Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഭക്ഷ്യവിഷബാധ വിദ്യാലയങ്ങളിലേക്കും

നിയമസഭയില്‍ സെഞ്ച്വറി തികയ്‌ക്കാനെന്ന പേരില്‍ ഒരു ഉപതെരഞ്ഞെടുപ്പില്‍ കാണിച്ചതിന്റെ നൂറിലൊരംശം താത്പര്യം പൊതുവിദ്യാഭ്യാസത്തിന്റെയും മറ്റും കാര്യത്തില്‍ ഈ ഭരണാധികാരികള്‍ പ്രകടിപ്പിക്കുമെങ്കില്‍ പിഞ്ചുകുട്ടികളെ മരണത്തിന് വിട്ടുകൊടുക്കുന്ന ഭക്ഷ്യവിഷബാധപോലുള്ള പ്രശ്‌നങ്ങള്‍ ഒരിക്കലും സംഭവിക്കുകയില്ല

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 7, 2022, 05:00 am IST
inEditorial

ഭക്ഷ്യവിഷബാധ ഭക്ഷണശാലകളില്‍നിന്ന് വിദ്യാലയങ്ങളിലേക്കും പടര്‍ന്നിരിക്കുന്നു. സ്‌കൂളുകളില്‍നിന്ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് പലവിധ ആരോഗ്യ പ്രശ്‌നങ്ങളുമായി നിരവധി വിദ്യാര്‍ത്ഥികളെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. തീര്‍ത്തും ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കള്‍ അങ്ങേയറ്റം വൃത്തിഹീനമായ ചുറ്റുപാടുകളില്‍ തയ്യാറാക്കിയാണ് കുട്ടികള്‍ക്ക് നല്‍കുന്നതെന്ന് പ്രാഥമിക പരിശോധനയില്‍നിന്ന് വ്യക്തമാവുകയുണ്ടായി. ശുദ്ധമായ വെള്ളം ഉറപ്പുവരുത്തുന്നില്ല. വൃത്തിയുള്ള പാത്രങ്ങളില്‍പ്പോലുമല്ല പാചകം ചെയ്യുന്നത്. നിരവധി വിദ്യാലയങ്ങളില്‍നിന്ന് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നതിനാ

ല്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് വ്യക്തമാണ്. കൊച്ചുകുഞ്ഞുങ്ങള്‍ പഠിക്കുന്ന അങ്കണവാടിയില്‍പ്പോലും ഭക്ഷ്യവിഷബാധ ഉണ്ടായി. വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയേറ്റ കുട്ടികളില്‍ നോറോ വൈറസിന്റെ സാന്നിധ്യം പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു. ശുചിത്വമില്ലാത്ത ഭക്ഷണത്തില്‍നിന്നും മലിനമായ വെള്ളത്തില്‍നിന്നുമാണ് ഈ വൈറസ് ബാധിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആദര്‍ശവല്‍ക്കരിക്കുന്നതിന് വിരുദ്ധമായി നമ്മുടെ പൊതു വിദ്യാലയാന്തരീക്ഷം ശോചനീയമാണെന്നതിന് മറ്റ് തെളിവുകള്‍ ആവശ്യമില്ല. വിദ്യാലയങ്ങളിലെ പഠന സൗകര്യങ്ങള്‍ മാത്രമല്ല, പരിസരശുചിത്വവും ഉറപ്പുവരുത്തേണ്ട ആവശ്യകതയിലേക്കാണ് ഇതെല്ലാം വിരല്‍ചൂണ്ടുന്നത്.

കാസര്‍കോട് ഒരു പെണ്‍കുട്ടി ഷവര്‍മ കഴിച്ച് മരിച്ചതിനെത്തുടര്‍ന്ന് ഉയര്‍ന്ന ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാനെന്നവണ്ണം പലയിടങ്ങളിലും അധികൃതര്‍ ഭക്ഷണശാലകള്‍ പരിശോധിക്കാന്‍ തുടങ്ങിയിരുന്നു. അങ്ങേയറ്റം ജീര്‍ണിച്ച ചുറ്റുപാടുകളില്‍ പഴകിയതും പുഴുവരിക്കുന്നതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുക്കുന്നത് ചാനലുകളിലൂടെ തത്സമയം കണ്ട് ജനങ്ങള്‍ അമ്പരക്കുകയുണ്ടായി. ഭക്ഷ്യയോഗ്യമല്ലാത്തതും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും മാരകരോഗങ്ങള്‍പോലും വരുത്തിവയ്‌ക്കുന്നതുമായ ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കാലങ്ങളായി ഒരു തടസ്സവുമില്ലാതെ തങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുകയാണെന്ന വിവരം ഒരു ഞെട്ടലോടെയാണ് ജനങ്ങള്‍ തിരിച്ചറിഞ്ഞത്. അഴുകി ദുര്‍ഗന്ധം വമിക്കുന്ന മീനും ഇറച്ചിയുമൊക്കെ അടുത്തിടെ വില്‍പ്പന കേന്ദ്രങ്ങളില്‍നിന്നും ഭക്ഷണശാലകളില്‍നിന്നും പിടിച്ചെടുത്തതില്‍നിന്ന് ഒരു കാര്യം വ്യക്തമാവുകയുണ്ടായി. ഇങ്ങനെ പിടിച്ചെടുക്കാന്‍ കഴിയുന്നത് ചെറിയൊരംശം മാത്രമാണ്. ഇതിനെക്കാള്‍ എത്രയോ ഭീമമായ അളവിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരപദാര്‍ത്ഥങ്ങള്‍ വിറ്റഴിക്കുന്നത്. ഭക്ഷണശാലകളുടെ ആകര്‍ഷകമായി തോന്നുന്ന പേരുകള്‍ക്കും കമനീയമായ അകത്തളങ്ങള്‍ക്കുമപ്പുറം അഴുക്കുകളാണ്. ശുചിത്വം തൊട്ടുതീണ്ടാത്ത അടുക്കളകളില്‍നിന്ന് കൃത്രിമമായ രാസപദാര്‍ത്ഥങ്ങള്‍ കലര്‍ത്തിയ ഭക്ഷ്യവസ്തുക്കളാണ് ആവശ്യക്കാരെ തേടിയെത്തുന്നത്.  

വിദ്യാലയങ്ങളെ സരസ്വതീ ക്ഷേത്രങ്ങളായി കാണുന്നവരാണല്ലോ നമ്മള്‍. സ്വാഭാവികമായും അവിടം വിശുദ്ധമായിരിക്കണം. എന്നാല്‍ ഇക്കാര്യത്തില്‍ വലിയ ഉപേക്ഷയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. വര്‍ഷത്തിലൊരിക്കല്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നതിലൊതുങ്ങുന്നു ഇക്കാര്യത്തില്‍ അധികൃതരുടെ താത്പര്യം. വര്‍ഷങ്ങളായിട്ടും പാഠ്യപദ്ധതി പരിഷ്‌കരിക്കാതെ കുട്ടികള്‍ ഒരേ പാഠങ്ങള്‍ തന്നെ പഠിക്കേണ്ടിവരുന്നത് ഇതിന് ചുമതലപ്പെട്ടവരുടെ വീഴ്ചയാണല്ലോ. പൊതുവിദ്യാഭ്യാസം സൗജന്യമായി നല്‍കുന്നതാണെന്നും കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നുമുള്ള മനോഭാവമാണ് അധികൃതര്‍ പുലര്‍ത്തുന്നത്. ഈ മനോഭാവത്തിന്റെ അനന്തരഫലമാണ് വിദ്യാലയങ്ങളില്‍ അടിക്കടി ഉണ്ടാവുന്ന ഭക്ഷ്യവിഷബാധ. വിദ്യാഭ്യാസ വകുപ്പ് മാത്രമല്ല, ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും സിവില്‍ സപ്ലൈസ് വകുപ്പുമൊക്കെ ഇതിന് ഉത്തരവാദികളാണ്. ജനങ്ങളോട് മറുപടി പറയാന്‍ ഈ വകുപ്പുകളുടെ മന്ത്രിമാര്‍ ബാധ്യസ്ഥരുമാണ്. മന്ത്രിമാര്‍ക്ക് ജനസേവനത്തില്‍ അടിസ്ഥാനപരമായ താത്പര്യമുണ്ടാവണം. അധരവ്യായാമങ്ങള്‍ക്കപ്പുറം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായി ഇടപെടണം. നിയമസഭയില്‍ സെഞ്ച്വറി തികയ്‌ക്കാനെന്ന പേരില്‍ ഒരു ഉപതെരഞ്ഞെടുപ്പില്‍ കാണിച്ചതിന്റെ നൂറിലൊരംശം താത്പര്യം പൊതുവിദ്യാഭ്യാസത്തിന്റെയും മറ്റും കാര്യത്തില്‍ ഈ ഭരണാധികാരികള്‍ പ്രകടിപ്പിക്കുമെങ്കില്‍ പിഞ്ചുകുട്ടികളെ മരണത്തിന് വിട്ടുകൊടുക്കുന്ന ഭക്ഷ്യവിഷബാധപോലുള്ള പ്രശ്‌നങ്ങള്‍ ഒരിക്കലും സംഭവിക്കുകയില്ല.

Tags: keralaകേരള സര്‍ക്കാര്‍schoolsFood Poison
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.