Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യുഗങ്ങള്‍ തോറുമുള്ള വിഷ്ണുപൂജ

കലിയുഗത്തില്‍ കൃഷ്ണവര്‍ണനായിട്ടാണ് ഭഗവാന്‍ ഭജിക്കപ്പെടുന്നത്. കറുത്ത കാന്തി നിറഞ്ഞ സുന്ദരരൂപന്‍. യജ്ഞങ്ങളും നാമ കീര്‍ത്തനങ്ങളുമാണ് കലിയുഗത്തില്‍ വിധിച്ചിട്ടുള്ളത്. നാമജപം കൊണ്ട് മാത്രം ധര്‍മ്മാത്ഥകാമമോക്ഷങ്ങള്‍ ഭക്തര്‍ക്ക് കൈവരിക്കാനാകും. തീര്‍ത്ഥാടനം, നാമകീര്‍ത്തനം, ഹരികഥാശ്രവണം ഇവ കൊണ്ട് താപത്രയങ്ങളും ബ്രഹ്മഹത്യാ പാപം പോലും ഇല്ലാതാകുന്നു എന്നതാണ് കലികാലത്തിന്റെ ആദ്ധ്യാത്മിക നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2022, 10:05 am IST
inSamskriti

വിഷ്ണു ഭക്തരായ നവയോഗികളോട് വിദേഹരാജാവായ നിമിയുടെ അവസാന ചോദ്യം ഭഗവാനെ പൂജിക്കുന്നത് സംബന്ധിച്ചായിരുന്നു. ഏതേതുയുഗത്തില്‍ ഏതേതുവിധമാണ് ഭഗവാനെ പൂജിക്കേണ്ടത്. ഇതിനുള്ള മറുപടി യോഗീന്ദ്രനായ കരഭാജനനാണ് വിശദീകരിക്കുന്നത്.

ഓരോ യുഗത്തിലും ഭഗവാനെ പൂജിക്കുവാന്‍ പ്രത്യേക രീതികളുണ്ട്. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നീ നാലു യുഗത്തിലും ഭഗവാന്‍ ഓരോ നിറം, രൂപം, നാമം ഇവയോടെ അവതരിക്കുന്നു. പൂജയും വിവിധമാണ്, കൃതയുഗത്തില്‍ ശുക്ലവര്‍ണനും ചതുര്‍ബാഹുവും, ജപമാല, മരവുരി, കൃഷ്ണാജിനം, പൂണൂല്‍, ദണ്ഡ്, കമണ്ഡലം എന്നിവ ധരിച്ച ഗരുഡ വാഹകനായ മഹാവിഷ്ണുവിനെയാണ് ധ്യാനിക്കുന്നത്. മനുഷ്യര്‍ ശാന്തരും ദുഃഖഹീനരും സ്‌നേഹമുള്ളവരും ആയിരുന്നു. ശമം, ദമം, തപം എന്നിവയാല്‍ ഭഗവാനെ ഭജിക്കുന്നു. ധ്യാനനിഷ്ഠയിലാണ് കൃതയുഗത്തിലെ ഭക്തിയും ഉപാസനയും.

ത്രേതായുഗത്തില്‍ വേദത്തില്‍ വര്‍ണിച്ചിരിക്കുന്ന രൂപം പൂണ്ട് ചതുര്‍ബാഹുമായ  രക്തവര്‍ണനായി കാണുന്നു. വേദോക്തമായ കര്‍മ്മങ്ങള്‍ കൊണ്ട് പൂജിക്കുന്നു.  വിഷ്ണു, യജ്ഞന്‍, പ്രശ്‌നി, ഗര്‍ഭന്‍, ഉരുക്രമന്‍, ജയന്തന്‍ എന്നീ നാമങ്ങളില്‍ കീര്‍ത്തിക്കുന്നു. ജന്മസിദ്ധമായി ജ്ഞാനം ലഭിച്ച അനുഗൃഹീതരാണ് ഇക്കാലത്തെ മാനുഷര്‍. ജ്ഞാനവും തപസ്സും കൊണ്ട് ഭഗവാനെ പൂജിക്കുന്നു.

ദ്വാപരയുഗത്തില്‍ ഇന്ദ്രിയനിഗ്രഹം സുലഭമല്ലാതായി. ഭഗദവദ് ഉപാസനക്കായി മനുഷ്യര്‍ യജ്ഞകര്‍മ്മങ്ങളില്‍ മുഴുകുന്നു. ശ്യാമവര്‍ണനായി പീതാംബരധാരിയായി ശസ്ത്രങ്ങളോടുകൂടി ശ്രീവത്സം മുതലായ ലക്ഷണങ്ങളോടെ ശോഭിക്കുന്നു. വേദമന്ത്രങ്ങള്‍ കൊണ്ട് മനുഷ്യര്‍ ദേവന് അര്‍ച്ചിക്കുന്നു. വാസുദേവന്‍, സങ്കര്‍ഷണന്‍, നാരായണര്‍ഷി തടുങ്ങി അനേകം പേരുകളില്‍ ഭഗവാനെ ഭജിക്കുന്നു.

കലിയുഗത്തില്‍ കൃഷ്ണവര്‍ണനായിട്ടാണ് ഭഗവാന്‍ ഭജിക്കപ്പെടുന്നത്. കറുത്ത കാന്തി നിറഞ്ഞ സുന്ദരരൂപന്‍. യജ്ഞങ്ങളും നാമ കീര്‍ത്തനങ്ങളുമാണ് കലിയുഗത്തില്‍ വിധിച്ചിട്ടുള്ളത്.  നാമജപം കൊണ്ട് മാത്രം ധര്‍മ്മാത്ഥകാമമോക്ഷങ്ങള്‍ ഭക്തര്‍ക്ക് കൈവരിക്കാനാകും. തീര്‍ത്ഥാടനം, നാമകീര്‍ത്തനം, ഹരികഥാശ്രവണം ഇവ കൊണ്ട് താപത്രയങ്ങളും ബ്രഹ്മഹത്യാ  പാപം പോലും ഇല്ലാതാകുന്നു എന്നതാണ് കലികാലത്തിന്റെ ആദ്ധ്യാത്മിക നേട്ടം. നാമ സങ്കീര്‍ത്തനം കൊണ്ട് സര്‍വ്വാഭീഷ്ടങ്ങളും സിദ്ധമാകുന്ന കലിയുഗത്തില്‍ ജനിക്കാന്‍ കൃതാദിയുഗങ്ങളില്‍ ജനിച്ചവര്‍ കൊതിക്കുന്നു.

നവയോഗികളില്‍ നിന്ന് സമ്പൂര്‍ണ ജ്ഞാനം ലഭിച്ച നിമിരാജാവ് യജ്ഞം  പൂര്‍ത്തിയാക്കി യോഗീന്ദ്രന്മാരെ യഥാവിധി പൂജിച്ച് തൃപ്തിപ്പെടുത്തി. യോഗീന്ദ്രന്മാര്‍ അനുഗ്രഹം നല്‍കി അന്തര്‍ദ്ധാനം ചെയ്തു. നാരദര്‍ ഇങ്ങനെ നിമി നവയോഗി സംവാദം വസുദേവര്‍ക്ക് വിശദീകരിച്ചിട്ട് ഇപ്രകാരം പറഞ്ഞു. ‘മഹാത്മാവേ അങ്ങ് എത്രഭാഗ്യവാന്‍. സാക്ഷാല്‍ നാരായണന്‍ അങ്ങയുടെ മകനായി വന്നിരിക്കുന്നു. ആലിംഗനം ചെയ്യാനും സ്പര്‍ശിക്കാനും ദര്‍ശിക്കാനും കഴിയുന്ന ലോക മാതാക്കളായ (മാതാവും പിതാവും) ദേവകീവസുദേവന്‍മാരേ, നിങ്ങള്‍ യശസ്സുകൊണ്ട് ലോകത്തില്‍ പൂര്‍ണത നേടിയിരിക്കുന്നു. ‘

സ്വപാദമൂലം ഭജതഃപ്രിയസ്യ

ത്യക്താന്യ ഭാവസ്യ ഹരിഃപരേശഃ

വികര്‍മ്മ യച്ചോത്പതീതം കഥഞ്ചിദ്-

ധുനോതി സര്‍വ്വം ഹൃദിസന്നിവിഷ്ടഃ  

നാരായണപാദങ്ങളെ ഭജിക്കുന്ന ഭക്തന് അറിയാതെ വല്ല തെറ്റും സംഭവിച്ചുപോയാല്‍ ഭഗവാന്‍ അത് അപ്പോള്‍ തന്നെ പൊറുക്കുന്നു  

(അവസാനിച്ചു)

Tags: Lord Vishnu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സാളഗ്രാമവും സുദര്‍ശനചക്രവും

Spiritual

മഹാവിഷ്‌ണുവിന്റെ നരസിം‌ഹ അവതാരത്തെക്കുറിച്ച് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

India

കുത്തബ് മിനാർ സനാതനികൾക്ക് വിട്ടുകൊടുക്കണം , അവിടെ ഉയരേണ്ടത് മഹത്തായ ഒരു ക്ഷേത്രം : വിഷ്ണുവിന്റെ പതാക പാറിപ്പറക്കണമെന്നും കാശിയിലെ സന്യാസിമാർ

World

ഹിന്ദുമതത്തെ ബഹുമാനിക്കുന്നു പക്ഷേ …. ; ഭഗവാൻ വിഷ്ണുവിന്റെ വിഗ്രഹം തകർത്തതിൽ വിശദീകരണവുമായി തായ്‌ലൻഡ്

1. കൊല്ലമ്പുഴയില്‍ നിര്‍മാണം പുരോഗമിക്കുന്ന മഹാവിഷ്ണുവിന്റെ ചാതുര്‍ബാഹു പ്രതിമ. സമീപം ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് തച്ചോട് സുധീര്‍.
2. പ്രതിമയുടെ രൂപരേഖ
Kerala

രാജ്യത്ത് ഏറ്റവും വലിയ മഹാവിഷ്ണുവിന്റെ പ്രതിമ കൊല്ലമ്പുഴയില്‍; 85 അടിയില്‍ ചാതുര്‍ ബാഹു പ്രതിമ നിര്‍മാണം

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.