Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മഹാ രാഷ്‌ട്രീയത്തുടക്കം

വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചുവീഴാത്ത ഒരു സാധാരണക്കാരനെ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നിന്റെ ഭരണഭാരമേല്‍പ്പിക്കുമ്പോള്‍ ബിജെപി നല്‍കുന്ന സന്ദേശം വ്യക്തമാണ്. മഹാരാഷ്‌ട്രയുടെ രാഷ്‌ട്രീയ ചരിത്രം തന്നെ മാറ്റിയെഴുതുന്ന അസുലഭ മുഹൂര്‍ത്തമാണിത്. ഇതിലൂടെ ഏതാണ് യഥാര്‍ത്ഥ ശിവസേനയെന്നും തീരുമാനിക്കപ്പെട്ടിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2022, 06:00 am IST
in Editorial

അധികാര രാഷ്‌ട്രീയത്തിനു മേല്‍ ആദര്‍ശ രാഷ്‌ട്രീയത്തിന്റെ കൊടിക്കൂറ പാറിച്ചിരിക്കുകയാണ് ബിജെപി. പ്രഖ്യാപിത ഹിന്ദുവിരുദ്ധരായ കോണ്‍ഗ്രസ്സും എന്‍സിപിയും ഉള്‍പ്പെടുന്ന അവിശുദ്ധ സഖ്യത്തോട് കലഹിച്ച് ഉദ്ധവ് താക്കറെ സര്‍ക്കാരിനെ താഴെയിറക്കിയ ഏകനാഥ് ഷിന്‍ഡെയെ മഹാരാഷ്‌ട്രയുടെ ഇരുപതാമത്തെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് ബിജെപി  പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഭൂരിപക്ഷം നഷ്ടമായെന്ന് ഉറപ്പായതോടെ അധികാരം ഒഴിയേണ്ടി വന്ന ഉദ്ധവിന്റെ പകരക്കാരനായി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാവുമെന്നും, ഏകനാഥ് ഷിന്‍ഡെയ്‌ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്നും കരുതിയിരിക്കുമ്പോഴാണ് ഷിന്‍ഡെയാണ് മുഖ്യമന്ത്രിയെന്ന പ്രഖ്യാപനം ഫഡ്‌നാവിസില്‍നിന്നു തന്നെ ഉണ്ടായത്. ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായും അധികാരമേറ്റിരിക്കുന്നു. ഒരര്‍ത്ഥത്തില്‍ ഇത് മധുരപ്രതികാരമാണ്. അധികാരമോഹം കൊണ്ടാണ് 2019 ല്‍ ബിജെപി തങ്ങള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാതിരുന്നതെന്ന ശിവസേനയുടെ ആരോപണത്തിനുള്ള മറുപടി. ഇതോടൊപ്പം  കുടുംബവാഴ്ചയുടെ മഹിമ പറഞ്ഞ് പാര്‍ട്ടി നേതൃത്വത്തില്‍ തുടരാന്‍ ശ്രമിക്കുന്ന ഉദ്ധവിനെ നിഷ്പ്രഭനാക്കിയിരിക്കുകയുമാണ്. കുടുംബം പുലര്‍ത്താന്‍ ഓട്ടോറിക്ഷ ഓടിക്കേണ്ടി വന്നിട്ടുള്ള ഏകനാഥ് ഷിന്‍ഡെ കഴിവു തെളിയിച്ച് രാഷ്‌ട്രീയത്തില്‍ ഉയര്‍ന്നുവന്നയാളാണ്. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചുവീഴാത്ത ഒരു സാധാരണക്കാരനെ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നിന്റെ ഭരണഭാരമേല്‍പ്പിക്കുമ്പോള്‍ ബിജെപി  നല്‍കുന്ന സന്ദേശം വ്യക്തമാണ്. മഹാരാഷ്‌ട്രയുടെ രാഷ്‌ട്രീയ ചരിത്രം തന്നെ മാറ്റിയെഴുതുന്ന അസുലഭ മുഹൂര്‍ത്തമാണിത്. ഇതിലൂടെ ഏതാണ് യഥാര്‍ത്ഥ ശിവസേനയെന്നും തീരുമാനിക്കപ്പെട്ടിരിക്കുന്നു.  

ജനവിധി മാനിക്കാതെ അധികാരത്തിലെത്താന്‍ അവിശുദ്ധ സഖ്യമുണ്ടാക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുള്ള പാഠമാണ് മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള ഉദ്ധവ് താക്കറെയുടെ രാജി. സഖ്യമായി മത്സരിച്ച് ഭൂരിപക്ഷം നേടിയ ബിജെപിയെ തള്ളി ഉദ്ധവിനെ മുഖ്യമന്ത്രിയാക്കിയ കോണ്‍ഗ്രസ്സും എന്‍സിപിയും അധാര്‍മിക രാഷ്‌ട്രീയത്തിന് കുടപിടിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപിക്ക് അധികാരത്തുടര്‍ച്ച ലഭിക്കുന്നത് തങ്ങളുടെ നിലനില്‍പ്പിനെ അപകടത്തിലാക്കുമെന്ന് മനസ്സിലാക്കിയ എന്‍സിപിയും കോണ്‍ഗ്രസ്സും ഉദ്ധവിനെ മുഖ്യമന്ത്രിക്കസേരയില്‍ പ്രതിഷ്ഠിക്കുകയാണുണ്ടായത്. എന്‍സിപി  നേതാവ് ശരത് പവാറിന്റെയും, ശിവസേനയിലെ അധികാര ദല്ലാളായ സഞ്ജയ് റാവുത്തിന്റെയും കളിപ്പാവയായി മാറുകയായിരുന്നു ഉദ്ധവ്. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായി അറിയപ്പെടുന്ന മുംബൈയില്‍ അധികാരം ഉപയോഗിച്ച് അഴിമതി നടത്തുകയെന്ന ലക്ഷ്യമാണ് കോണ്‍ഗ്രസ്സും എന്‍സിപിയും ശിവസേനയും ചേര്‍ന്ന് രൂപീകരിച്ച മഹാവികാസ്  അഘാഡി എന്ന സഖ്യത്തിനുണ്ടായിരുന്നത്. അതുവരെ ഹിന്ദുത്വത്തിനുവേണ്ടി വാദിച്ചിരുന്ന ബാല്‍താക്കറെയുടെ ശിവസേന ഹിന്ദുവിരോധം മുഖമുദ്രയാക്കിയ സോണിയാ കോണ്‍ഗ്രസ്സുമായും ശരത് പവാറുമായും കൈകോര്‍ക്കുകയായിരുന്നു. അനുയായികളെ കബളിപ്പിക്കാന്‍ ഹിന്ദുത്വത്തിന്റെ പേരില്‍ ചില വാചകമടികളൊക്കെ നടത്തിയെങ്കിലും അങ്ങേയറ്റം ഹിന്ദുവിരുദ്ധമായാണ് മഹാവികാസ് അഘാഡി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. പാല്‍ഗറില്‍ രണ്ട് സംന്യാസിമാരെ ആള്‍ക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയ സാഹചര്യം പോലും ഈ സര്‍ക്കാര്‍ സൃഷ്ടിച്ചു.

രാജ്യത്തെ മുഴുവന്‍ ഹിന്ദുവിരുദ്ധ ശക്തികള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ പതനം. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അത് ‘മഹാവിനാശ് സഖ്യം’ ആയിരുന്നു. കോണ്‍ഗ്രസ്സിന്റെയും എന്‍സിപിയുടെയും കാലങ്ങളായി തുടര്‍ന്ന ഭരണത്തിന്റെ തണലില്‍ തഴച്ചുവളര്‍ന്ന ദേശവിരുദ്ധ ശക്തികള്‍ മുംബൈയില്‍ പിടിമുറുക്കി. ഇതിന്റെ പാരമ്യതയായിരുന്നു 2008 ലെ മുംബൈ ഭീകരാക്രമണം. ഈ ആക്രമണത്തെ ന്യായീകരിക്കുകയും, അതിനു പിന്നില്‍ സംഘപരിവാറാണെന്ന് അപവാദം പ്രചരിപ്പിക്കുകയുമാണ് കോണ്‍ഗ്രസ്സിലെ ചില മുസ്ലിം നേതാക്കള്‍ ചെയ്തത്. ഇക്കൂട്ടരുടെ ദേശവിരുദ്ധ മനോഭാവത്തിനും അഴിമതിക്കുമെതിരായ ജനവികാരം ബിജെപിയെ അധികാരത്തിലെത്തിച്ചതില്‍ അമര്‍ഷമുള്ളവരാണ് ശിവസേനയെ കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കിയത്. അധികാരത്തിലിരുന്ന രണ്ടര വര്‍ഷവും ഹിന്ദുത്വത്തിന് അവധികൊടുത്ത മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഒടുവില്‍ രാജിവയ്‌ക്കുന്നതിനു മുന്‍പ് ചില സ്ഥലങ്ങള്‍ക്ക് ഹിന്ദുപേരുകള്‍ നല്‍കിയതിന്റെ കാപട്യം മഹാരാഷ്‌ട്രക്കാര്‍ തിരിച്ചറിയും. ആട്ടിന്‍തോലിട്ട ഈ ചെന്നായ്‌ക്കളെ ഇനി ആരും വിശ്വസിക്കാന്‍ പോകുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാനുള്ള അവസരം കൈവന്നപ്പോഴും ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാന്‍ കാണിച്ച മഹാമനസ്‌കത അങ്ങേയറ്റം മാതൃകാപരമാണ്. ഇപ്പോള്‍ ഭരണത്തിനു പുറത്തായിരിക്കുന്ന ദേശവിരുദ്ധ-ഹിന്ദുവിരുദ്ധ ശക്തികള്‍ക്ക് ഇനിയൊരിക്കലും ഭരണത്തില്‍ തിരിച്ചുവരാതിരിക്കാനുള്ള ജാഗ്രതയാണ് പുതുതായി അധികാരമേറ്റിരിക്കുന്ന സര്‍ക്കാരിനു വേണ്ടത്.

Tags: bjpദേവേന്ദ്ര ഫഡ്‌നാവിസ്ഏക്നാഥ് ഷിന്‍‍ഡെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

News

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

News

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

India

ഇനി 14 എംപിമാര്‍ കൂടിയായാല്‍ ബിജെപിയ്‌ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും, അതോടെ വനിതാ ബില്‍ ആരുടെയും ഒത്താശയില്ലാതെ പാസാക്കാം

News

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.