Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അറ്റകുറ്റപ്പണിയുടെ മറവില്‍ ഏനാമാവ് റഗുലേറ്ററിലെ മോട്ടോര്‍ കടത്തിയതായി സംശയം; പ്രളയഭീതിയിൽ ഒരു പ്രദേശത്തെ ജനങ്ങള്‍ മുഴുവന്‍ ഭീതിയിൽ

ഉപ്പുവെള്ളം കൃഷിയിടങ്ങളിലേക്ക് കയറാതിരിക്കാനും, മഴമൂലം ഒഴുകിവരുന്ന അധികജലം കടലിലേക്ക് ഒഴുക്കിക്കളയാനും വേണ്ടിയാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏനാമാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നടപ്പിലാക്കിയത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 24, 2022, 11:42 am IST
in Thrissur
ഏനാമാവ് റഗുലേറ്ററിന് മുകള്‍വശം മോട്ടോറുകള്‍ സ്ഥാപിച്ചിരുന്ന സ്ഥലം

ഏനാമാവ് റഗുലേറ്ററിന് മുകള്‍വശം മോട്ടോറുകള്‍ സ്ഥാപിച്ചിരുന്ന സ്ഥലം

കാഞ്ഞാണി: അറ്റകുറ്റപ്പണിക്കെന്ന് പറഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറിഗേഷന്‍ അധികൃതര്‍ അഴിച്ചുകൊണ്ടു പോയ ഏനാമാവ് റഗുലേറ്ററിലെ ഷട്ടറുകള്‍ ഉയര്‍ത്താനുള്ള മോട്ടോറുകള്‍ എവിടെയെന്ന ചോദ്യവുമായി തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ രംഗത്ത്. റഗുലേറ്റര്‍ വികസനത്തിന് കോടികള്‍ അനുവദിച്ചെന്ന് പറഞ്ഞവരോട് നന്നാക്കാന്‍ കൊണ്ടുപോയ മോട്ടോറുകളെ കുറിച്ച് ചോദിച്ചാല്‍ മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഏനാമാവ് റഗുലേറ്റര്‍ പരിസരത്ത് രൂപപ്പെട്ട ഗര്‍ത്തവും റോഡ് തകര്‍ന്ന പ്രദേശവും സന്ദര്‍ശിച്ചതായിരുന്നു ജോസ് വള്ളൂര്‍.  

ഇറിഗേഷന്‍ അധികൃതരുടെ ഗുരുതരമായ കൃത്യവിലോപം കൊണ്ട് ഒരു പ്രദേശത്തെ ജനങ്ങള്‍ മുഴുവന്‍ ഭീതിയിലായിരിക്കുകയാണ്. ഇതുമൂലം 50 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. ഉപ്പുവെള്ളം കൃഷിയിടങ്ങളിലേക്ക് കയറാതിരിക്കാനും, മഴമൂലം ഒഴുകിവരുന്ന അധികജലം കടലിലേക്ക് ഒഴുക്കിക്കളയാനും വേണ്ടിയാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏനാമാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നടപ്പിലാക്കിയത്. വളയംകെട്ട് സംരക്ഷിക്കുന്ന ഇറിഗേഷന്‍ അധികൃതര്‍ തന്നിഷ്ട പ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും ജോസ് വള്ളൂര്‍ പറഞ്ഞു. ഡിസിസി സെക്രട്ടറി കെ.കെ. ബാബു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി.ജി. അശോകന്‍, വെങ്കിടങ്ങ് മണ്ഡലം പ്രസിഡന്റ് മണികണ്ഠന്‍ മഞ്ചറമ്പത്ത്, മണലൂര്‍ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എം.വി. അരുണ്‍ എന്നിവര്‍ ഡിസിസി പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.

അറ്റകുറ്റപ്പണിയുടെ പേരില്‍ തട്ടിപ്പ്

2018 ലെ പ്രളയ സമയത്ത് ഏനാമാവ് റഗുലേറ്ററിലെ ഷട്ടറുകള്‍ ഉയര്‍ത്താനുള്ള ശ്രമം വിഫലമായത് യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തത് മൂലമാണെന്ന് തെളിഞ്ഞിരുന്നു. ഷട്ടറുകള്‍ ഓരോന്നായി ഉയര്‍ത്തി പ്രളയജലം ഒഴുക്കി കളയാന്‍ നോക്കിയപ്പോള്‍ ഷട്ടര്‍ ഉയര്‍ത്താനുള്ള മോട്ടോറുകള്‍ അറ്റകുറ്റപ്പണിക്കെന്നും പറഞ്ഞ് ഉദ്യോഗസ്ഥര്‍ അഴിച്ചുകൊണ്ടുപോയതു മൂലം കൈകൊണ്ട് തിരിച്ചാണ് ഓരോ ഷട്ടറും ഉയര്‍ത്തിയത്. മോട്ടോര്‍ ഇല്ലാത്തതിനാല്‍ രണ്ടര മണിക്കൂര്‍ വേണം ഓരോ ഷട്ടറും കൈ കൊണ്ട് ഉയര്‍ത്താന്‍. ഇത് മൂലം അടിയന്തര ഘട്ടങ്ങളില്‍ പ്രതിസന്ധി നേരിട്ടിരുന്നു. 16 മോട്ടോറുകളാണ് ഇവിടെ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പേ അഴിച്ചുകൊണ്ടുപോയതെന്നു റഗുലേറ്റിലെ ജീവനക്കാരന്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു.

Tags: ThrissurRegulatorIrigation Office
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

Kerala

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

Kerala

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

Kerala

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

പുതിയ വാര്‍ത്തകള്‍

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.