കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടി കെ.വി. തോമസ് പ്രചാരണത്തിന് ഇറങ്ങുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ. തെരഞ്ഞെടുപ്പിനായി തോമസ് മാഷ് കൂടി രംഗത്ത് എത്തുന്നതോടെ എല്‍ഡിഎഫിന് തൃക്കാക്കരയില്‍ മേല്‍ക്കൈ ലഭിക്കുമെന്ന് ഉറപ്പാണെന്നും പി.സി. ചാക്കോ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
താന്‍ എല്‍ഡിഎഫിന് ഒപ്പമാണെന്നത് മാധ്യമ സൃഷ്ടിയാണെന്നും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചുള്ള അന്തിമ ചിത്രം തെളിഞ്ഞ ശേഷം ആര്‍ക്കാണ് പിന്തുണയെന്ന് വ്യക്തമാക്കാമെന്നായിരുന്നു കെ.വി. തോമസ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ സെമിനാറില്‍ പങ്കെടുത്തതോടെ കെ.വി. തോമസ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് പി.സി. ചാക്കോയുടേയും പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
ഇടതുപക്ഷമെന്ന ഹൃദയപക്ഷത്തിലേക്ക്, നേരിന്റെ രാഷ്ട്രീയത്തിലേക്കെത്തുന്ന തോമസ് മാഷിനു സുസ്വാഗതമെന്ന് പറഞ്ഞുകൊണ്ടായിരുന്നു പി.സി. ചാക്കോയുടെ എഫ്ബി പോസ്റ്റ്. കെ.വി. തോമസ് കൂടി പ്രടചാരണത്തിനിറങ്ങുന്നതോടെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ ലഭിക്കുമെന്നും പി.സി. ചാക്കോ പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ അന്തരിച്ച പി.ടി. തോമസിന്റെ ഭാര്യയുമായ ഉമ തോമസുമായി തനിക്ക് വ്യക്തി ബന്ധം ഉണ്ട്. എന്നാല്‍ വ്യക്തിബന്ധവും രാഷ്ട്രീയവും രണ്ടാണ്. തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് കെ.വി. തോമസിന്റെ നിലപാട്. ഉമ തോമസിന്റെ വീട്ടില്‍ ചെല്ലാം എന്നു പറഞ്ഞിട്ടുണ്ട്. വ്യക്തി ബന്ധത്തിന്റെ പേരില്‍ പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ല.സ്ഥാാനാര്‍ഥി ചിത്രം തെളിഞ്ഞ ശേഷം ആര്‍ക്കാണ് പിന്തുണയെന്ന് വ്യക്തമാക്കാം. താന്‍ ഇപ്പോഴും കോണ്ഗ്രസുകാരന് ആണെന്നുമായിരുന്നു കെ.വി. തോമസിന്റെ പ്രസ്താവന.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: