Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളത്തിന്റെ ആത്മാവിഷ്‌കാരം

രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തൃശ്ശൂര്‍ നഗരം ആഹ്ലാദാരവങ്ങള്‍ കൊണ്ട് നിറയുന്നു. തെക്കന്‍ കൈലാസത്തില്‍ നാളെയാണ് ശൈവ-ശാക്തേയ സംഗമത്തിന്റെ മഹാപൂരം. രണ്ട് നൂറ്റാണ്ടിലേറെ നീളുന്ന തൃശ്ശൂര്‍ പൂരത്തിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷം പൂരം മുടങ്ങിയത് കഴിഞ്ഞ വര്‍ഷങ്ങളില്‍ മാത്രം. കഴിഞ്ഞ രണ്ട് വര്‍ഷവും കൊവിഡ് മഹാമാരിയെ അതിജീവിക്കാന്‍ പൂരം ചടങ്ങ് മാത്രമാക്കി. ഇക്കുറി ആ നഷ്ടബോധത്തെ മറികടക്കാനുള്ള ഊര്‍ജ്ജവും ആവേശവും നിറയുകയാണ് സാംസ്‌കാരിക നഗരിയുടെ സിരകളില്‍

ടി.എസ്.നീലാംബരന്‍ by ടി.എസ്.നീലാംബരന്‍
May 9, 2022, 06:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

കലയും സാഹിത്യവും ആഘോഷങ്ങളും ഉത്സവങ്ങളും ഒരു ജനതയുടെ ആത്മാവിഷ്‌കാരത്തിന്റെ സാധ്യതകളാണ്. മലയാളത്തനിമയുടെ ഉത്സവമായ തൃശ്ശൂര്‍ പൂരം ആ നിലയ്‌ക്ക് കേരളത്തിന്റെ സ്വത്വാവിഷ്‌കാരമാണ്.

മുപ്പത്തിയാറ് മണിക്കൂര്‍ തുടര്‍ച്ചയായി നീളുന്ന പൂരം. പെയ്‌തൊഴിയാതെ പഞ്ചവാദ്യവും പാണ്ടിമേളവും. സൗന്ദര്യക്കാഴ്ചകളില്‍ മതിമറന്ന് ജനസഞ്ചയം. കേരളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് തൃശ്ശൂര്‍ പൂരം. കഥകളി പോലെ, വള്ളംകളി പോലെ, വടക്കേ മലബാറിലെ തെയ്യം പോലെ തൃശ്ശൂര്‍ പൂരം കേരളത്തിന്റെ മുഖമുദ്രയാണ്.

രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തൃശ്ശൂര്‍ നഗരം ആഹ്ലാദാരവങ്ങള്‍ കൊണ്ട് നിറയുന്നു. തെക്കന്‍ കൈലാസത്തില്‍ നാളെയാണ് ശൈവ-ശാക്തേയ സംഗമത്തിന്റെ മഹാപൂരം. രണ്ട് നൂറ്റാണ്ടിലേറെ നീളുന്ന തൃശ്ശൂര്‍ പൂരത്തിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷം പൂരം മുടങ്ങിയത് കഴിഞ്ഞ വര്‍ഷങ്ങളില്‍ മാത്രം. കഴിഞ്ഞ രണ്ട് വര്‍ഷവും കൊവിഡ് മഹാമാരിയെ അതിജീവിക്കാന്‍ പൂരം ചടങ്ങ് മാത്രമാക്കി. ഇക്കുറി ആ നഷ്ടബോധത്തെ മറികടക്കാനുള്ള ഊര്‍ജ്ജവും ആവേശവും നിറയുകയാണ് സാംസ്‌കാരിക നഗരിയുടെ സിരകളില്‍.

കേരളത്തിലെ 108 ശിവാലയങ്ങളില്‍ പ്രഥമമായ വടക്കുന്നാഥന്റെ മണ്ണിലാണ് തൃശ്ശൂര്‍ പൂരം അരങ്ങേറുന്നത്. യോഗീഭാവത്തിലുള്ള വടക്കുന്നാഥന്‍ പൂരത്തിന് സാക്ഷി മാത്രമാണ്. ഒരു തരത്തിലുള്ള എഴുന്നള്ളിപ്പുകളും ആഘോഷങ്ങളും വടക്കുന്നാഥ ക്ഷേത്രത്തില്‍ പതിവില്ല. ശിവരാത്രിക്കും തിരുവാതിരയ്‌ക്കും പ്രത്യേക പൂജകള്‍ മാത്രം.

