Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തൃക്കാക്കരയിലെ മലക്കംമറിച്ചില്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സില്‍വര്‍ ലൈനിന്റെ ഹിതപരിശോധനയായി കാണാന്‍ തയ്യാറുണ്ടോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയോ ഒരൊറ്റ സിപിഎം നേതാവോ മറുപടി പറഞ്ഞിട്ടില്ല. ഇനി കല്ലിടില്ലെന്ന് പ്രഖ്യാപിച്ച് ജനരോഷം കുറയ്‌ക്കാനാവുമോ എന്നാണ് സിപിഎം നോക്കുന്നത്. എന്നാല്‍ ഈ അടവുനയമൊന്നും വിജയിക്കാന്‍ പോകുന്നില്ല. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതിയില്ലെന്നും അനുമതി നല്‍കില്ലെന്നും പാര്‍ലമെന്റിലും കോടതിയിലും കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. പദ്ധതിയെ നഖശിഖാന്തം എതിര്‍ക്കുന്ന ബിജെപി തൃക്കാക്കരയില്‍ ശക്തമായ പോരാട്ടത്തിലുമാണ്. സില്‍വര്‍ലൈന്‍ പദ്ധതിയെ ആത്മാര്‍ത്ഥമായി എതിര്‍ക്കുന്നവര്‍ ബിജെപി സ്ഥാനാര്‍ത്ഥിയെയാണ് പിന്തുണയ്‌ക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2022, 06:00 am IST
in Editorial

കെ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിന് കല്ലിടുന്നത് നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനത്തോടെ ഇതുവരെ ഉന്നയിച്ചുപോന്ന അവകാശവാദങ്ങളൊക്കെ സിപിഎമ്മിനും ഇടതുമുന്നണി സര്‍ക്കാരിനും വിഴുങ്ങേണ്ടി വന്നിരിക്കുകയാണ്. സാമൂഹികാഘാത പഠനത്തിന് കല്ലിടല്‍ ആവശ്യമില്ലെന്ന് വിദഗ്ധരും പദ്ധതിയെ എതിര്‍ക്കുന്നവരും തുടക്കം മുതല്‍ പറഞ്ഞുപോരുന്നതാണെങ്കിലും അതൊന്നും ചെവിക്കൊള്ളാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയിരുന്നില്ല. കല്ലിടലിനു പകരം ജിപിഎസ് സര്‍വെ മതിയെന്ന നിര്‍ദേശവും സര്‍ക്കാര്‍ സ്വീകരിച്ചില്ല. സ്ഥല ഉടമസ്ഥര്‍ക്ക് നോട്ടീസ് നല്‍കി മുന്‍കൂര്‍ അറിയിക്കാതെയും, വീട്ടിനകത്തുപോലും അതിക്രമിച്ചു കയറിയുമാണ് കല്ലിട്ടത്. വന്‍തോതില്‍ പോലീസിനെ അണിനിരത്തിയും, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പ്രതിഷേധിക്കുന്നവരെ ക്രൂരമായി അടിച്ചമര്‍ത്തിയും കല്ലിടല്‍ നടത്തുകയായിരുന്നു. ഇക്കാര്യത്തില്‍ കോടതി വിധിയെപ്പോലും ദുര്‍വ്യാഖ്യാനിച്ചു. സ്ഥലത്ത് അതിക്രമിച്ചു കയറുന്നതിനെതിരെ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉചിതമായ അടയാളങ്ങളിട്ട് സര്‍വെ നടപടികള്‍ തുടരാമെന്നാണ് കോടതി ഉത്തരവിട്ടത്. ഇത് കല്ലിടാനുള്ള അനുമതിയാണെന്ന് വ്യാഖ്യാനിച്ച് അതിക്രമങ്ങള്‍ തുടരുകയാണ് സര്‍ക്കാര്‍ ചെയ്തത്. എതിര്‍ത്തവരെ വികസന വിരോധികളായി മുദ്രകുത്തി അധിക്ഷേപിക്കുന്നത് തുടര്‍ന്നു. സില്‍വര്‍ ലൈന്‍ പദ്ധതിയെ അനുകൂലിക്കുന്ന ചിലരും കല്ലിടുന്നതിനെ എതിര്‍ത്ത് രംഗത്തുവന്നിട്ടും സിപിഎമ്മും സര്‍ക്കാരും പിടിവാശി ഉപേക്ഷിച്ചില്ല.

ജനവിരുദ്ധതയാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് ആവര്‍ത്തിച്ച് തെളിയിക്കുന്നതായിരുന്നു കെ റെയില്‍ പദ്ധതിക്കുവേണ്ടിയുള്ള കല്ലിടല്‍. അലൈന്‍മെന്റുപോലും പൂര്‍ത്തിയാക്കാതെ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കല്ലിടുക വഴി ഫലത്തില്‍ ആ ഭൂമി മരവിപ്പിക്കുന്ന സ്ഥിതിയാണുണ്ടായത്. ഒരുതരത്തിലുള്ള ക്രയവിക്രയങ്ങളും നടക്കില്ല. ബാങ്കില്‍ ഈടുവച്ച് വായ്‌പ എടുക്കാനാവാത്ത സ്ഥിതിവന്നു. അങ്ങനെയൊരു പ്രശ്‌നമില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോഴും ബാങ്കുകള്‍ നിലപാട് മാറ്റിയില്ല. പല കുടുംബങ്ങളിലെയും മക്കളുടെ വിവാഹങ്ങള്‍ ഇതുമൂലം മുടങ്ങി. ശസ്ത്രക്രിയകള്‍ ആവശ്യമുള്ള രോഗികള്‍ വലഞ്ഞു. ഇതിനൊക്കെ എതിരെ പ്രതിഷേധിക്കുക മാത്രമല്ല, വലിയ ചെറുത്തുനില്‍പ്പുതന്നെയാണ് കേരളത്തിലങ്ങോളമിങ്ങോളം ജനങ്ങള്‍ നടത്തിയത്. എന്നിട്ടും ജനങ്ങളോട് സത്യാവസ്ഥ വിശദീകരിക്കാതെ ഭരണത്തെ പിന്തുണയ്‌ക്കുന്ന വിദഗ്ധരെ ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്തുകയായിരുന്നു സര്‍ക്കാര്‍. സില്‍വര്‍ലൈനിന്റെ കാര്യത്തില്‍ ഇ. ശ്രീധരനെപ്പോലുള്ള ടെക്‌നോക്രാറ്റുകളും ആര്‍.വി.ജി. മേനോനെപ്പോലുള്ള പരിസ്ഥിതി സ്‌നേഹികളും, എന്തിനേറെ ഇടതുപക്ഷ രാഷ്‌ട്രീയത്തിനൊപ്പം സഞ്ചരിക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്തുള്‍പ്പെടെ പറയുന്നത് തള്ളി പാര്‍ട്ടിയാണ് ശരി, പാര്‍ട്ടി മാത്രമാണ് ശരി എന്നു വരുത്തിത്തീര്‍ക്കാന്‍ നുണപ്രചാരണം നടത്തുകയാണ് സിപിഎം ചെയ്തത്. ചാനലിലും മറ്റും ഇതിനായി ചാവേറുകളെ അണിനിരത്തി. ഇവര്‍ക്കൊക്കെ ഇപ്പോള്‍ എന്തു പറയാനുണ്ടെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പാണ് ഇടതുമുന്നണി സര്‍ക്കാരിന് ഇങ്ങനെയൊരു വെളിപാടുണ്ടാക്കാന്‍ കാരണം. വികസനമാണ് തെരഞ്ഞെടുപ്പ് വിഷയമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. ഈ പ്രചാരണത്തിലെ കള്ളത്തരവും പൊള്ളത്തരവും തൃക്കാക്കരയിലെ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നു മനസ്സിലാക്കിയാണ് ഇനി കല്ലിടലില്ലെന്ന് റവന്യൂ മന്ത്രിയെക്കൊണ്ട് ഉത്തരവിറക്കിച്ചത്. സിപിഎമ്മിനെ ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്തതിനാല്‍ സിപിഐ മന്ത്രിയെ ഇതിന് നിയോഗിച്ചു. സിപിഎമ്മിന്റെ എല്ലാ വിഴുപ്പുഭാണ്ഡങ്ങളും പേറുന്ന പാര്‍ട്ടിയായിട്ടാണല്ലോ കഴിഞ്ഞ കുറെക്കാലമായി കാനത്തിന്റെ സിപിഐ പെരുമാറുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സില്‍വര്‍ ലൈനിന്റെ ഹിതപരിശോധനയായി കാണാന്‍ തയ്യാറുണ്ടോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയോ ഒരൊറ്റ സിപിഎം നേതാവോ മറുപടി പറഞ്ഞിട്ടില്ല. ഇനി കല്ലിടില്ലെന്ന് പ്രഖ്യാപിച്ച് ജനരോഷം കുറയ്‌ക്കാനാവുമോ എന്നാണ് സിപിഎം നോക്കുന്നത്. എന്നാല്‍ ഈ അടവുനയമൊന്നും വിജയിക്കാന്‍ പോകുന്നില്ല. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതിയില്ലെന്നും അനുമതി നല്‍കില്ലെന്നും പാര്‍ലമെന്റിലും കോടതിയിലും കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. പദ്ധതിയെ നഖശിഖാന്തം എതിര്‍ക്കുന്ന ബിജെപി തൃക്കാക്കരയില്‍ ശക്തമായ പോരാട്ടത്തിലുമാണ്. സില്‍വര്‍ലൈന്‍ പദ്ധതിയെ ആത്മാര്‍ത്ഥമായി എതിര്‍ക്കുന്നവര്‍ ബിജെപി സ്ഥാനാര്‍ത്ഥിയെയാണ് പിന്തുണയ്‌ക്കുക. ഇതൊക്കെ മുന്‍നിര്‍ത്തിയാണ് കല്ലിടലില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയിരിക്കുന്നത്. കല്ലിടലിനെയല്ല പദ്ധതിയെത്തന്നെയാണ് ജനങ്ങള്‍ എതിര്‍ക്കുന്നത്. പദ്ധതിയില്‍നിന്നാണ് സര്‍ക്കാര്‍ പിന്മാറേണ്ടത്. തൃക്കാക്കരയിലെ ജനവിധി സര്‍ക്കാരിനെ ഇതിന് നിര്‍ബന്ധിതമാക്കും.

Tags: electionThrikkakkaraK railcpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമര്‍ശനങ്ങളില്‍ പൊട്ടിത്തെറിച്ച് മുന്‍ മന്ത്രി വീണ ജോര്‍ജ്, മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും അംഗീകരിച്ചില്ല

Kerala

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിലും നേതൃത്വത്തിനെതിരെ വിമര്‍ശനം

Kerala

വീണ ജോര്‍ജ് പരാജയപ്പെട്ടത് പെരുമാറ്റത്തിലെ അപാകത മൂലം- സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

Kerala

മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാല്‍ സ്വീകരിക്കുമെന്ന് ജി സുധാകരന്‍, വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചതിനെ ആരും വിമര്‍ശിച്ചിട്ടില്ല

Kerala

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

പുതിയ വാര്‍ത്തകള്‍

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.