Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തോമസിന്റെ പുറപ്പാടും കോണ്‍ഗ്രസ്സിന്റെ ഗതികേടും

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ആര്‍ജവമുണ്ടെങ്കില്‍ സിപിഎമ്മുമായി ഒരിടത്തും സഖ്യം പാടില്ലെന്ന് ഹൈക്കമാന്റിനോട് ആവശ്യപ്പെടട്ടെ. ഇങ്ങനെ പറഞ്ഞാല്‍ സോണിയയ്‌ക്ക് അത് ഇഷ്ടപ്പെടില്ലെന്ന് ഇവിടുത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കറിയാം. എന്നിട്ടും ജനങ്ങളെ പറ്റിക്കാന്‍ കണ്ണടച്ചിരുട്ടാക്കുകയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 9, 2022, 05:00 am IST
in Editorial

കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ വിലക്ക് മറികടന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയും മുന്‍ എറണാകുളം എംപിയുമൊക്കെയായ കെ.വി. തോമസ് കണ്ണൂരില്‍ നടക്കുന്ന സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ തിരിച്ചടിയും നാണക്കേടുമുണ്ടാക്കിയിരിക്കുകയാണ്. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാനുള്ള ക്ഷണമാണ് കെ.വി. തോമസ് സ്വീകരിച്ചതെങ്കിലും അത് സിപിഎമ്മിലേക്കുള്ള പ്രവേശനമാണെന്ന് ഏറെക്കുറെ വ്യക്തമാണ്. കോണ്‍ഗ്രസ് വിടുവാനുള്ള കാരണമായി തോമസ് പറയുന്നതൊന്നും അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല. കോണ്‍ഗ്രസ്സില്‍നിന്നുകൊണ്ട് കഴിയാവുന്നതൊക്കെ നേടിയെടുത്തശേഷം ഇനി അതിനുള്ള സാധ്യതയില്ലെന്ന് തിരിച്ചറിഞ്ഞാണ് തോമസിന്റെ കൂടുമാറ്റം. സ്ഥാനമാനങ്ങള്‍ എങ്ങനെയൊക്കെ നേടിയെടുക്കണമെന്നും അതിന് ആരെയൊക്കെ പ്രീതിപ്പെടുത്തണമെന്നും തോമസിനെ ആരും പഠിപ്പിക്കേണ്ടതില്ല. കുമ്പളങ്ങിക്കാരനായ തോമസിന്റെ ജീവചരിത്രംതന്നെ ഇത്തരം പ്രീതിപ്പെടുത്തലിന്റെയും അതുവഴി ഒന്നിനു പിറകെ ഒന്നായി സ്ഥാനമാനങ്ങള്‍ ലഭിച്ചതിന്റെയും ചരിത്രമാണ്. ഡിന്നര്‍ ഡിപ്ലോമസി മുതല്‍ ജീവചരിത്രരചന വരെ തരാതരംപോലെ അടവുകള്‍ ഇതിനുവേണ്ടി പുറത്തെടുത്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ രാജ്യസഭയിലേക്ക് പോകാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ഇനി സിപിഎമ്മിനൊപ്പമെന്ന് തോമസ് ഉറപ്പിക്കാന്‍ കാരണം.

പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്കല്ല, സിപിഎം എന്ന പാര്‍ട്ടിയിലേക്കു തന്നെയാണ്‌കെ.വി. തോമസ് പോകുന്നതെന്ന് അറിയാവുന്ന കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും  നിയമസഭാ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കലിതുള്ളുകയാണ്. അധികാരമോഹിയും വഞ്ചകനുമായ തോമസിനെതിരെ പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് നടപടിയെടുക്കുമെന്ന് അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതേസമയം തനിക്കെതിരെ നടപടിയെടുക്കാന്‍ എഐസിസിക്കു മാത്രമാണ് അധികാരമുള്ളതെന്നാണ് തോമസിന്റെ പക്ഷം. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നതില്‍നിന്ന് ശശി തരൂരിനെയും തോമസിനെയും വിലക്കിയത് ഹൈക്കമാന്‍ഡാണ്. തരൂര്‍ ആ വിലക്ക് അനുസരിച്ചപ്പോള്‍ തോമസ് അത് ലംഘിച്ചു. തീര്‍ച്ചയായും നടപടിയെടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. പക്ഷേ ഇതേ ഹൈക്കമാന്‍ഡ് പറയുന്നത് കെപിസിസിയോട് നടപടിയെടുക്കാനാണ്. തനിക്കെതിരെ രോഷാകുലരാകുന്ന കോണ്‍ഗ്രസ് നേതാക്കളോട് തോമസ് ചോദിക്കുന്നതില്‍ കാര്യമുണ്ട്. ദേശീയതലത്തില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും ഒറ്റക്കെട്ടാണ്. നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന രണ്ട് പാര്‍ട്ടികളും തുല്യദുഃഖിതരുമാണ്. തനിക്കാവുന്ന വിധത്തിലൊക്കെ കോണ്‍ഗ്രസ്സിനെ സഹായിക്കുകയെന്ന ദൗത്യമാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. യുപിഎയുടെ ഭാഗമല്ലെങ്കിലും സോണിയയുടെയും രാഹുലിന്റെയും വിശ്വസ്ത സഖ്യകക്ഷിയാണ് സിപിഎം. പാര്‍ലമെന്റിനകത്തും പുറത്തും അന്ധനും മുടന്തനും പോലെ പരസ്പര സഹകരണത്തോടെയാണ് ഇരുവരും പ്രവര്‍ത്തിക്കുന്നത്.

ഇങ്ങനെയായിരിക്കെ താന്‍ സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നതിനെ കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ക്കുന്നത് എന്തിനാണെന്നാണ് തോമസ് ചോദിക്കുന്നത്. ഇതിനു മറുപടി പറയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയുന്നില്ല. സോണിയയും രാഹുലുമുള്‍പ്പെടെയുള്ളവര്‍ സിപിഎമ്മിന്റെ വേദിയില്‍ പോകുമ്പോള്‍ തനിക്ക് മാത്രം വിലക്കേര്‍പ്പെടുത്തുന്നതിന്റെ യുക്തിയാണ് തോമസ് ചോദ്യംചെയ്യുന്നത്. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ഗതികേടാണിത്. കേരളത്തില്‍ തങ്ങള്‍ നഖശിഖാന്തം എതിര്‍ക്കുകയാണെന്ന് കെ. സുധാകരനും വി.ഡി. സതീശനെയും പോലുള്ള നേതാക്കള്‍ പറയുന്ന സിപിഎമ്മുമായി കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വം ഒറ്റക്കെട്ടാണ്. ബംഗാളിലും ബീഹാറിലും അസമിലുമൊക്കെ ഒറ്റമുന്നണിയായാണ് മത്‌സരിച്ചത്. എന്നിട്ടും കേരളത്തില്‍ സിപിഎം മുഖ്യശത്രുവാണെന്ന് പറഞ്ഞ് കപടനാടകം കളിക്കുകയാണ് കോണ്‍ഗ്രസ്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്  ആര്‍ജവമുണ്ടെങ്കില്‍ സിപിഎമ്മുമായി ഒരിടത്തും സഖ്യം പാടില്ലെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടട്ടെ.  ഇങ്ങനെ പറഞ്ഞാല്‍ സോണിയയ്‌ക്ക് അത് ഇഷ്ടപ്പെടില്ലെന്ന് ഇവിടുത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കറിയാം. എന്നിട്ടും ജനങ്ങളെ പറ്റിക്കാന്‍ കണ്ണടച്ചിരുട്ടാക്കുകയാണ്.  രാഷ്‌ട്രീയമായും സംഘടനാപരമായും തകര്‍ന്നിരിക്കുന്ന കോണ്‍ഗ്രസ്സിന് ഇനിയൊരു ഭാവിയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കറിയാം. മുങ്ങുന്ന കപ്പലില്‍നിന്ന്  അവര്‍ രക്ഷപ്പെടാന്‍ നോക്കുകയാണ്. ഇതുവരെ അഴിമതിക്കാരനും അധികാരമോഹിയും ഇസ്രായേലുമായി കൈകോര്‍ത്ത സയണിസ്റ്റുമായ തോമസിനെ സ്വന്തം കൂടാരത്തിലേക്ക് വിളിച്ചുകയറ്റുന്നതിലൂടെ സിപിഎമ്മിന്റെ കാപട്യവും പുറത്തായിരിക്കുന്നു.

Tags: congressകെ.വി.തോമസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.