Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജീവനെടുക്കുന്ന ചികിത്സാലയങ്ങള്‍

സര്‍ക്കാര്‍ ആരുടെതായാലും ആരോഗ്യവകുപ്പ് ഏറ്റവും ജനാഭിമുഖ്യത്തോടെ പ്രവര്‍ത്തിക്കേണ്ട ഒന്നാണ്. ഇതില്‍ ഒരു തരത്തിലുള്ള കക്ഷിരാഷ്‌ട്രീയവും കലര്‍ത്തേണ്ടതില്ല. കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന രീതികള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് തിരുവനന്തപുരത്ത് അവയവമാറ്റ ശാസ്ത്രക്രിയയിലൂടെ രോഗി മരിക്കാനിടയായ സംഭവത്തെ മുന്‍നിര്‍ത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറയുന്നതില്‍ കാര്യമുണ്ട്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 22, 2022, 05:00 am IST
inEditorial

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അവയവമാറ്റ ശസ്ത്രക്രിയ നടത്താന്‍ വൈകിയതു മൂലം ഒരാള്‍ മരിക്കാനിടയായ സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണ്. മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ വൃക്ക എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് മൂന്നുമണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും ശസ്ത്രക്രിയ നടത്താന്‍ നാല് മണിക്കൂറോളം വൈകിച്ചതാണ് വിലപ്പെട്ട ഒരു ജീവന്‍ പൊലിയാനിടയായതെന്ന ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. മാറ്റിവയ്‌ക്കേണ്ട അവയവം ഐസ് ബോക്‌സിലാക്കി ആശുപത്രിയിലെത്തിച്ചെങ്കിലും അത് ഏറ്റുവാങ്ങാനോ ഓപ്പറേഷന്‍ തിയറ്ററിലേക്ക് കൊണ്ടുപോകാനോ ആരുമുണ്ടായിരുന്നില്ല. ദാതാവിന്റെ അവയവം കൊണ്ടുവരുന്നതിനായി രണ്ട് ഡോക്ടര്‍മാരെ തലേദിവസം തന്നെ എറണാകുളത്തേക്ക് പറഞ്ഞയച്ചിരുന്നെങ്കിലും അവര്‍ എന്തു ചെയ്യുകയായിരുന്നുവെന്ന് ആരും വിശദീകരിച്ചിട്ടില്ല. ദാതാവില്‍ നിന്ന് സ്വീകര്‍ത്താവിലേക്ക് അവയവം എത്തിക്കേണ്ട ചുമതല ഡോക്ടര്‍മാര്‍ക്കുള്ളതാണ്. ഇതിനു പകരം തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാണാനിടയായത് മറ്റ് ചില ദൃശ്യങ്ങളാണ്. വൃക്കയടങ്ങിയ ഐസ് ബോക്‌സ് എടുത്ത് ആംബുലന്‍സ് ജീവനക്കാര്‍ ഓപ്പറേഷന്‍ തിയറ്ററിലേക്ക് ഓടുന്ന കാഴ്ചയാണ് കണ്ടത്. ലിഫ്റ്റ് വൈകിയെന്നു മാത്രമല്ല, ഓപ്പറേഷന്‍ തിയറ്റര്‍ സജ്ജവുമായിരുന്നില്ല. അനാസ്ഥ ഉണ്ടായതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി യൂറോളജി-നെഫ്രോളജി വകുപ്പു മേധാവികളെ സസ്‌പെന്‍ഡു ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് മന്ത്രിയും ഡോക്ടര്‍മാരും പരസ്പരാരോപണങ്ങള്‍ ഉന്നയിക്കുകയാണ്.  

