Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മു കശ്മീരില്‍ ടൂറിസ്റ്റുകളുടെ വന്‍തിരക്ക്; 2022 മാര്‍ച്ചില്‍ ഇക്കഴിഞ്ഞ ദശകങ്ങളേക്കാള്‍ റെക്കോഡ് തിരക്ക്; ദിവസേന പറന്നിറങ്ങുന്നത് 50 വിമാനങ്ങള്‍

തീവ്രവാദികളെയോര്‍ത്ത് പ്രാണഭയത്തോടെ യാത്രചെയ്യേണ്ട ഒരിടമെന്ന ജമ്മു കശ്മീരിനെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പം മായുന്നു. ഇപ്പോള്‍ ടൂറിസ്റ്റുകള്‍ തിക്കിത്തിരക്കുന്ന, അവര്‍ക്കായി എല്ലാ പ്രകൃതി സൗന്ദര്യവും മിഴിവോടെ തുറന്നുവെയ്‌ക്കുന്ന സുന്ദരനഗരമായി ജമ്മുകശ്മീര്‍ മാറിയിരിക്കുന്നു. കൗമാരക്കാര്‍, യുവ പ്രൊഫഷണലുകള്‍, ഹണിമൂണ്‍ ദമ്പതിമാര്‍ തുടങ്ങി ഇന്ത്യയുടെ വിവിധ മെട്രോകളില്‍ നിന്നും മിനിമെട്രോകളില്‍ നിന്നും എല്ലാ തരം ടൂറിസ്റ്റുകളും ജമ്മു കശ്മീരിനെ തേടിയെത്തുകയാണ് ഈ വേനല്‍ സീസണില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2022, 12:13 am IST
inIndia

ശ്രീനഗര്‍: തീവ്രവാദികളെയോര്‍ത്ത് പ്രാണഭയത്തോടെ യാത്രചെയ്യേണ്ട ഒരിടമെന്ന ജമ്മു കശ്മീരിനെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പം മായുന്നു. ഇപ്പോള്‍ ടൂറിസ്റ്റുകള്‍ തിക്കിത്തിരക്കുന്ന, അവര്‍ക്കായി എല്ലാ പ്രകൃതി സൗന്ദര്യവും മിഴിവോടെ തുറന്നുവെയ്‌ക്കുന്ന സുന്ദരനഗരമായി ജമ്മുകശ്മീര്‍ മാറിയിരിക്കുന്നു. കൗമാരക്കാര്‍, യുവ പ്രൊഫഷണലുകള്‍, ഹണിമൂണ്‍ ദമ്പതിമാര്‍ തുടങ്ങി ഇന്ത്യയുടെ വിവിധ മെട്രോകളില്‍ നിന്നും മിനിമെട്രോകളില്‍ നിന്നും എല്ലാ തരം ടൂറിസ്റ്റുകളും ജമ്മു കശ്മീരിനെ തേടിയെത്തുകയാണ് ഈ വേനല്‍ സീസണില്‍.

മാത്രമല്ല, ശ്രീനഗറിലേക്ക് ദിവസം 50ഓളം യാത്രാവിമാനങ്ങളാണ് പറന്നിറങ്ങുന്നത്. ഇതില്‍ അധികവും ടൂറിസ്റ്റുകള്‍ തന്നെ. ഇപ്പോള്‍ നടക്കുന്ന വേനല്‍ക്കാല യാത്രാ സീസണില്‍ ജമ്മുകശ്മീരില്‍ ഒന്നാം കിട ഡെസ്റ്റിനേഷനായി മാറിയിരിക്കുന്നുവെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. സാധാരണ ഉണ്ടാകുന്നതിനേക്കാള്‍ നാലിരട്ടിയോളം അധികം ടൂറിസ്റ്റുകളാണ് ഇക്കുറി എത്തിയിരിക്കുന്നത്. ഹോസ്റ്റുലകള്‍ മിക്കവാറും ടൂറിസ്റ്റുകളെക്കൊണ്ട് നിറഞ്ഞ സ്ഥിതിയാണ്. ഈ അമിതമായ തിരക്ക് കാരണം റൂം വാടക 40-80 ശതമാനം വരെ ഉയര്‍ന്നിരിക്കുന്നു.

‘രാജ്യമെങ്ങും ചൂടുകാറ്റ് ആഞ്ഞടിക്കുന്നതോടെ യാത്രക്കാര്‍ ബീച്ചുകളും ഹില്‍സ്‌റ്റേഷനുമാണ് തേടുന്നത്. ഈ അറ്റവേനലിലും 11 ഡിഗ്രി മാത്രമാണ് ജമ്മുകശ്മീരിലെ അന്തരീക്ഷോഷ്മാവ്. ശ്രീനഗറിനെക്കുറിച്ച് യാത്രികര്‍ നടത്തുന്ന അന്വേഷണത്തില്‍ 17 മുതല്‍ 20 ശതമാനം വരെ വര്‍ധനവുണ്ടായിട്ടുണ്ട്. അഡ്വാന്‍സ് ബുക്കിങ്ങും അരങ്ങ് തകര്‍ക്കുന്നു’- ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലായ ഇക്‌സിഗോയുടെ സഹസ്ഥാപകനായ രജ്‌നീഷ് കുമാര്‍ പറയുന്നു.

