Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്ഷണത്തിന്റെ തീവില ചോദ്യം ചെയ്തു; പ്രിന്‍സിപ്പാള്‍ തകര്‍ത്തത് അരുണിന്റെ ജീവിതം

2017ല്‍ ബിരുദപഠനത്തിനിടയില്‍ കോളജ് ക്യാന്റീനില്‍ അമിതമായി ഈടാക്കുന്ന ഭക്ഷണ വില സംബന്ധിച്ച് അരുണ്‍കുമാര്‍ ചോദ്യം ചെയ്തതാണ് പ്രിന്‍സിപ്പാള്‍ ഡോ. പി. ജയശ്രീയുടെയും ജൂനിയര്‍ സൂപ്രണ്ട് സി.എല്‍. ശോഭയുടെയും അനിഷ്ടത്തിന് ഇടയാക്കിയത്. പ്രിന്‍സിപ്പാളിന് കടുത്ത അമര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് അരുണ്‍കുമാറിന് നിര്‍ബന്ധിത ടിസി നല്കി വിട്ടയയ്ച്ചു.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Apr 8, 2022, 07:28 pm IST
in Kerala

തിരുവനന്തപുരം: ചേര്‍ത്തല എന്‍എസ്എസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയായിരുന്ന അരുണ്‍കുമാര്‍ എ. എസിന് കലാലയ ജീവിതം സമ്മാനിച്ചത് ഇരുളടഞ്ഞ ഭാവി. പ്രിന്‍സിപ്പാളും ജൂനിയര്‍ സൂപ്രണ്ടും ചേര്‍ന്ന് നശിപ്പിച്ചത് അരുണിന്റെ ഭാവി ജീവിതത്തെ. ഉന്നത പഠനത്തിനോ ജോലിക്കോ പോകാനാകാതെ വന്നതിനാല്‍ നിത്യവൃത്തിക്കായി കോടതിയെ സമീപിച്ചിരിക്കുകയാണ് അരുണ്‍കുമാര്‍.

2017ല്‍ ബിരുദപഠനത്തിനിടയില്‍ കോളജ് ക്യാന്റീനില്‍ അമിതമായി ഈടാക്കുന്ന ഭക്ഷണ വില സംബന്ധിച്ച് അരുണ്‍കുമാര്‍ ചോദ്യം ചെയ്തതാണ് പ്രിന്‍സിപ്പാള്‍ ഡോ. പി. ജയശ്രീയുടെയും ജൂനിയര്‍ സൂപ്രണ്ട് സി.എല്‍. ശോഭയുടെയും അനിഷ്ടത്തിന് ഇടയാക്കിയത്. പ്രിന്‍സിപ്പാളിന് കടുത്ത അമര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് അരുണ്‍കുമാറിന് നിര്‍ബന്ധിത ടിസി നല്കി വിട്ടയയ്ച്ചു.  എന്നാല്‍ കോളജ് അഡ്മിഷന്‍ സമയത്ത് നല്കിയ എസ്എസ്എല്‍സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കാന്‍ നിരവധി തവണ കോളജില്‍ കയറി ഇറങ്ങി നടന്നിട്ടും നിരാശയായിരുന്നു ഫലം. ഇതിനിടയില്‍ പ്രിന്‍സിപ്പാളും ജൂനിയര്‍ സൂപ്രണ്ടും സര്‍വ്വീസില്‍ നിന്നും വിരമിക്കുകയും ചെയ്തു. ഒടുവില്‍ സര്‍ട്ടിഫിക്കറ്റിനായി അരുണിന് ഗവര്‍ണര്‍ക്ക് പരാതി നല്‌കേണ്ടി വന്നു.

ഗവര്‍ണറുടെ ഓഫീസില്‍ നിന്നും സര്‍ക്കാരിലെത്തിയ പരാതി വകുപ്പുതലത്തിലും വിജിലന്‍സ് തലത്തിലും അന്വേഷണം നടത്തി. കോളജ് വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ അരുണ്‍കുമാറിനൊപ്പം അഡ്മിഷന് ചേര്‍ന്ന മറ്റ് വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും യഥാവിധി സൂക്ഷിച്ചിരുന്നതായും അരുണിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കോളജില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍  കാണാതായിട്ടുണ്ടെന്നും കണ്ടെത്തി. രാഷ്‌ട്രീയ വൈരാഗ്യം ഇതിന് കാരണമായേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സാധൂകരിക്കുന്നതാണ് വിജിലന്‍സ് റിപ്പോര്‍ട്ടും.  

രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളിലും ഡോ. പി. ജയശ്രീയും സി.എല്‍. ശോഭയും കുറ്റക്കാരാണെന്ന് കണ്ടെത്തി. അരുണ്‍കുമാറിന് നഷ്ടപരിഹാരം നല്കാന്‍ ഇവര്‍ ബാധ്യസ്ഥരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ നടപടിക്കായി നിയമ വകുപ്പിന്റെ അഭിപ്രായത്തിനായി കാത്തിരിക്കുകയാണ് സര്‍ക്കാര്‍. അഭിപ്രായം  കിട്ടിക്കഴിഞ്ഞാല്‍ ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കും. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്താല്‍ ഡോ. പി. ജയശ്രീയെയും സി.എല്‍. ശോഭയേയും അറസ്റ്റ് ചെയ്യേണ്ടി വരും. നഷ്ടപരിഹാരത്തിനായി ഡോ. പി. ജയശ്രീക്കെതിരെ ചേര്‍ത്തല കോടതിയെ അരുണ്‍കുമാര്‍ സമീപിച്ചിട്ടുണ്ട്.

Tags: pricenssകോളേജ്cherthala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാചകവാതകത്തിന്റെ പേരില്‍ ഭക്ഷണസാധനവില തോന്നുംപടി; നട്ടം തിരിഞ്ഞു ജനങ്ങള്‍

Kerala

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

Kerala

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

Kerala

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

Kerala

ശബരിമല : എന്‍ എസ് എസ് വാദത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്,ലിംഗ വിവേചനം അനുവദിക്കാനാകില്ല

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.