Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മു കശ്മീരില്‍ ടൂറിസ്റ്റുകളുടെ വന്‍തിരക്ക്; 2022 മാര്‍ച്ചില്‍ ഇക്കഴിഞ്ഞ ദശകങ്ങളേക്കാള്‍ റെക്കോഡ് തിരക്ക്; ദിവസേന പറന്നിറങ്ങുന്നത് 50 വിമാനങ്ങള്‍

തീവ്രവാദികളെയോര്‍ത്ത് പ്രാണഭയത്തോടെ യാത്രചെയ്യേണ്ട ഒരിടമെന്ന ജമ്മു കശ്മീരിനെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പം മായുന്നു. ഇപ്പോള്‍ ടൂറിസ്റ്റുകള്‍ തിക്കിത്തിരക്കുന്ന, അവര്‍ക്കായി എല്ലാ പ്രകൃതി സൗന്ദര്യവും മിഴിവോടെ തുറന്നുവെയ്‌ക്കുന്ന സുന്ദരനഗരമായി ജമ്മുകശ്മീര്‍ മാറിയിരിക്കുന്നു. കൗമാരക്കാര്‍, യുവ പ്രൊഫഷണലുകള്‍, ഹണിമൂണ്‍ ദമ്പതിമാര്‍ തുടങ്ങി ഇന്ത്യയുടെ വിവിധ മെട്രോകളില്‍ നിന്നും മിനിമെട്രോകളില്‍ നിന്നും എല്ലാ തരം ടൂറിസ്റ്റുകളും ജമ്മു കശ്മീരിനെ തേടിയെത്തുകയാണ് ഈ വേനല്‍ സീസണില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2022, 12:13 am IST
in India

ശ്രീനഗര്‍: തീവ്രവാദികളെയോര്‍ത്ത് പ്രാണഭയത്തോടെ യാത്രചെയ്യേണ്ട ഒരിടമെന്ന ജമ്മു കശ്മീരിനെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പം മായുന്നു. ഇപ്പോള്‍ ടൂറിസ്റ്റുകള്‍ തിക്കിത്തിരക്കുന്ന, അവര്‍ക്കായി എല്ലാ പ്രകൃതി സൗന്ദര്യവും മിഴിവോടെ തുറന്നുവെയ്‌ക്കുന്ന സുന്ദരനഗരമായി ജമ്മുകശ്മീര്‍ മാറിയിരിക്കുന്നു. കൗമാരക്കാര്‍, യുവ പ്രൊഫഷണലുകള്‍, ഹണിമൂണ്‍ ദമ്പതിമാര്‍ തുടങ്ങി ഇന്ത്യയുടെ വിവിധ മെട്രോകളില്‍ നിന്നും മിനിമെട്രോകളില്‍ നിന്നും എല്ലാ തരം ടൂറിസ്റ്റുകളും ജമ്മു കശ്മീരിനെ തേടിയെത്തുകയാണ് ഈ വേനല്‍ സീസണില്‍.

മാത്രമല്ല, ശ്രീനഗറിലേക്ക് ദിവസം 50ഓളം യാത്രാവിമാനങ്ങളാണ് പറന്നിറങ്ങുന്നത്. ഇതില്‍ അധികവും ടൂറിസ്റ്റുകള്‍ തന്നെ. ഇപ്പോള്‍ നടക്കുന്ന വേനല്‍ക്കാല യാത്രാ സീസണില്‍ ജമ്മുകശ്മീരില്‍ ഒന്നാം കിട ഡെസ്റ്റിനേഷനായി മാറിയിരിക്കുന്നുവെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. സാധാരണ ഉണ്ടാകുന്നതിനേക്കാള്‍ നാലിരട്ടിയോളം അധികം ടൂറിസ്റ്റുകളാണ് ഇക്കുറി എത്തിയിരിക്കുന്നത്. ഹോസ്റ്റുലകള്‍ മിക്കവാറും ടൂറിസ്റ്റുകളെക്കൊണ്ട് നിറഞ്ഞ സ്ഥിതിയാണ്. ഈ അമിതമായ തിരക്ക് കാരണം റൂം വാടക 40-80 ശതമാനം വരെ ഉയര്‍ന്നിരിക്കുന്നു.

‘രാജ്യമെങ്ങും ചൂടുകാറ്റ് ആഞ്ഞടിക്കുന്നതോടെ യാത്രക്കാര്‍ ബീച്ചുകളും ഹില്‍സ്‌റ്റേഷനുമാണ് തേടുന്നത്. ഈ അറ്റവേനലിലും 11 ഡിഗ്രി മാത്രമാണ് ജമ്മുകശ്മീരിലെ അന്തരീക്ഷോഷ്മാവ്. ശ്രീനഗറിനെക്കുറിച്ച് യാത്രികര്‍ നടത്തുന്ന അന്വേഷണത്തില്‍ 17 മുതല്‍ 20 ശതമാനം വരെ വര്‍ധനവുണ്ടായിട്ടുണ്ട്. അഡ്വാന്‍സ് ബുക്കിങ്ങും അരങ്ങ് തകര്‍ക്കുന്നു’- ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലായ ഇക്‌സിഗോയുടെ സഹസ്ഥാപകനായ രജ്‌നീഷ് കുമാര്‍ പറയുന്നു.

ശ്രീനഗറിലെ ഷേഖ് അല്‍-ആലം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇപ്പോള്‍ രാത്രിയും ഫ്‌ളൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടെ കൂടുതല്‍ വിമാനങ്ങള്‍ ഇവിടെ വന്നിറങ്ങുന്നു. ഇതില്‍ ആഭ്യന്തരസര്‍വ്വീസുകളാണ് കൂടുതലും. മാത്രമല്ല, ശ്രീനഗര്‍ ഇപ്പോള്‍ അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു എന്നീ നഗരങ്ങളുമായി നേരിട്ട് ബന്ധപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ദിവസവും 50 യാത്രാവിമാനങ്ങള്‍ ഇവിടെ എത്തുന്നു.

കോവിഡ് മഹാമാരി ആഭ്യന്തര ടൂറിസത്തെ തകര്‍ത്തെറിഞ്ഞെങ്കിലും അതില്‍ നിന്നും ജമ്മുകശ്മീര്‍ ഒരു വിനോദസഞ്ചാരികളുടെ പറുദീസയായി ഉയിര്‍ത്തെണീക്കുകയാണ്. 2022 മാര്‍ച്ചില്‍ കഴിഞ്ഞ ഒരു ദശകത്തില്‍വെച്ചേറ്റവും അധികം ടൂറിസ്റ്റുകള്‍ ഇവിടെ എത്തി. ശ്രീനഗറിനെക്കുറിച്ചുള്ള ടൂറിസ്റ്റുകളുടെ തിരച്ചിലില്‍ 150 ശതമാനം വര്‍ധന ഉണ്ടായി’- എസ്ഒടിസി ട്രാവലിന്റെ പ്രസിഡന്‍റ് ഡാനിയല്‍ ഡിസൂസ പറയുന്നു.

കേന്ദ്രമന്ത്രി 2022-23 ബജറ്റില്‍ കശ്മീരിന്റെ ടൂറിസം മേഖലയ്‌ക്ക് വന്‍ തുക നീക്കിവെച്ചിട്ടുണ്ട്. ഏകദേശം 604.77 കോടിയാണ് നല്‍കിയിരിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തെ ബജറ്റിനെ അപേക്ഷിച്ച് 78.61 കോടി രൂപ അധികമാണ്.

ഇപ്പോഴത്തെ ടൂറിസ്റ്റുകളുടെ കുതിപ്പ് മെട്രോകളില്‍ നിന്നും മിനി മെട്രോകളില്‍ നിന്നുമാണ്. വഡോദര, കൊല്‍ക്കത്ത, പൂണെ, ചെന്നൈ, ഹൈദരാബാഗ്, കൊച്ചി, ഭോപാല്‍, കോയമ്പത്തൂര്‍, ജയ്‌പൂര്‍ എന്നിവ ഇതില്‍ പെടുന്നു.

ടൂറിസ്റ്റുകള്‍ കൂടുതലായി തമ്പടിക്കുന്നത് പഹല്‍ഗാം, സോന്‍മാര്‍ഗ്, ഗുല്‍മാര്‍ഗ്, ശ്രീനഗര്‍ എ്ന്നിവിടങ്ങളിലാണ്. ‘സാധാരണ വാടകയേക്കാള്‍ 40 ശതമാനം അധികമാണ് ഇപ്പോള്‍ ഹോട്ടലുകള്‍ ഈടാക്കുന്നത്’- ഡിസൂസ കൂട്ടിച്ചേര്‍ക്കുന്നു.

ടുലിപ് സീസണ്‍ ആരംഭിച്ചതോടെയും കടുത്ത വേനല്‍ചൂടില്‍ നിന്നും രക്ഷപ്പെടാനും ഞങ്ങളുടെ സ്ഥിരം ടൂറിസ്റ്റുകള്‍ ശ്രീനഗര്‍, പഹല്‍ഗാം, ഗുല്‍മാര്‍ഗ്, സൊന്‍മാര്‍ഗ് എന്നിവ ബുക്ക് ചെയ്യുന്നുണ്ട്. കശ്മീരിലെ ടൂറിസം സംരംഭങ്ങള്‍ കൂടുതലായി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയും ചെയ്യുന്നു’- തോമസ് കുക്ക് ഹോളിഡേയ്‌സ് മേധാവി രാജീവ് കാലെ പറയുന്നു.

ശ്രീഗനറിലേക്ക് കോര്‍പറേറ്റ് യാത്രികരുടെ ഒഴുക്കിലും ഉണര്‍വ്വുണ്ട്. അന്താരാഷ്‌ട്ര കേന്ദ്രങ്ങളായ ദുബായ്, അബുദാബി, മസ്‌കറ്റ് എന്നിവിടങ്ങളില്‍ നിന്നെല്ലാം ടൂറിസ്റ്റുകള്‍ എത്തുന്നു. ഗള്‍ഫിലേക്ക് ജമ്മുകശ്മീരില്‍ നിന്നും നേരിട്ട് വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ പലരും ദല്‍ഹി, മുംബൈ എ്‌നിവിടങ്ങളിലൂടെയാണ് എത്തുന്നത്.

Tags: കശ്മീര്‍ ടൂറിസംപഹല്‍ഗാംജമ്മു കശ്മീര്‍ഗുല്‍മാര്‍ഗ്സന്ദര്‍ശനംസൊന്‍മാര്‍ഗ്വിമാനങ്ങള്‍തോമസ് കുക്ക് ഹോളിഡേയ്‌സ്റെക്കോഡ്‌രാജീവ് കാലെlandഎസ്ഒടിസിശ്രീനഗര്‍ഇക്‌സിഗോടൂറിസംആഭ്യന്തര ടൂറിസ്റ്റുകള്‍കശമീര്‍ടുലിപ് സീസണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

Kerala

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഭൂനിയമങ്ങള്‍ ലംഘിച്ചു: ഇടപാടുകള്‍ റദ്ദാക്കി ലാന്‍ഡ് ബോര്‍ഡ്

പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍, വാര്‍ഡ് മെമ്പര്‍ സിജി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ജെസിബിയുമായി വെന്നിമല ക്ഷേത്ര ഭൂമി കയ്യേറാന്‍ എത്തിയ സംഘത്തെ വിശ്വാസികള്‍ തടയുന്നു
Kerala

വെന്നിമല ക്ഷേത്രഭൂമി കയ്യേറാന്‍ സിപിഎമ്മും കോണ്‍ഗ്രസും; പ്രതിഷേധം വ്യാപകം

പുതിയ വാര്‍ത്തകള്‍

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് ദിവസം 31 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതിവാതകം ; അറബിക്കടലിന്റെ അടിത്തട്ടിൽ 2,000 കിമീ ദൈർഘ്യത്തിൽ പൈപ്പ്‌ലൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.