Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലാരിവട്ടത്തും ബസ് ടെര്‍മിനലിലും ഐഐടി; കൂളിമാട് പാലത്തില്‍ അന്വേഷണത്തിന് കിഫ്ബി

കോഴിക്കോട്ട്, ചാലിയാറിന് കുറുകേ കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കാന്‍ നിര്‍മിച്ച പാലം പണിനടക്കവേ തകര്‍ന്നുവീണു. പാലം പൂര്‍ത്തിയായി ഗതാഗതം നടക്കവേ ആയിരുന്നെങ്കില്‍ വന്‍ ദുരന്തമായേനെ. പക്ഷേ, വീഴ്ച അന്വേഷിക്കുന്നത് കിഫ്ബി സംഘം, കോഴിക്കോട് ബസ് ടെര്‍മിനല്‍ പൊളിക്കണമെന്ന് റിപ്പോര്‍ട്ടുണ്ടാക്കാനും സര്‍ക്കാര്‍ ഐഐടിയെ കൊണ്ടുവന്നിരുന്നു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
May 21, 2022, 06:00 am IST
in Kerala

കോഴിക്കോട്: പാലാരിവട്ടത്ത് മേല്‍പ്പാലം തകര്‍ന്നു വീണില്ല. നിര്‍മിച്ച കമ്പനിതന്നെയാണ് നിര്‍മാണത്തില്‍ പിഴവുകണ്ടെത്തിയത്. പക്ഷേ പരിശോധിക്കാന്‍ മദ്രാസില്‍നിന്ന് ഐഐടി സംഘത്തെ കൊണ്ടുവന്നു.

കോഴിക്കോട്ട്, ചാലിയാറിന് കുറുകേ കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കാന്‍ നിര്‍മിച്ച പാലം പണിനടക്കവേ തകര്‍ന്നുവീണു. പാലം പൂര്‍ത്തിയായി ഗതാഗതം നടക്കവേ ആയിരുന്നെങ്കില്‍ വന്‍ ദുരന്തമായേനെ. പക്ഷേ, വീഴ്ച അന്വേഷിക്കുന്നത് കിഫ്ബി സംഘം, കോഴിക്കോട് ബസ് ടെര്‍മിനല്‍ പൊളിക്കണമെന്ന് റിപ്പോര്‍ട്ടുണ്ടാക്കാനും സര്‍ക്കാര്‍ ഐഐടിയെ കൊണ്ടുവന്നിരുന്നു.

പാലാരിവട്ടം പാലം പണിയാന്‍ നിശ്ചയിച്ചത് എല്‍ഡിഎഫ് ഭരണകാലത്തില്‍, പണി പൂര്‍ത്തീകരിച്ചത് യുഡിഎഫ് ഭരണത്തില്‍, ഉദ്ഘാടനം ചെയ്തത് എല്‍ഡിഎഫിന്റെ പിണറായി സര്‍ക്കാര്‍. പാലാരിവട്ടത്തെ കരാര്‍ കേരളത്തിനുപുറത്തുള്ള ആര്‍ഡിഎസ് കമ്പനിക്കായിരുന്നു. കൂളിമാട് പാലം പണി ചില ഉന്നത നേതാക്കള്‍ക്ക് ബിനാമി പങ്കാളിത്തം ഉണ്ടെന്നുപറയപ്പെടുന്ന ഊരാളുങ്കല്‍ സൊസൈറ്റിക്ക്.

പാലാരിവട്ടത്ത് നിര്‍മാണത്തില്‍ ചെറിയ പിഴവുണ്ടെന്നും അറ്റകുറ്റപ്പണിക്ക് അടച്ചിട്ട് അവസരം നല്കണമെന്നും കമ്പനിആവശ്യപ്പെട്ടത് സര്‍ക്കാര്‍ തള്ളി. പിന്നീട് വിള്ളല്‍ കണ്ടെത്തിയെന്ന പേരില്‍ വിവാദമാക്കി. കരാര്‍കാലത്തെ മന്ത്രിയേയും പൊതുമരാമത്ത് സെക്രട്ടറിയേയും അഴിമതിക്കേസില്‍ പ്രതിയാക്കി. വിജിലന്‍സ് അന്വേഷണത്തിന് തൊട്ടുപിന്നാലേ, അവരുടെ ശിപാര്‍ശ പ്രകാരം മദ്രാസ് ഐഐടി വിദഗ്‌ദ്ധരെക്കൊണ്ട് പരിശോധിപ്പിച്ചു. ഒടുവില്‍ ഇന്ത്യയുടെ ടെക്നോക്രാറ്റ് മെട്രോമാന്‍ ഇ. ശ്രീധരനെക്കൊണ്ട് പരിശോധിപ്പിച്ച് പാലത്തിന് ബലവര്‍ധന നടത്തി. പാലം പണിഞ്ഞകാലത്തെ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരേ ഉള്‍പ്പെടെ കേസ് എടുത്തു.