ശ്രീനഗറിലെ ഷേഖ് അല്‍-ആലം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇപ്പോള്‍ രാത്രിയും ഫ്‌ളൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടെ കൂടുതല്‍ വിമാനങ്ങള്‍ ഇവിടെ വന്നിറങ്ങുന്നു. ഇതില്‍ ആഭ്യന്തരസര്‍വ്വീസുകളാണ് കൂടുതലും. മാത്രമല്ല, ശ്രീനഗര്‍ ഇപ്പോള്‍ അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു എന്നീ നഗരങ്ങളുമായി നേരിട്ട് ബന്ധപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ദിവസവും 50 യാത്രാവിമാനങ്ങള്‍ ഇവിടെ എത്തുന്നു.

കോവിഡ് മഹാമാരി ആഭ്യന്തര ടൂറിസത്തെ തകര്‍ത്തെറിഞ്ഞെങ്കിലും അതില്‍ നിന്നും ജമ്മുകശ്മീര്‍ ഒരു വിനോദസഞ്ചാരികളുടെ പറുദീസയായി ഉയിര്‍ത്തെണീക്കുകയാണ്. 2022 മാര്‍ച്ചില്‍ കഴിഞ്ഞ ഒരു ദശകത്തില്‍വെച്ചേറ്റവും അധികം ടൂറിസ്റ്റുകള്‍ ഇവിടെ എത്തി. ശ്രീനഗറിനെക്കുറിച്ചുള്ള ടൂറിസ്റ്റുകളുടെ തിരച്ചിലില്‍ 150 ശതമാനം വര്‍ധന ഉണ്ടായി’- എസ്ഒടിസി ട്രാവലിന്റെ പ്രസിഡന്‍റ് ഡാനിയല്‍ ഡിസൂസ പറയുന്നു.

കേന്ദ്രമന്ത്രി 2022-23 ബജറ്റില്‍ കശ്മീരിന്റെ ടൂറിസം മേഖലയ്‌ക്ക് വന്‍ തുക നീക്കിവെച്ചിട്ടുണ്ട്. ഏകദേശം 604.77 കോടിയാണ് നല്‍കിയിരിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തെ ബജറ്റിനെ അപേക്ഷിച്ച് 78.61 കോടി രൂപ അധികമാണ്.

ഇപ്പോഴത്തെ ടൂറിസ്റ്റുകളുടെ കുതിപ്പ് മെട്രോകളില്‍ നിന്നും മിനി മെട്രോകളില്‍ നിന്നുമാണ്. വഡോദര, കൊല്‍ക്കത്ത, പൂണെ, ചെന്നൈ, ഹൈദരാബാഗ്, കൊച്ചി, ഭോപാല്‍, കോയമ്പത്തൂര്‍, ജയ്‌പൂര്‍ എന്നിവ ഇതില്‍ പെടുന്നു.

ടൂറിസ്റ്റുകള്‍ കൂടുതലായി തമ്പടിക്കുന്നത് പഹല്‍ഗാം, സോന്‍മാര്‍ഗ്, ഗുല്‍മാര്‍ഗ്, ശ്രീനഗര്‍ എ്ന്നിവിടങ്ങളിലാണ്. ‘സാധാരണ വാടകയേക്കാള്‍ 40 ശതമാനം അധികമാണ് ഇപ്പോള്‍ ഹോട്ടലുകള്‍ ഈടാക്കുന്നത്’- ഡിസൂസ കൂട്ടിച്ചേര്‍ക്കുന്നു.

ടുലിപ് സീസണ്‍ ആരംഭിച്ചതോടെയും കടുത്ത വേനല്‍ചൂടില്‍ നിന്നും രക്ഷപ്പെടാനും ഞങ്ങളുടെ സ്ഥിരം ടൂറിസ്റ്റുകള്‍ ശ്രീനഗര്‍, പഹല്‍ഗാം, ഗുല്‍മാര്‍ഗ്, സൊന്‍മാര്‍ഗ് എന്നിവ ബുക്ക് ചെയ്യുന്നുണ്ട്. കശ്മീരിലെ ടൂറിസം സംരംഭങ്ങള്‍ കൂടുതലായി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയും ചെയ്യുന്നു’- തോമസ് കുക്ക് ഹോളിഡേയ്‌സ് മേധാവി രാജീവ് കാലെ പറയുന്നു.

ശ്രീഗനറിലേക്ക് കോര്‍പറേറ്റ് യാത്രികരുടെ ഒഴുക്കിലും ഉണര്‍വ്വുണ്ട്. അന്താരാഷ്‌ട്ര കേന്ദ്രങ്ങളായ ദുബായ്, അബുദാബി, മസ്‌കറ്റ് എന്നിവിടങ്ങളില്‍ നിന്നെല്ലാം ടൂറിസ്റ്റുകള്‍ എത്തുന്നു. ഗള്‍ഫിലേക്ക് ജമ്മുകശ്മീരില്‍ നിന്നും നേരിട്ട് വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ പലരും ദല്‍ഹി, മുംബൈ എ്‌നിവിടങ്ങളിലൂടെയാണ് എത്തുന്നത്.

Tags: ടുലിപ് സീസണ്‍കശ്മീര്‍ ടൂറിസംപഹല്‍ഗാംജമ്മു കശ്മീര്‍ഗുല്‍മാര്‍ഗ്സന്ദര്‍ശനംസൊന്‍മാര്‍ഗ്വിമാനങ്ങള്‍തോമസ് കുക്ക് ഹോളിഡേയ്‌സ്റെക്കോഡ്‌രാജീവ് കാലെlandഎസ്ഒടിസിശ്രീനഗര്‍ഇക്‌സിഗോടൂറിസംആഭ്യന്തര ടൂറിസ്റ്റുകള്‍കശമീര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

Kerala

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

പുതിയ വാര്‍ത്തകള്‍

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.