Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇന്ത്യന്‍ ബാഡ്മിന്റണ് ഉണര്‍വിന്റെ കിരീടം

കളിക്കളത്തിലെ ആധികാരികമായ പോരാട്ടങ്ങളും വിജയവും ലോക ബാഡ്മിന്റണിലെ വന്‍ ശക്തികളില്‍ ഒന്നായി ഇന്ത്യ ഉയരുന്നതിന്റെ സൂചനകളാണു നല്‍കിയത്. ഫൈനലില്‍, 14 തവണത്തെ ജേതാക്കളും കഴിഞ്ഞതവണത്തെ ചാമ്പ്യന്മാരുമായ ഇന്തോനേഷ്യയെ ഏകപക്ഷീയമായ മത്സരത്തില്‍ തകര്‍ത്തായിരുന്നു പടയോട്ടം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2022, 06:00 am IST
inEditorial

രാജ്യത്തെ കായികരംഗത്തിന് മറ്റൊരു സമ്മാനം കൂടി. തോമസ് കപ്പ് അന്താരാഷ്‌ട്ര കിരീടം നേടിയ പുരുഷ ബാഡ്മിന്റണ്‍ ടീമിന്റെ വകയാണ് ഇന്ത്യയുടെ ഈ പുതിയ നേട്ടം. കായിക രംഗത്ത് ഇന്ത്യ കൈവരിക്കുന്ന നേട്ടങ്ങളുടെ തുടര്‍ച്ചയാണിത്. ഉണര്‍വിന്റെ പാതയിലേക്ക് നാം നീങ്ങിയിരിക്കുന്നു എന്ന സൂചനയാണ് ഓരോ വിജയവും അടിവരയിട്ട് ഓര്‍മിപ്പിക്കുന്നത്. കായിക രംഗത്തോട് രാജ്യത്തിന്റെ ഭരണതലത്തില്‍ വന്ന ക്രിയാത്മകമായ സമീപനം കളിക്കളങ്ങളിലും കളിക്കാരിലും പ്രതിഫലിച്ചു തുടങ്ങി എന്നു വേണം കരുതാന്‍. ഈ ആവേശത്തെ ശരിയായ ദിശയില്‍ നയിച്ചുകൊണ്ടു പോകാന്‍ കായികസംഘാടകരും സംഘടനകളും മുന്നോട്ടു വരേണ്ട സമയമെത്തി. ലോക ബാഡ്മിന്റണില്‍ ഏറെ വിലപിടിച്ചതാണ് പുരുഷന്മാര്‍ക്കുള്ള തോമസ് കപ്പും വനിതകള്‍ക്കായുള്ള യൂബര്‍ കപ്പും. ലോക ചാമ്പ്യന്‍ഷിപ്പ് വേറെയുണ്ടെങ്കിലും അതിനേക്കാള്‍ ശ്രദ്ധേയമാണ് ഈ ചാമ്പ്യന്‍ഷിപ്പുകള്‍. ലണ്ടനിലെ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിനു ഗ്ലാമര്‍ കൂടുമെങ്കിലും അത് ഓപ്പണ്‍ ടൂര്‍ണമെന്റാണ്. സിംഗിള്‍സ് മല്‍സരങ്ങളാണ് അവിടെ നടക്കുന്നതും. രാജ്യത്തെ പ്രതിനിധീകരിച്ച് ഒരു ടീമായി കളത്തിലിറങ്ങി ജയിച്ചു കയറുന്നതിന്റെ ആവേശവും സംതൃപ്തിയും അതിനു കിട്ടില്ല. 73 വര്‍ഷം പഴക്കമുള്ള തോമസ് കപ്പില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് ഈ ടീം കഴുത്തിലണിയുന്നത്. ടീമിലെ മലയാളി സാന്നിധ്യം കേരളത്തിനും ഏറെ അഭിമാനത്തിന് വക നല്‍കുന്നതാണ്. തിരുവനന്തപുരം സ്വദേശിയും സിംഗിള്‍സ് താരവുമായ എച്ച്.എസ്. പ്രണോയ്, ഡബിള്‍സ് താരമായ എറണാകുളം സ്വദേശി എം.ആര്‍. അര്‍ജുന്‍, പരിശീലകനായ യു. വിമല്‍കുമാര്‍ എന്നിവരാണ് സംഘത്തിലെ മലയാളികള്‍.

