Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാകിസ്ഥാനിലെ തനിയാവര്‍ത്തനം

അവിശ്വാസ പ്രമേയം വോട്ടിനിടുന്നതിനു മുന്‍പ് ഇമ്രാന്‍ രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഒഐസി രാഷ്‌ട്രങ്ങളിലെ ധനമന്ത്രിമാരുടെ സമ്മേളനം പാകിസ്ഥാനില്‍ നടക്കുന്നുണ്ട്. ഇതിനുശേഷം പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്‌ക്കാന്‍ പാക് സൈനിക നേതൃത്വം ഇമ്രാനോട് ആവശ്യപ്പെട്ടിരിക്കുകയാണത്രേ. പാക് സര്‍ക്കാരിലെ അവസാന വാക്ക് ഭരണാധികാരികളല്ല, സൈന്യമാണെന്നിരിക്കെ ഇമ്രാന് അധികാരത്തില്‍ തുടരാനുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്. ഇമ്രാന്‍ എന്നു രാജിവയ്‌ക്കും എന്നു മാത്രമാണ് അവിടെനിന്നും ലഭിക്കാനുള്ള പുതിയ വാര്‍ത്ത.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 21, 2022, 05:00 am IST
inEditorial

പാകിസ്ഥാനില്‍നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ ആ രാജ്യത്തിന്റെ ചരിത്രം അറിയാവുന്ന ആരും അത്ഭുതപ്പെടില്ല. ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ ഈ മാസം അവസാനം ദേശീയ അസംബ്ലിയില്‍ നടക്കുന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ സര്‍ക്കാര്‍ താഴെവീഴാനാണ് എല്ലാ സാധ്യതയും. പ്രതിപക്ഷമായ പിഎംഎല്‍-എന്‍, പിപിപി എന്നീ പാര്‍ട്ടികളും പാര്‍ലമെന്റിനു കീഴില്‍ മാത്രമല്ല, ഇമ്രാന്‍ഖാന്റെ സ്വന്തം പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹരീക്- ഇ-ഇന്‍സാഫില്‍പ്പെട്ടവരും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്നതായാണ് വിവരം. അവിശ്വാസ പ്രമേയം വോട്ടിനിടുന്നതിനു മുന്‍പ് ഇമ്രാന്‍ രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഒഐസി രാഷ്‌ട്രങ്ങളിലെ ധനമന്ത്രിമാരുടെ സമ്മേളനം പാകിസ്ഥാനില്‍ നടക്കുന്നുണ്ട്. ഇതിനുശേഷം പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്‌ക്കാന്‍ പാക് സൈനിക നേതൃത്വം ഇമ്രാനോട് ആവശ്യപ്പെട്ടിരിക്കുകയാണത്രേ. പാക് സര്‍ക്കാരിലെ അവസാന വാക്ക് ഭരണാധികാരികളല്ല, സൈന്യമാണെന്നിരിക്കെ ഇമ്രാന് അധികാരത്തില്‍ തുടരാനുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്. ഇമ്രാന്‍ എന്നു രാജിവയ്‌ക്കും എന്നു മാത്രമാണ് അവിടെനിന്നും ലഭിക്കാനുള്ള പുതിയ വാര്‍ത്ത.

ഇമ്രാന്‍ഖാന്റെ ഭരണത്തിന്‍ കീഴില്‍ പാകിസ്ഥാന്‍ വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. കടക്കെണിയില്‍നിന്ന് കരകയറാനുള്ള മാര്‍ഗം ആ രാജ്യത്തിനു മുന്നില്‍ അടഞ്ഞിരിക്കുന്നു. നിത്യച്ചെലവിനു പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. നയപരമായ പാളിച്ചകളും മറ്റു കാരണങ്ങളുമൊക്കെ ഇതിന് ചൂണ്ടിക്കാട്ടാനാവുമെങ്കിലും അടിസ്ഥാനപരമായ പ്രശ്‌നം ഇമ്രാന്‍ ഒരു നല്ല ഭരണാധികാരിയല്ലെന്നതാണ്. അഴിമതി നിറഞ്ഞ നവാസ് ഷെരീഫ് സര്‍ക്കാരിന് ബദലായി സ്ഥിരതയുള്ള ഭരണം വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്നയാളാണ് ഇമ്രാന്‍. പറയത്തക്ക രാഷ്‌ട്രീയ-ഭരണ പരിചയമൊന്നുമില്ലാതിരുന്നിട്ടും ക്രിക്കറ്റ് താരം എന്ന പ്രശസ്തിയുടെ പിന്‍ബലത്തില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചാണ് അധികാരത്തിലെത്തിയത്. പാകിസ്ഥാന്റെ ഒരു പ്രശ്‌നത്തിനും പരിഹാരം കാണാന്‍ ഇമ്രാനു കഴിഞ്ഞില്ലെന്നു മാത്രമല്ല നാലുവര്‍ഷത്തെ ഇന്‍സാഫ് ഭരണത്തില്‍ അവ ഒരിക്കലും പരിഹരിക്കാനാവാത്തവിധം സങ്കീര്‍ണമാവുകയാണുണ്ടായത്. എല്ലാ കാര്യങ്ങള്‍ക്കും ചൈനയെ ആശ്രയിച്ച് ഒരു ഉപഗ്രഹരാജ്യമായി പാകിസ്ഥാന്‍ മാറിയതുമാത്രമാണ് ഇമ്രാന്റെ ഭരണമഹത്വം. ചൈനയാണെങ്കില്‍ ഇമ്രാന്റെ കഴിവുകേട് ശരിക്ക് മുതലെടുക്കുകയും ചെയ്തു. ഭാരതവുമായുള്ള പ്രശ്‌നങ്ങളിലടക്കം ചൈന എന്തു പറയുന്നോ അതായിരുന്നു ഇമ്രാന്റെ തീരുമാനം. ചൈന നല്‍കുന്ന സാമ്പത്തിക സഹായം ഉപയോഗിച്ച് ഒരുവിധം കാര്യങ്ങള്‍ തട്ടിമുട്ടി കൊണ്ടുപോയ ഇമ്രാന്‍ഖാന്‍ സ്വന്തം സുഖസൗകര്യങ്ങളില്‍ മാത്രമാണ് ശ്രദ്ധിച്ചത്. അടുത്തിടെ ആദ്യ ഭാര്യ ഇക്കാര്യങ്ങളൊക്കെ വിളിച്ചു പറയുകയും ചെയ്തു.

