തിരുവനന്തപുരം: സംസ്ഥാനത്ത് കുടിവെള്ളത്തിലെ കോളിഫോം ബാക്ടീരിയ പരിശോധിക്കുന്നതിനും ഭക്ഷ്യ സുരക്ഷാ വകുപ്പിന് വേണ്ടത് 30 ദിവസം. എത്രയും പെട്ടെന്ന് പരിശോധനാഫലം ലഭിക്കേണ്ടപ്പോഴാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അനാസ്ഥ കാരണം ഇത്ര സമയമെടുക്കുന്നത്. ഇതിനകം അശുദ്ധ ജലം കുടിച്ച് ജനങ്ങളുടെ ആരോഗ്യ സ്ഥിതി മോശമാകും. Â
ഭക്ഷണത്തില്‍ മായം കലര്‍ന്നിട്ടുണ്ടോയെന്ന പരിശോധനയ്ക്കായി സംസ്ഥാനത്ത് മൂന്ന് ലാബുകളാണ് പ്രവര്‍ത്തിക്കുന്നത്. ഫുഡ് സേഫ്റ്റി വിഭാഗം സംസ്ഥാനത്താകെയെടുക്കുന്ന ഭക്ഷ്യ സാമ്പിളുകള്‍ പരിശോധിക്കാന്‍ ഈ മൂന്ന് ലാബുകളിലാണ് എത്തിക്കേണ്ടത്. സാമ്പിളുകള്‍ നടപടിക്രമങ്ങള്‍ കഴിഞ്ഞ് ലാബുകളില്‍ എത്താന്‍ ഒരാഴ്ചയെങ്കിലുമെടുക്കും. പരിശോധന നടത്തി ഫലം വരാന്‍ രണ്ടാഴ്ചയില്‍ അധികവും.
ശേഖരിക്കുന്ന സാമ്പിളിലും തിരിമറി വ്യാപകമാണ്. ഭക്ഷണ പദാര്‍ഥങ്ങളില്‍ മായം കലര്‍ത്തിയാല്‍ ശിക്ഷ ഉറപ്പാണ്. പിഴയോ ജയിലോ ശിക്ഷയായി ലഭിക്കാം. ഇതറിയാവുന്ന വ്യാപാരികള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ശേഖരിക്കുന്ന സാമ്പിളുകള്‍ അതേ രീതിയില്‍ ലാബില്‍ എത്താതിരിക്കാനുള്ള സംവിധാനങ്ങളും ഉറപ്പുവരുത്തും. പാക്കറ്റ് ഫുഡാണെങ്കില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ദ്വാരമുണ്ടാക്കും. മറ്റു ഭക്ഷ്യ വസ്തുക്കളാണെങ്കില്‍ പാക്കറ്റില്‍ ഇരുന്ന് കേടുവരുന്ന തരത്തിലായിരിക്കും ലാബുകളില്‍ എത്തിക്കുക. ഇതോടെ പരിശോധനാഫലം വ്യക്തമാകില്ലെന്ന കാരണം പറഞ്ഞ് സാമ്പിളുകള്‍ തിരികെ മടക്കാറാണ് പതിവ്. Â
സംസ്ഥാനത്ത് കൊട്ടിഘോഷിച്ച് പച്ചക്കൊടി കാട്ടിയ മൊബൈല്‍ ലാബിന്റെ പ്രവര്‍ത്തനവും ഏതാണ്ട് നിലച്ച മട്ടാണ്. എണ്ണയും പാലുമല്ലാതെ മറ്റ് ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ലാബിലില്ല. എറണാകുളത്ത് പുഴുവരിച്ച മത്സ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് മത്സ്യം കേടു കൂടാകാതെ സൂക്ഷിക്കാന്‍ അമോണിയ കലര്‍ന്ന ഐസ് ഉപയോഗിക്കുന്നുവെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയിരുന്നു. അമോണിയ ഐസ് ഉപയോഗിക്കുന്ന വ്യാപാര സ്ഥാപനങ്ങളെയും കണ്ടെത്തി. Â എന്നാല്‍ ആരും ശിക്ഷിക്കപ്പെട്ടില്ല. രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് പരിശോധനകളും നിലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: