Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മഹാ രാഷ്‌ട്രീയത്തുടക്കം

വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചുവീഴാത്ത ഒരു സാധാരണക്കാരനെ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നിന്റെ ഭരണഭാരമേല്‍പ്പിക്കുമ്പോള്‍ ബിജെപി നല്‍കുന്ന സന്ദേശം വ്യക്തമാണ്. മഹാരാഷ്‌ട്രയുടെ രാഷ്‌ട്രീയ ചരിത്രം തന്നെ മാറ്റിയെഴുതുന്ന അസുലഭ മുഹൂര്‍ത്തമാണിത്. ഇതിലൂടെ ഏതാണ് യഥാര്‍ത്ഥ ശിവസേനയെന്നും തീരുമാനിക്കപ്പെട്ടിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2022, 06:00 am IST
in Editorial

അധികാര രാഷ്‌ട്രീയത്തിനു മേല്‍ ആദര്‍ശ രാഷ്‌ട്രീയത്തിന്റെ കൊടിക്കൂറ പാറിച്ചിരിക്കുകയാണ് ബിജെപി. പ്രഖ്യാപിത ഹിന്ദുവിരുദ്ധരായ കോണ്‍ഗ്രസ്സും എന്‍സിപിയും ഉള്‍പ്പെടുന്ന അവിശുദ്ധ സഖ്യത്തോട് കലഹിച്ച് ഉദ്ധവ് താക്കറെ സര്‍ക്കാരിനെ താഴെയിറക്കിയ ഏകനാഥ് ഷിന്‍ഡെയെ മഹാരാഷ്‌ട്രയുടെ ഇരുപതാമത്തെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് ബിജെപി  പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഭൂരിപക്ഷം നഷ്ടമായെന്ന് ഉറപ്പായതോടെ അധികാരം ഒഴിയേണ്ടി വന്ന ഉദ്ധവിന്റെ പകരക്കാരനായി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാവുമെന്നും, ഏകനാഥ് ഷിന്‍ഡെയ്‌ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്നും കരുതിയിരിക്കുമ്പോഴാണ് ഷിന്‍ഡെയാണ് മുഖ്യമന്ത്രിയെന്ന പ്രഖ്യാപനം ഫഡ്‌നാവിസില്‍നിന്നു തന്നെ ഉണ്ടായത്. ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായും അധികാരമേറ്റിരിക്കുന്നു. ഒരര്‍ത്ഥത്തില്‍ ഇത് മധുരപ്രതികാരമാണ്. അധികാരമോഹം കൊണ്ടാണ് 2019 ല്‍ ബിജെപി തങ്ങള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാതിരുന്നതെന്ന ശിവസേനയുടെ ആരോപണത്തിനുള്ള മറുപടി. ഇതോടൊപ്പം  കുടുംബവാഴ്ചയുടെ മഹിമ പറഞ്ഞ് പാര്‍ട്ടി നേതൃത്വത്തില്‍ തുടരാന്‍ ശ്രമിക്കുന്ന ഉദ്ധവിനെ നിഷ്പ്രഭനാക്കിയിരിക്കുകയുമാണ്. കുടുംബം പുലര്‍ത്താന്‍ ഓട്ടോറിക്ഷ ഓടിക്കേണ്ടി വന്നിട്ടുള്ള ഏകനാഥ് ഷിന്‍ഡെ കഴിവു തെളിയിച്ച് രാഷ്‌ട്രീയത്തില്‍ ഉയര്‍ന്നുവന്നയാളാണ്. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചുവീഴാത്ത ഒരു സാധാരണക്കാരനെ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നിന്റെ ഭരണഭാരമേല്‍പ്പിക്കുമ്പോള്‍ ബിജെപി  നല്‍കുന്ന സന്ദേശം വ്യക്തമാണ്. മഹാരാഷ്‌ട്രയുടെ രാഷ്‌ട്രീയ ചരിത്രം തന്നെ മാറ്റിയെഴുതുന്ന അസുലഭ മുഹൂര്‍ത്തമാണിത്. ഇതിലൂടെ ഏതാണ് യഥാര്‍ത്ഥ ശിവസേനയെന്നും തീരുമാനിക്കപ്പെട്ടിരിക്കുന്നു.  