രോഗിയുടെ ഡയാലിസിസ് നീണ്ടതാണ് അവയവമാറ്റ ശസ്ത്രക്രിയ വൈകാന്‍ കാരണമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും അത് മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ല. വീഴ്ചകള്‍ വേറെയും പ്രത്യക്ഷത്തില്‍തന്നെ വ്യക്തമാണ്. യൂറോളജിയുടെയും നെഫ്രോളജിയുടെയും മേധാവികള്‍ സ്ഥലത്തുണ്ടായിരുന്നില്ല. ആര്‍ക്കും പകരം ചുമതല നല്കിയിരുന്നുമില്ല. വൃക്ക സ്വീകരിക്കാന്‍ മുതിര്‍ന്ന സര്‍ജന്മാരെയും ചുമതലപ്പെടുത്തിയിരുന്നില്ല. യൂറോളജി-നെഫ്രോളജി വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നടന്നതായും പറയപ്പെടുന്നു. സര്‍ക്കാര്‍ ആശുപത്രികളുടെ സംവിധാനങ്ങളുമായി പരിചയമുള്ളവര്‍ക്ക് ഇതൊന്നും അതിശയമായി തോന്നില്ല. അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെങ്കിലും അപൂര്‍വം ഡോക്ടര്‍മാര്‍ മാത്രമാണ് രോഗികളോട് മനുഷ്യപ്പറ്റോടെ പെരുമാറുന്നത്. ചില സംവിധാനങ്ങളൊക്കെ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ചികിത്സയ്‌ക്കെത്തുന്ന പാവപ്പെട്ടവര്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ നിരവധിയാണ്. ആരോടും ഒന്നിനെക്കുറിച്ചും പരാതി പറഞ്ഞിട്ടു കാര്യമില്ല. രോഗികളുടെ കാര്യമോര്‍ക്കുമ്പോള്‍ ആരും ഇതിനൊന്നും മുതിരുകയുമില്ല. എല്ലാം സൗജന്യമാണെന്നും കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെട്ടുകൊള്ളണമെന്നുമുള്ള മനോഭാവമാണ് ആശുപത്രി അധികൃതരില്‍ ബഹുഭൂരിപക്ഷത്തെയും നയിക്കുന്നത്. ഇതിനൊരു മാറ്റം വന്നാലല്ലാതെ സര്‍ക്കാരിന്റെ ആതുരസേവനത്തിന്റെ ശരിയായ ഗുണഭോക്താക്കളാവാന്‍ പാവപ്പെട്ടവര്‍ക്കാവില്ല. സംവിധാനത്തെ പഴിക്കുകയല്ല, അതിന്റെ അപര്യാപ്തതകള്‍ കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്.

സര്‍ക്കാര്‍ ആരുടെതായാലും ആരോഗ്യവകുപ്പ് ഏറ്റവും ജനാഭിമുഖ്യത്തോടെ പ്രവര്‍ത്തിക്കേണ്ട ഒന്നാണ്. ഇതില്‍ ഒരു തരത്തിലുള്ള കക്ഷിരാഷ്‌ട്രീയവും കലര്‍ത്തേണ്ടതില്ല. കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന രീതികള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് തിരുവനന്തപുരത്ത് അവയവമാറ്റ ശാസ്ത്രക്രിയയിലൂടെ രോഗി മരിക്കാനിടയായ സംഭവത്തെ മുന്‍നിര്‍ത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറയുന്നതില്‍ കാര്യമുണ്ട്. നമ്മുടെ ആരോഗ്യ സംവിധാനം ലോകോത്തരമാണെന്നും, കേരള മോഡലിന്റെ സവിശേഷതയാണ് അതെന്നുമുള്ള അവകാശവാദങ്ങള്‍ ആദ്യം അവസാനിപ്പിക്കണം. നമ്മുടെ ആരോഗ്യ സംവിധാനത്തില്‍ അപര്യാപ്

തതകള്‍ നിരവധിയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയും ഇതില്‍നിന്ന് വ്യത്യസ്തമല്ല. ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ സര്‍ക്കാരിനു കീഴിലുള്ള മറ്റ് ആശുപത്രികളുടെയും ചികിത്സാ സംവിധാനങ്ങളുടെയും അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. സംവിധാനങ്ങളുടെ അപര്യാപ്തതകൊണ്ടും ചികിത്സാപ്പിഴവുകള്‍കൊണ്ടും എത്രമാത്രം ദാരുണ സംഭവങ്ങളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. രോഗിയായി ഒരാളെ കിട്ടിയാല്‍ ആ ഹതഭാഗ്യന്റെ ജീവനും ജീവിതവും തുലച്ചുകളയുന്ന ചികിത്സാമുറകളാണ് പലയിടങ്ങളിലും പ്രയോഗിക്കുന്നത്. സ്വന്തം വീഴ്ചകൊണ്ട് ഏതെങ്കിലുമൊരു രോഗി മരിക്കാനിടയായാല്‍ അത് സ്വാഭാവിക മരണമായി കയ്യൊഴിയുന്ന രീതി ആശുപത്രി അധികൃതര്‍ക്കുണ്ട്. പണക്കൊതികൊണ്ട് മനുഷ്യരെ ചൂഷണം ചെയ്യുന്നതും, അവരുടെ ജീവന്‍ വച്ച് പന്താടുന്നതും അവസാനിക്കുക തന്നെ വേണം. ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇതിനായി ശക്തമായ നടപടികള്‍ എടുത്തേ മതിയാവൂ.

Tags: തിരുവനന്തപുരംMedical Collegeകോളേജ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

Thiruvananthapuram

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.