Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അറ്റകുറ്റപ്പണിയുടെ മറവില്‍ ഏനാമാവ് റഗുലേറ്ററിലെ മോട്ടോര്‍ കടത്തിയതായി സംശയം; പ്രളയഭീതിയിൽ ഒരു പ്രദേശത്തെ ജനങ്ങള്‍ മുഴുവന്‍ ഭീതിയിൽ

ഉപ്പുവെള്ളം കൃഷിയിടങ്ങളിലേക്ക് കയറാതിരിക്കാനും, മഴമൂലം ഒഴുകിവരുന്ന അധികജലം കടലിലേക്ക് ഒഴുക്കിക്കളയാനും വേണ്ടിയാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏനാമാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നടപ്പിലാക്കിയത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 24, 2022, 11:42 am IST
in Thrissur
ഏനാമാവ് റഗുലേറ്ററിന് മുകള്‍വശം മോട്ടോറുകള്‍ സ്ഥാപിച്ചിരുന്ന സ്ഥലം

ഏനാമാവ് റഗുലേറ്ററിന് മുകള്‍വശം മോട്ടോറുകള്‍ സ്ഥാപിച്ചിരുന്ന സ്ഥലം

കാഞ്ഞാണി: അറ്റകുറ്റപ്പണിക്കെന്ന് പറഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറിഗേഷന്‍ അധികൃതര്‍ അഴിച്ചുകൊണ്ടു പോയ ഏനാമാവ് റഗുലേറ്ററിലെ ഷട്ടറുകള്‍ ഉയര്‍ത്താനുള്ള മോട്ടോറുകള്‍ എവിടെയെന്ന ചോദ്യവുമായി തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ രംഗത്ത്. റഗുലേറ്റര്‍ വികസനത്തിന് കോടികള്‍ അനുവദിച്ചെന്ന് പറഞ്ഞവരോട് നന്നാക്കാന്‍ കൊണ്ടുപോയ മോട്ടോറുകളെ കുറിച്ച് ചോദിച്ചാല്‍ മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഏനാമാവ് റഗുലേറ്റര്‍ പരിസരത്ത് രൂപപ്പെട്ട ഗര്‍ത്തവും റോഡ് തകര്‍ന്ന പ്രദേശവും സന്ദര്‍ശിച്ചതായിരുന്നു ജോസ് വള്ളൂര്‍.  

ഇറിഗേഷന്‍ അധികൃതരുടെ ഗുരുതരമായ കൃത്യവിലോപം കൊണ്ട് ഒരു പ്രദേശത്തെ ജനങ്ങള്‍ മുഴുവന്‍ ഭീതിയിലായിരിക്കുകയാണ്. ഇതുമൂലം 50 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. ഉപ്പുവെള്ളം കൃഷിയിടങ്ങളിലേക്ക് കയറാതിരിക്കാനും, മഴമൂലം ഒഴുകിവരുന്ന അധികജലം കടലിലേക്ക് ഒഴുക്കിക്കളയാനും വേണ്ടിയാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏനാമാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നടപ്പിലാക്കിയത്. വളയംകെട്ട് സംരക്ഷിക്കുന്ന ഇറിഗേഷന്‍ അധികൃതര്‍ തന്നിഷ്ട പ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും ജോസ് വള്ളൂര്‍ പറഞ്ഞു. ഡിസിസി സെക്രട്ടറി കെ.കെ. ബാബു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി.ജി. അശോകന്‍, വെങ്കിടങ്ങ് മണ്ഡലം പ്രസിഡന്റ് മണികണ്ഠന്‍ മഞ്ചറമ്പത്ത്, മണലൂര്‍ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എം.വി. അരുണ്‍ എന്നിവര്‍ ഡിസിസി പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.

അറ്റകുറ്റപ്പണിയുടെ പേരില്‍ തട്ടിപ്പ്

2018 ലെ പ്രളയ സമയത്ത് ഏനാമാവ് റഗുലേറ്ററിലെ ഷട്ടറുകള്‍ ഉയര്‍ത്താനുള്ള ശ്രമം വിഫലമായത് യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തത് മൂലമാണെന്ന് തെളിഞ്ഞിരുന്നു. ഷട്ടറുകള്‍ ഓരോന്നായി ഉയര്‍ത്തി പ്രളയജലം ഒഴുക്കി കളയാന്‍ നോക്കിയപ്പോള്‍ ഷട്ടര്‍ ഉയര്‍ത്താനുള്ള മോട്ടോറുകള്‍ അറ്റകുറ്റപ്പണിക്കെന്നും പറഞ്ഞ് ഉദ്യോഗസ്ഥര്‍ അഴിച്ചുകൊണ്ടുപോയതു മൂലം കൈകൊണ്ട് തിരിച്ചാണ് ഓരോ ഷട്ടറും ഉയര്‍ത്തിയത്. മോട്ടോര്‍ ഇല്ലാത്തതിനാല്‍ രണ്ടര മണിക്കൂര്‍ വേണം ഓരോ ഷട്ടറും കൈ കൊണ്ട് ഉയര്‍ത്താന്‍. ഇത് മൂലം അടിയന്തര ഘട്ടങ്ങളില്‍ പ്രതിസന്ധി നേരിട്ടിരുന്നു. 16 മോട്ടോറുകളാണ് ഇവിടെ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പേ അഴിച്ചുകൊണ്ടുപോയതെന്നു റഗുലേറ്റിലെ ജീവനക്കാരന്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു.

Tags: ThrissurRegulatorIrigation Office
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

Kerala

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

Kerala

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

Kerala

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala

വടക്കൻ കേരളത്തിൽ ശക്തമായ മഴ; തൃശൂരിൽ മിന്നൽ ചുഴലി, അത്ഭുതകരമായി രക്ഷപ്പെട്ട് സ്കൂൾ കുട്ടികൾ

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.