ജനവിധി മാനിക്കാതെ അധികാരത്തിലെത്താന്‍ അവിശുദ്ധ സഖ്യമുണ്ടാക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുള്ള പാഠമാണ് മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള ഉദ്ധവ് താക്കറെയുടെ രാജി. സഖ്യമായി മത്സരിച്ച് ഭൂരിപക്ഷം നേടിയ ബിജെപിയെ തള്ളി ഉദ്ധവിനെ മുഖ്യമന്ത്രിയാക്കിയ കോണ്‍ഗ്രസ്സും എന്‍സിപിയും അധാര്‍മിക രാഷ്‌ട്രീയത്തിന് കുടപിടിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപിക്ക് അധികാരത്തുടര്‍ച്ച ലഭിക്കുന്നത് തങ്ങളുടെ നിലനില്‍പ്പിനെ അപകടത്തിലാക്കുമെന്ന് മനസ്സിലാക്കിയ എന്‍സിപിയും കോണ്‍ഗ്രസ്സും ഉദ്ധവിനെ മുഖ്യമന്ത്രിക്കസേരയില്‍ പ്രതിഷ്ഠിക്കുകയാണുണ്ടായത്. എന്‍സിപി  നേതാവ് ശരത് പവാറിന്റെയും, ശിവസേനയിലെ അധികാര ദല്ലാളായ സഞ്ജയ് റാവുത്തിന്റെയും കളിപ്പാവയായി മാറുകയായിരുന്നു ഉദ്ധവ്. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായി അറിയപ്പെടുന്ന മുംബൈയില്‍ അധികാരം ഉപയോഗിച്ച് അഴിമതി നടത്തുകയെന്ന ലക്ഷ്യമാണ് കോണ്‍ഗ്രസ്സും എന്‍സിപിയും ശിവസേനയും ചേര്‍ന്ന് രൂപീകരിച്ച മഹാവികാസ്  അഘാഡി എന്ന സഖ്യത്തിനുണ്ടായിരുന്നത്. അതുവരെ ഹിന്ദുത്വത്തിനുവേണ്ടി വാദിച്ചിരുന്ന ബാല്‍താക്കറെയുടെ ശിവസേന ഹിന്ദുവിരോധം മുഖമുദ്രയാക്കിയ സോണിയാ കോണ്‍ഗ്രസ്സുമായും ശരത് പവാറുമായും കൈകോര്‍ക്കുകയായിരുന്നു. അനുയായികളെ കബളിപ്പിക്കാന്‍ ഹിന്ദുത്വത്തിന്റെ പേരില്‍ ചില വാചകമടികളൊക്കെ നടത്തിയെങ്കിലും അങ്ങേയറ്റം ഹിന്ദുവിരുദ്ധമായാണ് മഹാവികാസ് അഘാഡി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. പാല്‍ഗറില്‍ രണ്ട് സംന്യാസിമാരെ ആള്‍ക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയ സാഹചര്യം പോലും ഈ സര്‍ക്കാര്‍ സൃഷ്ടിച്ചു.

