Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ന്യൂനപക്ഷ വര്‍ഗ്ഗീയതയെ മുഖാമുഖം മുട്ടേണ്ടി വരുമ്പോള്‍ ഒളിച്ചുകളിച്ച് ആപ്; ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കലിലും ആപ് നേതാക്കള്‍ മാറി നിന്നു

ന്യൂനപക്ഷ വര്‍ഗ്ഗീയതയെ നേരിടേണ്ടി വരുമ്പോഴൊക്കെ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഒളിച്ചുകളി നടത്തുന്നത് പതിവാക്കിയിരിക്കുകയാണ്. ഇത്തരം അവസരങ്ങളില്‍ കുറ്റമെല്ലാം ബിജെപിയുടെ മേല്‍ ചാര്‍ത്തിക്കൊടുത്ത് സ്വയം മതേതരത്വത്തിന്റെ കുപ്പായമണിഞ്ഞ് ന്യൂനപക്ഷ വോട്ടും പെട്ടിയിലാക്കുന്ന ആപിന്റെ അവസരവാദം ഇപ്പോള്‍ ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കല്‍ സമയത്തും വെളിവായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2022, 04:00 pm IST
in India

ന്യൂദല്‍ഹി: ന്യൂനപക്ഷ വര്‍ഗ്ഗീയതയെ നേരിടേണ്ടി വരുമ്പോഴൊക്കെ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഒളിച്ചുകളി നടത്തുന്നത് പതിവാക്കിയിരിക്കുകയാണ്. ഇത്തരം അവസരങ്ങളില്‍ കുറ്റമെല്ലാം ബിജെപിയുടെ മേല്‍ ചാര്‍ത്തിക്കൊടുത്ത് സ്വയം മതേതരത്വത്തിന്റെ കുപ്പായമണിഞ്ഞ് ന്യൂനപക്ഷ വോട്ടും പെട്ടിയിലാക്കുന്ന ആപിന്റെ അവസരവാദം ഇപ്പോള്‍ ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കല്‍ സമയത്തും വെളിവായി.  

അതുവരെ കയ്യേറ്റക്കാരായി താമസിക്കുന്ന ബംഗ്ലാദേശുകാരെയും രോഹിംഗ്യ മുസ്ലിങ്ങളെയും ദല്‍ഹിയിലെ ജഹാംഗീര്‍പുരി കലാപത്തില്‍ കുറ്റപ്പെടുത്തിയിരുന്ന ആപ് പക്ഷെ ബിജെപി ഭരിയ്‌ക്കുന്ന വടക്കന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഒഴിപ്പിക്കലിനായി ബുള്‍ഡോസര്‍ കൊണ്ടിറങ്ങിയപ്പോള്‍ രംഗത്ത് പ്രത്യക്ഷപ്പെടാതെ ഒളിച്ചിരുന്നു. ഒരൊറ്റ ആപ് എംഎല്‍എയോ എംപിയോ ഒഴിപ്പിക്കല്‍ നടക്കുന്ന ഇടത്തേക്ക് വന്നില്ല. പിന്നീട് കോണ്‍ഗ്രസും ലിബറലുകളും കമ്മ്യൂണിസ്റ്റുകളും ഒഴിപ്പിക്കലിനെതിരെ ആറാട്ട് നടത്തിയപ്പോള്‍ ആപ് അവരുടെ കൂടെ ചേര്‍ന്ന് ബിജെപിയെ കുറ്റപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു.  

കൃത്യമായ പരസ്യനിലപാടുകളില്ലാത്ത ആപിന്റെ ഈ ഒളിച്ചുകളി 2019ലെ പൗരത്വബില്ലിനെതിരെ ഷഹീന്‍ബാഗില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തിലും നമ്മള്‍ കണ്ടതാണ്. അന്ന് ദല്‍ഹിയിലേക്കുള്ള പ്രധാന റോഡുകള്‍ തടഞ്ഞ് സമരം ചെയ്യുന്നതിനെ ആപ് എതിര്‍ത്തെങ്കിലും സമരക്കാര്‍ക്കെതിരെ പരസ്യമായി രംഗത്ത് വരാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല ചില ആപ് എംഎല്‍എമാര്‍ രഹസ്യമായി സമരക്കാര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു. തങ്ങള്‍ ലിബറലുകളുടെയും ന്യൂനപക്ഷങ്ങളുടെയും ഇടതു സഹയാത്രികരുടെയും കൂടെയുള്ളവരാണ് എന്ന ഒരു പ്രതിച്ഛായ സൃഷ്ടിക്കാനും കൂടിയായിരുന്നു ഇത്. ഈ അവസരവാദ നീക്കങ്ങളിലൂടെയുള്ള ഞാണിന്മേല്‍ കളി വഴി ആപ് ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ശ്രമിക്കുകയാണ്.  

