Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മഹാ രാഷ്‌ട്രീയത്തുടക്കം

വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചുവീഴാത്ത ഒരു സാധാരണക്കാരനെ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നിന്റെ ഭരണഭാരമേല്‍പ്പിക്കുമ്പോള്‍ ബിജെപി നല്‍കുന്ന സന്ദേശം വ്യക്തമാണ്. മഹാരാഷ്‌ട്രയുടെ രാഷ്‌ട്രീയ ചരിത്രം തന്നെ മാറ്റിയെഴുതുന്ന അസുലഭ മുഹൂര്‍ത്തമാണിത്. ഇതിലൂടെ ഏതാണ് യഥാര്‍ത്ഥ ശിവസേനയെന്നും തീരുമാനിക്കപ്പെട്ടിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2022, 06:00 am IST
inEditorial

അധികാര രാഷ്‌ട്രീയത്തിനു മേല്‍ ആദര്‍ശ രാഷ്‌ട്രീയത്തിന്റെ കൊടിക്കൂറ പാറിച്ചിരിക്കുകയാണ് ബിജെപി. പ്രഖ്യാപിത ഹിന്ദുവിരുദ്ധരായ കോണ്‍ഗ്രസ്സും എന്‍സിപിയും ഉള്‍പ്പെടുന്ന അവിശുദ്ധ സഖ്യത്തോട് കലഹിച്ച് ഉദ്ധവ് താക്കറെ സര്‍ക്കാരിനെ താഴെയിറക്കിയ ഏകനാഥ് ഷിന്‍ഡെയെ മഹാരാഷ്‌ട്രയുടെ ഇരുപതാമത്തെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് ബിജെപി  പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഭൂരിപക്ഷം നഷ്ടമായെന്ന് ഉറപ്പായതോടെ അധികാരം ഒഴിയേണ്ടി വന്ന ഉദ്ധവിന്റെ പകരക്കാരനായി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാവുമെന്നും, ഏകനാഥ് ഷിന്‍ഡെയ്‌ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്നും കരുതിയിരിക്കുമ്പോഴാണ് ഷിന്‍ഡെയാണ് മുഖ്യമന്ത്രിയെന്ന പ്രഖ്യാപനം ഫഡ്‌നാവിസില്‍നിന്നു തന്നെ ഉണ്ടായത്. ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായും അധികാരമേറ്റിരിക്കുന്നു. ഒരര്‍ത്ഥത്തില്‍ ഇത് മധുരപ്രതികാരമാണ്. അധികാരമോഹം കൊണ്ടാണ് 2019 ല്‍ ബിജെപി തങ്ങള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാതിരുന്നതെന്ന ശിവസേനയുടെ ആരോപണത്തിനുള്ള മറുപടി. ഇതോടൊപ്പം  കുടുംബവാഴ്ചയുടെ മഹിമ പറഞ്ഞ് പാര്‍ട്ടി നേതൃത്വത്തില്‍ തുടരാന്‍ ശ്രമിക്കുന്ന ഉദ്ധവിനെ നിഷ്പ്രഭനാക്കിയിരിക്കുകയുമാണ്. കുടുംബം പുലര്‍ത്താന്‍ ഓട്ടോറിക്ഷ ഓടിക്കേണ്ടി വന്നിട്ടുള്ള ഏകനാഥ് ഷിന്‍ഡെ കഴിവു തെളിയിച്ച് രാഷ്‌ട്രീയത്തില്‍ ഉയര്‍ന്നുവന്നയാളാണ്. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചുവീഴാത്ത ഒരു സാധാരണക്കാരനെ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നിന്റെ ഭരണഭാരമേല്‍പ്പിക്കുമ്പോള്‍ ബിജെപി  നല്‍കുന്ന സന്ദേശം വ്യക്തമാണ്. മഹാരാഷ്‌ട്രയുടെ രാഷ്‌ട്രീയ ചരിത്രം തന്നെ മാറ്റിയെഴുതുന്ന അസുലഭ മുഹൂര്‍ത്തമാണിത്. ഇതിലൂടെ ഏതാണ് യഥാര്‍ത്ഥ ശിവസേനയെന്നും തീരുമാനിക്കപ്പെട്ടിരിക്കുന്നു.  