രാജ്യത്തെ മുഴുവന്‍ ഹിന്ദുവിരുദ്ധ ശക്തികള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ പതനം. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അത് ‘മഹാവിനാശ് സഖ്യം’ ആയിരുന്നു. കോണ്‍ഗ്രസ്സിന്റെയും എന്‍സിപിയുടെയും കാലങ്ങളായി തുടര്‍ന്ന ഭരണത്തിന്റെ തണലില്‍ തഴച്ചുവളര്‍ന്ന ദേശവിരുദ്ധ ശക്തികള്‍ മുംബൈയില്‍ പിടിമുറുക്കി. ഇതിന്റെ പാരമ്യതയായിരുന്നു 2008 ലെ മുംബൈ ഭീകരാക്രമണം. ഈ ആക്രമണത്തെ ന്യായീകരിക്കുകയും, അതിനു പിന്നില്‍ സംഘപരിവാറാണെന്ന് അപവാദം പ്രചരിപ്പിക്കുകയുമാണ് കോണ്‍ഗ്രസ്സിലെ ചില മുസ്ലിം നേതാക്കള്‍ ചെയ്തത്. ഇക്കൂട്ടരുടെ ദേശവിരുദ്ധ മനോഭാവത്തിനും അഴിമതിക്കുമെതിരായ ജനവികാരം ബിജെപിയെ അധികാരത്തിലെത്തിച്ചതില്‍ അമര്‍ഷമുള്ളവരാണ് ശിവസേനയെ കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കിയത്. അധികാരത്തിലിരുന്ന രണ്ടര വര്‍ഷവും ഹിന്ദുത്വത്തിന് അവധികൊടുത്ത മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഒടുവില്‍ രാജിവയ്‌ക്കുന്നതിനു മുന്‍പ് ചില സ്ഥലങ്ങള്‍ക്ക് ഹിന്ദുപേരുകള്‍ നല്‍കിയതിന്റെ കാപട്യം മഹാരാഷ്‌ട്രക്കാര്‍ തിരിച്ചറിയും. ആട്ടിന്‍തോലിട്ട ഈ ചെന്നായ്‌ക്കളെ ഇനി ആരും വിശ്വസിക്കാന്‍ പോകുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാനുള്ള അവസരം കൈവന്നപ്പോഴും ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാന്‍ കാണിച്ച മഹാമനസ്‌കത അങ്ങേയറ്റം മാതൃകാപരമാണ്. ഇപ്പോള്‍ ഭരണത്തിനു പുറത്തായിരിക്കുന്ന ദേശവിരുദ്ധ-ഹിന്ദുവിരുദ്ധ ശക്തികള്‍ക്ക് ഇനിയൊരിക്കലും ഭരണത്തില്‍ തിരിച്ചുവരാതിരിക്കാനുള്ള ജാഗ്രതയാണ് പുതുതായി അധികാരമേറ്റിരിക്കുന്ന സര്‍ക്കാരിനു വേണ്ടത്.

Tags: bjpദേവേന്ദ്ര ഫഡ്‌നാവിസ്ഏക്നാഥ് ഷിന്‍‍ഡെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃണമൂല്‍ ഗുണ്ടയും ഫാള്‍ട്ടയിലെ സ്ഥാനാര്‍ത്ഥിയുമായ ജഹാംഗീര്‍ ഖാന്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

“പുഷ്പയുടെ ഉത്തരവാദിത്വം ഇനി എനിക്ക്, പുഷ്പയെ ഞാന്‍ കൈകാര്യം ചെയ്യും”: തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീറിനെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി

India

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വായുമലിനീകരണത്തിനെതിരെ ആല്‍ഗെ ട്രീയുമായി….പുത്തന്‍ സാങ്കേതികവിദ്യയിറക്കി പരീക്ഷണം

Kerala

യഥാര്‍ത്ഥ പ്രതിപക്ഷമായി ബിജെപി പ്രവര്‍ത്തിക്കും, എല്‍ഡിഎഫിനും യുഡിഎഫിനും പകരം മൂന്നാം ബദല്‍ ഉയര്‍ന്നുവന്നു – എം ടി രമേശ്

Kerala

മുഖ്യമന്ത്രി ആരെന്ന് തീരുമാനിച്ചത് ജമാഅത്തെ ഇസ്ലാമിയും മുസ്ലിംലീഗും: രാജീവ് ചന്ദ്രശേഖര്‍

Kerala

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കാന്‍ പുതിയ സര്‍ക്കാര്‍ തയാറാവണം: ബിജെപി രാഷ്‌ട്രീയ പ്രമേയം

പുതിയ വാര്‍ത്തകള്‍

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

നരേന്ദ്രമോദിയുടെ വിമാനത്തിന് സ്വീഡീഷ് വ്യോമസേനയുടെ അകമ്പടി : അണിനിരന്നത് ഗ്രിപ്പൻ യുദ്ധവിമാനങ്ങൾ ; മോദിയെ സ്വീകരിക്കാൻ നേരിട്ടെത്തി രാഷ്‌ട്രത്തലവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.