Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിവന്‍കുട്ടിയെ വെട്ടിലാക്കി ആംആദ്മി എംഎല്‍എ ;തങ്ങളുടെ ‘ഹാപ്പിനസ് സ്‌കൂള്‍’ പഠിക്കാന്‍ കേരള സര്‍ക്കാര്‍ ആളെ അയച്ചെന്ന് അതിഷി ; നിഷേധിച്ച് ശിവന്‍കുട്ടി

ദല്‍ഹിയിലെ സര്‍ക്കാര്‍സ്‌കൂളുകളുകളിലെ ക്ലാസ്മുറികളെ ആനന്ദവും സമ്പൂര്‍ണ്ണസ്സമര്‍പ്പണവും നിറഞ്ഞ ഇടമാക്കി മാറ്റിയ ആം ആദ്മി പാര്‍ട്ടിയുടെ സ്‌കൂള്‍ വിപ്ലവത്തിന്റെ രഹസ്യം തേടി കേരളത്തിലെ വിദ്യാഭ്യാസവിദഗ്ധരായ ദല്‍ഹിയിലെത്തിയെന്ന് ആംആദ്മി പാര്‍ട്ടി. വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തില്‍ ദല്‍ഹിയേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന കേരളം ആം ആദ്മിയുടെ പരിഷ്കരണം പഠിക്കാന്‍ ആളെ അയയ്‌ക്കേണ്ട കാര്യമെന്തെന്നാണ് വിമര്‍ശനം ഉയര്‍ന്നതോടെ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി വെട്ടിലായിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2022, 07:45 pm IST
in Kerala

ന്യൂദല്‍ഹി: ദല്‍ഹിയിലെ സര്‍ക്കാര്‍സ്‌കൂളുകളുകളിലെ ക്ലാസ്മുറികളെ  ആനന്ദവും സമ്പൂര്‍ണ്ണസ്സമര്‍പ്പണവും നിറഞ്ഞ ഇടമാക്കി മാറ്റിയ ആം ആദ്മി പാര്‍ട്ടിയുടെ സ്‌കൂള്‍ വിപ്ലവത്തിന്റെ രഹസ്യം തേടി കേരളത്തിലെ വിദ്യാഭ്യാസവിദഗ്ധരായ ദല്‍ഹിയിലെത്തിയെന്ന് ആംആദ്മി പാര്‍ട്ടി. ആം ആദ്മിയുടെ പുതിയ സ്‌കൂള്‍ സങ്കല്‍പത്തിന്റെ നെടുംതൂണായ ആപ് നേതാവും എംഎല്‍എയുമായ അതിഷിയാണ് ഇക്കാര്യം ട്വീറ്റിലൂടെ പുറം ലോകത്തെ അറിയിച്ചത്. പിന്നീട് ആം ആദ്മി പേജിലും കേരളത്തില്‍ നിന്നും ആംആദ്മി സര്‍ക്കാരിന്റെ വിദ്യാഭ്യാസ വിപ്ലവത്തെക്കുറിച്ച് പഠിക്കാന്‍ ആളുകള്‍ എത്തിയെന്ന് അവകാശപ്പെട്ട് ട്വീറ്റ് വന്നു.  

ഇതോടെ കേരളത്തില്‍ വിമര്‍ശനമുയര്‍ന്നതോടെ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി വെട്ടിലായിരിക്കുകയാണ്. വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തില്‍ ദല്‍ഹിയേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന കേരളം ആം ആദ്മിയുടെ പരിഷ്കരണം പഠിക്കാന്‍ ആളെ അയയ്‌ക്കേണ്ട കാര്യമെന്തെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. തല്‍ക്കാലം മുഖം രക്ഷിക്കാന്‍ സംഗതി പാടെ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശിവന്‍കുട്ടി. ദല്‍ഹി മോഡല്‍ പഠിക്കാന്‍ ആരെയും ദല്‍ഹിയിലേക്കയച്ചില്ലെന്നും കേരളമോഡലാണ് മികച്ചതെന്നും ശിവന്‍ കുട്ടി മറുപടിയുമായി എത്തിയതോടെ കാര്യങ്ങള്‍ വിവാദമായിരിക്കുകയാണ്.  

കേരളത്തിലെ സര്‍ക്കാര്‍ അയച്ച് ഈ പ്രതിനിധികള്‍ ആം ആദ്മിയുടെ പുതിയ സ്‌കൂള്‍ സങ്കല്‍പത്തിന്റെ നെടുംതൂണായ ആപ് നേതാവും എംഎല്‍എയുമായ അതിഷിയെ കണ്ട് ചര്‍ച്ച നടത്തിയതായി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തിലെ പ്രതിനിധികളുടെ ഈ സന്ദര്‍ശനത്തെക്കുറിച്ച് കേരള സര്‍ക്കാര്‍ ഒരു വാര്‍ത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു.  