ജനവിധി മാനിക്കാതെ അധികാരത്തിലെത്താന്‍ അവിശുദ്ധ സഖ്യമുണ്ടാക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുള്ള പാഠമാണ് മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള ഉദ്ധവ് താക്കറെയുടെ രാജി. സഖ്യമായി മത്സരിച്ച് ഭൂരിപക്ഷം നേടിയ ബിജെപിയെ തള്ളി ഉദ്ധവിനെ മുഖ്യമന്ത്രിയാക്കിയ കോണ്‍ഗ്രസ്സും എന്‍സിപിയും അധാര്‍മിക രാഷ്‌ട്രീയത്തിന് കുടപിടിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപിക്ക് അധികാരത്തുടര്‍ച്ച ലഭിക്കുന്നത് തങ്ങളുടെ നിലനില്‍പ്പിനെ അപകടത്തിലാക്കുമെന്ന് മനസ്സിലാക്കിയ എന്‍സിപിയും കോണ്‍ഗ്രസ്സും ഉദ്ധവിനെ മുഖ്യമന്ത്രിക്കസേരയില്‍ പ്രതിഷ്ഠിക്കുകയാണുണ്ടായത്. എന്‍സിപി  നേതാവ് ശരത് പവാറിന്റെയും, ശിവസേനയിലെ അധികാര ദല്ലാളായ സഞ്ജയ് റാവുത്തിന്റെയും കളിപ്പാവയായി മാറുകയായിരുന്നു ഉദ്ധവ്. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായി അറിയപ്പെടുന്ന മുംബൈയില്‍ അധികാരം ഉപയോഗിച്ച് അഴിമതി നടത്തുകയെന്ന ലക്ഷ്യമാണ് കോണ്‍ഗ്രസ്സും എന്‍സിപിയും ശിവസേനയും ചേര്‍ന്ന് രൂപീകരിച്ച മഹാവികാസ്  അഘാഡി എന്ന സഖ്യത്തിനുണ്ടായിരുന്നത്. അതുവരെ ഹിന്ദുത്വത്തിനുവേണ്ടി വാദിച്ചിരുന്ന ബാല്‍താക്കറെയുടെ ശിവസേന ഹിന്ദുവിരോധം മുഖമുദ്രയാക്കിയ സോണിയാ കോണ്‍ഗ്രസ്സുമായും ശരത് പവാറുമായും കൈകോര്‍ക്കുകയായിരുന്നു. അനുയായികളെ കബളിപ്പിക്കാന്‍ ഹിന്ദുത്വത്തിന്റെ പേരില്‍ ചില വാചകമടികളൊക്കെ നടത്തിയെങ്കിലും അങ്ങേയറ്റം ഹിന്ദുവിരുദ്ധമായാണ് മഹാവികാസ് അഘാഡി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. പാല്‍ഗറില്‍ രണ്ട് സംന്യാസിമാരെ ആള്‍ക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയ സാഹചര്യം പോലും ഈ സര്‍ക്കാര്‍ സൃഷ്ടിച്ചു.

രാജ്യത്തെ മുഴുവന്‍ ഹിന്ദുവിരുദ്ധ ശക്തികള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ പതനം. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അത് ‘മഹാവിനാശ് സഖ്യം’ ആയിരുന്നു. കോണ്‍ഗ്രസ്സിന്റെയും എന്‍സിപിയുടെയും കാലങ്ങളായി തുടര്‍ന്ന ഭരണത്തിന്റെ തണലില്‍ തഴച്ചുവളര്‍ന്ന ദേശവിരുദ്ധ ശക്തികള്‍ മുംബൈയില്‍ പിടിമുറുക്കി. ഇതിന്റെ പാരമ്യതയായിരുന്നു 2008 ലെ മുംബൈ ഭീകരാക്രമണം. ഈ ആക്രമണത്തെ ന്യായീകരിക്കുകയും, അതിനു പിന്നില്‍ സംഘപരിവാറാണെന്ന് അപവാദം പ്രചരിപ്പിക്കുകയുമാണ് കോണ്‍ഗ്രസ്സിലെ ചില മുസ്ലിം നേതാക്കള്‍ ചെയ്തത്. ഇക്കൂട്ടരുടെ ദേശവിരുദ്ധ മനോഭാവത്തിനും അഴിമതിക്കുമെതിരായ ജനവികാരം ബിജെപിയെ അധികാരത്തിലെത്തിച്ചതില്‍ അമര്‍ഷമുള്ളവരാണ് ശിവസേനയെ കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കിയത്. അധികാരത്തിലിരുന്ന രണ്ടര വര്‍ഷവും ഹിന്ദുത്വത്തിന് അവധികൊടുത്ത മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഒടുവില്‍ രാജിവയ്‌ക്കുന്നതിനു മുന്‍പ് ചില സ്ഥലങ്ങള്‍ക്ക് ഹിന്ദുപേരുകള്‍ നല്‍കിയതിന്റെ കാപട്യം മഹാരാഷ്‌ട്രക്കാര്‍ തിരിച്ചറിയും. ആട്ടിന്‍തോലിട്ട ഈ ചെന്നായ്‌ക്കളെ ഇനി ആരും വിശ്വസിക്കാന്‍ പോകുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാനുള്ള അവസരം കൈവന്നപ്പോഴും ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാന്‍ കാണിച്ച മഹാമനസ്‌കത അങ്ങേയറ്റം മാതൃകാപരമാണ്. ഇപ്പോള്‍ ഭരണത്തിനു പുറത്തായിരിക്കുന്ന ദേശവിരുദ്ധ-ഹിന്ദുവിരുദ്ധ ശക്തികള്‍ക്ക് ഇനിയൊരിക്കലും ഭരണത്തില്‍ തിരിച്ചുവരാതിരിക്കാനുള്ള ജാഗ്രതയാണ് പുതുതായി അധികാരമേറ്റിരിക്കുന്ന സര്‍ക്കാരിനു വേണ്ടത്.

Tags: bjpദേവേന്ദ്ര ഫഡ്‌നാവിസ്ഏക്നാഥ് ഷിന്‍‍ഡെ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

പുതിയ വാര്‍ത്തകള്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.