Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മതപ്രീണനത്തിലെ നിയമലംഘനം

മറ്റു ചില സംസ്ഥാനങ്ങളിലേതുപോലെ കേരളത്തില്‍ മുസ്ലിങ്ങള്‍ക്ക് പിന്നാക്കാവസ്ഥയില്ലെന്നായിരുന്നു സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞത്. എന്നിട്ടും അതിന്റെ അടിസ്ഥാനത്തില്‍ പാലൊളി കമ്മിറ്റി രൂപീകരിച്ച് മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2022, 06:00 am IST
inEditorial

ഐഎഎസ് കോച്ചിങ്ങിനായുള്ള സ്ഥാപനമായ ഐസിഎസ്ആറിന്റെ മലപ്പുറം ശാഖയില്‍ ആകെയുള്ള സീറ്റില്‍ 50 ശതമാനം മുസ്ലിങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന നടപടി വര്‍ഗീയ പ്രീണനത്തിന്റെ എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നതാണ്. സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന ഈ സ്ഥാപനത്തില്‍ പ്രവേശനം ലഭിക്കുന്നയാള്‍ക്ക് അറുപതിനായിരത്തിലേറെ രൂപയാണ് ഫീസ്. സംവരണമുള്ളതിനാല്‍ മുസ്ലിങ്ങളായ ആരും തന്നെ ഈ തുക നല്‍കേണ്ടതില്ല. ഈ അനീതി ചോദ്യം ചെയ്യുന്ന ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് കാണിച്ച് സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് 80 ശതമാനം മുസ്ലിങ്ങള്‍ക്കും 20 ശതമാനം മറ്റുള്ളവര്‍ക്കും നല്‍കുന്നതിലെ വിവേചനം  ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കിയത് വലിയ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ അന്‍പത് ശതമാനം മുസ്ലിം സംവരണം ഏര്‍പ്പെടുത്തി വലിയ വിവേചനം കാണിക്കുന്ന വിവരം പുറത്തുവന്നിട്ടുള്ളത്. സിവില്‍ സര്‍വീസില്‍ മുസ്ലിങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ഉണ്ടെന്നിരിക്കെ അവര്‍ക്ക് പിന്നെയും 50 ശതമാനം സംവരണം നല്‍കി സമ്പന്നരെപ്പോലും ഫീസില്ലാതെ പഠിക്കാന്‍ അനുവദിക്കുന്നത് മറ്റുള്ളവര്‍ക്ക് അവസരം നിഷേധിക്കലാണ്. സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ഹൈക്കോടതി വിധിയെ ലംഘിക്കുന്നതും പരിഹസിക്കുന്നതുമാണ് ഇത്.

മറ്റു ചില സംസ്ഥാനങ്ങളിലേതുപോലെ കേരളത്തില്‍ മുസ്ലിങ്ങള്‍ക്ക് പിന്നാക്കാവസ്ഥയില്ലെന്നായിരുന്നു സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞത്. എന്നിട്ടും അതിന്റെ അടിസ്ഥാനത്തില്‍ പാലൊളി കമ്മിറ്റി രൂപീകരിച്ച് മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തത്. ഇതുപ്രകാരമാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ 80 ശതമാനം മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇതിലെ അനീതി ചോദ്യം ചെയ്യപ്പെട്ടതും ഹൈക്കോടതി റദ്ദാക്കിയതും. ന്യൂനപക്ഷങ്ങള്‍ക്ക് പൊതുവായി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പലതും മുസ്ലിങ്ങള്‍ കയ്യടക്കുന്ന സ്ഥിതി മറ്റു പല കാര്യങ്ങളിലുമുണ്ട്. മാറി മാറി വരുന്ന ഇടതു-വലതു സര്‍ക്കാരുകള്‍ മുസ്ലിങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങുകയാണ് പതിവ്. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി മതത്തിന്റെ പേരില്‍ നേടിയെടുത്തതാണല്ലോ ഇന്നത്തെ മലപ്പുറം ജില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ ജില്ലയില്‍ മതപക്ഷപാതം കാട്ടുന്നു എന്ന ആക്ഷേപം പലപ്പോഴും ഉയരാറുണ്ട്. വോട്ടുബാങ്കിനെ ഭയന്ന് ഇത്തരം ആക്ഷേപങ്ങള്‍ ഭരണാധികാരികള്‍ അവഗണിക്കാറാണ് പതിവ്. വര്‍ഷങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന പല ആനുകൂല്യങ്ങളും അവകാശങ്ങളായി മാറുന്ന സ്ഥിതി വരുന്നു. ഇതിനെ ചോദ്യം ചെയ്യുന്നവര്‍ ന്യൂനപക്ഷ വിരുദ്ധരായി മുദ്ര കുത്തപ്പെടുകയാണ്. വിദ്യാഭ്യാസ മേഖല ഇത്തരം മതപക്ഷപാതങ്ങളുടെ കൂത്തരങ്ങുതന്നെയാണ്.

