Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

‘വ്യാജപട്ടയവും സ്വകാര്യ വ്യക്തിയും’: മൂന്നാര്‍ ടൗണിലെ ഒന്നരയേക്കര്‍ ഭൂമി തിരിച്ച് പിടിക്കാന്‍ കളക്ടറുടെ ഉത്തരവ്

ഇത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ദേവികുളം സബ് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൂന്നാര്‍ കെഡിഎച്ച് വില്ലേജിലെ സര്‍വെ നമ്പര്‍ 912ല്‍പ്പെട്ട പഴയമൂന്നാര്‍ ഉള്‍പ്പെടുന്ന ടൗണ്‍ പ്രദേശത്തെ ഒന്നരയേക്കര്‍ ഭൂമിയാണ് കൈയേറി രവീന്ദ്രന്‍ പട്ടയങ്ങളുണ്ടാക്കി സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തില്‍ അനുഭവിച്ച് വന്നിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2022, 09:05 pm IST
in Idukki

മൂന്നാര്‍: മൂന്നാര്‍ ടൗണില്‍ വ്യാജപട്ടയം ചമച്ച് കൈവശം വച്ചിരുന്ന ഒന്നരയേക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉത്തരവിട്ടു. നേരത്തെ റദ്ദാക്കിയത് കൂടാതെ സമീപത്തെ മറ്റ് പതിനൊന്ന് പട്ടങ്ങള്‍ കൂടി റദ്ദാക്കാന്‍ നിര്‍ദ്ദേശമുണ്ട്.

ഇത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ദേവികുളം സബ് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൂന്നാര്‍ കെഡിഎച്ച് വില്ലേജിലെ സര്‍വെ നമ്പര്‍ 912ല്‍പ്പെട്ട പഴയമൂന്നാര്‍ ഉള്‍പ്പെടുന്ന ടൗണ്‍ പ്രദേശത്തെ ഒന്നരയേക്കര്‍ ഭൂമിയാണ് കൈയേറി രവീന്ദ്രന്‍ പട്ടയങ്ങളുണ്ടാക്കി സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തില്‍ അനുഭവിച്ച് വന്നിരുന്നത്. 1957ല്‍ കോട്ടയം ജില്ലാ കളക്ടറാണ് ഈ സ്ഥലം ഉള്‍പ്പെടുന്ന 500 ഏക്കര്‍ ഭൂമി കണ്ണന്‍ ദേവന്‍ കമ്പനിയില്‍ നിന്ന് ഏറ്റെടുത്തത്.

സര്‍ക്കാര്‍ ആവശ്യത്തിനായി ഏറ്റെടുത്ത ഭൂമി പിന്നീട് സ്വകാര്യ വ്യക്തി കൈവശം വെച്ച് ഉപയോഗിച്ച് വരികയായിരുന്നു. 40 വര്‍ഷം മുമ്പ് ഈ ഭൂമി സാമൂഹ്യ വനവത്കരണത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്തു. പിന്നീട് വനവത്കരണം നടക്കാതെ വന്നതോടെ മരിയദാസ് എന്നയാള്‍ ഇത് കൈവശപ്പെടുത്തി തന്റെ ബന്ധുക്കളുടേയും ജോലിക്കാരുടേയും പേരില്‍  രവീന്ദ്രന്‍ 15 പട്ടയം തരപ്പെടുത്തി കൈവശം വച്ച് വരികയായിരുന്നു. ഇതില്‍ ഒരു പട്ടയത്തിന് മാത്രമാണ് നടപടി ക്രമങ്ങള്‍ പോലും പാലിച്ചിരുന്നത്. ഈ വിഷയത്തില്‍ ആദ്യം കൈവശം വച്ചിരുന്ന വ്യക്തിയുടെ അനന്തര അവകാശി ഇക്കാനഗര്‍ പുത്തന്‍വീട്ടില്‍ ബിനു പാപ്പച്ചന്‍ 2017ല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയോ തനിക്ക് വിട്ടുനല്‍കുകയോ ചെയ്യണമെന്നായിരുന്നു ആവശ്യം.

2018ലെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അന്നത്തെ സബ്കളക്ടര്‍ ആയിരുന്ന ഡോ. രേണുരാജ് നാല് പട്ടയങ്ങള്‍ റദ്ദ് ചെയ്തിരുന്നു. ഇതിനെതിരെ പട്ടയ ഉടമകള്‍ ജില്ലാ കളക്ടറെ സമീപിച്ചിരുന്നു. മരിയദാസിന്റെ മകന്‍ സുരേഷ് ഹൈക്കോടതിയെയും സമീപിച്ചെങ്കിലും കോടതി ജില്ലാ കളക്ടര്‍ക്ക് വിഷയം കൈമാറി. വിശദമായ പരിശോധനയില്‍ ഇവരുടെ അപ്പീലുകള്‍ തള്ളുകയും മറ്റ് 11 പട്ടയം കൂടി റദ്ദാക്കി ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കുകയും ആയിരുന്നു. റദ്ദാക്കിയ നാല്പട്ടയത്തിന്റെ ഉടമകള്‍ ശരിയായ അവകാശികള്‍ അല്ലെന്നും കണ്ടെത്തലുണ്ട്. ഇതില്‍ മൂന്നുപേര്‍ ഇപ്പോള്‍ ഭൂമി കൈവശം വെച്ചിരിക്കുന്ന ആളുടെ ബന്ധുക്കള്‍ ആണെന്നും മറ്റൊരാള്‍ ഒരു സ്ത്രീയാണെന്നും അവരുടെ പേരില്‍ പട്ടയമുണ്ടെന്ന കാര്യം അവര്‍ക്കറിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേ സമയം രവീന്ദ്രനെതിരെയും ഫയല്‍ കൈകര്യം ചെയ്ത വില്ലേജ് അസി. എതിരേയും റിപ്പോര്‍ട്ടില്‍ ഗുരുതരമായ പരാമര്‍ശങ്ങളുണ്ട്.

ഓരോ പട്ടയങ്ങളെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്താനും തഹസില്‍ദാര്‍ പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കി സബ് കളക്ടര്‍ക്ക് കൈമാറണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട. ഈ സ്ഥലത്തിന് നിലവില്‍ അന്‍പത് കോടിയോളം രൂപ വിപണി വില വരുമെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ കണക്ക്.

Tags: landകളക്ടര്‍വ്യാജംദേവികുളം സബ് കളക്ടര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഭൂനിയമങ്ങള്‍ ലംഘിച്ചു: ഇടപാടുകള്‍ റദ്ദാക്കി ലാന്‍ഡ് ബോര്‍ഡ്

പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍, വാര്‍ഡ് മെമ്പര്‍ സിജി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ജെസിബിയുമായി വെന്നിമല ക്ഷേത്ര ഭൂമി കയ്യേറാന്‍ എത്തിയ സംഘത്തെ വിശ്വാസികള്‍ തടയുന്നു
Kerala

വെന്നിമല ക്ഷേത്രഭൂമി കയ്യേറാന്‍ സിപിഎമ്മും കോണ്‍ഗ്രസും; പ്രതിഷേധം വ്യാപകം

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

Kerala

റവന്യൂ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന, കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍

Ernakulam

സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡ്: എച്ച്.എം.ടിയുടേയും എന്‍.എ.ഡിയുടേയും ഭൂമി കൈമാറി, നിര്‍മ്മാണതടസം നീങ്ങി

പുതിയ വാര്‍ത്തകള്‍

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.