ജഹാംഗീര്‍പൂരിയിലെ ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് നടന്ന കല്ലേറിനെയും അക്രമത്തെയും അരവിന്ദ് കെജ്രിവാള്‍ അപലപിച്ചിരുന്നു. മുഖ്യപ്രതിയായി പൊലീസ് പിടികൂടിയ അന്‍സാര്‍ ആപ് പ്രവര്‍ത്തകനാണെന്ന് ബിജെപി കുറ്റപ്പെടുത്തിയപ്പോള്‍ ആപ് ഒന്ന് പതറി. എന്നാല്‍ പിന്നീട് അന്‍സാര്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് ആരോപിച്ച് ആപ് പ്രതിസ്ഥാനത്ത് നിന്ന് വഴുതി രക്ഷപ്പെട്ടു.  

എന്തായാലും ദല്‍ഹിയിലെ ജഹാംഗീര്‍ പുരിയിലെ കലാപം നടന്ന പ്രദേശം ആം ആദ്മിയുടെ എംഎല്‍എമാരോ മന്ത്രിമാരോ എംപിമാരോ ഇതുവരെയും സന്ദര്‍ശിച്ചില്ല. ഈ സ്ഥലം സന്ദര്‍ശിക്കരുതെന്നാണ് ആപിന്റെ കേന്ദ്ര നേതൃത്വത്തില്‍ നിന്നും വ്യക്തമായ നിര്‍ദേശമുണ്ടെന്ന് ആപിന്റെ തന്നെ ആറ് ലോക്കല്‍ എംഎല്‍എമാര്‍ വെളിപ്പെടുത്തിയിരുന്നു.  തങ്ങള്‍ മുസ്ലിം വിരുദ്ധരല്ലെന്ന് വരുത്തിതീര്‍ക്കാനാണ് അക്രമസ്ഥലങ്ങള്‍ ആപ് നേതാക്കള്‍ സന്ദര്‍ശിക്കാതിരിക്കുന്നത്. അതേ സമയം ഹിന്ദു വിരുദ്ധരല്ലെന്നും ആപിന് വരുത്തിതീര്‍ക്കണം.  

ഈ കലാപവുമായി ബന്ധപ്പെട്ട പരസ്യ യോഗങ്ങള്‍ സംഘടിപ്പിക്കുകയോ പരസ്യ നിലപാടുകള്‍ പ്രകടിപ്പിക്കുകയോ ചെയ്യരുതെന്ന് ആപ് നേതൃത്വത്തിന്റെ വ്യക്തമായ നിര്‍ദേശങ്ങളുണ്ട്. ബിജെപിയാണ് പ്രധാന എതിരാളിയെന്ന് അറിയാവുന്നത് കൊണ്ടാണ് അര്‍ത്ഥഗര്‍ഭമായ മൗനം പാലിച്ചുകൊണ്ടുള്ള ആപിന്റെ ഈ ഒളിച്ചിരിക്കല്‍ തന്ത്രം. പക്ഷെ ആണും പെണ്ണും കെട്ട ഈ അവസരവാദ രാഷ്‌ട്രീയത്തിന് എത്രനാള്‍ മുന്നോട്ട് പോകാനുകമെന്നാണ് രാഷ്‌ട്രീയ വിദഗ്ധര്‍ ചോദിക്കുന്നത്.  

Tags: kejriwalജഹാംഗീര്‍പുരി കലാപംഅരവിന്ദ് കെജ്‌രിവാള്‍ബുള്‍ഡോസര്‍ബുള്‍ഡോസര്‍ സ്റ്റൈല്‍appeasementdelhi riotsdelhi riotbjpമുസ്ലിം പ്രീണനംആം ആദ്മി പാര്‍ട്ടിഹനുമാന്‍ ജയന്തിaapഹനുമാന്‍ ശോഭായാത്രriotജഹാംഗീര്‍പുരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

India

അഴിമതി, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കർശന നടപടി ആരംഭിച്ചു , കുറ്റവാളികളെ തിരഞ്ഞ് പിടിച്ച് ശിക്ഷിക്കും ; മുന്നറിയിപ്പുമായി സുവേന്ദു അധികാരി 

India

‘ബിജെപി ഭരണഘടനാ പരിധിക്കുള്ളിൽ പ്രവർത്തിക്കണം’: സുവേന്ദു സർക്കാരിന്റെ കൈയേറ്റ വിരുദ്ധ ബുൾഡോസർ നടപടിയിൽ രാജ എന്തിന് രോഷം പ്രകടിപ്പിക്കണം ?

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.