Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരള മോഡല്‍ കടക്കെണി

സാമ്പത്തിക കാര്യത്തില്‍ വലിയ പിടിപാടൊന്നുമില്ലാതെ കിഫ്ബിയുടെ പേരില്‍ ആണയിട്ട് ഐസക്കിനെ ദുര്‍ബലമായി അനുകരിക്കുക മാത്രമാണ് ബാലഗോപാല്‍ ചെയ്യുന്നത്. രാഷ്‌ട്രീയമായ വാചകക്കസര്‍ത്തുകള്‍ നടത്തിയും കേന്ദ്രത്തെ കുറ്റം പറഞ്ഞും പരിഹരിക്കാവുന്നതല്ല സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍. അതിന് ഭാവനാപൂര്‍ണമായ കാഴ്ചപ്പാടുകള്‍ വേണം. വരുമാനം വര്‍ധിപ്പിക്കാനും ചെലവു ചുരുക്കാനുമുള്ള വഴികള്‍ കണ്ടുപിടിക്കണം. സാധാരണ ജനങ്ങളെ പിഴിയാതെ സമ്പന്ന വിഭാഗങ്ങളില്‍ നിന്ന് നികുതി പിരിക്കാനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2022, 06:00 am IST
in Editorial

ഭരണത്തില്‍ ആറുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ സംസ്ഥാനത്തെ കരകയറാനാവാത്ത സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. കടമെടുക്കാതെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളമോ പെന്‍ഷനോ നല്‍കാനാവാത്ത സ്ഥിതി സംജാതമായിരിക്കുന്നു. ഇരുപത്തിയഞ്ച് ലക്ഷത്തില്‍ കൂടുതലുള്ള ബില്ലുകള്‍ മാറിനല്‍കേണ്ടതില്ലെന്ന് കഴിഞ്ഞ മാസംതന്നെ ട്രഷറികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിട്ടും ശമ്പളം നല്‍കാനുള്ള തുക അനുവദിക്കാതിരുന്നത് സര്‍ക്കാര്‍ ഖജനാവ് കാലിയാണെന്ന നഗ്‌നസത്യം വെളിപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്ത് രൂക്ഷമായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയാണ്. സാമ്പത്തികശാസ്ത്രജ്ഞനെന്ന മേനിനടിച്ച് പൊള്ളയായ അവകാശവാദങ്ങളുന്നയിച്ചും സിഎജിയോട് യുദ്ധം ചെയ്തും കേന്ദ്രസര്‍ക്കാരിനെ പഴിപറഞ്ഞും കാലം കഴിക്കുകയാണ് ഒന്നാം പിണറായി സര്‍ക്കാരിലെ ധനമന്ത്രി തോമസ് ഐസക് ചെയ്തത്. നികുതിവരുമാനം വര്‍ധിപ്പിച്ചും ചെലവു ചുരുക്കിയും സാമ്പത്തികസ്ഥിതി നേരെയാക്കാനുള്ള ആത്മാര്‍ത്ഥമായ യാതൊരു ശ്രമവും ഐസക്കിന്റെ ഭാഗത്തുനിന്നുണ്ടായില്ല. കേന്ദ്രം നല്‍കുന്ന വിഹിതത്തിനു പുറമെ കിഫ്ബിയുടെ മഹത്വം വാഴ്‌ത്തിയും കിട്ടാവുന്നിടത്തുനിന്നെല്ലാം കടമെടുത്തും കാര്യങ്ങള്‍ തട്ടിയുരുട്ടി കൊണ്ടുപോകുന്നതില്‍ മാത്രമായിരുന്നു ഐസക്കിന് താല്‍പര്യം. സംസ്ഥാനത്തിന്റെ സാമ്പത്തികനില നേരെയാകേണ്ട, അങ്ങനെ സംഭവിച്ചാല്‍ താന്‍ അനിവാര്യനല്ലാതാവും, പകരക്കാരന്‍ വരും എന്നൊരു ചിന്ത പോലും ഐസക്കിനുണ്ടായിരുന്നതായി കരുതേണ്ടിയിരിക്കുന്നു.

