Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോടതികളോടും വര്‍ഗശത്രുത

പണിമുടക്കുന്നവര്‍ക്ക് ശമ്പളം നല്‍കരുതെന്ന് കോടതി പറഞ്ഞത് അങ്ങനെ നിയമമുള്ളതുകൊണ്ടാണ്. ഇതു സംബന്ധിച്ച ഹൈക്കോടതി വിധി നേരത്തെ ഉണ്ടായിട്ടുള്ളതും, സര്‍ക്കാരിന്റെ അപ്പീലില്‍ അത് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചിട്ടുള്ളതും മറച്ചുപിടിച്ചുകൊണ്ടാണ് സിപിഎം നേതാക്കള്‍ അരിശംകൊണ്ടത്. നിയമവാഴ്ചയിലുള്ള അവിശ്വാസവും കോടതിയോടുള്ള അനാദരവുമാണിത്. ഒരു പടികൂടി കടന്ന് ആനത്തലവട്ടം ആനന്ദന്‍ സുപ്രീംകോടതിയെത്തന്നെ വെല്ലുവിളിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2022, 06:00 am IST
in Editorial

ഇടതുതൊഴിലാളി യൂണിയനുകള്‍ നടത്തിയ രണ്ട് ദിവസത്തെ ദേശീയ പണിമുടക്കില്‍ വ്യാപകമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് ഭീകരാവസ്ഥ സൃഷ്ടിച്ച് സിപിഎം ഹൈക്കോടതിക്കെതിരെ തിരിഞ്ഞിരിക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍, സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയവരാണ് കോടതിയെ ഭീഷണിപ്പെടുത്തിയും പരിഹസിച്ചും രംഗത്തെത്തിയത്. സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തണമെന്നും, പണിയെടുക്കാത്ത ദിവസങ്ങളിലെ ശമ്പളം പാരിതോഷികമായി നല്‍കരുതെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടതാണ് നീതിപീഠങ്ങളോടുള്ള വര്‍ഗശത്രുത ഒരിക്കല്‍ക്കൂടി പൊടിതട്ടിയെടുക്കാന്‍ ഈ നേതാക്കളെ പ്രേരിപ്പിച്ചത്. വളരെ രൂക്ഷവും മോശവുമായ ഭാഷയിലാണ് ഇവര്‍ കോടതിയെ വിമര്‍ശിച്ചത്. സുപ്രീംകോടതി വിലക്കിയിട്ടും സമരം ചെയ്തിട്ടുണ്ടെന്നും, ഹൈക്കോടതി ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നുമാണ് ആനത്തലവട്ടം ആനന്ദന്റെ ശകാരം. കോടതിയെ ബ്രിട്ടീഷ് പ്രേതം പിടികൂടിയിരിക്കുന്നു എന്നാണ് എം.വി. ജയരാജന്റെ പ്രതികരണം. പാതയോരങ്ങളിലെ പൊതുയോഗങ്ങള്‍ നിരോധിച്ചതിന് ജഡ്ജിയെ ശുംഭന്‍ എന്നു വിളിച്ച് അധിക്ഷേപിച്ചയാളാണ് ജയരാജന്‍. കോടതിയലക്ഷ്യ നടപടി നേരിട്ടപ്പോള്‍ മാപ്പുപറഞ്ഞ് രക്ഷപ്പെടുകയായിരുന്നു.

പണിമുടക്കുന്നവര്‍ക്ക് ശമ്പളം നല്‍കരുതെന്ന് കോടതി പറഞ്ഞത് അങ്ങനെ നിയമമുള്ളതുകൊണ്ടാണ്. ഇതു സംബന്ധിച്ച ഹൈക്കോടതി വിധി നേരത്തെ ഉണ്ടായിട്ടുള്ളതും, സര്‍ക്കാരിന്റെ അപ്പീലില്‍ അത് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചിട്ടുള്ളതും മറച്ചുപിടിച്ചുകൊണ്ടാണ് സിപിഎം നേതാക്കള്‍ അരിശംകൊണ്ടത്. നിയമവാഴ്ചയിലുള്ള അവിശ്വാസവും കോടതിയോടുള്ള അനാദരവുമാണിത്. ഒരു പടികൂടി കടന്ന് ആനത്തലവട്ടം ആനന്ദന്‍ സുപ്രീംകോടതിയെത്തന്നെ വെല്ലുവിളിച്ചിരിക്കുകയാണ്. കോടതികളോടുള്ള സിപിഎമ്മിന്റെ ശത്രുത കുപ്രസിദ്ധമാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലം മുതല്‍ തുടരുന്നതാണിത്. കോടതി ബൂര്‍ഷ്വാ സ്ഥാപനമാണെന്നും, അത് അംഗീകരിക്കില്ലെന്നുമായിരുന്നു പാര്‍ട്ടി നിലപാട്. കോടതിയെ വിമര്‍ശിച്ചതിന് നടപടി നേരിട്ട ഇ.എം.എസ്. നമ്പൂതിരിപ്പാട് സുപ്രീംകോടതിയില്‍ പിഴയടച്ച് രക്ഷപ്പെടുകയായിരുന്നു. മന്ത്രിയായിരിക്കെ സിപിഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടിയും കോടതിയലക്ഷ്യക്കേസ് നേരിടുകയും ഒടുവില്‍ മാപ്പുപറഞ്ഞ് ഒഴിവാകുകയും ചെയ്തു. നോട്ടുകെട്ടുകളുടെ കനം നോക്കിയാണ് ജഡ്ജിമാര്‍ വിധി പറയുന്നതെന്നായിരുന്നു പാലൊളിയുടെ അധിക്ഷേപം. അവസരം കിട്ടുമ്പോഴൊക്കെ കോടതിയെയും ജഡ്ജിമാരെയും വിമര്‍ശിക്കുക, എന്നിട്ട് തന്ത്രപൂര്‍വം തലയൂരുക. ഇതാണ് സിപിഎമ്മിന്റെ അടവുനയം. കോടതികള്‍ക്ക് മനഃപൂര്‍വം അവമതിപ്പുണ്ടാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഈ രീതി കയ്യൊഴിയാന്‍ സിപിഎം തയ്യാറല്ലെന്നാണ് പണിമുടക്കിനെതിരെ വിധിപറഞ്ഞതിന് കോടതിയുടെമേല്‍ സിപിഎം നേതാക്കള്‍ കുതിരകയറുന്നതില്‍നിന്ന് മനസ്സിലാക്കേണ്ടത്.

കോടതിയെ അധിക്ഷേപിക്കുക മാത്രമല്ല, കടന്നാക്രമിക്കുകയും ചെയ്യുന്ന രീതിയാണ് സിപിഎമ്മിന്റേത്. ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന സ്വാശ്രയ കോളജ്  നിയമത്തിനെതിരെ വിധി പറഞ്ഞതിന് അന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.കെ. ബാലിക്കെതിരെ അക്രമാസക്തമായ സമരം നടത്തുകയും, ആ ന്യായാധിപനെ പ്രതീകാത്മകമായി നാടുകടത്തുകയും ചെയ്തവരാണ് എസ്എഫ്‌ഐ. സിപിഎമ്മിന്റെ പൂര്‍ണ പിന്തുണയോടെയായിരുന്നു ഇത്. ഇതിന് സമാനമായ അന്തരീക്ഷമാണ് ഇപ്പോള്‍ സിപിഎം സൃഷ്ടിച്ചിട്ടുള്ളത്. കെ.റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വിധി പറയുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ സര്‍ക്കാര്‍ വ്യക്തിപരമായി നീങ്ങുകയാണ്. പൊതു സ്ഥലങ്ങള്‍ കയ്യേറി രാഷ്‌ട്രീയ പാര്‍ട്ടികള്‍ കൊടിതോരണങ്ങള്‍ കെട്ടുന്നത് നിയമവിരുദ്ധമാണെന്നും, ഇത് അംഗീകരിക്കാനാവില്ലെന്നും പറഞ്ഞ ഈ ന്യായാധിപനെ പാര്‍ട്ടി സമ്മേളന വേദിയില്‍ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കോടതിക്കെതിരെ തിരിയാന്‍ സിപിഎം നേതാക്കളെ പ്രേരിപ്പിക്കുകയായിരുന്നു. തനിക്കെതിരായ കേസുകളില്‍ വിധി വരാനുള്ളപ്പോള്‍ മാത്രമേ ‘ബഹുമാനപ്പെട്ട കോടതി’ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിസംബോധന ചെയ്യാറുള്ളൂ. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ മുഖ്യമന്ത്രി ഇങ്ങനെ ആവര്‍ത്തിക്കുന്നതു കേള്‍ക്കാമായിരുന്നു. ഈ കാപട്യവും ഇരട്ടത്താപ്പും തുറന്നുകാട്ടേണ്ടതുണ്ട്. ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ദേശീയ പണിമുടക്കിലെ നിയമലംഘനത്തിനെതിരെ ഹൈക്കോടതി വിധി പറഞ്ഞത്. ഇതിനെതിരെ സിപിഎം നേതാക്കള്‍ നടത്തിയ വിമര്‍ശനങ്ങള്‍ കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുന്നതാണ്. ഹര്‍ജിക്കാരന്‍ തന്നെ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ക്കൊണ്ടുവരണം.

Tags: cpmcourtstrike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

Kerala

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

Kerala

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.