തിരുവനന്തപുരം : അക്ഷയ തൃതീയയെ പറ്റി അറിയാവുന്നവര്‍ക്ക് ഇതിന് മുമ്പ് അത് ദാനം കൊടുക്കുന്നതിനുള്ള പുണ്യ ദിനമായിരുന്നു. ആ ദിനത്തില്‍ സ്വര്‍ണ്ണം വാങ്ങുന്നതിനുള്ള ഭ്രാന്ത് എവിടെ നിന്നാണ് പൊട്ടിപുറപ്പെട്ടത്. ജുവല്ലറിക്കാര്‍ വിരിച്ച വലയില്‍ നാം പോയി വീണ് കൊടുത്തുവെന്നും ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവരുടെ ഈ പ്രതികരണം.
വാണിജ്യം ഉത്തേജിപ്പിക്കുന്നത് ഒരു തെറ്റല്ല. പക്ഷേ അതിന് ആചാരങ്ങളെ വളച്ചൊടിക്കണോ? ഏതെങ്കിലും പാവപ്പെട്ട കുട്ടിയ്ക്കുവേണ്ടി ഒരു സ്വര്‍ണ്ണനിധി ശേഖരിക്കാമായിരുന്നല്ലോ? ഓരോ ക്ഷേത്രത്തിലും ഒന്നോ രണ്ടോ പവനുള്ള ധനം സമാഹരിച്ച് ആ നാട്ടിലെ ഏറ്റവും അര്‍ഹയായ ഒരു പെണ്‍കൂട്ടിക്ക് നല്‍കാമായിരുന്നു.
അക്ഷയ തൃതീയ നാള് ദാനം കൊടുക്കാന്‍ നല്ലതു ചെയ്യാന്‍ കൂടിയുള്ള അവസരമാക്കി മാറ്റാം. ക്ഷേത്രങ്ങളും സംഘടനകളും ഒക്കെ ആ വഴിക്ക് ശ്രമമാരംഭിച്ചാല്‍ നമുക്ക് ആ മാറ്റം പെട്ടെന്നു തന്നെ വരുത്താം. ഈ വിഷയത്തില്‍ സമുദായ സംഘടനകള്‍ ആത്മാര്‍ത്ഥമായി ഇടപെട്ടേ മതിയാകൂ. മാറ്റം സമൂഹത്തില്‍ തനിയെ വരില്ല. നാം ഓരോരുത്തരും അതിനായി ശ്രമിക്കണമെന്നും ശശികല ടീച്ചര്‍ എഫ്ബിയില്‍ കുറിച്ചു.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: