Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡ് മഹാമാരിയെ മോദി സര്‍ക്കാരും ഇന്ത്യയും എങ്ങിനെ വിജയകരമായി മറികടന്നു? എല്ലാം വിവരിക്കുന്ന പുസ്തകം- ‘സംരക്ഷിക്കാന്‍ ഒരു രാജ്യം’

ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ച കോവിഡ് മഹാമാരിയെ എങ്ങിനെയാണ് മോദി സര്‍ക്കാരും 130 കോടി ജനങ്ങളുള്ള ഇന്ത്യയും മറികടന്നത്? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്ന പുസ്തകമാണ് സംരക്ഷിക്കാന്‍ ഒരു രാജ്യം (എ നേഷന്‍ ടു പ്രോട്ടക്ട്- ലീഡിംഗ് ഇന്ത്യ ത്രൂ ദി കോവിഡ് ക്രൈസിസ്).

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2022, 06:35 pm IST
in India
പുസ്തകരചയിതാവ് പ്രിയം ഗാന്ധി മോദി പുസ്തവുമായി (ഇടത്ത്)

പുസ്തകരചയിതാവ് പ്രിയം ഗാന്ധി മോദി പുസ്തവുമായി (ഇടത്ത്)

ന്യൂദല്‍ഹി: ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ച കോവിഡ് മഹാമാരിയെ എങ്ങിനെയാണ് മോദി സര്‍ക്കാരും 130 കോടി ജനങ്ങളുള്ള ഇന്ത്യയും മറികടന്നത്? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്ന പുസ്തകമാണ് സംരക്ഷിക്കാന്‍ ഒരു രാജ്യം (എ നേഷന്‍ ടു പ്രോട്ടക്ട് – ലീഡിംഗ് ഇന്ത്യ ത്രൂ ദി കോവിഡ് ക്രൈസിസ്). പ്രിയം ഗാന്ധി-മോദി രചിച്ച ഈ പുസ്തകം എങ്ങിനെയാണ് മൂന്ന് കോവിഡ് മഹാമാരി പ്രതിസന്ധികളെ മോദി എന്ന പ്രധാനമന്ത്രിയുടെ കീഴില്‍ ഇന്ത്യ മറികടന്നത് എന്ന കാര്യം വിവരിക്കുന്നു.  

കോവി‍ഡ് വന്നപ്പോള്‍ ലോകമാകെ ഇന്ത്യയെ എഴുതിത്തള്ളിയതാണ്. വളരെ ദുര്‍ബലമായ ആരോഗ്യ സംവിധാനങ്ങളുള്ള ഇന്ത്യ എങ്ങിനെ 130 കോടി ജനങ്ങളെ സംരക്ഷിക്കും? എന്നാല്‍ ബിജെപി സര്‍ക്കാര്‍ എങ്ങിനെയാണ് മോദിയുടെ നേതൃത്വത്തിന്‍ കീഴില്‍ ഇന്ത്യയുടെ കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്തു എന്ന കാര്യം വിശദമായി വിശകലനം ചെയ്യുകയാണ് ഈ പുസ്തകത്തില്‍ പ്രിയം ഗാന്ധി-മോദി. മഹാമാരിയുടെ രണ്ട് വര്‍ഷങ്ങള്‍ മനുഷ്യരാശിയുടെ നന്മയും ദുരന്തവും കണ്ട കാലഘട്ടമായിരുന്നു. കാലത്തിന്റെ ഓരോ വളവിലും തിരിവിലും ഭയം ഒളിഞ്ഞിരുന്ന നാളുകള്‍. ആദ്യം നമ്മള്‍ കേട്ടത് ലോക് ഡൗണ്‍ കാലത്തെ അഭയാര്‍ത്ഥികളുടെ പ്രതിസന്ധിയായിരുന്നു. ഇതിനെ ശ്രമിക് എക്‌സ്പ്രസ് തീവണ്ടികള്‍ ഒരുക്കിയാണ് കേന്ദ്രസര്‍ക്കാര്‍ നേരിട്ടത്. ഈ തീവണ്ടികള്‍ സൗജന്യമായി കുടിയേറ്റത്തൊഴിലാളികളെ വീട്ടിലെത്തിച്ചു.

വൈകാതെ 2021 ജനവരിയില്‍ വാക്‌സിനുകള്‍ പുറത്തിറങ്ങി. മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കും ആദ്യം വാക്‌സിനുകള്‍ നല്‍കി. കാര്യങ്ങള്‍ മെച്ചപ്പെട്ടു തുടങ്ങി എന്ന് തോന്നിപ്പിച്ചപ്പോഴാണ് അടുത്ത ദുരന്തത്തിന്റെ വരവ്. രണ്ടാം കോവിഡ് മഹാമാരി രാജ്യത്തെ ഗ്രസിച്ചത് 2021 ഏപ്രില്‍-മെയ് മാസത്തിലാണ്. അന്നാണ് ഏറ്റവും ഭീകരമായ ഓക്‌സിജന്‍ ക്ഷാമത്തിന്റെ പ്രതിസന്ധിയിലേക്ക് രാജ്യം വലിച്ചെറിയപ്പെട്ടത്. ഓക്‌സിജന്‍ തീരുന്ന ആശുപത്രികളെ നാം കണ്ടു. അപ്പോഴും കോവിഡ് രോഗികള്‍ അവിടേക്ക് ചികിത്സ തേടി വന്നുകൊണ്ടേയിരുന്നു. ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാനും വിതരണം ചെയ്യാനും ഉള്ള സംവിധാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എത്തിച്ചു. ഓരോ പ്രതിസന്ധി ഘട്ടത്തിലും കരുത്തിന്റെയും സംരക്ഷണത്തിന്റെയും മഹാരൂപമായി മോദി നിലകൊണ്ടു. ഈ പ്രതിസന്ധികളുടെ ഓരോ നാള്‍വഴികളേയും ഭൂതക്കണ്ണാടിയിലൂടെ നിരീക്ഷക്കുന്നു ഈ ഗ്രന്ഥം.ഇതിനിടെ, കോവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തിലൂടെ ലോകത്തെ അതിശയിപ്പിക്കാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞെന്നു മാത്രമല്ല, ലോകത്തിന്റെ ഫാര്‍മസിയായി ഇന്ത്യ പുറം ലോകത്ത് അറിയപ്പെടാനും ഈ പ്രതിസന്ധി ഇടവരുത്തി.

രണ്ടാം കോവിഡ് തരംഗകാലത്ത് അരവിന്ദ് കെജ് രിവാളിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനെ ഓക്‌സിജന്‍ ക്ഷാമത്തിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള നാടകത്തെയും ഈ പുസ്തകം തുറന്നുകാട്ടുന്നു. ഡെല്‍റ്റ വൈറസ് ആഞ്ഞടിച്ച രണ്ടാം ഘട്ടത്തില്‍ ദല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ട 590 മെട്രിക് ടണ്‍ ഓക്‌സിജനും കേന്ദ്രം നല്‍കിയരുന്നു. എന്നാല്‍ മരണസംഖ്യ കൂടിയപ്പോള്‍ ഓക്‌സിജന്‍ ക്ഷാമത്തിന് കാരണം കേന്ദ്രസര്‍ക്കാര്‍ ഓക്‌സിജന്‍ അനുവദിക്കാതിരുന്നതിനാലാണെന്ന് കോടതിയില്‍ കെജ് രിവാള്‍ കുറ്റപ്പെടുത്തി. ദല്‍ഹിയില്‍ ആളുകള്‍ മരിച്ചുവീണപ്പോള്‍ കുറ്റം കേന്ദ്രത്തിന്റെ ചുമലിലിട്ട് രക്ഷപ്പെടാനായിരുന്നു ആപ് സര്‍ക്കാരിന്റെ ശ്രമം. മാധ്യമങ്ങളും കെജ് രിവാളിനൊപ്പം നിന്ന് മോദിയെ വേട്ടയാടി.

ഓക്‌സിജന്‍ തേടി ആളുകള്‍ വലയുന്ന ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു. ദിവസവും ദല്‍ഹിക്ക് 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ നല്‍കാനും ഇല്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ദല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനെ ഭീഷണിപ്പെടുത്തി. വാസ്തവത്തില്‍ കേന്ദ്ര ആരോഗ്യ ഉദ്യോഗസ്ഥര്‍ ഏപ്രില്‍ ആദ്യ ആഴ്ച മുതലേ എല്ലാ സംസ്ഥാനസര്‍ക്കാരുകളുമായും ഡെല്‍റ്റ പ്രതിസന്ധി ഘട്ടത്തില്‍ നിരന്തരം സമ്പര്‍ക്കം പുലത്തിവന്നിരുന്നു. അടുത്ത 10, 15 ദിവസത്തേക്ക് എത്ര ഓക്‌സിജന്‍ വേണമെന്ന് ചോദിച്ച് ദല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ട ഓക്‌സിജന്‍ കേന്ദ്രം എത്തിച്ചു. പക്ഷെ ഡെല്‍റ്റ വല്ലാത്ത ഒരു കോവിഡ് വകഭേദം ആയിരുന്നു. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് വൈറസ് ആഞ്ഞടിച്ചു. ഇതോടെ കേന്ദ്രസര്‍ക്കാരിനെതിരെ കൈ ചൂണ്ടി രക്ഷപ്പെടാനുള്ള ശ്രമം ദല്‍ഹി സര്‍ക്കാര്‍ തുടര്‍ന്നു. ചില ബിജെപി ഇതര സംസ്ഥാനസര്‍ക്കാരുകള്‍ കേന്ദ്രത്തിന്റെ അമിത കേന്ദ്രീകരണ രീതികളാണ് എല്ലാ പ്രതിസന്ധിക്കും കാരണമെന്ന് കുറ്റപ്പെടുത്തി. പക്ഷെ അക്ഷോഭ്യനായി പ്രധാനമന്ത്രി നിലകൊണ്ടു. അദ്ദേഹം പ്രതിസന്ധികളില്‍ നിന്നും ഒളിച്ചോടിയില്ല.

ആവശ്യത്തിലധികം ഓക്‌സിജന്‍ നല്‍കാന്‍ തുടങ്ങിയതോടെ കെജ് രിവാള്‍ മറ്റൊരു പ്രശ്‌നവുമായി രംഗപ്രവേശം ചെയ്തു. ദല്‍ഹിയിലേക്കുള്ള ഓക്‌സിജന്‍ കയറ്റി വരുന്ന ടാങ്കര്‍ ലോറികള്‍ യോഗി സര്‍ക്കാരും ഹരിയാനയിലെ ബിജെപി സര്‍്ക്കാരും തടയുകയാണ് എന്നതായിരുന്നു പുതിയ ആരോപണം. യുപി, ഹരിയാന ബിജെപി സര്‍ക്കാരുകളുടെ കാട്ടുനീതിയാണ് ഇവിടെ നടക്കുന്നതെന്ന് കെജ് രിവാളും മനീഷ് സിസോദിയയും കുറ്റപ്പെടുത്തി. ദല്‍ഹിക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്ന ലിന്റെ ഇന്ത്യ എന്ന കമ്പനിയുടെ പ്ലാന്റ് ഹരിയാനയിലെ ഫരീദാബാദിലായിരുന്നു. ഹരിയാന സര്‍ക്കാര്‍ തടയുന്നതിനാല്‍ അവിടെ നിന്നും ഒകാസിജന്‍ കയറ്റിയ ടാങ്കര്‍ ലോറികള്‍ ദല്‍ഹിയില്‍ എത്തുന്നില്ലെന്നായി അടുത്ത കുറ്റപ്പെടുത്തല്‍. എന്നാല്‍ ഫരിദാബാദിലെ കളക്ടര്‍ ഡോ. ഗരിമ മിത്തലുമായി മാധ്യമങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ സത്യം പുറത്തുവന്നു. ആപ് നേതാക്കള്‍ കുറ്റപ്പെടുത്തുന്ന പോലെ ആരും ഓക്‌സിജന്‍ കയറ്റിയ ടാങ്കര്‍ ലോറികള്‍ തടയുന്നില്ല. ഇതോടെ മോദിയും കേന്ദ്രസര്‍ക്കാരും വീണ്ടും കുറ്റവിമുക്തരായി. ഇത്തരം നൂറായിരം പ്രതിസന്ധികളുടെ നാള്‍വഴികള്‍ ഈ പുസ്തകം നമുക്ക് മുന്നിലെത്തിക്കുന്നു.

ഹാര്‍പര്‍ കോളിന്‍സ് ഇന്ത്യ പ്രസിദ്ധീകരിച്ച നോ ഹോള്‍ഡ്‌സ് ബാര്‍ഡ്, ഹാച്ചെറ്റ് ഇന്ത്യ പ്രസിദ്ധീകരിച്ച ട്രേഡിംഗ് പവര്‍ എന്ന ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങളും പ്രിയം ഗാന്ധി മോദി രചിച്ചിട്ടുണ്ട്.

Tags: ഓക്സിജന്‍ പ്രതിസന്ധികോവിഡ് മൂന്നാം തരംഗംപ്രധാനമന്ത്രി നരേന്ദ്രമോദിപ്രധാനമന്ത്രി മോദി'ലോകത്തിന്റെ ഫാര്‍മസിആം ആദ്മി പാര്‍ട്ടികോവിഡ് ഒന്നാം തരംഗംaapപ്രിയം ഗാന്ധി മോദിനരേന്ദ്രമോദിഡോ. ഗരിമ മിത്തല്‍crisisഎ നേഷന്‍ ടു പ്രോട്ടക്ട്യുഎസ്പുസ്തകംകോവിഡ് രണ്ടാംതരംഗം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവം : ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)
India

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പുതിയ വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.