടും.  

അറുപത്തിനാലുകാരിയായ ദ്രൗപദി മുര്‍മു ഒഡീഷയില്‍ മന്ത്രിയായും തൊട്ടടുത്ത സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ ഗവര്‍ണറായുമുള്ള ഭരണപരിചയവുമുണ്ട്. സ്വാതന്ത്ര്യാനന്തരം ജനിച്ച ഒരു നേതാവ് ആദ്യമായി രാഷ്‌ട്രപതി പദത്തിലെത്താന്‍ പോകുന്നതും ആദ്യമായാണ്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ പുതിയൊരു ചരിത്രമാകും ഇതോടെ എഴുതപ്പെടുക. വിജയം കൂടുതല്‍ ഉജ്വലമാകുന്ന സംഭവഗതികളാണുണ്ടാവുന്നത്. രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി ആരെന്ന് നിശ്ചയിക്കാന്‍ മുന്നിട്ടിറങ്ങിയത് മമത ബാനര്‍ജിയായിരുന്നല്ലൊ. യശ്വന്ത് സിന്‍ഹയെ തീരുമാനിക്കുന്ന യോഗത്തിനവര്‍ എത്തിയില്ല. മാത്രമല്ല, സ്ഥാനാര്‍ത്ഥി ബംഗാളില്‍ വരേണ്ടെന്നും  പറയുന്നു. ദ്രൗപതിയെ തഴയാന്‍ കഴിയാത്തതുതന്നെ കാരണം. ശരത് പവാറിന്റെ കൂട്ടാളിയായ ശിവസേനയുടെ പിന്തുണയും ദ്രൗപതിക്ക്. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച, തെലുങ്കുദേശം പാര്‍ട്ടിയും ഉറച്ചപിന്തുണയാണ് ദ്രൗപതിക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ദ്രൗപതി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുശേഷം ദല്‍ഹിക്കു പുറപ്പെടും മുമ്പു ക്ഷേത്ര ദര്‍ശനം നടത്തി. മയൂര്‍ഭഞ്ജിനടുത്ത് റൈരംഗപ്പൂരിലെ ജഗന്നാഥ ക്ഷേത്രത്തിലും ഹനുമാന്‍, ശിവക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയ അവര്‍ തൊഴുതു പ്രാര്‍ഥിക്കും മുമ്പു പുരന്ദേശ്വരി ശിവക്ഷേത്ര പരിസരം, പലപ്പോഴും ചെയ്യാറുള്ളതുപോലെ അടിച്ചുവാരി വൃത്തിയാക്കി. മഹാദേവനു മുമ്പില്‍ നമസ്‌കരിച്ചു. അവര്‍ക്കൊപ്പം സുഹൃത്തുക്കളും കുടുംബാംഗങ്ങളുമുണ്ടായിരുന്നു. 2000ല്‍ ആദ്യമായി എംഎല്‍എയായത് റൈരംഗപ്പൂരില്‍ നിന്നാണ്. ചരിത്രം സൃഷ്ടിക്കാന്‍ പോകുന്നതും ജീവിതത്തില്‍ നിന്നു തന്നെ കാലം മാറിമറിയുന്നു. നമ്മുടെ രാജ്യവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഇടയില്‍ നിന്ന് നവഭാരതത്തിന്റെ സൃഷ്ടിക്കായി ഒരു യുഗപിറവി. അതങ്ങിനെയാണ്. ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറിയേ തീരൂ.

Tags: bjpDraupadi Murmu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

India

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

India

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

India

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

India

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.