പാറമേക്കാവും തിരുവമ്പാടിയുമാണ് പൂരത്തിലെ പ്രധാന പങ്കാളികള്‍. കണിമംഗലം, പനമുക്കംപിള്ളി ശാസ്താക്കന്മാരും നെയ്തലക്കാവ്, ലാലൂര്‍, അയ്യന്തോള്‍, കാരമുക്ക്, ചൂരക്കോട്ടുകാവ്, ചെമ്പുക്കാവ് ഭഗവതിമാരുമാണ് പൂരത്തിലെ മറ്റ് പങ്കാളികള്‍. തിരുവമ്പാടിയില്‍ പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണനാണെങ്കിലും ഉപദേവതയായ ഭഗവതിയാണ് പൂരത്തില്‍ പങ്കെടുക്കുന്നത്.

അനുഷ്ഠാനപരമായ ചടങ്ങുകള്‍ കൊണ്ട് സമ്പന്നമാണ് തൃശ്ശൂര്‍ പൂരം. ഏഴ് ദിവസം മുന്‍പ് പങ്കാളികളായ ക്ഷേത്രങ്ങളില്‍ കൊടിയേറുന്നതോടെ പൂരച്ചടങ്ങുകള്‍ക്ക് തുടക്കമാകും.

പൂരത്തലേന്ന് നെയ്തലക്കാവ് ഭഗവതി രാവിലെ ഒരാനപ്പുറത്ത് പാണികൊട്ടിന്റെ അകമ്പടിയോടെ പുറപ്പെട്ട് വടക്കുന്നാഥനെ വണങ്ങി ക്ഷേത്രത്തിന്റെ തെക്കേ ഗോപുരവാതില്‍ തുറന്ന് പുറത്തേക്കിറങ്ങി പൂര വിളംബരം നടത്തും. ശിവരാത്രിനാളിലും പൂരത്തിനും മാത്രമാണ് വടക്കുന്നാഥന്റെ തെക്കേഗോപുരവാതില്‍ തുറക്കുക.

പൂരം നാളില്‍ വടക്കുന്നാഥനെ വണങ്ങാന്‍ ആദ്യമെത്തുക കണിമംഗലം ശാസ്താവാണ്. തുടര്‍ന്ന് ഘടകപൂരങ്ങളോരോന്നും വടക്കുന്നാഥന് മുന്നിലെത്തി മേളം കലാശിച്ച് മടങ്ങും. രാവിലെ പതിനൊന്ന് മണിയോടെ തിരുവമ്പാടിയുടെ പ്രസിദ്ധമായ മഠത്തില്‍വരവ് ആരംഭിക്കും. പഞ്ചവാദ്യത്തിന്റെ നാദവിസ്മയമാണ് മഠത്തില്‍ വരവ്.

ഉച്ചയ്‌ക്ക് പന്ത്രണ്ടിനാണ് പാറമേക്കാവിന്റെ പൂരം പുറപ്പാട്. രണ്ട് മണിയോടെ മുന്നൂറോളം കലാകാരന്മാര്‍ അണിനിരക്കുന്ന ഇലഞ്ഞിത്തറമേളത്തിന് തുടക്കമാകും. മേളം കലാശിച്ചാല്‍ കുടമാറ്റം. പിന്നെ പൂരങ്ങളുടെ തനിയാവര്‍ത്തനമാണ്. പുലര്‍ച്ചെ വെടിക്കെട്ട്. രാവിലെ വീണ്ടും തിരുവമ്പാടിയും പാറമേക്കാവും പതിനഞ്ചാനകളോടെയും വാദ്യ മേളങ്ങളോടെയും പൂരം എഴുന്നള്ളിക്കും. ഇത് വടക്കുന്നാഥക്ഷേത്രം ശ്രീമൂലസ്ഥാനത്ത് സംഗമിക്കുന്നതോടെ ഉപചാരം ചൊല്ലിപ്പിരിയലായി. പിന്നെ ഒരുവര്‍ഷം നീളുന്ന കാത്തിരിപ്പ്, അടുത്ത പൂരത്തിനായി.

പൂരത്തിന്റെ ഏറ്റവും സവിശേഷമായ കാഴ്ചകളിലൊന്നാണ് കുടമാറ്റം. തെക്കേഗോപുരനടയില്‍ ജനസാഗരത്തെ സാക്ഷിയാക്കി അഭിമുഖം നില്ക്കുന്ന തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ മുപ്പത് സെറ്റ് കുടകള്‍ മാറും. ഇക്കുറി ഗാന്ധിജിയും സുഭാഷ്ചന്ദ്ര ബോസും ഭഗത് സിംഗും വീരസവര്‍ക്കറും ഉള്‍പ്പെടെ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത കുടകളും വാനിലുയരും. സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണിത്.

എന്നും ദേശീയതയ്‌ക്കൊപ്പം, നാടിന്റെ ഹൃദയവികാരത്തിനൊപ്പം നിന്ന പാരമ്പര്യമാണ് തൃശ്ശൂര്‍ പൂരത്തിനുള്ളത്. കൊവിഡ് മൂലം പൂരം മുടങ്ങുന്നതിന് മുന്‍പ് രണ്ട് തവണ ചരിത്രത്തില്‍ പൂരം മുടങ്ങിയിട്ടുണ്ട്. മഹാത്മാഗാന്ധി വെടിയേറ്റു മരിച്ച 1948ലാണ് ആദ്യം പൂരം മുടങ്ങിയത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് അക്കൊല്ലം പൂരം വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു. 1962 ല്‍ ഇന്ത്യാ-ചൈന യുദ്ധത്തെ തുടര്‍ന്നും പൂരം മുടങ്ങി. രാജ്യം യുദ്ധത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ പൂരാഘോഷം വേണ്ടെന്ന നിലപാടിന്റെ ഭാഗമായിരുന്നു ആ തീരുമാനം. മഹാമാരിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ അണിചേര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും പൂരം ചടങ്ങ് മാത്രമാക്കി. ഇക്കുറി ഭാരതസ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം ഉജ്ജ്വലമായി ആഘോഷിച്ചുകൊണ്ട് പൂരം തിരിച്ച് വരികയാണ്.

Tags: Thrissurതൃശൂര്‍ പൂരംParamekkavu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിലെ പൊടിമില്ലിൽ വൻ തീപിടുത്തം; യന്ത്രസാമഗ്രികൾ കത്തിനശിച്ചു

Kerala

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിനിടെ അഗ്നിശമന സേന ഉദ്യോഗസ്ഥന് പരിക്ക്

തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ലാറ്റിന്‍ ദേവാലയത്തിലും പാലയ്ക്കല്‍ സെന്‍റ് മാത്യൂസ് ദേവാലയത്തിലും  ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി
Kerala

തൃശൂരില്‍ ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി

Kerala

ജന്മഭൂമി സുവർണ ജൂബിലിയാഘോഷം; ഏപ്രിൽ 25, 26, 27 തീയതികളിൽ തൃശൂർ ശക്തൻ നഗറിൽ ആയുർ വിജ്ഞാൻ ഫെസ്റ്റ്

Kerala

സുരേഷ് ഗോപി ദുബായ് കിരീടാവകാശിയെ സ്വീകരിച്ചത് കണ്ട് ഞെട്ടി ബിജെപി വിരുദ്ധരും അറബി സ്നേഹികളും മാധ്യമക്കഴുകന്മാരും

പുതിയ വാര്‍ത്തകള്‍

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 60-ാം മഹാസമാധി വാര്‍ഷികം നാളെ മുതല്‍ സമാരംഭം

വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

മഴക്കെടുതിയില്‍ സംസ്ഥാനത്ത് 7 മരണം

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

ബ്രഹ്മോസ് എന്ന പേരിന്റെ അര്‍ത്ഥമറിയാമോ? പാകിസ്ഥാനില്‍ നാശംവിതയ്‌ക്കാന്‍ വരുന്നൂ ബ്രഹ്മോസ് 2…സഹായം നല്‍കാമെന്ന് പുടിന്‍

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

ബലൂചിസ്ഥാനിൽ മുതിർന്ന പത്രപ്രവർത്തകനെ അജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു : നടുക്കം വിട്ടുമാറാതെ പാക് മാധ്യമ ലോകം

സാംസങ് ഗാലക്‌സി എസ്24 അൾട്രാ 256ജിബിയുടെ വിലയിൽ വൻ കുറവ് ; വേഗം ഫ്ലിപ്കാർട്ട് , ആമസോൺ സന്ദർശിക്കൂ 

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies