Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കൊടുംഭീകരവാദിക്ക് ഇത് ജീവിതാന്ത്യം

ഭീകരര്‍ അഴിഞ്ഞാടിയിരുന്ന യാസിന്‍ മാലിക്കുമാരുടെ സ്വന്തം കശ്മീര്‍ ഇനിയൊരിക്കലും തിരിച്ചുവരാന്‍ പോകുന്നില്ല. യാസിന് ജീവിതാന്ത്യംവരെ തടവുശിക്ഷ ലഭിച്ചത് കശ്മീര്‍ ഭീകരവാദികള്‍ക്കും അവരുടെ കൂട്ടാളികള്‍ക്കുമുള്ള കനത്ത തിരിച്ചടിയാണ്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 28, 2022, 06:00 am IST
in Editorial

കശ്മീര്‍ വിഘടനവാദി നേതാവും കൊടുംഭീകരനുമായ യാസിന്‍ മാലിക്കിന് മരണംവരെ തടവുശിക്ഷ വിധിച്ച കോടതിവിധി രാഷ്‌ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഭീകരവാദികൡനിന്ന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറല്ലെന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ്. രാജ്യത്തിനെതിരെ യുദ്ധം ചെയ്തതിനും,

ഭീകരവാദത്തിന് ധനസഹായം നല്‍കിയതിനും കേസെടുത്ത മാലിക്കിന് വധശിക്ഷ നല്‍കണമെന്നാണ് എന്‍ഐഎ വാദിച്ചത്. ആറ് വകുപ്പുകളിലായി രണ്ട് ജീവപര്യന്തവും നാല്‍പത്തിയഞ്ച് വര്‍ഷം തടവും പിഴയും ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെങ്കിലും ജീവപര്യന്തമെന്നാല്‍ ജീവിതാന്ത്യംവരെയാണെന്ന് കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ‘താഴ്‌വരയിലെ മനുഷ്യപ്പിശാച്’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ ഇസ്ലാമിക ഭീകരവാദി ഇനി പുറംലോകം കാണില്ലെന്ന് ഉറപ്പാണ്. തനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളൊന്നും നിഷേധിക്കാതിരുന്ന യാസിന്‍, താന്‍ ഭീകരപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും സമ്മതിക്കുകയുണ്ടായി. എന്നാല്‍ ഇരുപത്തിയെട്ടു വര്‍ഷമായി അക്രമപ്രവര്‍ത്തനങ്ങളൊന്നും നടത്താതെ സമാധാനത്തിന്റെ മാര്‍ഗത്തിലായിരുന്നുവെന്ന് കോടതിയെ ധരിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

പാക്കിസ്ഥാന്റെ പിന്തുണയോടെ രൂപീകരിക്കപ്പെട്ട ജെകെഎല്‍എഫ് എന്ന വിഘടനവാദ സംഘടനയുടെ തലവനായ യാസിന്‍ മാലിക് കശ്മീരിലെ ഹിന്ദുവിരുദ്ധ ഹിംസയുടെ ആള്‍രൂപമായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് മോദി സര്‍ക്കാര്‍ ഈ സംഘടനയെ നിരോധിച്ചു. 1990കളില്‍ കശ്മീരിലെ ഹിന്ദുക്കളുടെ വംശഹത്യക്ക് നേതൃത്വം നല്‍കിയ പ്രമുഖനായിരുന്നു യാസിന്‍. കശ്മീര്‍ രാഷ്‌ട്രീയത്തില്‍ സജീവമായിരുന്ന യാസിന്‍ കേന്ദ്രമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സെയ്ദിന്റെ മകള്‍ റൂബിയയെ തട്ടിക്കൊണ്ടുപോയതിലും അഞ്ച് വ്യോമസേനാംഗങ്ങളെ കൊലപ്പെടുത്തിയ കേസിലും ആരോപണവിധേയനായി. വിഘടനവാദി നേതാവ് മഖ്ബൂല്‍ ഭട്ടിന് വധശിക്ഷ വിധിച്ച ജസ്റ്റിസ് നീലകണ്ഠ ഗഞ്ജുവിനെ കൊലപ്പെടുത്തിയതിലും ശ്രീനഗറിലെ ദൂരദര്‍ശന്‍ ഡയറക്ടറായിരുന്ന ലാസ കൗളിനെ കൊലപ്പെടുത്തിയതിലും യാസിന് പങ്കുണ്ടായിരുന്നു. ഇങ്ങനെയൊക്കെയായിരുന്നിട്ടും സമാധാനത്തിന്റെ വക്താവ് ചമയാനും, സംഭാഷണത്തിന്റെ ഭാഗമാവാനുംയാസിന് കഴിഞ്ഞതാണ് വിരോധാഭാസം. കേന്ദ്രം ഭരിച്ച ബിജെപിയിതര സര്‍ക്കാരുകളും ലെഫ്റ്റ് ലിബറല്‍ മാധ്യമങ്ങളും യാസിനെ കശ്മീരിന്റെ വിമോചകനായി അവതരിപ്പിച്ചു. പാക്കിസ്ഥാനില്‍നിന്ന് പണം കൈപ്പറ്റി ആ രാജ്യത്തിന്റെ നിര്‍ദ്ദേശപ്രകാരം കശ്മീരിനെ ഭാരതത്തില്‍നിന്ന് അടര്‍ത്തിമാറ്റാന്‍ ശ്രമിച്ച ഈ ഭീകരവാദിക്ക് ഭാരതവിരുദ്ധ പ്രചാരണം നടത്താന്‍ പോലും ചില മാധ്യമങ്ങള്‍ വേദിയൊരുക്കി. ഇയാള്‍ ചെയ്ത കൊടുംപാതകങ്ങളെ വെള്ളപൂശി കശ്മീര്‍ സമാധാന പ്രക്രിയയുടെ മുഖ്യപങ്കാളിയായി അവതരിപ്പിക്കുകയും ചെയ്തു.

കശ്മീര്‍ നേതാക്കളെ വിശ്വാസത്തിലെടുക്കുന്നതിന്റെ ഭാഗമായി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, യാസിനെ ദല്‍ഹിയിലേക്ക് വിളിച്ചുവരുത്തി ഔദ്യോഗിക വസതിയില്‍ ചര്‍ച്ച  നടത്തുകയുണ്ടായി. കോണ്‍ഗ്രസ് ഭരണകാലത്ത് ഈ ഭീകരന്‍ സംരക്ഷിക്കപ്പെട്ടതിന്റെ നേര്‍ചിത്രമാണിത്. യാസിനുമായി സന്തോഷം പങ്കിടുന്ന മന്‍മോഹന്റെ ചിത്രം രാജ്യസ്‌നേഹികള്‍ക്കും സമാധാനപ്രേമികള്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഹവാല പണം സ്വീകരിച്ച് കശ്മീര്‍ ഭീകരവാദികളെ സഹായിച്ചതിന് 2019 ല്‍ യാസിന്‍ മാലിക്കിനെ എന്‍ഐഎ അറസ്റ്റുചെയ്തപ്പോള്‍ കശ്മീരിലെ രാഷ്‌ട്രീയ നേതാക്കള്‍ പലരും അതിനെതിരെ രംഗത്തുവരികയുണ്ടായി. യാസിനെ ഉടന്‍ മോചിപ്പിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. പാക്കിസ്ഥാനിലെ ഭരണാധികാരികളില്‍നിന്നും, ബുദ്ധിജീവികളായി അറിയപ്പെടുന്നവരില്‍നിന്നും നിര്‍ലോഭമായി പിന്തുണ ലഭിച്ച യാസിനുമായി അരുന്ധതി റോയിയെപ്പോലുള്ളവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. യാസിന് വധശിക്ഷ നല്‍കണമെന്ന് വിചാരണക്കോടതിയില്‍ എന്‍ഐഎ ആവശ്യപ്പെട്ടപ്പോള്‍ പാക് മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ഖാനും മറ്റും പറഞ്ഞത് ഇയാളെ ഉടന്‍ മോചിപ്പിക്കണമെന്നാണ്. ആകാര്‍ പട്ടേലിനെപ്പോലുള്ള ‘മനുഷ്യാവകാശ രക്ഷസ്സുകളും’ യാസിനുവേണ്ടി രംഗത്തുവന്നിട്ടുണ്ട്. കാലം മാറിയത് ഇവര്‍ ഉള്‍ക്കൊള്ളുന്നില്ല. ഭീകരര്‍ അഴിഞ്ഞാടിയിരുന്ന യാസിന്‍ മാലിക്കുമാരുടെ സ്വന്തം കശ്മീര്‍ ഇനിയൊരിക്കലും തിരിച്ചുവരാന്‍ പോകുന്നില്ല. യാസിന് ജീവിതാന്ത്യംവരെ തടവുശിക്ഷ ലഭിച്ചത് കശ്മീര്‍ ഭീകരവാദികള്‍ക്കും അവരുടെ കൂട്ടാളികള്‍ക്കുമുള്ള കനത്ത തിരിച്ചടിയാണ്.

Tags: indiaterrorism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ധു നദീജല കരാർ : ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി ഇന്ത്യ ; രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടു കളിക്കരുതെന്ന് താക്കീത്

India

ഭാവിലോകത്തെ നയിക്കുക ഭാരതം: ക്രിസ്റ്റഫര്‍ ലാന്‍ഡോ

India

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

News

അതിർത്തി പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് നേപ്പാൾ ഭാരതത്തോട് പറയുന്നു

India

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ സൈനികതന്ത്രത്തിലെ അഞ്ച് സുപ്രധാന മാറ്റങ്ങള്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.