കളിക്കളത്തിലെ ആധികാരികമായ പോരാട്ടങ്ങളും വിജയവും ലോക ബാഡ്മിന്റണിലെ വന്‍ ശക്തികളില്‍ ഒന്നായി ഇന്ത്യ ഉയരുന്നതിന്റെ സൂചനകളാണു നല്‍കിയത്. ഫൈനലില്‍, 14 തവണത്തെ ജേതാക്കളും കഴിഞ്ഞതവണത്തെ ചാമ്പ്യന്മാരുമായ ഇന്തോനേഷ്യയെ ഏകപക്ഷീയമായ മത്സരത്തില്‍ തകര്‍ത്തായിരുന്നു പടയോട്ടം. ആദ്യ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്തും ഡബിള്‍സില്‍ സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും രണ്ടാം സിംഗിള്‍സില്‍ ലക്ഷ്യ സെന്നും ജയിച്ചതോടെ ബാക്കി മത്സരങ്ങള്‍ കളിക്കാതെ തന്നെ ഇന്ത്യ കിരീടം ചൂടി. അതിനാല്‍ത്തന്നെ ഫൈനലില്‍ പ്രണോയിക്കു കളിക്കാനിറങ്ങേണ്ടി വന്നില്ല. എങ്കിലൂം ക്വാര്‍ട്ടറിലും സെമിയിലും നിര്‍ണായകമായ അവസാന സിംഗിള്‍സില്‍ ജയിച്ച് പ്രണോയ്യാണ് ഇന്ത്യയെ കലാശക്കളിയിലേക്ക് എത്തിച്ചത്. ലോക ബാഡ്മിന്റണിലെ കരുത്തരായ ഇന്തോനേഷ്യയെ അട്ടിമറിച്ച ഈ വിജയം ഇന്ത്യന്‍ കായികരംഗത്തിന് നല്‍കുന്ന പ്രതീക്ഷയും ആത്മധൈര്യവും ഏറെ വലുതാണെന്ന കാര്യത്തില്‍ സംശയമില്ല. ഈ വര്‍ഷം നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ്, അടുത്ത വര്‍ഷത്തേക്കു മാറ്റിവച്ച ഏഷ്യന്‍ ഗെയിംസ് എന്നിവയിലെല്ലാം ഇന്ത്യക്ക് ഇനി സ്വര്‍ണമെഡല്‍ തന്നെ സ്വപ്‌നം കാണാം. ഇന്തോനേഷ്യയ്‌ക്കൊപ്പം ചൈനയും ഡെന്‍മാര്‍ക്കും അടക്കി വാണുപോന്ന രംഗത്തേക്കാണ് ശക്തമായ കാല്‍വയ്‌പ്പോടെ ഇന്ത്യ കടന്നു ചെന്നിരിക്കുന്നത്.

ഇന്ത്യന്‍ ബാഡ്മിന്റണില്‍ സൂപ്പര്‍താരമായിരുന്ന പ്രകാശ് പദുകോണിന്റെയും പുല്ലേല ഗോപിചന്ദിന്റെയുമൊക്കെ കാലത്ത് സ്വന്തമാക്കാന്‍ കഴിയാതിരുന്ന നേട്ടമാണ് കിഡംബി ശ്രീകാന്തും കൂട്ടരും എത്തിപ്പിടിച്ചത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ മെഡലായിരുന്നു ഇത്. അതു പൊന്നായി. പദുകോണും ഗോപിചന്ദും ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ കിരീടം നേടിയിട്ടുണ്ടെങ്കിലും തോമസ് കപ്പ് അകന്നുനിന്നു. പദുകോണ്‍, ഗോപിചന്ദ് കാലഘട്ടത്തിനുശേഷം വനിതകളാണ് ബാഡ്മിന്റണനില്‍ ഇന്ത്യയ്‌ക്കു അന്താരാഷ്‌ട്ര മേല്‍വിലാസമുണ്ടാക്കിയത്. സൈന നെഹ്വാള്‍, പി.വി. സിന്ധു എന്നിവരില്‍ ഒതുങ്ങി നില്‍ക്കുകയായിരുന്നു ഇന്ത്യയുടെ ബാഡ്മിന്റണ്‍ ലോകം. സൈന 2012ലെ ഒളിംപിക്സിലും 2010, 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും 2014, 2018 ഏഷ്യന്‍ ഗെയിംസിലും മെഡല്‍ നേടി. സിന്ധുവാകട്ടെ 2019ലെ ലോക ചാമ്പ്യനായും 2016, 2020 ഒളിംപിക്സുകളില്‍ മെഡല്‍ നേടിയും ചരിത്രം സൃഷ്ടിച്ചു. എന്നാല്‍ അവര്‍ക്കൊന്നും വനിതകളുടെ സൂപ്പര്‍ കളിക്കളമായ യൂബര്‍ കപ്പില്‍ പൊന്നണിയാനായില്ല. രണ്ട് തവണ ഇന്ത്യന്‍ വനിതകള്‍ സിന്ധുവിന്റെ നേതൃത്വത്തില്‍ വെങ്കലം നേടിയ ചരിത്രവും വിസ്മരിക്കുന്നില്ല. 2014, 2016 വര്‍ഷങ്ങളിലായിരുന്നു സൈനയും സിന്ധുവും ഉള്‍പ്പെട്ട ടീം യൂബര്‍ കപ്പില്‍ വെങ്കലം നേടിയത്.

