Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മിസ്റ്റര്‍ മിനിസ്റ്റര്‍… ഈ പാലം ഇനി എങ്ങോട്ട്?

കൊല്ലത്ത് കിഫ്ബിയില്‍ നിന്ന് 103 കോടി രൂപ മുടക്കി നിര്‍മിച്ച 1100 മീറ്റര്‍ നീളത്തിലുള്ള ഫ്ളൈ ഓവര്‍ എത്തി നില്‍ക്കുന്നത് അഷ്ടമുടിക്കായലിനു മധ്യത്തില്‍

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Jul 14, 2022, 09:49 am IST
in Kerala

കൊല്ലം: കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍ നേരിട്ട് വിലയിരുത്തുന്ന കേന്ദ്രമന്ത്രിമാരെ പരിഹസിക്കുന്ന സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സ്വന്തം വകുപ്പിനു കീഴില്‍ വികസനത്തിന്റെ പേരില്‍ നടത്തുന്ന പ്രഹസനങ്ങള്‍ കാണുന്നില്ലെന്ന് ആരോപണം. കോടികള്‍ മുടക്കിയിട്ടും പണിതീരാതെ നിരവധി പാലങ്ങളും റോഡുകളും അനാസ്ഥയുടെ സ്മാരകങ്ങളായുണ്ട് സംസ്ഥാനത്തുടനീളം.  

കൊല്ലത്ത് കിഫ്ബിയില്‍ നിന്ന് 103 കോടിരൂപ മുടക്കി നിര്‍മിച്ച 1100 മീറ്റര്‍ നീളത്തിലുള്ള ഫ്ളൈ ഓവര്‍ എത്തി നില്‍ക്കുന്നത് അഷ്ടമുടിക്കായലിനു മധ്യത്തില്‍. ആശ്രാമം ലിങ്ക് റോഡിന്റെ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയുള്ളതാണ് നിര്‍മാണം.  

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്നില്‍ നിന്ന് 1.4 മീറ്റര്‍ നീളത്തിലാണ് ലിങ്ക് റോഡിന്റെ മൂന്നാംഘട്ട നിര്‍മാണം. ഇതില്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്‌ക്ക് മുന്നില്‍ നിന്ന് 80 മീറ്റര്‍ നീളത്തില്‍ മാത്രമാണ് റോഡുള്ളത്. പിന്നീട് 1100 മീറ്റര്‍ നീളത്തില്‍ ഫ്ളൈഓവറാണ്. ഇരു വശങ്ങളിലും ഒന്നരമീറ്റര്‍ വീതിയില്‍ നടപ്പാത സഹിതം 11 മീറ്ററാണ് ഫ്ളൈ ഓവറിന്റെ വീതി.  

ഫ്ളൈ ഓവറിനെ തോപ്പില്‍ക്കടവില്‍ ദേശീയപാതയുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതിയെങ്കിലും ഇപ്പോള്‍ കായലിനു മുകളില്‍ കൈനീട്ടിപ്പിടിച്ചതു പോലെ പാതിവഴിലാണ് പാലം. ഇത് ഉദ്ഘാടനം ചെയ്യാനാണ് ഇപ്പോള്‍ നീക്കം. ഇതിനായുള്ള മിനുക്കു പണികള്‍ അവസാനഘട്ടത്തിലാണ്.  

ഇപ്പോള്‍ പാലം എത്തി നില്‍ക്കുന്നിടത്തു നിന്ന് നാലാംഘട്ടത്തില്‍ തോപ്പില്‍ക്കടവിലേക്കാണ് പാലം എത്തേണ്ടത്. ഇവിടെ 90 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെ പദ്ധതിയിലുണ്ട്. എന്നാല്‍ ഇതിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. റോഡ് നിര്‍മാണം സംബന്ധിച്ചു കിഫ്ബിയിലെ സാങ്കേതിക വിദഗ്ധരുടെ സംശയം നാലു വര്‍ഷമായിട്ടും തീരാത്തതാണ് നാലാം ഘട്ടത്തിന്റെ നിര്‍മാണ നടപടികള്‍ക്കു തടസ്സം. എന്നാല്‍ ഇതുവരെ വിശദമായ റിപ്പോര്‍ട്ട് പോലുമായില്ല.  

പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ രുപരേഖയില്‍ നിരന്തരം സംശയം ഉന്നയിക്കുകയാണ് കിഫ്ബിയിലെ സാങ്കേതിക വിഭാഗം. നാലുവര്‍ഷമായി ഇതു തുടരുന്നു. ഓലയില്‍ക്കടവ് മുതല്‍ തോപ്പില്‍കടവു വരെ 1.76 കിലോമീറ്റര്‍ നീളമാണ് നാലാംഘട്ടത്തിലുള്ളത്. ഇതിന് 2017-18 ബജറ്റില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 150 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മൂന്നാംഘട്ട നിര്‍മാണം തീരുന്ന മുറയ്‌ക്ക് നാലാംഘട്ടം തുടങ്ങാന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ കിഫ്ബിയുടെ സാങ്കേതിക പരിശോധന വിഭാഗം വര്‍ഷങ്ങളായി പദ്ധതിയെ കുറിച്ച് വിശദീകരണം തേടിക്കൊണ്ടിയിരിക്കുകയാണ്.  

ഓലയില്‍ക്കടവ് മുതല്‍ തോപ്പില്‍ക്കടവ് വരെ അഷ്ടമുടിക്കായലിനു മുകളിലൂടെയും തേവള്ളി പാലത്തിന് അടിഭാഗത്തു കൂടിയുമാണ് നാലാംഘട്ട നിര്‍മാണം. ലിങ്ക് റോഡ് വഴി വരുന്ന ഉയരമുള്ള വാഹനങ്ങള്‍ക്ക് തേവള്ളിപ്പാലത്തിന്റെ അടിയിലൂടെ കടന്നുപോകാന്‍ കഴിയുമോ എന്ന ആശങ്കയുണ്ട്.  

ഇപ്പോള്‍ ഈ പാലത്തില്‍ നിന്ന് ഓലയില്‍ക്കടവിലേക്ക് നിര്‍മിച്ച അപ്രോച്ച് റോഡിലൂടെ കൊല്ലം-തേനി ദേശീയ പാതയിലെത്താം. എന്നാല്‍ ഓലയില്‍കടവില്‍ നിന്ന് ദേശീയപാതയിലേക്കുള്ള ഇടുങ്ങിയ റോഡ് വലിയവാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കില്ല. ഇരുവശത്തേക്കും ചെറിയ വാഹനങ്ങള്‍ എത്തിയാല്‍ പോലും വലിയ ഗതാഗത കുരുക്ക് അനുഭവപ്പെടും. കോടികള്‍ മുടക്കി നിര്‍മിച്ച പാലം എന്തിനെന്നാണിപ്പോള്‍ എന്നാണ് ചോദ്യമുയരുന്നത്.

Tags: മുഹമ്മദ് റിയാസ്kollamconstruction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

പുതിയ വാര്‍ത്തകള്‍

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.