ഭാരതത്തോട് താരതമ്യേന മെച്ചപ്പെട്ട സൗഹൃദം പുലര്‍ത്തിയ നവാസ് ഷെരീഫിന്റെ ഭരണത്തിനുശേഷമാണ് ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രിയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നവാസ് ഷെരീഫും തമ്മില്‍ വ്യക്തിപരമായ അടുപ്പവും ഉണ്ടായിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ കാലങ്ങളായി തുടരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മോദി മുന്‍കയ്യെടുത്ത് ചില ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ഇതൊക്കെക്കൊണ്ട് ഭാരതത്തോട് നിതാന്തശത്രുത പുലര്‍ത്തുന്ന പാക്‌സൈന്യവും ചാര സംഘടനയായ ഐഎസ്‌ഐയും നവാസിനെ അനഭിമതനാക്കി. ഭാരതവിരോധം വളര്‍ത്തി അവസരം മുതലെടുത്ത ഇമ്രാന് സൈന്യത്തിന്റെ പിന്തുണയും ലഭിച്ചു. ഭാരതത്തിനെതിരെ നിയമവിരുദ്ധ നുഴഞ്ഞുകയറ്റമുള്‍പ്പെടെയുള്ള ഭീകരപ്രവര്‍ത്തനത്തിന്

എല്ലാ പിന്തുണയും നല്‍കി പ്രോത്സാഹിപ്പിക്കുന്നതിലൂടെയാണ് ഇമ്രാന്‍ സൈന്യത്തിന്റെ ഇഷ്ടക്കാരനായി ഇത്രയും കാലം തുടര്‍ന്നത്. സ്വന്തം താളത്തിന് തുള്ളുന്നയാളായതിനാല്‍ ചൈനയ്‌ക്കും വേണ്ടപ്പെട്ടവനായി. ഭാരതത്തോടുള്ള ശത്രുതാപരമായ നയം ഉപേക്ഷിക്കാതെ പാകിസ്ഥാന് ഒരു രംഗത്തും മുന്നേറാന്‍ കഴിയില്ല. ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടിട്ടുള്ള സത്യമാണിത്. മതത്തെ മുന്‍നിര്‍ത്തിയുള്ള നയരൂപീകരണം ആ രാജ്യത്ത് അസ്ഥിരത മാത്രമേ കൊണ്ടുവരികയുള്ളൂ എന്ന് പാക് ഭരണാധികാരികള്‍ തിരിച്ചറിയുന്നില്ല. അല്ലെങ്കില്‍ സൈന്യം അതിന് അവരെ അനുവദിക്കുന്നില്ല. ഇനിയും സംഭവിക്കാന്‍ പോകുന്നത് ഇതുതന്നെയായിരിക്കും. ഇമ്രാനുശേഷം മറ്റൊരാള്‍ ഭരണാധികാരിയാവും. അധികം വൈകാതെ അയാളും അനഭിമതനാവും. പാകിസ്ഥാന്‍ ഒരു പരാജയപ്പെട്ട രാജ്യമാണ്. പിറവിയില്‍ത്തന്നെ അതിന്റെ നാശം പ്രവചിക്കപ്പെട്ടതുമാണ്. അതിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന് ആ രാജ്യം ആവര്‍ത്തിച്ച് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതിഗതികളും ഇതിന് അടിവരയിടുന്നു.

Tags: pakistanimran khan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

World

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

യഥാര്‍ത്ഥത്തിലുള്ള എസ് സിഒ നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ. ഇതില്‍ ഇടത്ത് നിന്ന് ഒമ്പതാമത് മാത്രമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സ്ഥാനം. ചുവന്ന വളയത്തിനുള്ളില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
India

എന്തൊരു അധപതനം, എസ് സിഒ നേതാക്കളില്‍ മോദി ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയെ നടുക്ക് പ്രതിഷ്ഠിച്ച് പാകിസ്ഥാന്റെ കള്ളഫോട്ടോ

പാകിസ്ഥാനില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച് യുഎന്‍ പ്രസിദ്ധീകരിച്ച പ്രതീമാത്മക ചിത്രം (ഇടത്ത്)
India

ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി, മുസ്ലിമിന് വിവാഹവും കഴിച്ചുകൊടുത്തു

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.