മതസംവരണം ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ്. ഇക്കാര്യം സുപ്രീംകോടതിയും ഹൈക്കോടതികളും നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഗീയപ്രീണനത്തിലൂടെ വോട്ടുനേടുകയെന്ന ലക്ഷ്യം വച്ച് ചില സര്‍ക്കാരുകള്‍ മതപരമായ സംവരണം ഏര്‍പ്പെടുത്തിയത് കോടതികള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് സര്‍ക്കാര്‍ സ്ഥാപനമായ ഐഎഎസ് കോച്ചിങ് സെന്ററില്‍ മുസ്ലിങ്ങള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ ജനസംഖ്യയില്‍ ഇരുപത്തിയേഴ് ശതമാനത്തോളം വരുന്ന മുസ്ലിങ്ങള്‍ മതപരമായി സംഘടിതരായതിനാല്‍ അവരെ ഏതു വിധത്തിലും പ്രീണിപ്പിച്ചു പിന്തുണ നേടിയെടുക്കുകയെന്നത് ഇടതു-വലതു മുന്നണികളുടെ പ്രഖ്യാപിത നയം തന്നെയാണ്. മുസ്ലിങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ നല്‍കുന്നതിലും, അവരെ എംഎല്‍എമാരും മന്ത്രിമാരുമാക്കുന്നതിലും സിപിഎമ്മും കോണ്‍ഗ്രസ്സും പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് കേരളത്തിലുള്ളത്. മുസ്ലിംലീഗിലേതുപോലെയാണ് പല പാര്‍ട്ടികളുടെയും നേതൃഘടന. കോപ്പറേറ്റീവ് സൊസൈറ്റികളിലും പഞ്ചായത്തു തെരഞ്ഞെടുപ്പുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതില്‍ ഒരു പ്രത്യേക മതത്തിന്റെ ആധിപത്യം ഓരോ വര്‍ഷം ചെല്ലുന്തോറും വര്‍ധിച്ചുവരികയാണ്. കള്ളക്കടത്തുകാരെയും ഭീകരവാദികളെയും മതപരമായി പ്രീണിപ്പിക്കുന്ന സമീപനമാണല്ലോ പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രാജ്യത്തെ വിഭവങ്ങളുടെ പ്രാഥമികാവകാശം മുസ്ലിങ്ങള്‍ക്കാണെന്ന കുപ്രസിദ്ധമായ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കുന്ന ഭരണസംവിധാനമായി പിണറായി സര്‍ക്കാര്‍ മാറിയിട്ടുണ്ട്. ഇവയൊക്കെ രാഷ്‌ട്രീയമായും നിയമപരമായും ചോദ്യം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Tags: മുസ്ലിങ്ങള്‍ലോ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ആത്മനിര്‍ഭരം ഈ നിയമ നിര്‍മാണം

World

ഭൂമി അള്ളാഹുവിന്റെ, അവിടെ ജീവിക്കാന്‍ കൂടുതല്‍ അര്‍ഹത മുസ്ലീങ്ങള്‍ക്ക്; ഖുറാന്‍ കത്തിക്കലുകള്‍ ഇസ്ലാമിനെതിരായ സംഘടിത ആക്രമണം: ഹസന്‍ സലാമേ

Kerala

യൂട്യൂബ് വീഡിയോകള്‍; പരാതികള്‍ പരിഹരിക്കാന്‍ ഐടി സെക്രട്ടറി നോഡല്‍ ഓഫീസര്‍; സമഗ്രമായ ഒരു നിയമനിര്‍മാണം പരിഗണനയിലെന്ന് മുഖ്യമന്ത്രി

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

India

ഏകീകൃത സിവില്‍ കോഡില്‍ ആര്‍ക്കും ഇളവ് നല്‍കരുത്; അപ്പോള്‍ മുസ്ലിങ്ങള്‍ക്കും അത് നല്‍കേണ്ടിവരും : ഒമര്‍ അബ്ദുള്ള

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.