കേരളത്തിലെ സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്‍റ് അസോസിയേഷന്‍ റീജ്യണല്‍ സെക്രട്ടറി വിക്ടര്‍ ടി. ഐ, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്‌സസ് ട്രഷറര്‍ ഡോ.എം. ദിനേഷ് ബാബു എന്നിവരാണ് അതിഷിയെ ദല്‍ഹിയില്‍ പോയി കണ്ടത്. ആപ് ദല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ  രഹസ്യമറിയാന്‍ ആഗ്രഹമുണ്ടെന്നറിയിച്ച് വിക്ടര്‍ നേരത്തെ അതിഷിക്ക് കത്തെഴുതിയിരുന്നു. ‘സ്‌കൂള്‍ ഹെഡിനെ ശക്തിപ്പെടുത്തുക, മറ്റുള്ളവര്‍ക്ക് പ്രചോദനം പകരുന്ന അധ്യാപകര്‍ക്കുള്ള ഒരു ചട്ടക്കൂട് സൃഷ്ടിക്കുക, സ്‌കൂളുകള്‍ നന്നായി നിലനിര്‍ത്താന്‍ സമുദായങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക തുടങ്ങിയ വിവിധ നടപടികളും ഘട്ടങ്ങളും അതിഷി വിശദീകരിച്ചു തന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി ദല്‍ഹി സര്‍ക്കാര്‍ എടുത്ത നയപരിഷ്‌കാരങ്ങളും പ്രധാന തീരുമാനങ്ങളും അതിഷി പറഞ്ഞു തന്നിരുന്നു. കേരളത്തില്‍ നിന്നും പോയവര്‍ ക്ലാസ്മുറികള്‍ സന്ദര്‍ശിക്കുകയും ചെയ്തു ‘- കേരള സര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.  

ദല്‍ഹി വിദ്യാഭ്യാസ ഡയറക്ടറുടെ ഉപദേശകന്‍ ശൈലേന്ദ്ര ശര്‍മ്മയും സന്നിഹിതനായിരുന്നു. ‘ദല്‍ഹി സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടപ്പാക്കിയ ആനന്ദമുള്ള, പൂര്‍ണ്ണമനസര്‍പ്പിക്കുന്ന ക്ലാസുകളും കേരളത്തിലെ പ്രതിനിധികള്‍ നേരിട്ട് കണ്ടു.’- സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പൂര്‍ണ്ണമായി മനസര്‍പ്പിക്കുന്ന ക്ലാസുകള്‍ എന്നാല്‍ കുട്ടികള്‍ വിവിധ കഥകളിലൂടെ അവരെ തന്നെ പ്രകാശിപ്പുക്കുന്ന ക്ലാസ് മുറികള്‍ കേരളത്തിലെ പ്രതിനിധികള്‍ കണ്ടതായും അത് കേരളത്തില്‍ നിന്നും പോയ പ്രതിനിധികളെ ഏറെ ആകര്‍ഷിച്ചതായും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.  

എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം പാടെ നിഷേധിക്കുകയാണ് ശിവന്‍കുട്ടി. ആം ആദ്മി പാര്‍ട്ടി കേരളത്തിലെ രാഷ്‌ട്രീയ രംഗത്ത് ശക്തമായി ചുവടുറപ്പിക്കാന്‍ എത്തുന്നതോടെയാണ് സിപിഎം അരവിന്ദ് കെജ്രിവാളിനോടും ആപിനോടുമുള്ള സമീപനത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. തൃക്കാക്കര നിയമസഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പില്‍ ആപും ട്വന്‍റി ട്വന്‍റിയും കൈകോര്‍ക്കുകയാണ്. ദല്‍ഹി മോഡല്‍ തേടി കേരളത്തില്‍ നിന്നും പ്രതിനിധികളെ അയച്ചത് അവിടെ തെരഞ്ഞെടുപ്പ് വേദികളില്‍ ചര്‍ച്ചയായേക്കുമെന്ന ഭയമാണ് ഇപ്പോള്‍ ശിവന്‍കുട്ടിയെ നിഷേധക്കുറിപ്പിറക്കാന്‍ പ്രേരിപ്പിച്ചത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പ്രസ്റ്റീജ് പോരാട്ടമാണ്. കാരണം സാബുവിന്റെ ട്വന്‍റി ട്വന്‍റിയെ നാമാവശേഷമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് സിപിഎമ്മിന് വീണുകിട്ടിയിരിക്കുന്നത്. അതിനിടെയാണ് ദല്‍ഹിയിലെ ആംആദ്മി മോഡല്‍ പഠിക്കാന്‍ കേരളത്തില്‍ നിന്നും പ്രതിനിധികളെ അയച്ച സിപിഎം നീക്കം തിരിച്ചടിയായിരിക്കുന്നത്. 

Tags: അതിഷി ആപ്ദല്‍ഹി സര്‍ക്കാര്‍ സ്കൂള്‍ഹാപ്പിനെസ് ക്ലാസ്delhieducationആം ആദ്മി പാര്‍ട്ടിവി.ശിവന്‍കുട്ടിവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിഅതിഷി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

പ്ലസ്ടുകാര്‍ക്ക് ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി പ്രവേശനം; പ്രവേശനപരീക്ഷ ജൂണ്‍ 28 ന്

Education

കരസേനയില്‍ പ്ലസ്ടുകാര്‍ക്ക് സൗജന്യ എന്‍ജിനീയറിംഗ് ബിരുദ പഠനം; ഓഫീസറായി ജോലി

India

പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, ഇന്ത്യയിലെ ആദ്യത്തെ ഇ85 ഇന്ധന സ്റ്റേഷന്‍ ദല്‍ഹിയില്‍ തുറന്നു

News

പൊതുഫണ്ടിൽനിന്ന് 661 കോടിരൂപയുടെ ദുരുപയോഗം; സിബിഐ അന്വേഷണം തുടങ്ങി, റെയ്ഡ് നടത്തി

India

ദൽഹിയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന അഗ്നി സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ലെഫ്റ്റനന്റ് ഗവർണർ , വീഴ്ച വരുത്തിയവർ അടച്ചുപൂട്ടൽ നേരിടും

പുതിയ വാര്‍ത്തകള്‍

അൽ-അഖ്‌സ പള്ളിയെ ബഹുമത ആരാധനാ കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി ഇസ്രായേൽ ; തടയുമെന്ന് ഇസ്ലാമിക് വഖഫ് കൗൺസിൽ

ഉഷ ടൈറ്റസിനെ അസാപ് സി.എം.ഡി സ്ഥാനത്ത് നിന്ന് നീക്കി

മലേഷ്യയിൽ നിന്ന് നാടുകടത്തപ്പെട്ട രണ്ട് ഖാലിസ്ഥാൻ തീവ്രവാദികൾ ദൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

75ലധികം ജഡ്ജിമാരും കേന്ദ്രമന്ത്രിമാരും ബാഡ്മിന്റണ്‍ കളിക്കാന്‍ ലണ്ടനില്‍! ഏറെ വിമര്‍ശിക്കപ്പെട്ട ഈ വാര്‍ത്തയ്‌ക്ക് പിന്നിലെ സത്യമിതാണ്

ഭീകരതയ്‌ക്കെതിരെ നിലകൊള്ളും, തീവ്രവാദം തുടർന്നാൽ കുടിവെള്ളം മുട്ടിക്കും; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

നമ്മുടെ പ്രതീക്ഷയ്‌ക്കപ്പുറം ഇന്ത്യ ഡിജിറ്റലായി ; ചെറിയ ചായക്കടയിൽ പോലും, ക്യുആർ കോഡ് സംവിധാനമുണ്ട് ; മറ്റു രാജ്യങ്ങളേക്കാൾ എത്രയോ മുന്നിലാണ് ഇന്ത്യ

മഡിവാളയില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടി

‘ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ നമുക്ക് മറ്റൊരു വഴി കണ്ടെത്തേണ്ടിവരും’ : ഹിന്ദു വിഭജനം ലക്ഷ്യമിട്ട് മുസ്ലീം വ്യക്തിനിയമ ബോർഡ് വക്താവ് സജ്ജാദ് നൊമാനി

ബെംഗളൂരുവിലെ റെസ്റ്റോറന്‍റില്‍ നിന്നും മൈക്രോഗ്രീന്‍ കഴിച്ചു, പിന്നെ അജയ് ഗോപിനാഥിന്റെ ജീവിതം മാറി മറിഞ്ഞു, ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്നു

ആനന്ദ് അക്രമത്തെ ചെറുത്തപ്പോൾ, നസീർ, നിർഹൗ, ജഗം എന്നിവർ വളഞ്ഞിട്ട് മർദിച്ചു ; വാളുകൊണ്ട് ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.