Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നിയമം കാറ്റില്‍ പറത്തി സ്വകാര്യബസുകള്‍ പറക്കുന്നു; രണ്ട് വാതിലുകളും മലര്‍ക്കെ തുറന്നിട്ട് സർവീസ്, മീറ്ററുകള്‍ ഇല്ലാതെ ഓട്ടോകളും

കെഎസ്ആര്‍ടിസി ബസുകളിലും ദീര്‍ഘദൂര ബസുകളിലുമാത്രമാണ് വാതിലുകളടച്ച് സര്‍വ്വീസ് നടത്തുന്നത്. സിറ്റി സര്‍വ്വീസും ഗ്രാമീണ മേഖലകളിലേക്കുള്ള ബസുകളിലും മുന്‍വശത്തെ വാതിലുകള്‍ മാത്രമാണ് അടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2022, 03:30 pm IST
in Palakkad

പാലക്കാട്:  കൊവിഡ് മഹാമാരി കുറഞ്ഞതോടെ നിരത്തുകള്‍ സജീവമായി. അതോടെ അപകടങ്ങളും വര്‍ധിച്ചു. അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പോലീസ് പരിശോധന ഉണ്ടാകും. പിന്നീട് അത് പതിവുപോലെ നിലയ്‌ക്കും. 

നിയമങ്ങളെ നോക്കുകുത്തിയാക്കിയാണ് സ്വകാര്യ ബസുകളുടെ അമിത വേഗതയും വാതിലടക്കാതെയുള്ള സര്‍വ്വീസുകളും. വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ മോട്ടോര്‍ വാഹനവകുപ്പും പോലീസും പരിശോധനക്കായി രംഗത്തിറങ്ങും. ആ സമയത്ത് ഇവരുടെ കണ്ണുവെട്ടിക്കുന്നതിനായി ബസുകളില്‍ വാതിലുകള്‍ സംഘടിപ്പിക്കും. പിന്നീട് അവ കെട്ടിയിട്ടായിരിക്കും യാത്ര. ഇത് പരിശോധിക്കാന്‍ പലപ്പോഴും പോലീസോ, മോട്ടോര്‍ വാഹനവകുപ്പോ ഉണ്ടായിരിക്കില്ല. അടുത്ത അപകടം വരുമ്പോഴായിരിക്കും വീണ്ടും ഇവരുടെ പരാക്രമം. ഇക്കഴിഞ്ഞ മാസം ജില്ലയില്‍ വളരെയെറേ അപകടങ്ങളാണ് ഉണ്ടായത്. ഇവയില്‍ നിരവധി പേര്‍ മരിക്കുകയും ചെയ്തു. 

 കെഎസ്ആര്‍ടിസി ബസുകളിലും ദീര്‍ഘദൂര ബസുകളിലുമാത്രമാണ് വാതിലുകളടച്ച് സര്‍വ്വീസ് നടത്തുന്നത്. സിറ്റി സര്‍വ്വീസും ഗ്രാമീണ മേഖലകളിലേക്കുള്ള ബസുകളിലും മുന്‍വശത്തെ വാതിലുകള്‍ മാത്രമാണ് അടക്കുന്നത്.  ചില ബസുകളില്‍ മുന്‍വശത്തെ വാതിലുകള്‍ മാത്രമാണ് അടക്കുന്നതെങ്കില്‍ ചിലതില്‍ രണ്ട് വാതിലുകളും മലര്‍ക്കെ തുറന്നിട്ടാണ് സര്‍വ്വീസ്. ഗ്രാമീണ സര്‍വ്വീസ് ബസുകളാകട്ടെ നഗരത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പേ കെട്ടിവെച്ച വാതിലുകള്‍ അഴിച്ചുവിടുകയും സ്റ്റാന്റില്‍ നിന്നും പുറപ്പെട്ട് നഗരം വിട്ടു കഴിഞ്ഞാല്‍ പഴയ പടിയിലാക്കുകയും ചെയ്യും. 

കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാടിനു സമീപം വാതിലടക്കാത്ത സ്വകാര്യ ബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റിരുന്നു. അകത്തേത്തറ, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ നേരത്തെ ബസില്‍ നിന്നും തെറിച്ചു വീണ് യാത്രക്കാര്‍ മരിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചില ബസുകളിലെ ഓട്ടോമാറ്റിക് ഡോറുകള്‍ പോലും കെട്ടിവെച്ച സ്ഥിതിയാണ്. വല്ലപ്പോഴും നടത്തുന്ന പരിശോധനകളില്‍ നടപടിയെടുക്കുമെന്നല്ലാതെ ദിവസങ്ങള്‍ കഴിഞ്ഞാല്‍ എല്ലാം പഴയപടിയാവും. 

ജില്ലയില്‍ ഓട്ടോറിക്ഷകളുടെ സ്ഥിതിയും മറിച്ചല്ല. മിക്ക വണ്ടികളിലും മീറ്റര്‍ പ്രവര്‍ത്തനരഹിതമാണ്. മിനിമം ചാര്‍ജ്ജ് നിലവില്‍ 25 രൂപയാണെങ്കിലും 30 ഉം അതില്‍ കൂടുതലും വാങ്ങിയാണ് സര്‍വ്വീസ് നടത്തുന്നത്. മിനിമം ചാര്‍ജ്ജ് 30 രൂപ വരുന്നതിനു മുമ്പു തന്നെ പലരും ഈടാക്കി തുടങ്ങി. ടൗണ്‍ പെര്‍മിറ്റ് വണ്ടികളില്‍ മീറ്റര്‍ നിര്‍ബന്ധമാണെന്നരിക്കെ പലതിനും ഇത് ബാധകമല്ല. നഗരത്തിലും പരിസരങ്ങളിലുമായി 4000 ത്തിലധികം ഓട്ടോ റിക്ഷകളാണ് സര്‍വ്വീസ് നടത്തുന്നതെന്നിരിക്കെ ഇതില്‍ ടൗണ്‍ പെര്‍മിറ്റുള്ള വണ്ടികളുടെ കണക്ക് അവ്യക്തമാണ്. ടൗണ്‍ പെര്‍മിറ്റുള്ള ഓട്ടോകള്‍ക്ക് പുറമെയാണ് സമീപ പഞ്ചായത്തുകളില്‍ നിന്നും വരുന്ന ഓട്ടോറിക്ഷകളും. ടൗണ്‍ പെര്‍മിറ്റുള്ള പഴയ വണ്ടികള്‍ കൊടുത്ത് പുതിയ വണ്ടി വാങ്ങിയാലും പഴയ വണ്ടിയിലെ പെര്‍മിറ്റ് എംബ്ലം വെച്ച ഓടുന്ന വണ്ടികളുമേറെയാണ്.  

നഗരത്തില്‍ മിക്കയിടത്തും ഓട്ടോസ്റ്റാന്റുകള്‍ പോലും അംഗീകാരമില്ലാത്തവയാണെന്നിരിക്കെ  ഇവയക്കെതിരെ നടപടിയെടുക്കാന്‍ ആരുമില്ല. പല ജില്ലകളിലും ഓട്ടോറിക്ഷകളിലെ മീറ്റര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പാലക്കാടിന് അത് ബാധകമല്ല. അതിന് ഓട്ടോറിക്ഷകള്‍ക്ക് പറയാന്‍ ന്യായീകരണം ഏറെ. 

Tags: പാലക്കാട്ലോAutorickshawPrivate bus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

Kerala

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസില്‍ കയറ്റാത്ത സംഭവം: കണ്ടക്ടറുടെ ലൈസന്‍സ് 3 മാസത്തേക്ക് സസ്പന്‍ഡ് ചെയ്തു

Kerala

കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും-ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

Kerala

സൗജന്യ യാത്രയിൽ പ്രതിഷേധവുമായി സ്വകാര്യ ബസുടമകൾ; ആശങ്കകൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിക്കുമെന്ന് ജനറൽ സെക്രട്ടറി

Kerala

ദൂരപരിധിയില്ലാതെ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താം; പെര്‍മിറ്റ് പുതുക്കുന്നു

പുതിയ വാര്‍ത്തകള്‍

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.