Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കൊടുംഭീകരവാദിക്ക് ഇത് ജീവിതാന്ത്യം

ഭീകരര്‍ അഴിഞ്ഞാടിയിരുന്ന യാസിന്‍ മാലിക്കുമാരുടെ സ്വന്തം കശ്മീര്‍ ഇനിയൊരിക്കലും തിരിച്ചുവരാന്‍ പോകുന്നില്ല. യാസിന് ജീവിതാന്ത്യംവരെ തടവുശിക്ഷ ലഭിച്ചത് കശ്മീര്‍ ഭീകരവാദികള്‍ക്കും അവരുടെ കൂട്ടാളികള്‍ക്കുമുള്ള കനത്ത തിരിച്ചടിയാണ്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 28, 2022, 06:00 am IST
inEditorial

കശ്മീര്‍ വിഘടനവാദി നേതാവും കൊടുംഭീകരനുമായ യാസിന്‍ മാലിക്കിന് മരണംവരെ തടവുശിക്ഷ വിധിച്ച കോടതിവിധി രാഷ്‌ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഭീകരവാദികൡനിന്ന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറല്ലെന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ്. രാജ്യത്തിനെതിരെ യുദ്ധം ചെയ്തതിനും,

ഭീകരവാദത്തിന് ധനസഹായം നല്‍കിയതിനും കേസെടുത്ത മാലിക്കിന് വധശിക്ഷ നല്‍കണമെന്നാണ് എന്‍ഐഎ വാദിച്ചത്. ആറ് വകുപ്പുകളിലായി രണ്ട് ജീവപര്യന്തവും നാല്‍പത്തിയഞ്ച് വര്‍ഷം തടവും പിഴയും ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെങ്കിലും ജീവപര്യന്തമെന്നാല്‍ ജീവിതാന്ത്യംവരെയാണെന്ന് കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ‘താഴ്‌വരയിലെ മനുഷ്യപ്പിശാച്’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ ഇസ്ലാമിക ഭീകരവാദി ഇനി പുറംലോകം കാണില്ലെന്ന് ഉറപ്പാണ്. തനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളൊന്നും നിഷേധിക്കാതിരുന്ന യാസിന്‍, താന്‍ ഭീകരപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും സമ്മതിക്കുകയുണ്ടായി. എന്നാല്‍ ഇരുപത്തിയെട്ടു വര്‍ഷമായി അക്രമപ്രവര്‍ത്തനങ്ങളൊന്നും നടത്താതെ സമാധാനത്തിന്റെ മാര്‍ഗത്തിലായിരുന്നുവെന്ന് കോടതിയെ ധരിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

പാക്കിസ്ഥാന്റെ പിന്തുണയോടെ രൂപീകരിക്കപ്പെട്ട ജെകെഎല്‍എഫ് എന്ന വിഘടനവാദ സംഘടനയുടെ തലവനായ യാസിന്‍ മാലിക് കശ്മീരിലെ ഹിന്ദുവിരുദ്ധ ഹിംസയുടെ ആള്‍രൂപമായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് മോദി സര്‍ക്കാര്‍ ഈ സംഘടനയെ നിരോധിച്ചു. 1990കളില്‍ കശ്മീരിലെ ഹിന്ദുക്കളുടെ വംശഹത്യക്ക് നേതൃത്വം നല്‍കിയ പ്രമുഖനായിരുന്നു യാസിന്‍. കശ്മീര്‍ രാഷ്‌ട്രീയത്തില്‍ സജീവമായിരുന്ന യാസിന്‍ കേന്ദ്രമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സെയ്ദിന്റെ മകള്‍ റൂബിയയെ തട്ടിക്കൊണ്ടുപോയതിലും അഞ്ച് വ്യോമസേനാംഗങ്ങളെ കൊലപ്പെടുത്തിയ കേസിലും ആരോപണവിധേയനായി. വിഘടനവാദി നേതാവ് മഖ്ബൂല്‍ ഭട്ടിന് വധശിക്ഷ വിധിച്ച ജസ്റ്റിസ് നീലകണ്ഠ ഗഞ്ജുവിനെ കൊലപ്പെടുത്തിയതിലും ശ്രീനഗറിലെ ദൂരദര്‍ശന്‍ ഡയറക്ടറായിരുന്ന ലാസ കൗളിനെ കൊലപ്പെടുത്തിയതിലും യാസിന് പങ്കുണ്ടായിരുന്നു. ഇങ്ങനെയൊക്കെയായിരുന്നിട്ടും സമാധാനത്തിന്റെ വക്താവ് ചമയാനും, സംഭാഷണത്തിന്റെ ഭാഗമാവാനുംയാസിന് കഴിഞ്ഞതാണ് വിരോധാഭാസം. കേന്ദ്രം ഭരിച്ച ബിജെപിയിതര സര്‍ക്കാരുകളും ലെഫ്റ്റ് ലിബറല്‍ മാധ്യമങ്ങളും യാസിനെ കശ്മീരിന്റെ വിമോചകനായി അവതരിപ്പിച്ചു. പാക്കിസ്ഥാനില്‍നിന്ന് പണം കൈപ്പറ്റി ആ രാജ്യത്തിന്റെ നിര്‍ദ്ദേശപ്രകാരം കശ്മീരിനെ ഭാരതത്തില്‍നിന്ന് അടര്‍ത്തിമാറ്റാന്‍ ശ്രമിച്ച ഈ ഭീകരവാദിക്ക് ഭാരതവിരുദ്ധ പ്രചാരണം നടത്താന്‍ പോലും ചില മാധ്യമങ്ങള്‍ വേദിയൊരുക്കി. ഇയാള്‍ ചെയ്ത കൊടുംപാതകങ്ങളെ വെള്ളപൂശി കശ്മീര്‍ സമാധാന പ്രക്രിയയുടെ മുഖ്യപങ്കാളിയായി അവതരിപ്പിക്കുകയും ചെയ്തു.

കശ്മീര്‍ നേതാക്കളെ വിശ്വാസത്തിലെടുക്കുന്നതിന്റെ ഭാഗമായി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, യാസിനെ ദല്‍ഹിയിലേക്ക് വിളിച്ചുവരുത്തി ഔദ്യോഗിക വസതിയില്‍ ചര്‍ച്ച  നടത്തുകയുണ്ടായി. കോണ്‍ഗ്രസ് ഭരണകാലത്ത് ഈ ഭീകരന്‍ സംരക്ഷിക്കപ്പെട്ടതിന്റെ നേര്‍ചിത്രമാണിത്. യാസിനുമായി സന്തോഷം പങ്കിടുന്ന മന്‍മോഹന്റെ ചിത്രം രാജ്യസ്‌നേഹികള്‍ക്കും സമാധാനപ്രേമികള്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഹവാല പണം സ്വീകരിച്ച് കശ്മീര്‍ ഭീകരവാദികളെ സഹായിച്ചതിന് 2019 ല്‍ യാസിന്‍ മാലിക്കിനെ എന്‍ഐഎ അറസ്റ്റുചെയ്തപ്പോള്‍ കശ്മീരിലെ രാഷ്‌ട്രീയ നേതാക്കള്‍ പലരും അതിനെതിരെ രംഗത്തുവരികയുണ്ടായി. യാസിനെ ഉടന്‍ മോചിപ്പിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. പാക്കിസ്ഥാനിലെ ഭരണാധികാരികളില്‍നിന്നും, ബുദ്ധിജീവികളായി അറിയപ്പെടുന്നവരില്‍നിന്നും നിര്‍ലോഭമായി പിന്തുണ ലഭിച്ച യാസിനുമായി അരുന്ധതി റോയിയെപ്പോലുള്ളവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. യാസിന് വധശിക്ഷ നല്‍കണമെന്ന് വിചാരണക്കോടതിയില്‍ എന്‍ഐഎ ആവശ്യപ്പെട്ടപ്പോള്‍ പാക് മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ഖാനും മറ്റും പറഞ്ഞത് ഇയാളെ ഉടന്‍ മോചിപ്പിക്കണമെന്നാണ്. ആകാര്‍ പട്ടേലിനെപ്പോലുള്ള ‘മനുഷ്യാവകാശ രക്ഷസ്സുകളും’ യാസിനുവേണ്ടി രംഗത്തുവന്നിട്ടുണ്ട്. കാലം മാറിയത് ഇവര്‍ ഉള്‍ക്കൊള്ളുന്നില്ല. ഭീകരര്‍ അഴിഞ്ഞാടിയിരുന്ന യാസിന്‍ മാലിക്കുമാരുടെ സ്വന്തം കശ്മീര്‍ ഇനിയൊരിക്കലും തിരിച്ചുവരാന്‍ പോകുന്നില്ല. യാസിന് ജീവിതാന്ത്യംവരെ തടവുശിക്ഷ ലഭിച്ചത് കശ്മീര്‍ ഭീകരവാദികള്‍ക്കും അവരുടെ കൂട്ടാളികള്‍ക്കുമുള്ള കനത്ത തിരിച്ചടിയാണ്.

Tags: indiaterrorism
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

India

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

World

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

World

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.