തോമസ് ഐസക്കിന്റെ പിന്‍ഗാമിയായി രണ്ടാം പിണറായിസര്‍ക്കാരില്‍ ധനമന്ത്രിയായ കെ.എന്‍. ബാലഗോപാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ്ബുക്കില്‍ നിലനില്‍ക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി കണ്ണുരുട്ടിയാല്‍ ധനമന്ത്രിക്ക് കണക്കുകള്‍ തെറ്റും. കേന്ദ്രം ഇന്ധനനികുതി കുറച്ചതനുസരിച്ച് സംസ്ഥാനവും നികുതി കുറയ്‌ക്കുമെന്നു പറഞ്ഞ ധനമന്ത്രി മണിക്കൂറുകള്‍ക്കകം മലക്കം മറിഞ്ഞത് ജനങ്ങള്‍ കണ്ടതാണല്ലോ. പ്രതിപക്ഷം ഭരിക്കുന്നതുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ ഇന്ധനനികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയപ്പോള്‍ അങ്ങനെ ചെയ്യാതിരുന്നത് കേരള ധനമന്ത്രി മാത്രമാണ്. സാമ്പത്തിക കാര്യത്തില്‍ വലിയ പിടിപാടൊന്നുമില്ലാതെ കിഫ്ബിയുടെ പേരില്‍ ആണയിട്ട് ഐസക്കിനെ ദുര്‍ബലമായി അനുകരിക്കുക മാത്രമാണ് ബാലഗോപാല്‍ ചെയ്യുന്നത്. രാഷ്‌ട്രീയമായ വാചകക്കസര്‍ത്തുകള്‍ നടത്തിയും കേന്ദ്രത്തെ കുറ്റം പറഞ്ഞും പരിഹരിക്കാവുന്നതല്ല സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍.  അതിന് ഭാവനാപൂര്‍ണമായ കാഴ്ചപ്പാടുകള്‍ വേണം. വരുമാനം വര്‍ധിപ്പിക്കാനും ചെലവു ചുരുക്കാനുമുള്ള വഴികള്‍ കണ്ടുപിടിക്കണം. സാധാരണ ജനങ്ങളെ പിഴിയാതെ സമ്പന്നവിഭാഗങ്ങളില്‍നിന്ന് നികുതി പിരിക്കാനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കണം. ഇക്കാര്യത്തെക്കുറിച്ച് ആലോചിക്കുകപോലും ചെയ്യാതെ മദ്യവില്‍പ്പനയില്‍നിന്നും ലോട്ടറികളില്‍നിന്നും കിട്ടുന്ന നികുതി വരുമാനത്തില്‍ മാത്രമാണ് സര്‍ക്കാരിന്റെ കണ്ണ്. വാഹനനികുതിയിനത്തില്‍ ലഭിക്കുന്നത് കടമെടുത്തതിന്റെ പലിശയടയ്‌ക്കാനാണ് ഉപയോഗിക്കുന്നതത്രെ. വര്‍ഷങ്ങളായി തുടരുന്ന ഈ രീതിയാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്.

ഓരോ ദിവസം ചെല്ലുന്തോറും കടം കേറി മുടിയുകയാണ് കേരളം. ആളോഹരി കടം ആരെയും അമ്പരപ്പിക്കുന്നതാണ്. എന്നിട്ടും കടമെടുത്തുതന്നെ മുന്നോട്ടുപോകുകയെന്നതാണ് പിണറായി സര്‍ക്കാരിന്റെ സാമ്പത്തിക നയം. ഇതിനുവേണ്ടി നടത്തുന്ന കള്ളക്കളികള്‍ക്ക് കണക്കില്ല. കടമെടുപ്പിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം. അതിന് പരിധിയുമുണ്ട്. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കടമെടുത്തതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട വിശദീകരണം നല്‍കിയിട്ടുമില്ല. ക്രമക്കേടുകള്‍ വെളിപ്പെടുമെന്നതിനാലാണിത്. കിഫ്ബി വഴിയും പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴിയും എടുക്കുന്ന കടങ്ങള്‍ സര്‍ക്കാരിന്റെ കടമായി കാണണമെന്നത് അംഗീകരിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ഇത് അംഗീകരിച്ചാല്‍ കടമെടുക്കാനുള്ള പരിധി കുറയും. അതേസമയം എടുക്കുന്ന കടം സര്‍ക്കാര്‍തന്നെ തിരിച്ചടയ്‌ക്കണമെന്ന കാര്യം സൗകര്യപൂര്‍വ്വം വിസ്മരിക്കുകയും ചെയ്യുന്നു. ബജറ്റിന് പുറത്ത് കിഫ്ബി വഴി എടുക്കുന്ന കടത്തിന്റെയും സ്ഥിതി ഇതാണ്. ഭരിക്കാന്‍ വേണ്ടി മാത്രം അധികാരത്തില്‍ തുടരുകയാണ് പിണറായി സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ സാമ്പത്തികനില ഭദ്രമാക്കണമെന്ന യാതൊരു താല്‍പര്യവുമില്ല. വികസനത്തിന്റെ വായ്‌ത്താരി മുഴക്കി അഴിമതിക്ക് വഴി തേടുകയാണ് ചെയ്യുന്നത്. ഇതിന്റെ ‘മഹാമാതൃക’യാണ് സില്‍വര്‍ലൈന്‍ പദ്ധതി. സ്വയം വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് ജനശ്രദ്ധ തിരിക്കാന്‍ കേന്ദ്രത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കലായിരിക്കും അടുത്ത് നടക്കാന്‍ പോകുന്നത്.

Tags: keralacpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

വിമര്‍ശനങ്ങളില്‍ പൊട്ടിത്തെറിച്ച് മുന്‍ മന്ത്രി വീണ ജോര്‍ജ്, മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും അംഗീകരിച്ചില്ല

Kerala

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിലും നേതൃത്വത്തിനെതിരെ വിമര്‍ശനം

Kerala

വീണ ജോര്‍ജ് പരാജയപ്പെട്ടത് പെരുമാറ്റത്തിലെ അപാകത മൂലം- സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

Kerala

മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാല്‍ സ്വീകരിക്കുമെന്ന് ജി സുധാകരന്‍, വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചതിനെ ആരും വിമര്‍ശിച്ചിട്ടില്ല

പുതിയ വാര്‍ത്തകള്‍

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.