ഇക്കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സ്, പാരാലിമ്പിക്സ് എന്നിവയില്‍ ചരിത്രം തിരുത്തിയ പ്രകടനത്തിന്റെ തുടര്‍ച്ച കൂടിയാണിതെന്ന് പറയാതെ വയ്യ. അന്ന് ടോക്കിയോയില്‍ പൊന്നിലേക്ക് ജാവലിന്‍ എറിഞ്ഞു ചരിത്രം കുറിച്ച നീരജ് ചോപ്ര, ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ സായികോം മീരാഭായ് ചാനു, ഗുസ്തിയിലെ വെള്ളി ജേതാവ് രവികുമാര്‍ ദഹിയ, ബാഡ്മിന്റണില്‍ തുടര്‍ച്ചയായ രണ്ടാം തവണയും മെഡല്‍ നേടിയ പി.വി. സിന്ധു,  ബോക്സിങ്ങില്‍ വെങ്കലം നേിയ ലൗവ്ലിന ബോറോഗെയ്ന്‍, ഗുസ്തിയിലെ വെങ്കല ജേതാവ് ബജ്‌രംഗ് പൂനിയ, കൂടാതെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ ഹോക്കി ടീം എന്നിവര്‍ നടത്തിയ പ്രകടനം രാജ്യത്തിന്റെ കായികരംഗത്തെ കുതിപ്പിന് നല്‍കിയ സംഭാവന ചെറുതൊന്നുമല്ല. നാല് പതിറ്റാണ്ടിനുശേഷമായിരുന്നു ടോക്കിയോയില്‍ ഇന്ത്യ ഹോക്കിയില്‍ മെഡല്‍ നേടിയത്. അതിന്റെ അമരക്കാരനായി, ഗോള്‍വലയ്‌ക്ക് മുന്നില്‍ നിന്നത് പി.ആര്‍ ശ്രീജേഷ് എന്ന ഒരു മലയാളിയും.

മറ്റൊരു സന്തോഷകരമായ ദിവസം കൂടി കേരള കായികരംഗത്ത് കഴിഞ്ഞ ദിവസമുണ്ടായി. ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്സി കിരീടം ചൂടി. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ഐ ലീഗില്‍ ഗോകുലത്തിന്റെ കുതിപ്പ് സ്വപ്‌നസമാനമായി. തുടര്‍ച്ചയായ രണ്ടാം തവണയായിരുന്നു ഗോകുലത്തിന്റെ കിരീട ധാരണം. സന്തോഷ് ട്രോഫി കിരീടനേട്ടത്തിനൊപ്പം കേരളത്തിലെ കായിക പ്രേമികളെ ആനന്ദത്തിലാറാടിച്ചതായിരുന്നു ഈ നേട്ടങ്ങള്‍. ദേശീയ ലീഗ്, ഐ ലീഗ് ആയി രൂപം മാറിയതിനുശേഷം ഇതാദ്യമായാണ് ഒരു ടീം തുടരെ രണ്ടു സീസണുകളില്‍ ജേതാക്കളാവുന്നത്. ആ ഭാഗ്യമാണ് ഗോകുലം സ്വന്തമാക്കിയത്. ഈ ആവേശം നിലനിര്‍ത്തി ഇന്ത്യന്‍ കായികരംഗത്തിന് കരുത്ത് പകര്‍ന്ന് കേരള കായികരംഗവും ഉണര്‍വിന്റെ പാതയില്‍ മുന്നേറി പുതിയ ഉയരങ്ങള്‍ സ്വന്തമാക്കട്ടെ എന്ന് ആശിക്കാം

Tags: ബാഡ്മിന്റണ്‍ഇന്ത്യന്‍ ബാഡ്മിന്റണ്‍തോമസ് കപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

റാങ്കിങ്ങില്‍ സിന്ധുവിന് നേട്ടം

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: എച്ച് എസ് പ്രാണോയ്, ശ്രീകാന്ത്, പ്രിയാന്‍ഷു രണ്ടാം റൗണ്ടില്‍

Badminton

ബാഡ്മിന്റണ്‍ റാങ്കിങ് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം രണ്ടാമത്

Badminton

കൊറിയന്‍ കിരീടം ചൂടി സാത്വിക്‌സായിരാജ്- ചിരാഗ് ഷെട്ടി

Badminton

സിന്ധുവും ലക്ഷ്യയും ക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.