എന്നാല്‍ കൂളിമാട് പാലം തകര്‍ച്ചയില്‍ ഈ നടപടിക്രമമൊന്നുമുണ്ടായിട്ടില്ല. പാലം തകര്‍ന്നുവീണു. കരാറുകാരുടെ ന്യായീകരണം പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് ഏറ്റുപറയുകയാണ്. കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് ഡയറക്ടറോട് മന്ത്രി റിപ്പോര്‍ട്ട് ചോദിച്ചു. പാലംപണിക്ക് പണം ഒരുക്കിക്കൊടുക്കുക മാത്രമാണ് ഉത്തരവാദിത്തവും അധികാരവുമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ പോലും പ്രഖ്യാപിച്ച കിഫ്ബിയുടെ അസിസ്റ്റന്റ് എന്‍ജിനീയര്‍ അന്വേഷിച്ച് അപകടം നിസ്സാരവത്കരിച്ചു. പിഡബ്ല്യുഡി വിജിലന്‍സ് കൂടുതല്‍ അന്വേഷണം വേണമെന്ന് പറഞ്ഞു. പക്ഷേ, കരാറുകാരന്റെ വിശദീകരണത്തില്‍ വകുപ്പുമന്ത്രിയും സര്‍ക്കാരും തൃപ്തരായിരിക്കുകയാണ്. ഐഐടി മദ്രാസ് വിദഗ്‌ദ്ധര്‍ വരുന്നില്ല!

പിണറായി സര്‍ക്കാര്‍ ആദ്യം അധികാരത്തില്‍ വന്നപ്പോള്‍ പാലാരിവട്ടത്തെ പാലംപൊളി വിവാദമുണ്ടാക്കിയത് യുഡിഎഫിനെ നേരിടാനായിരുന്നു. സമ്മര്‍ദ്ദത്തിലൂടെ മുസ്ലിം ലീഗിനെ വരുതിയിലാക്കാനും, ഊരാളുങ്കല്‍ സൊസൈറ്റിയെന്ന കരാറുകാര്‍ക്ക് ഒത്താശകള്‍ ചെയ്യാനും ഉദ്ദേശ്യമായിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ത്തന്നെ കോഴിക്കോട്ടെ വന്‍കിട നിര്‍മാണ ഇടപാടുകളില്‍ ഒരു നിര്‍മാണക്കമ്പനിയും ചില നേതാക്കളും ചേര്‍ന്ന് കോഴിക്കോട്ട് വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു. അതിന്റെ ഭാഗമായാണ് കോഴിക്കോട് ബസ് ടെര്‍മിനല്‍ നിര്‍മാണത്തില്‍ കുഴപ്പമെന്ന ആരോപണം ഉയര്‍ന്നത്. കുഴപ്പം ഉണ്ടെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആശ്രയിച്ചത് സാങ്കേതിക വിദഗ്‌ദ്ധരായ മദ്രാസ് ഐഐടിയുടെ സഹായമാണ്.

എന്നാല്‍, വന്‍ ദുരന്തമായേക്കുമായിരുന്ന കൂളിമാട് പാലത്തിന്റെ തകര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാനോ പഠിക്കാനോ, വിജിലന്‍സ് സംഘം ആവശ്യപ്പെട്ടിട്ടും മദ്രാസ് ഐഐടിയെ മന്ത്രി വിളിക്കുന്നില്ല.

പാലാരിവട്ടം പാലത്തിന്റെ വിഷയത്തില്‍ വിദഗ്ധാന്വേഷണമാണ് പാലം ഡിസൈനിലെ പ്രശ്നങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് കരാറിലെ കള്ളക്കളികള്‍ പുറത്തുവന്നത്. മന്ത്രിയും വകുപ്പ് സെക്രട്ടറിയും കേസില്‍ പ്രതിയായത്. കൂളിമാട് പാലം തകര്‍ച്ചയില്‍ ‘കിഫ്ബി’യുടേതല്ലാത്ത ഗൗരവമുള്ള ഒരന്വേഷണവും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധവെക്കുന്നത് മന്ത്രിനേരിട്ടിടപെട്ടാണെന്നതാണ് വിചിത്രമായ കാര്യം.

Tags: keralaകേരള സര്‍ക്കാര്‍IITകിഫ്ബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.